ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയോട് വിവാഹാഭ്യർഥന നടത്തി വാർത്തകളിലിടം നേടിയയാളാണ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരമായ ഡാനിലെ വ്യാട്ട്. 2014ലാണ് ഡാനിയെല വിരാടിനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. “കോഹ്ലി മാരി മീ’ എന്ന് ട്വീറ്റ് ചെയ്താണ് ഇവർ വിവാഹാഭ്യർഥന ചെയ്തത്. തുടർന്ന് കോഹ്ലിക്കൊപ്പമുള്ള ചിത്രവും ഇവർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. 2018ൽ ഇന്ത്യയിൽ കളിക്കുവാൻ എത്തിയപ്പോൾ കോഹ്ലി സമ്മാനിച്ച ബാറ്റാണ് ഡാനിയേല ഉപയോഗിച്ചതും. എങ്കിലിതാ വിരാടിനോടുള്ള സ്നേഹം ഡാനിയേല ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇവർ അടുത്തിടെ ചെയ്ത ട്വീറ്റ്. ഐപിഎലിലെ തന്റെ ഇഷ്ട ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആണെന്ന സൂചനയാണ് താരം നൽകിയത്. കോഹ് ലിയാണ് ഈ ടീമിന്റെ നായകൻ. കോഹ്ലിയോടുള്ള ഇഷ്ടം ഡാനിയേല ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് റോയൽ ചലഞ്ചേഴ്സിനെ താരം പ്രിയപ്പെട്ട ഐപിഎൽ ടീമായി തെരഞ്ഞെടുത്തതെന്നുമാണ് സോഷ്യൽമീഡിയയിൽ പരക്കെയുള്ള സംസാരം.
Read MoreCategory: Sports
ഇർഫാന് ഒളിംപിക്സ് യോഗ്യത
നോമി (ജപ്പാൻ): അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന 2020 ഒളിന്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന നേട്ടം മലയാളി താരം കെ.ടി. ഇർഫാൻ സ്വന്തമാക്കി. നോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിൽ 20 കിലോമീറ്റർ നടത്തത്തിൽ 1:20.57 സെക്കൻഡിൽ നാലാമത് ഫിനിഷ് ചെയ്താണ് ഇർഫാൻ യോഗ്യത കരസ്ഥമാക്കിയത്. 1:20.00 സെക്കൻഡ് ആണ് ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യതാ മാർക്ക്. ഏഷ്യൻ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിലെ പ്രകടനത്തോടെ ഈ വർഷം ദോഹയിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിലേക്കും ഇർഫാൻ യോഗ്യത നേടി. ലോകചാന്പ്യൻഷിപ്പിൽ 1:22.30 സെക്കൻഡ് ആയിരുന്നു യോഗ്യതാ സമയം. ദേവീന്ദർ (1:21.22 സെക്കൻഡ്) ഗണപതി എന്നീ (1:22.12 സെക്കൻഡ്) ഇന്ത്യൻ താരങ്ങളും ലോകചാന്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 20 കിലോമീറ്റർ നടത്തത്തിൽ ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വർണം നേടിയത്. 1:17.15 സെക്കൻഡിൽ ജാപ്പനീസ് താരം ഫിനിഷിംഗ് ലൈൻ…
Read Moreസ്മിത്തും വാർണറും ഓസീസ് ഡ്രസിംഗ് റൂമിൽ തിരിച്ചെത്തി
ദുബായ്: പന്ത് ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസീസ് ഡ്രസിംഗ് റൂമിൽ തിരിച്ചെത്തി. മാർച്ച് 28ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് ഇരു താരങ്ങളും വീണ്ടും ടീമിനൊപ്പം എത്തിയത്. ഒരു വർഷത്തിനപ്പുറം മടങ്ങിയെത്തിയപ്പോൾ വാരിപ്പുണർന്നാണ് സഹതാരങ്ങൾ സ്മിത്തിനേയും വാർണറെയും സ്വീകരിച്ചത്. ദുബായ് വേദിയാകുന്ന പാക്കിസ്ഥാനെതിരായ പരന്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് ഇരുവരും ടീമിനൊപ്പം ചേർന്നത്. മാർച്ച് 28ന് വിലക്ക് അവസാനിക്കാനിരിക്കേ പാക്കിസ്ഥാനെതിരായ പരന്പരയിൽ ഇരുവരെയും ഓസ്ട്രേലിയൻ സെലക്ടർമാർ ഉൾപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരന്പരയിലെ അവസാന രണ്ട് മത്സരങ്ങളും മാർച്ച് 28നുശേഷമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരുവരും മികവ് കാട്ടട്ടെ എന്നാണ് ഓസീസ് സെലക്ടർമാരുടെ നിലപാട്.
Read Moreഗോവയുടെ നെഞ്ചുതകര്‍ത്ത് ബെക്കെ; ബംഗളുരു ഐഎസ്എൽ ജേതാക്കൾ
മുംബൈ: മുംബൈ ഫുട്ബോൾ അരീനയിൽ ചരിത്രമെഴുതി ബംഗളുരു എഫ്സി. എഫ്സി ഗോവ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് ബംഗളുരു ഐഎസ്എൽ ഫുട്ബോളിൽ കന്നിക്കിരീടം നേടി. നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 118-ാം മിനിറ്റിൽ രാഹുൽ ബെക്കെ ബംഗളുരുവിന്റെ വിജയശിൽപ്പിയായി ഗോൾ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ബംഗളുരു ഫൈനലിൽ കളിക്കുന്നത്. കഴിഞ്ഞ വർഷം ചെന്നൈയിൻ എഫ്സിക്കു മുന്നിൽ ബംഗളുരു കീഴടങ്ങിയിരുന്നു. ഗോവയുടെയും രണ്ടാം ഫൈനലായിരുന്നു. രണ്ടാം ഫൈനലിലും പരാജയപ്പെടാനായിരുന്നു ഗോവയുടെ വിധി. രണ്ടാം സീസണിൽ ചെന്നൈയിനാണ് ഗോവയെ ആദ്യം ഫൈനലിൽ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കയറി. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ബംഗളുരുവിന്റെ മികുവിന്റെയും സുനിൽ ഛേത്രിയുടെയും മുന്നേറ്റം നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റിൽ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി. നിശ്ചിത സമയത്തിനുശേഷം…
Read Moreമെസി മാജിക്; ബാഴ്സലോണയ്ക്ക് മിന്നും ജയം
ബാഴ്സലോണ: ലയണൽ മെസിയുടെ മിന്നും പ്രകടനത്തിന്റെ ചിറകിലേറിയ ബാഴ്സലോണയ്ക്ക് ലാ ലീഗയിൽ തിളക്കമാർന്ന ജയം. മെസിയും കൂട്ടരും 4-1ന് റയൽ ബെറ്റിസിനെ തകർത്തു. ഹാട്രിക്കുമായി മെസി ജയത്തിന്റെ ചുക്കാൻ പിടിച്ചു. ലൂയിസ് സുവാരസ് ഒരു ഗോൾ നേടി. ലോറെൻ മോറോൻ ബെറ്റിസിന്റെ ആശ്വാസ ഗോൾ നേടി. 18-ാം മിനിറ്റിൽ ഒരു ഫ്രീ കിക്കിലൂടെയാണ് മെസി ഗോൾവേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മെസി രണ്ടാം ഗോളുമടിച്ചു. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച് തുടങ്ങിയ ബാഴ്സ സുവാരസിലൂടെ ലീഡ് ഉയർത്തി. 82-ാം മോറോനിലൂടെ ബെറ്റിസ് ഒരു ഗോൾ തിരിച്ചടിച്ചു. മൂന്നു മിനിറ്റുകൾക്കുള്ളിൽ വണ്ടർ ഗോളിൽ മെസി ഹാട്രിക്ക് പൂർത്തിയാക്കി. ബോക്സിന്റെ എഡ്ജിൽ നിന്നും മെസി തൊടുത്ത പന്ത് വലയിൽ എത്തി. ജയത്തോടെ രണ്ടാംസ്ഥാനക്കാരുമായുള്ള ലീഡ് വ്യത്യാസം പത്തായി ഉയർത്താൻ ബാഴ്സലോണയ്ക്ക് സാധിച്ചു. നിലയിൽ 28 മത്സരങ്ങളിൽ 66…
Read Moreലോകകപ്പ് നാലു വർഷത്തിലൊരിക്കൽ മാത്രം: കോഹ്ലി
ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ മാത്രമേയുള്ളൂ എന്നും ഐപിഎൽ എല്ലാ വർഷവുമുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സന്ദേശം. ഐപിഎലിൽ കഠിനമായി കളിച്ച് പരിക്ക് പറ്റാതിരിക്കാനുള്ള ഓർമപ്പെടുത്തലാണ് കോഹ്ലി നല്‍കിയത്. പരിക്കേറ്റ് ലോകകപ്പിൽനിന്ന് പുറത്തായി ടീമിന്റെ സന്തുലനാവസ്ഥയ്ക്കു ക്ഷതമേൽപ്പിക്കാതിരിക്കുകയാണ് വേണ്ടതെന്നും കോഹ്ലി പറഞ്ഞു. ഐപിഎലിൽ കളിക്കരുതെന്നല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ സാധിക്കില്ലെന്ന് നേരത്തേതന്നെ കോഹ്ലി വ്യക്തമാക്കിയിരുന്നു. ലോകകപ്പിനുള്ള ടീമിനെ ഇതിനോടകം നിശ്ചയിച്ചുകഴിഞ്ഞതായും ഇന്ത്യൻ ക്യാപ്റ്റൻ അറിയിച്ചിട്ടുണ്ട്. ഈ മാസം 23 മുതൽ മേയ് 19വരെയാണ് ഇത്തവണ ഐപിഎൽ അരങ്ങേറുക. മേയ് 30നാണ് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കം.
Read Moreഡുമിനി ഏകദിനത്തിൽനിന്നും വിരമിക്കുന്നു
ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജെ.പി. ഡുമിനി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുശേഷം ഡുമിനി ഏകദിനം മതിയാക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അതേസമയം ട്വന്റിയിൽ തുടരുമെന്നും ഡുമിനി വ്യക്തമാക്കി. ടെസ്റ്റിൽനിന്നും അദ്ദേഹം നേരത്തെ വിരമിച്ചിരുന്നു. മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ തന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായെന്നും ഡുമിനി പറഞ്ഞു. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ചു തനിക്ക് ധാരണ ലഭിച്ചു. ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ല. എന്നാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തനിക്ക് താത്പര്യമെന്നും ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 193 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരം 5,407 റണ്‍സും 68 വിക്കറ്റും നേടിയിട്ടുണ്ട്. 46 ടെസ്റ്റുകളിൽനിന്ന് ഡുമിനി 2,103 റണ്‍സ് നേടിയിട്ടുണ്ട്.
Read More2020ലെ വനിത ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ
ന്യൂഡൽഹി: 2020 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടക്കും. വനിത ലോകകപ്പിനുള്ള വേദിയായി ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. മുൻപ്, അണ്ടർ- 17 പുരുഷ ലോകകപ്പും ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ.
Read Moreസൂപ്പർ കപ്പ് യോഗ്യത: ബ്ലാസ്റ്റേഴ്സ് പുറത്ത്
ഭുവനേശ്വർ: ഐഎസ്എല്ലിലെ കഷ്ടകാലം വിട്ടു മാറാതെ കേരള ബ്ലാസ്റ്റേഴ്സ്. സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ആരോസ് കേരളത്തെ പുറത്തേയ്ക്ക് തെറിപ്പിച്ചു. അമർജിത്ത് കിയാമിന്റെ ഇരട്ട ഗോളിലാണ് കേരളത്തെ ആരോസ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ആരോസ് കേരളത്തിന്റെ സ്വപ്നങ്ങൾക്കുമേൽ നിറയൊഴിച്ചിരുന്നു. 38-ാം മിനിറ്റിലായിരുന്നു കിയാമിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പോരിന് ഉറച്ചിറങ്ങിയ കേരളത്തിന്റെ നെഞ്ചിലേക്ക് കിയാം രണ്ടാം ഗോളും തൊടുത്തു. കേരള താരം അനസ് എടത്തൊടികയും ആരോസ് താരം ജിതേന്ദ്രയും ചുവപ്പ് കാർഡ് കണ്ട് മടങ്ങിയിരുന്നു. ഗോൾമുഖത്ത് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു അനസിന് ചുവപ്പ് കാർഡ് ലഭിച്ചത്. സന്ദേശ് ജിംഗാനെ വീഴ്ത്തിയതിനാണ് ജിതേന്ദ്രൻ ചുവപ്പ് കാർഡ് കണ്ടത്.
Read Moreമെസി, മാനെ
ബാഴ്സലോണ: സ്വന്തം കളത്തില്‍ അട്ടിമറിയൊന്നുമില്ലാതെ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറിലെത്തി. രണ്ടു ഗോള്‍ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്ത ലയണല്‍ മെസിയുടെ ഗംഭീര പ്രകടനം ബാഴ്സലോണയ്ക്ക് ഒളിമ്പിക് ലിയോണിനെതിരേ 5-1ന്റെ ജയമൊരുക്കി. ലിയോണില്‍ നടന്ന ആദ്യപാദം ഗോള്‍രഹിത സമനിലയായിരുന്നു. തുടര്‍ച്ചയായി 12 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിയ ബാഴ്സലോണ പുതിയ റിക്കാര്‍ഡും സ്ഥാപിച്ചു. 17-ാം മിനിറ്റില്‍ ലുയി സുവാരസിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച സ്പോട് കിക്ക്, പെനാങ്ക കിക്കിലൂടെ വലയിലാക്കി മെസി ബാഴ്സലോണയ്ക്കു ലീഡ് നല്കി. 31-ാം മിനിറ്റില്‍ സുവാരസിന്റെ പാസിൽ ഫിലിപ്പെ കുടിഞ്ഞോ ലീഡുയർത്തി. 58-ാം മിനിറ്റില്‍ ലുകാസ് ടൗസോയുടെ ഗോള്‍ ലിയോണിന് പ്രതീക്ഷകള്‍ നല്കി. എന്നാല്‍, തിരിച്ചുവരാമെന്ന ഫ്രഞ്ച് ക്ലബ്ബിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് മെസി 78-ാം മിനിറ്റില്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലയില്‍ . 81-ാം മിനിറ്റില്‍ ജെറാര്‍ഡ്…
Read More