ഡൽഹി നെഹ്റു സ്റ്റേഡിയം ഇനി സ്പോർട്സ് സിറ്റി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രൗഢഗംഭീര സ്റ്റേഡിയങ്ങളിലൊന്നായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുപണിയാനൊരുങ്ങി കേന്ദ്ര കായിക മന്ത്രാലയം. 102 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റേഡിയവും പരിസരങ്ങളും വിവിധ സൗകര്യങ്ങളോടെയുള്ള ‘സ്പോർട്സ് സിറ്റി’യാക്കി മാറ്റാനാണു തീരുമാനം. വിശിഷ്‌ട പരിശീലന സംവിധാനങ്ങളും വിവിധ കായികമത്സരങ്ങൾ സംഘടിപ്പിക്കാനുള്ള വേദികളും ബ്രോഡ്കാസ്റ്റ് സ്റ്റുഡിയോയും ഉൾപ്പെടുന്ന സ്പോർട്സ് സിറ്റിയാണു ലക്ഷ്യമിടുന്നത്. 1982 ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനായി നിർമിച്ച സ്റ്റേഡിയം, 2010ലെ കോമണ്‍വെൽത്ത് ഗെയിംസിനായി 961 കോടി രൂപ ചെലവിലാണു നവീകരിച്ചത്. സ്വന്തം ലേഖകൻ

Read More

എന്തുകൊണ്ട് സഞ്ജു: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ?

ചെന്നൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ 2026 സീസണ്‍ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്‍റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്. ധോണിക്കു പിൻഗാമി!മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദ്രുതനീക്കം…

Read More

ചിരാഗിന് സെഞ്ചുറി; കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര; മൂന്നുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ് സന്ദർശകർ‌. ഇതോടെ, സൗരാഷ്ട്രയ്ക്ക് നിലവിൽ 160 റൺസിന്‍റെ ലീഡുണ്ട്. 67 റൺസുമായി അർപ്പിത് വാസവദയും 103 റൺസുമായി ചിരാഗ് ജാനിയുമാണ് ക്രീസിൽ. ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്. മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു. നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് ജെയ് ഗോഹിലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എം.ഡി. നിധീഷിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ എൻ.പി. ബേസിലിന് വിക്കറ്റ് നല്കി ഗജ്ജാര്‍ സമ്മാറും മടങ്ങിയതോടെ…

Read More

റയാല്‍ ഇന്ത്യന്‍ ക്യാമ്പില്‍

മഡ്ഗാവ്: മുന്‍ ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാമ്പില്‍ ചേര്‍ന്നു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ വിംഗര്‍ റയാന്‍ വില്യംസും നേപ്പാള്‍ സ്വദേശിയായ അബ്‌നീത് ഭാര്‍തിയും എത്തിയിട്ടുണ്ട്. 18നാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം. റയാന്‍ വില്യംസിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നു. ഫിഫ നിയമം അനുസരിച്ച്, റയാന്‍ വില്യംസിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. കാരണം, ഓസ്‌ട്രേലിയയ്ക്കായി രാജ്യാന്തര കോമ്പറ്റേറ്റീവ് മത്സരം അദ്ദേഹം കളിച്ചിട്ടില്ല. ട്രയല്‍സിനായാണ് അബ്‌നീതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read More

പ്രായം 38; ജോക്കോ @101

ആഥന്‍സ്: എടിപി ടൂര്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള ചാമ്പ്യന്‍ എന്ന റിക്കാര്‍ഡ് കുറിച്ച് സെര്‍ബിയന്‍ ഇതിഹാസ പുരുഷ സിംഗിള്‍സ് താരം നൊവാക് ജോക്കോവിച്ച്. ആഥന്‍സിന്‍ നടന്ന ഹെല്ലനിക് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കിയതോടെയാണ് 38കാരനായ ജോക്കോ റിക്കാര്‍ഡ് കുറിച്ചത്. ഹെല്ലനിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ച് കീഴടക്കി; 4-6, 6-3, 7-5. ജോക്കോവിച്ചിന്‍റെ 101-ാം എടിപി ട്രോഫിയാണ്. എടിപി ട്രോഫി നേട്ടത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ജോക്കോ. രണ്ടാം സ്ഥാനത്തുള്ള റോജര്‍ ഫെഡററുമായുള്ള (103) അകലം രണ്ടായും ജോക്കോവിച്ച് കുറച്ചു. ജമ്മി കോണേഴ്‌സാണ് (109) എടിപി കരിയര്‍ കിരീട നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. എടിപി ഫൈനല്‍സില്‍ ഇല്ലഅതേസമയം, എടിപി ഫൈനല്‍സില്‍ നിന്ന് ജോക്കോവിച്ച് പിന്മാറി. തോളിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെര്‍ബ് താരത്തിന്‍റെ പിന്മാറ്റം. കഴിഞ്ഞ വര്‍ഷവും ജോക്കോവിച്ച് എടിപി ഫൈനല്‍സില്‍നിന്നു പിന്മാറിയിരുന്നു.

Read More

ആകാശ് അദ്ഭുതം..! : 9 മിനിറ്റ്, തുടരെ 8 സിക്‌സ്, 11 പന്തില്‍ 50

സൂററ്റ്: മേഘാലയയുടെ ഇരുപത്തഞ്ചുകാരൻ പേസര്‍ ആകാശ് ചൗധരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്താളില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡ് ഇനി ആകാശ് ചൗധരിക്കു സ്വന്തം. അരുണാചല്‍പ്രദേശിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് 11 പന്തില്‍ അര്‍ധസെഞ്ചുറിയുമായി ആകാശ് അദ്ഭുതമായത്. 2012ല്‍ കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിന്‍റെ വെയ്ന്‍ വൈറ്റ് എസെക്‌സിനെതിരേ 12 പന്തില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ കണക്കുകള്‍ ലഭ്യമായിത്തുടങ്ങിയതിനുശേഷം സമയത്തിന്‍റെ അടിസ്ഥാനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണ് ആകാശ് ചൗധരിയുടേത്. വെറും ഒമ്പത് മിനിറ്റില്‍ ആകാശ് 50 തികച്ചു. 1965ല്‍ ക്ലൈവ് ഇന്‍മാന്‍ എട്ട് മിനിറ്റില്‍ ലെസ്റ്റര്‍ഷെയറിനായി അര്‍ധസെഞ്ചുറി നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്. ഓവറില്‍ 6 സിക്‌സ് 14 പന്തില്‍ എട്ട് സിക്‌സിന്‍റെ അകമ്പടിയോടെ 50 റണ്‍സുമായി ആകാശ് ചൗധരി പുറത്താകാതെ നിന്നു. എട്ടാം നമ്പറായി…

Read More

ഐഎസ്എൽ, സുപ്രീംകോടതി ശരണം

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ 2025-26 സീസണ്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പുതിയ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചു പരാജയപ്പെട്ടതോടെയാണിത്. ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ 2025-26 സീസണില്‍ രാജ്യത്തെ ഫുട്‌ബോള്‍ നിര്‍ജീവമാണ്. കൊമേഴ്ഷ്യല്‍ റൈറ്റ്‌സിനായി ഇതുവരെ ആരുമെത്താത്ത പശ്ചാത്തലത്തില്‍ ഐഎസ്എല്ലിന്‍റെ ഭാവി തീരുമാനിക്കാന്‍ എഐഎഫ്എഫ് സുപ്രീംകോടതിക്കു മുന്നിലെത്താനുള്ള നീക്കമാണ് നടക്കുന്നത്. റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്‍റും എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കാത്ത പശ്ചാത്തലത്തിലാണ് 2025-26 സീസണ്‍ ഐഎസ്എല്‍ മുടങ്ങിയിരിക്കുന്നതെന്നതാണ് വാസ്തവം. അനിശ്ചിതത്വം തുടരുന്നതിനിടെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടങ്ങിയ ക്ലബ്ബുകളും പ്രവര്‍ത്തനം മരവിപ്പിച്ചു. ഈസ്റ്റ് ബംഗാള്‍ സാമ്പത്തിക സഹായത്തിനായി ബിസിസിഐയെ (ദ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സമീപിച്ചതായാണ് വിവരം.

Read More

ഇന്ത്യൻ ഹോക്കിക്ക് നൂറാം വാര്‍ഷികം

ന്യൂഡൽഹി: നൂറാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ. ഇന്ത്യ ആദ്യമായി ലോകചാന്പ്യൻമാരായിട്ട് അന്‍പതു വർഷവുമായി. 1975 മാർച്ച് 15, അതായിരുന്നു ആ സുദിനം. പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക ചാന്പ്യൻമാരായി. ഇന്ത്യൻ ഹോക്കിക്ക് രോമാഞ്ചമുണർത്തുന്ന ഓർമയാണ് ക്വാലാലംപുരിൽ നടന്ന ആ ഫൈനൽ. അതേസമയം ഹോക്കിയിൽ ഇന്ത്യയുടെ തുടക്കം ബ്രിട്ടന്‍റെ മണ്ണിൽ വിജയക്കൊടി പാറിച്ചുകൊണ്ടായിരുന്നു. 1925 നവംബർ ഏഴിനായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയറിൽ ഇന്ത്യൻ ഹോക്കി ഫെഡറേഷന്‍റെ തുടക്കം. ഫെഡറേഷന്‍റെ രൂപീകരണത്തോടെയാണ് ഹോക്കി ജനകീയമായത്. എഫ്ഐഎച്ചിൽ പങ്കെടുക്കുന്ന ആദ്യ നോണ്‍ യൂറോപ്യൻ രാജ്യമാണ് ഇന്ത്യ. 100-ാം പിറന്നാള്‍ഇന്ത്യൻ ഹോക്കിയുടെ 100-ാം പിറന്നാളിനോട് അനുബന്ധിച്ച് 1400ൽ അധികം ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ ഹോക്കി പാരന്പര്യം വ്യക്തമാക്കുന്ന ഹോക്കി ഇന്ത്യ 100 മ്യൂസിയവും പ്രത്യേക സുവനീറും പുറത്തിറക്കുമെന്ന് ഹോക്കി ഇന്ത്യ…

Read More

ബ്ലാസ്റ്റേഴ്സിൽ ചരിത്രമെഴുതി അഡ്രിയാൻ ലൂണ

മുംബൈ: കേരള ബ്ലാസ്റ്റേഴ്സിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഉറുഗ്വേൻ താരം അഡ്രിയൻ ലൂണ. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാണിപ്പോൾ ലൂണ. സൂപ്പർ കപ്പിൽ മുംബൈയ്ക്കെതിരേ ലൂണയുടെ എണ്‍പത്തിയേഴാം മത്സരമായിരുന്നു. 97 മത്സരങ്ങളിൽ കളിച്ച സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഏറ്റവും കൂടുതൽ കളത്തിലിറങ്ങിയ താരം. 89 മത്സരങ്ങളിൽ കളിച്ച കെ.പി. രാഹുലാണ് രണ്ടാം സ്ഥാനത്ത്. 86 മത്സരങ്ങൾ കളിച്ച ജീക്സണ്‍ സിംഗും 81 മത്സരങ്ങൾ കളിച്ച സന്ദീപ് സിംഗുമാണ് ലൂണയ്ക്ക് താഴെയുള്ളത്. അതേസമയം, തങ്ങളുടെ ആദ്യ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയോട് തോറ്റു. എണ്‍പത്തിയെട്ടാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.…

Read More

ഫിഫ 2026 ലോകകപ്പ്: നറുക്കെടുപ്പ് 20ന്

സൂറിച്ച്: 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേഓഫ് ടീമുകൾക്കായുള്ള നറുക്കെടുപ്പുകൾ ഈ മാസം 20ന് നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന 2026 ലോകകപ്പ് 23-ാം എഡിഷന് അവസാന ആറ് ടീമുകളെ തീരുമാനിക്കുന്നതിനുള്ള പ്ലേഓഫ് നറുക്കെടുപ്പുകളാണ് 20ന് സൂറിച്ചിൽ നടക്കുമെന്ന് ഫിഫ ലോകകപ്പ് അറിയിച്ചത്. യൂറോപ്യൻ ബ്രാക്കറ്റുകളിൽ 16 ടീമുകൾ ഉണ്ടാകും. നാല് തവണ ചാന്പ്യൻമാരായ ഇറ്റലി ഉൾപ്പെടെ ടൂർണമെന്‍റിൽ നാല് സ്ഥാനങ്ങൾക്കായി മത്സരിക്കും. ജൂണ്‍, ജൂലൈ മാസങ്ങളിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. രണ്ട് എൻട്രികൾക്കായി യൂറോപ്പിന് പുറത്തുനിന്നുള്ള ആറ് ടീമുകൾ മത്സരിക്കും. ബൊളീവിയയും ന്യൂ കാലിഡോണിയയും ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. എല്ലാ പ്ലേഓഫ് മത്സരങ്ങളും മാർച്ച് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിലായി നടക്കും.

Read More