എന്‍റെ പിഴ: ഡി ലൈറ്റ്

ബുഡാപെസ്റ്റ് (ഹംഗറി): യൂറോ കപ്പ് 2020 ഫുട്ബോളിന്‍റെ പ്രീക്വാർട്ടറിൽ ചെക് റിപ്പബ്ലിക്കിനോടു പരാജയപ്പെട്ട് ഹോളണ്ട് പുറത്തായതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മത്യാസ് ഡി ലൈറ്റ്. ഹോളണ്ട് പ്രതിരോധനിരക്കാരനായ ഡി ലൈറ്റ് 55-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതായിരുന്നു മത്സരത്തിൽ വഴിത്തിരിവായത്. ‘എന്‍റെ പിഴവുകൊണ്ടാണ് ഞങ്ങൾ തോറ്റത്. മത്സരത്തിൽ അതുവരെ ആധിപത്യം ഞങ്ങൾക്കായിരുന്നു’- ഡി ലൈറ്റ് പറഞ്ഞു. 52-ാം മിനിറ്റിൽ ചെക് സ്ട്രൈക്കർ പാട്രിക് ഷീക്കിന്‍റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഡി ലൈറ്റ് ബോക്സിനു തൊട്ടുപുറത്തുവച്ച് വഴുതിവീണു. വീണ്ടും മുന്നേറാൻ ഷീക്ക് ശ്രമിക്കുന്നതിനിടെ വീണുകിടന്ന ഡി ലൈറ്റ് പന്ത് കൈകൊണ്ട് തടഞ്ഞു. ആദ്യം മഞ്ഞക്കാർഡ് ആയിരുന്നു റഫറി വിധിച്ചത്. എന്നാൽ, വിഎആറിലൂടെ ഡി ലൈറ്റിന് 55-ാം മിനിറ്റിൽ ചുവപ്പുകാർഡ് നൽകുകയായിരുന്നു. അതോടെ 10 പേരായി ചുരുങ്ങിയ ഹോളണ്ടിനെതിരേ തോമസ് ഹോൾഷും (68’), പാട്രിക് ഷീക്കും (80’) ഗോൾ നേടി. ഗ്രൂപ്പ്…

Read More

ട്രിപ്പിൾ സ്വർണവുമായി ദീപിക നമ്പർ വണ്‍

പാരിസ്: ലോകകപ്പ് അന്പെയ്ത്ത് സ്റ്റേജ് ത്രീയിൽ ട്രിപ്പിൾ സ്വർണം നേടിയ ഇന്ത്യൻ വനിതാ താരം ദീപിക കുമാരി ലോക റാങ്കിംഗിൽ ഒന്നാമത്. വനിതാ സിംഗിൾസ് റീക്കർവ് വിഭാഗത്തിലാണ് ദീപിക ഒന്നാം സ്ഥാനത്തെത്തിയത്. ലോകകപ്പിൽ സിംഗിൾസ്, ടീം, മിക്സഡ് ടീം റീക്കർവ് വിഭാഗങ്ങളിൽ ദീപിക സ്വർണം കരസ്ഥമാക്കി. ഒരു ലോകകപ്പിൽ മൂന്നു വിഭാഗത്തിലും ദീപിക സ്വർണം നേടുന്നത് ഇതാദ്യമാണ്.റാഞ്ചി സ്വദേശിയായ ഈ ഇരുപത്തിയേഴുകാരി 2012ലും ഒന്നാം റാങ്കിലെത്തിയിരുന്നു. ടോക്കിയോ ഒളിന്പിക്സ് അന്പെയ്ത്തിന് യോഗ്യത നേടിയ ഏക ഇന്ത്യൻ വനിതയാണ് ദീപിക.

Read More

വെയിൽസിനായി കളി തുടരും: ഗാരെത് ബെയ്ൽ

ആംസ്റ്റർഡാം: യൂറോ കപ്പ് ഫുട്ബോൾ ആദ്യ പ്രീക്വാർട്ടറിൽ ഡെന്മാർക്കിനോട് 4-0ന്‍റെ ദയനീയ തോൽവി വഴങ്ങിയതോടെ വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ വിമർശനവിധേയനായി. മത്സരശേഷമുള്ള പത്രസമ്മേളനത്തിനിടെ വെയ്ൽസിനായി കളിക്കുമോ എന്ന ചോദ്യം ഉയർന്നതിനു പിന്നാലെ ബെയ്ൽ ഇറങ്ങിപ്പോയിരുന്നു. എന്നാൽ, പിന്നീട് വെയ്ൽസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിരമിക്കുന്നതുവരെ രാജ്യത്തിനായി കളിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് ബെയ്ൽ പറഞ്ഞു. ഡെന്മാർക്കിനായി കാസ്പർ ഡോൾബർഗ് (27’, 48’) ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ജോകിം മെയ്ൽ (88’), മാർട്ടിൻ ബ്രാത്‌വൈറ്റ് (90+4’) എന്നിവരും ലക്ഷ്യംകണ്ടു. ഹെൻ‌റിക് ലാർസനുശേഷം (1992 സെമിയിൽ ഹോളണ്ടിനെതിരേ) യൂറോ നോക്കൗട്ടിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ ഡാനിഷ് താരമാണ് ഡോൾബർഗ്.

Read More

അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം

പാരീസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണം. പാരീസിൽ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയിൽ റിക്കർവ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരുടെ ടീം ഫൈനലിൽ മെക്സിക്കോയെ 5-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. ഈ വർഷം ഇന്ത്യൻ ടീം ലോകകപ്പിൽ നേടുന്ന തുടർച്ചയായ രണ്ടാം സ്വർണവും ലോകകപ്പിൽ ആകെ നേടുന്ന ആറാമത്ത സ്വർണവുമാണിത്. രണ്ട് മാസം മുമ്പ് ഗ്വാട്ടിമലയിൽ നടന്ന മത്സരത്തിൽ ഇതേ എതിരാളികളെ കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു.

Read More

ചാമ്പ്യനില്ലാതെ ചാമ്പ്യന്‍ഷിപ്പ്; ഹാലപ്പ് വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ സിമോണ ഹാലപ്പ് വിംബിള്‍ഡണില്‍ നിന്ന് പിന്മാറി. കാലിലെ പേശികള്‍ക്കേറ്റ പരിക്ക് മൂലമാണ് സിമോണ വിംബിള്‍ഡണില്‍നിന്നും പിന്മാറിയത്. ഇറ്റാലിയന്‍ ഓപ്പണില്‍ പരിക്കേറ്റ ഹാലപ്പിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായിരുന്നു. വിംബിള്‍ഡണില്‍ കളിക്കാന്‍ എല്ലാ തയാറെടുപ്പും നടത്തിയതാണ്. ചാമ്പ്യനായി കോര്‍ട്ടലേക്ക് തിരിച്ചുവരാന്‍ ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാല്‍ ശരീരം അതിനോട് സഹകരിക്കുന്നില്ലെന്നും സിമോണ പറഞ്ഞു. ഈ തീരുമാനം എടുക്കേണ്ടിവന്നതില്‍ അസ്വസ്ഥയാണ്. രണ്ട് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുന്നത് മാനസികമായും ശാരീരികമായും കൂടുതല്‍ വെല്ലുവിളിയുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More

ടു ഗോൾ ത്രീ ലയണ്‍സ്!

ലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെ കീഴടക്കി ഇംഗ്ലണ്ട് അപരാജിതരായി നോക്കൗട്ടിൽ. റഹീം സ്റ്റെർലിംഗ് 12-ാം മിനിറ്റിൽ നേടിയ ഹെഡർ ഗോളിലായിരുന്നു ത്രീ ലയണ്‍സിന്‍റെ ജയം. പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിന്‍റെ ശിക്ഷണത്തിൽ ഇംഗ്ലണ്ട് കളിക്കുന്ന 57-ാം മത്സരമായിരുന്നു. ഇംഗ്ലണ്ടിന്‍റെ മുൻതാരമായിരുന്ന സൗത്ത്ഗേറ്റ് 57 രാജ്യാന്തര മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. രാജ്യത്തിനായി 50ൽ അധികം മത്സരം കളിക്കുകയും പരിശീലകനായിരിക്കുകയും ചെയ്യുന്ന ആദ്യ ആളാണ് സൗത്ത്ഗേറ്റ്. യൂറോ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ വെറും രണ്ട് ഗോൾ മാത്രം നേടിയ ഒരു ടീം ഗ്രൂപ്പ് ചാന്പ്യന്മാരാകുന്നത് ഇതാദ്യം.

Read More

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് കിരീടം ന്യൂസിലൻഡിന്

  സതാംപ്ടണ്‍: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ഇന്ത്യ കൈവിട്ടു. ഫൈനലിന്‍റെ റിവസർവ് ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 106 റണ്‍സ് മാത്രം നേടിയ ഇന്ത്യ, ബൗളിംഗിനായി പന്ത് കൈയിലെടുത്തപ്പോൾ ലഭിച്ച ക്യാച്ചുകൾ ഉൾപ്പെടെ നഷ്ടപ്പെടുത്തി. അതോടെ ന്യൂസിലൻഡ് പ്രഥമ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. ഐസിസി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനു മുന്നിൽ പരാജയപ്പെട്ടതിന്‍റെ ക്ഷീണമകറ്റുന്നതുകൂടെയായിരുന്നു കെയ്ൻ വില്യംസണിന്‍റെയും കൂട്ടരുടെയും ടെസ്റ്റ് കിരീടം. 139 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. സ്കോർ: ഇന്ത്യ 217, 170. ന്യൂസിലൻഡ് 249, 140/2. റോസ് ടെയ്‌ലറിനെയും (47 നോട്ടൗട്ട്), വില്യംസണിനെ (52 നോട്ടൗട്ട്) പുറത്താക്കാനുള്ള അവസരം ഇന്ത്യ കളയുകയായിരുന്നു. 30.4-ാം ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ ടെയ്‌ലറിനെ പൂജാര സ്ലിപ്പിൽ കൈവിട്ടു. ലാഥം…

Read More

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം വീതം

തിരുവനന്തപുരം: ടോക്കിയോ ഒളിന്പിക്സിനു യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിന്പിക്സ് യോഗ്യത നേടിയ 10 പേർക്കും പാരാലിന്പിക്സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനു മായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണി ത്.കെ.ടി. ഇർഫാൻ, മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്ന മാത്യു, നേഹ നിർമൽ ടോം, എം. ശ്രീശങ്കർ, പി. ആർ. ശ്രീജേഷ്, പി.യു. ചിത്ര, എം.പി. ജാബിർ, യു. കാർത്തിക് എന്നിവർക്കാണ് തുക ലഭിക്കുക. ജൂലൈ 23 നാണ് ഒളിന്പിക്സിന് തുടക്കം കുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.

Read More

ഇന്ത്യൻ ഇതിഹാസ കായികതാരം മിൽഖ സിംഗ് അന്തരിച്ചു

  ഛണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിംഗ് (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖ സിംഗ് പറക്കും സിംഗ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960 റോം ഒളിമ്പിക്‌സിലും 1964 ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. രാജ്യം മിൽഖ സിംഗിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. മിൽഖ സിംഗിന്‍റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Read More

കളം ഭരിച്ചു നെയ്മര്‍, ഉജ്വല വിജയവുമായി ബ്രസീല്‍

റിയോ ഡി ജനീറോ: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സജീവമായ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആതിഥേയരായ ബ്രസീല്‍ വിജയം ആവര്‍ത്തിച്ചു. ആദ്യ കളിക്കിറങ്ങിയ പെറുവിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നെയ്മറും സംഘവും തകര്‍ത്തുവിട്ടത്. ഇന്ത്യന്‍സമയം ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു എ ഗ്രൂപ്പിലെ മത്സരം. കളിയുടെ ആദ്യാവസാനംവരെ ബ്രസീലിന്‍റെ ആധിപത്യമാണ് കണ്ടത്. ബ്രസീലിനായി സൂപ്പര്‍താരം നെയ്മര്‍, അലെക്‌സ് സാന്‍ഡ്രോ, എവര്‍ട്ടണ്‍ റിബൊയ്‌റോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്‍റെ നിറഞ്ഞാട്ടമാണ് പെറുവിനെതിരേ കണ്ടത്. ആദ്യകളിയില്‍ വെനസ്വേലയ്‌ക്കെതിരേ കളിച്ച മികവു നെയ്മറും കൂട്ടരും പെറുവിനെതിരേയും പുറത്തെടുത്തു. ഇതോടെ രണ്ടാം വിജയത്തോടെ മഞ്ഞപ്പട നിലഭദ്രമാക്കി. 4-2-3-1 ശൈലിയിലാണ് ഇരു ടീമും കളിച്ചത്. തുടക്കത്തില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ഇതോടെ മത്സരം അല്‍പം വിരസത തോന്നിപ്പിച്ചു. തുടര്‍ന്നു 11ാം മിനിറ്റിലാണ് ബ്രസീലില്‍ നിന്നു ഗോള്‍ ശ്രമം കണ്ടത്. ഫെഡ്രിന്‍റെ…

Read More