അഡ്‌ലെ‌യ്ഡ് ടെസ്റ്റിൽ രോഹിത് ശർമ അഞ്ചാം നന്പറിൽ ഇറങ്ങുമോ…?

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് ഓർഡറിൽ പിന്നോട്ട് ഇറങ്ങിയേക്കും എന്നു സൂചന. വെള്ളിയാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് പോരാട്ടം ആരംഭിക്കുന്നത്. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ഇറങ്ങിയതാണ് ഈ സംശയം ഉയരാൻ കാരണം. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയായി ഇതുവരെ ഇറങ്ങിയത് ജയ്സ്വാളും രോഹിത് ശർമയും ആയിരുന്നു. എന്നാൽ, പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലായിരുന്നു ജയ്സ്വാളിന്‍റെ ഒപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ജയ്സ്വാൾ-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിൽ 201 റണ്‍സ് നേടി. ഇന്ത്യയുടെ 295 റണ്‍സ് ജയത്തിൽ ഈ കുട്ടുകെട്ട് നിർണായകമായിരുന്നു. അതുകൊണ്ടുതന്നെ അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ജയ്സ്വാളും…

Read More

ഒളിമ്പ്യന്‍ വില്‍സണ്‍ ചെറിയാന് ഇനി വിശ്രമ ജീവിതം…

കോട്ടയം: സതേണ്‍ റെയില്‍വേ ചീഫ് സ്‌പോര്‍ട്‌സ് ഓഫീസര്‍ ഒളിമ്പ്യന്‍ വില്‍സണ്‍ ചെറിയാന്‍ ഔദ്യോഗിക സേവനത്തില്‍നിന്ന് ഇന്നു വിരമിക്കുന്നു. ഏഷ്യാഡിലും ഒളിമ്പിക്‌സിലും ഉള്‍പ്പെടെ നീന്തലില്‍ ഇന്ത്യയുടെ സുവര്‍ണതാരമായിരുന്ന വില്‍സണ്‍ പതിനേഴാം വയസില്‍ ജോലിയില്‍ പ്രവേശിച്ച് 43 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. പാലാ ചക്കാലയില്‍ കുടുംബാംഗമാണ് വില്‍സണ്‍ ചെറിയാന്‍. നീന്തലില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രഥമ മലയാളിയാണ്. 1982 മുതല്‍ പതിനൊന്നു വര്‍ഷം രാജ്യാന്തര നീന്തല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഡല്‍ഹി ഏഷ്യാഡിലും 1986 സിയൂള്‍ ഏഷ്യാഡിലും 1982 കോമണ്‍വെല്‍ത്ത് ഗെയിംസിലും സാഫ് ഗെയിംസിലും ആഗോള റെയില്‍വേ ഗെയിംസിലും ഉള്‍പ്പെടെ താരമായി. ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവ് ഒളിമ്പ്യന്‍ ഷൈനി ഏബ്രാഹാമാണ് വില്‍സന്‍റെ ഭാര്യ. ശില്‍പ, സാന്ദ്ര, ഷെയിന്‍ എന്നിവരാണ് മക്കള്‍.

Read More

ഫിഫ ദ ബെസ്റ്റ്: പട്ടികയിൽ മെസിയും

സൂറിച്ച്: ദ ബെസ്റ്റ് ഫിഫ 2024 പുരുഷ ഫുട്ബോളറിനുള്ള അന്തിമ പട്ടികയിൽ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി ഇടംപിടിച്ചു. അതേസമയം, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടം ലഭിച്ചില്ല. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്‍റർ മയാമിയിലാണ് ദ ബെസ്റ്റ് ഫിഫ 2023 ജേതാവായ ലയണൽ മെസി. ദ ബെസ്റ്റ് അന്തിമ പട്ടികയിൽ യൂറോപ്യൻ ക്ലബ്ബുകൾക്കു പുറത്തുനിന്ന് ഉൾപ്പെട്ട ഏക താരമാണ് ലയണൽ മെസി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2024 ബലോണ്‍ ദോർ പട്ടികയിൽ മെസി ഇടം നേടിയിരുന്നില്ല എന്നതും ശ്രദ്ധേയം. ടോണി ക്രൂസ് വിരമിച്ച ജർമൻ താരം ടോണി ക്രൂസും 2024 ദ ബെസ്റ്റ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ താരങ്ങൾ ഇവർ: ഡാനി കാർവഹാൽ (റയൽ മാഡ്രിഡ്), എർലിംഗ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഫെഡെറിക്കോ വാൽവെർഡെ (റയൽ…

Read More

ലോക ചെസ്: നാലാം ഗെയിം സമനിലയിൽ

ലോക ചെസ് ചാന്പ്യൻഷിപ്പിന്‍റെ നാലാം റൗണ്ട് മത്സരത്തിനായി ഡിങ് ലിറനും ഡി. ഗുകേഷും ഇരിപ്പിടത്തിലെത്തിയപ്പോൾ, ചൈനയുടെ മുൻ ലോക വനിത ചാന്പ്യൻ ക്സീ യുനും അഞ്ചു തവണ ലോക ചാന്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും ക്ഷണിതാക്കളായി ഇരുവർക്കുമരികിൽ. ക്സീ യുൻ, ലിറനായി വെള്ളകരുക്കൾ നീക്കിയും ആനന്ദ് ഗുകേഷിനായി കറുത്ത കരുക്കൾ നീക്കിയും മത്സരത്തിനു തുടക്കമിട്ടു. നാലാം ഗെയിം 42 നീക്കങ്ങൾക്കുശേഷം സമനിലയിലയായപ്പോൾ 2-2 എന്ന സ്കോറിന് ഇരുവരും തുല്യതയിലാണ്. സുക്കർ ഡോർട്ട് ഓപ്പണിംഗ് എന്നറിയപ്പെടുന്ന Nf3 നീക്കമാണ് ഡിങ് ആദ്യം കളിച്ചത്. ബ്ലാക്കിന്‍റെ ‘e ’ ഫയലിലെ പോണിനെ നീക്കാൻ താമസിച്ചതിനാൽ Ba3 എന്ന അസാധാരണനീക്കം നടത്തി ഗുകേഷിന്‍റെ രാജാവിനു കാസലിംഗിനുള്ള അവസരം നഷ്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതിരയെ രംഗത്തിറക്കി ബിഷപ്പുകൾ വെട്ടിമാറ്റാൻ അവസരം നല്കി. ഓരോ റൂക്കും മൂന്നു കാലാളുകളും വീതം ഇരുവർക്കും കളത്തിലുണ്ടായിരിക്കേ 38, 40,…

Read More

സയീദ് മുഷ്താഖ് അലി ട്വന്‍റി-20യിൽ കേരളത്തിനു റിക്കാർഡ്

ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് കേരളത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്. ശ്രേയസ് അയ്യർ നയിച്ച കരുത്തരായ മുംബൈക്കെതിരേയാണ് കേരളത്തിന്‍റെ തകർത്താടൽ എന്നതാണ് ശ്രദ്ധേയം. മത്സരത്തിൽ മുംബൈയെ 43 റണ്‍സിനു കേരളം അട്ടിമറിക്കുകയും ചെയ്തു. പൃഥ്വി ഷാ, അംഗ്രിഷ് രഘുവൻശി, അജിങ്ക്യ രഹാനെ, ഷാർദുൾ ഠാക്കൂർ, തനുഷ് കൊടിയൻ എന്നിങ്ങനെ താരനിരയുമായി എത്തിയ മുംബൈക്കെതിരേ 20 ഓവറിൽ കേരളം അടിച്ചുകൂട്ടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. മുംബൈയുടെ മറുപടി 20 ഓവറിൽ 191/9 എന്ന സ്കോറിൽ അവസാനിച്ചു. കേരളത്തിന്‍റെ റിക്കാർഡ് സ്കോർ സയീദ് മുഷ്താഖ് അലി ടൂർണമെന്‍റ് ചരിത്രത്തിൽ കേരളത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളത്തിനു തുടക്കത്തിലേ ക്യാപ്റ്റൻ സഞ്ജു സാംസണിനെ നഷ്ടപ്പെട്ടു. നാലു പന്തിൽ നാലു റണ്‍സ് നേടിയ സഞ്ജു സാംസണിനെ ഷാർദുൾ…

Read More

സാമ്പിൾ നൽകിയില്ല: ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിച്ചു; ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് 4 വർഷം വിലക്ക്

ന്യൂഡൽഹി: ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വർഷം വിലക്ക്. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനും പരിശോധനയ്ക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് താരത്തിനെ വിലക്കിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് ലഭിച്ചതോടെ നാലു വർഷം ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകൻ ആകാനോ പൂനിയയ്ക്കു കഴിയില്ല. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്കു നൽകി എന്ന കാരണത്താലാണ്‌ പൂനിയ സാമ്പിൾ കൈമാറാൻ വിസമ്മതിച്ചത്. പരിശോധനയ്ക്കു തയാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും പൂനിയ അറിയിച്ചിരുന്നു. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളായിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നു.

Read More

യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ; മിലൻ ജോസ്, ദിയ ബിജു നയിക്കും

കോട്ടയം: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള (16 വയസിന് താഴെ) കേരള ആണ്‍കുട്ടികളുടെ ടീമിനെ മിലൻ ജോസും പെണ്‍കുട്ടികളുടെ ടീമിനെ ദിയ ബിജുവും നയിക്കും. മാസം 29 മുതൽ ഡിസംബർ 5 വരെ കോൽക്കത്തയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. കോട്ടയം മാന്നാനം സെന്‍റ് എഫ്രേംസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ് മിലൻ ജോസ് മാത്യു. കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് ദിയ ബിജു. ആണ്‍കുട്ടികളുടെ ടീമിനെ ഡോ. പ്രിൻസ് കെ. മറ്റം പരിശീലിപ്പിക്കും. നിഖിൽ തോമസാണ് മാനേജർ. മനോജ് സേവ്യറാണ് പെണ്‍കുട്ടികളുടെ ടീമിന്‍റെ പരിശീലകൻ. എച്ച്.എസ്. രഹ്‌ന മാനേജരുമാകും. കേരള ടീം ആണ്‍കുട്ടികൾ മിലൻ ജോസ് മാത്യു (ക്യാപ്റ്റൻ), അഭിഷേക് ആർ. പ്രദീപ്, ടി. ആശ്രയ് ടി, അർഷൽ മുഹമ്മദ്, എ.എസ്. അദ്വൈത്, പി.കെ. വിശാൽ, മുഹമ്മദ് സിനാൻ, എസ്. ആഷിക്ക്, ജേക്ക് ജോണ്‍ കോശി, നൈജൽ ജേക്കബ്,…

Read More

ഐപിഎൽ താരലേലം; ചരിത്രം കുറിച്ച് വൈഭവ്

ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ ലേലത്തിൽ ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലാണ് വൈഭവ് എത്തിയത്. 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് കൗമാരതാരത്തെ സ്വന്തമാക്കിയത്. രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസും വൈഭവിനെ സ്വന്തമാക്കാൻ ലേലം വിളിയിലുണ്ടായിരുന്നു. അവസാനം രാജസ്ഥാൻ ജയിക്കുകയായിരുന്നു. 2023-24 രഞ്ജി ട്രോഫിയിൽ ഈ ജനുവരിയിൽ ബിഹാറിനായി മുംബൈയ്ക്കെതിരേ അരങ്ങേറ്റം കുറിച്ചപ്പോൾ 12 വയസും 284 ദിവസുമായിരുന്നു പ്രായം. ഇതിലൂടെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ (15 വർഷവും 57 ദിവസവും), യുവരാജ് സിംഗ് (15 വർഷവും 230 ദിവസവും) എന്നിവരുടെ റിക്കാർഡാണ് തകർന്നത്. അണ്ടർ 19 യൂത്ത് ലെവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരനെന്ന റിക്കാർഡിനുടമയാണ്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന മത്സരത്തിൽ 62 പന്തിൽനിന്ന് 104 റണ്‍സ് നേടിയിരുന്നു. 58 പന്തിൽനിന്നാണ്…

Read More

കോടി തിളക്കത്തിൽ പേസർമാർ

ജിദ്ദ: ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്പോൾ ഇന്നലെ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ പേസർമാർ. നാളുകളായി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്ത ഭുവനേശ്വർ കുമാർ, ദീപക് ചാഹർ തുടങ്ങിയവർക്ക് ലേലത്തിന്‍റെ രണ്ടാം ദിനം വൻ തുക ലഭിച്ചു. ഭുവനേശ്വറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളായ മുകേഷ് കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹി ആടിഎമ്മിലൂടെ തിരികെയെത്തിച്ചു. ആകാശ്ദീപിനെ ലക്നൗ സ്വന്തമാക്കി. തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെ ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് വാങ്ങി. ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു…

Read More

ഐ ലീഗ് കിക്കോഫ് : ഗോകുലം കളത്തിൽ

ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോൾ 2024-25 സീസണിന് ഇന്നു കിക്കോഫ്. വൈകുന്നേരം 4.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്‍റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സി തെലങ്കാനയിൽനിന്നുള്ള ശ്രീനിധി ഡെക്കാണിനെ നേരിടും. ശ്രീനിധിയുടെ ഹോം ഗ്രൗണ്ടായ ഡെക്കാണ്‍ അരീനയിലാണ് മത്സരം. ഐ ലീഗ് ചാന്പ്യന്മാരായി അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിക്കുക എന്ന മോഹവുമായാണ് ഗോകുലം കേരള എഫ്സി ഇറങ്ങുന്നത്. 2023-24 സീസണിൽ രണ്ടും മൂന്നും സ്ഥാനക്കാരായിരുന്നു ശ്രീനിധിയും ഗോകുലം കേരളയും. കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മുഹമ്മദൻ എസ്‌സി സ്ഥാനക്കയറ്റം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗിലേക്കു (ഐഎസ്എൽ) പ്രവേശിച്ചു. 2024-25 ഐ ലീഗിലേക്ക് രണ്ടു ടീമുകൾ എത്തുന്നുണ്ട്. ഐ ലീഗ് രണ്ടിൽനിന്നു സ്ഥാനക്കയറ്റം സ്വന്തമാക്കിയ സ്പോർട്ടിംഗ് ബംഗളൂരു, ഡെംപൊ ഗോവയും ഇത്തവണ മത്സര രംഗത്തുണ്ട്. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ ഉത്തർപ്രദേശിൽനിന്നുള്ള ഇന്‍റർ കാശി സ്പോർട്ടിംഗ് ബംഗളൂരുവിനെ നേരിടും.

Read More