ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടോസ് നേടിയ മധ്യപ്രദേശ് കേരളത്തിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില്‍ കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ കേരളത്തിന് ആകെ അഞ്ച് പോയിന്റാണുള്ളത്. മറുവശത്ത് നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. ടീം മധ്യപ്രദേശ്: ഹർഷ് ഗവാലി, യഷ് ദുബെ, ഹിമാൻഷു മന്ത്രി, ശുഭം ശർമ്മ, ഹർപ്രീത് സിംഗ് ഭാട്ടിയ, ഋഷഭ് ചൗഹാൻ, സാരൻഷ് ജെയിൻ, ആര്യൻ പാണ്ഡെ, അർഷദ് ഖാൻ, കുമാർ കാർത്തികേയ, കുൽദീപ് സെൻ. കേരളാ ടീം: അഭിഷേക് നായർ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, ബാബ അപരാജിത്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ്മ, എം.ഡി.നിധീഷ്, ശ്രീഹരി എസ്. നായർ, ഏദൻ ആപ്പിൾ ടോം,…
Read MoreCategory: Sports
പൊരുതിയത് ബാവുമ മാത്രം; ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 124 റണ്‍സ് വിജയലക്ഷ്യം. 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓള് ഔട്ടായി. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (25), സൈമൺ ഹാർമർ (ഏഴ്), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ്നഷ്ടമായത്. ജസ്പ്രീത് ബുംറ ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്ബിന് ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
Read Moreതൃശൂർ സൂപ്പർ… നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നു പന്തുരുളും
തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സൂപ്പർ ത്രില്ലിൽ തൃശൂർ. കാൽനൂറ്റാണ്ടിനുശേഷം ഒരു സുപ്രധാന ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് തൃശൂരിലെ ആരാധകർ. നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരളയിലെ തൃശൂർ മാജിക് എഫ്സി x മലപ്പുറം എഫ്സി പോരാട്ടം രാത്രി 7.30നു നടക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മത്സരത്തിനുവേണ്ട നവീകരണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. 25 വർഷം മുന്‍പാണ് തൃശൂരിൽ ഒരു മേജർ ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറിയത്. കോർപറേഷൻ സ്റ്റേഡിയത്തിലേക്കു പ്രഫഷണൽ മത്സരം തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണു ഫുട്ബോൾപ്രേമികൾ. പത്തുവർഷത്തോളം ഈടുനിൽക്കുന്ന പുതിയ ടർഫ് വിരിക്കുന്ന ജോലികൾ സ്റ്റേഡിയത്തിൽ പൂർത്തിയായി. പതിനഞ്ചുവർഷത്തോളം പഴക്കമുള്ള പഴയ ടർഫ് പൂർണമായും മാറ്റിയാണ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്തതു സ്ഥാപിച്ചത്. ഗോൾപോസ്റ്റുകൾ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഉപയോഗിക്കുന്നവയാക്കി. എൽഇഡി ഫ്ലഡ്ലൈറ്റ്, റഫറി കാബിനുകൾ, നവീകരിച്ച ഡ്രസിംഗ് റൂമുകൾ, കാണികൾക്കു മികച്ച ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച…
Read Moreസിഎസ്കെ സഞ്ജു
ഐപിഎല്‍ 2026 ചര്‍ച്ചകള്‍ക്കു തീപിടിപ്പിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസൻ രാജസ്ഥാന് റോയല്‍സില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. സഞ്ജുവിനു പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാനു ചെന്നൈ കൈമാറി. ചെന്നൈയില്‍ എം.എസ്. ധോണിയുടെ ബാക്കപ്പായാണ് സഞ്ജു എത്തുന്നത്. ക്യാപ്റ്റന്‍സി ചുമതല ഉണ്ടാകില്ല. ക്യാപ്റ്റന്‍ ഋതുരാഗ് ഗെയ്ക്വാദിനൊപ്പം ഓപ്പണിംഗ് റോളില്‍ സഞ്ജു എത്താനാണ് സാധ്യത. വിക്കറ്റ് കീപ്പിംഗില്‍ ചെന്നൈക്കായി 44കാരനായ ധോണി അടുത്ത സീസണിലും കളിച്ചേക്കും. അതേസമയം, ക്യാപ്റ്റനായാണ് രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസ് ജയ്പുരില്‍ എത്തിക്കുക എന്നാണ് സൂചന. ചെന്നൈയും രാജസ്ഥാനും താരങ്ങളെ പരസ്പരം കൈമാറാനുള്ള എഴുത്തുകുത്തുകൾ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടെങ്കിലും ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി 15 ആയിരിക്കേ, അതിനുള്ളിൽ പ്രഖ്യാപനം എത്തുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. 2013ൽ രാജസ്ഥാനുവേണ്ടി ഐപിഎൽ അരങ്ങേറ്റം നടത്തിയ…
Read Moreഅര്ജുന്, ഹരികൃഷ്ണ പ്രീക്വാര്‍ട്ടറില്‍: ഫിഡെ ലോകകപ്പ് ചെസിൽനിന്ന് പ്രഗ്നാനന്ദ പുറത്ത്
മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍). അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി. മൂന്നാം സീഡായ അര്ജുന് ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്ജുന് ജയം സ്വന്തമാക്കി. നാലാം റൗണ്ടിന്റെ ടൈബ്രേക്കറില്‍ സ്വീഡന്റെ ഗ്രാന്‍ഡെലിയസ് നില്സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍,…
Read Moreനിതീഷിനു പകരം ജുറെല്‍
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമില്‍നിന്ന് പേസ് ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാളെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ നിതീഷ് കുമാറിനു പകരം ധ്രുവ് ജുറെല്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷെ. സ്പെഷലിസ്റ്റ് ബാറ്റര്‍ എന്ന നിലയിലാണ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരും (ഋഷഭ് പന്ത്, ജുറെല്‍) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നാല് ഓവര്‍ മാത്രമാണ് നിതീഷ് പന്തെരിഞ്ഞത്. വിക്കറ്റ് ലഭിച്ചുമില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്ശന്, ദേവ്ദത്ത്…
Read More‘മെസി ബാഴ്സയിലേക്കില്ല’: ഹ്വാന്‍ ലാപോര്‍ട്ട
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. മെസി ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന് എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.
Read Moreഇതെന്റെ അവസാന ലോകകപ്പ്: റൊണാള്‍ഡോ
ലിസ്ബണ്‍: 2026 എഡിഷനായിരിക്കും തന്റെ അവസാന ഫിഫ ലോകകപ്പ് എന്ന വെളിപ്പെടുത്തലുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടമാണ് പോര്‍ച്ചുഗല്‍ ഇതുവരെ കാഴ്ചവച്ചത്. 40കാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്ത് ആരാധകരുടെ ആകാംഷ. അടുത്ത ലോകകപ്പ് എന്റെ അവസാന ലോകകപ്പായിരിക്കും. എനിക്ക് അപ്പോള്‍ത്തന്നെ 41 വയസ് ആകും. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഫുട്ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 1000 കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പികാണ് സിആര്‍7.
Read Moreഎഐഎഫ്എഫ് നാടകം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിനിടെ അടിയന്തര നടപടിക്കുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) നാടകം വിമര്‍ശനങ്ങള്‍ക്കു വിധേയമായി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരുദിവസംതന്നെ രണ്ട് മെയില്‍ അയച്ചതാണ് വിമര്‍ശനമുണ്ടാക്കിയത്. വൈകുന്നേരം അഞ്ചിനു മുമ്പ് ഫീഡ്ബാക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ രാവിലെ ആദ്യ മെയില്‍ അയച്ചു. തുടര്‍ച്ച് ഫീഡ്ബാക്ക് നല്കുകയല്ല, രാത്രി ഏഴിന് സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന നിര്‍ദേശത്തോടെ രണ്ടാമതും മെയില്‍ അയയ്ക്കുകയായിരുന്നു. ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫീഡ്ബാക്കാണ് എം. സത്യനാരായണല് എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നാരാഞ്ഞത്. ഐഎസ്എല്‍ നടത്താനുള്ള നീക്കം നടത്തിയേ മതിയാകൂ എന്നും കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 37.4 കോടി രൂപറിലയന്സ്…
Read Moreരഞ്ജി ട്രോഫി: കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ. സൗരാഷ്ട്ര ഉയർത്തിയ 330 റൺസ് പിന്തുടർന്ന കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ സാധിച്ചുള്ളു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 160 റൺസെടുത്ത് പുറത്തായ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് കേരളം എടുത്തത്. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി. പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്‍ക്കെ അന്‍ഷ് ഗോസായിയെ കൂടി…
Read More