കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് ചെന്നൈയിൻ എഫ്സി സ്ട്രൈക്കറും ബ്ലാസ്റ്റേഴ്സ് മുൻതാരവുമായ സി.കെ.വിനീത് പിൻവലിച്ചു. തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം രേഖാമൂലം ക്ഷമ ചോദിച്ചിരുന്നു. മഞ്ഞപ്പടയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിച്ചു. കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സരത്തിനിടെ വിനീത് ബോൾബോയിയെ അസഭ്യം പറഞ്ഞെന്നായിരുന്നു പ്രചരണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇക്കാര്യം പ്രചരിച്ചിരുന്നു. സംഭവത്തിൽ മഞ്ഞപ്പടയ്ക്കെതിരെ വിനീത് രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ ഗ്രൂപ്പിലെ ഒരു അംഗം വിനീതിനെതിരായി തെളിവില്ലാത്ത ആരോപണം പ്രചരിപ്പിച്ചതിൽ മഞ്ഞപ്പട ഖേദം പ്രകടിപ്പിച്ചിരുന്നു. രു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരിൽ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കരുത്. കളിക്കാർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്നും മഞ്ഞപ്പട വ്യക്തമാക്കിയിന്നു.
Read MoreCategory: Sports
ലോകകപ്പിന് ഇവരും തയാർ
സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ജനിച്ചു വളർന്ന നാടാണ് ഇംഗ്ലണ്ട്. അഞ്ചു തവണ ലോകകപ്പ് ക്രിക്കറ്റിനു വേദിയാവുകയും ചെയ്തു. പക്ഷേ, ഏകദിന ലോകകപ്പ് മാത്രം ഇംഗ്ലണ്ടുകാർക്ക് അന്യം. മൂന്നു തവണ ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും തോൽക്കാനായിരുന്നു വിധി (1979, 87, 92). തുടർച്ചയായി ഫൈനലിൽ എത്തിയിട്ടു പോലും കപ്പടിക്കാനുള്ള ഭാഗ്യം ഇംഗ്ലീഷുകാർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 27 വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും സെമിഫൈനലിലെത്താൻ പോലും സാധിച്ചിട്ടില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. വന്പൻ താരനിരയ്ക്ക് സാധിക്കാതെ പോയ കിരീട നേട്ടം ഇയോൻ മോർഗൻ, ജോസ് ബട്ലർ, അലക്സ് ഹെയ്സ്ൽസ്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ എന്നിവര ടങ്ങുന്ന സംഘം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകർ. പ്രതാപം വീണ്ടെടുക്കാൻ വിൻഡീസ് ക്രിക്കറ്റിലെ കരിന്പുലികൾ എന്ന് ഒാമനപ്പേരിട്ട് വിളിക്കപ്പെട്ടിരുന്ന ടീമായിരുന്നു വിൻഡീസ്. ആദ്യ രണ്ടു ലോകകപ്പുകളും ഇവർക്കു സ്വന്തം. പക്ഷേ, 2011…
Read Moreചാന്പ്യൻസ് ലീഗിൽ ഗോളില്ലാ കളികള്‍
ലിവര്‍പൂള്‍/ലിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിൽ സുന്ദരമായ നീക്കങ്ങളും അവിസ്മരണീയമായ ഗോളുകളും അതിനുള്ള തിരിച്ചടികളുമുണ്ടാകുമെന്നു പ്രതീക്ഷിച്ച മത്സരങ്ങളിൽ ഗോള്‍ പിറക്കാതെ പോയത് ഏവരെയും ഞെട്ടിച്ചു. ലിവര്‍പൂളും ബയേണ്‍ മ്യൂണിക്കും ആന്‍ഫീല്‍ഡില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരും ഗോളടിച്ചില്ല. ഇതേ അവസ്ഥതന്നെയായിരുന്നു ഫ്രാന്‍സില്‍ ലിയോണും ബാഴ്സലോണയും ഏറ്റുമുട്ടിയപ്പോഴും. ഗോൾ പിറക്കാതെ പോയ മത്സരത്തിൽ പ്രതിരോധക്കാരും ഗോള്കീപ്പര്മാരുമാണ് താരങ്ങളായത്. ആദ്യപാദം ഗോള്‍രഹിതമായതോടെ ഇനി അടുത്ത മാസം 13ന് നടക്കുന്ന രണ്ടാം പാദത്തില്‍ വന്‍പോരാട്ടം തന്നെ പ്രതീക്ഷിക്കാം. എവേ ഗോള്‍ വഴങ്ങാത്തതില്‍ ലിവര്‍പൂളിനും ലിയോണും ആശ്വസിക്കാം. അതോടൊപ്പം കരുത്തരായ ലിവര്‍പൂളിന് സ്വന്തം കളത്തില്‍ നിര്‍ണായക ലീഡ് നേടാനാവാതെ പോയതില്‍ ദുഃഖിക്കുകയും ചെയ്യാം. ഗോള്‍രഹിത സമനിലയായത് രണ്ടാംപാദത്തില്‍ സ്വന്തം ഗ്രൗണ്ടിലിറങ്ങുന്ന ബയേണും ബാഴ്സലോണയ്ക്കും കൂടുതല്‍ ആത്മവിശ്വാസം നല്കി. ചാമ്പ്യന്‍സ് ലീഗിലെ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ വ്യക്തമായ റിക്കാര്‍ഡുള്ള ടീമുകളാണ് ബയേണും ബാഴ്സയും. മൂര്‍ച്ചകുറഞ്ഞ ബാഴ്സ മത്സരത്തില്‍…
Read Moreറോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലേക്ക്
മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് അറിയിച്ചു. രണ്ടു വര്‍ഷത്തിനുശേഷമാണ് ഫെഡറര്‍ യൂറോപ്യന്‍ കളിമണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്. 20 ഗ്രാന്‍ സ് ലാം നേടിയിട്ടുള്ള ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് തോറ്റശേഷം മറ്റ് മത്സരങ്ങള്ക്കൊന്നുമിറങ്ങിയിരുന്നില്ല. പുല്ക്കോട്ടുകളിലും ഹാര്‍ഡ് കോര്‍ട്ടുകളിലും ശ്രദ്ധിക്കുന്നതിനായി രണ്ടു വര്‍ഷമായി ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇതോടെ താരം ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്ന സൂചനാണ് നല്‍കുന്നത്. ഫെഡററുടെ ഫ്രഞ്ച് ഓപ്പണിലെ ഏക കിരീടം 2009ലാണു നേടിയത്. 2006, 2009, 2012 വര്‍ഷങ്ങളില്‍ മാഡ്രിഡ് ഓപ്പണ്‍ കിരീടം ഫെഡററിനായിരുന്നു. കിരീട നേട്ടത്തില്‍ റഫേല്‍ നദാലിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്വിസ്താരം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും 11 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള നദാലും മാഡ്രിഡ് ഓപ്പണില്‍…
Read Moreക്രിക്കറ്റ് രാജാക്കന്മാരാകാൻ ഇവർ
ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ കിരീട പോരാട്ടമാണ് ഏകദിന ലോകകപ്പ്. ഇംഗ്ലണ്ടില്‍ മേയ് അവസാനം മുതലാണ് ലോകകപ്പിന് തുടക്കമാകുക. കങ്കാരുപ്പടയാണ് നിലവിലെ ജേതാക്കള്‍. ഇംഗ്ലീഷ് മണ്ണില്‍ ഏതൊക്കെ ടീമുകളാവും ഫേവറേറ്റുകള്‍ എന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി 99 ദിവസങ്ങളാണു ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന്. നിലവിലെ ചാന്പ്യൻമാരായ ഒാസീസും ഇന്ത്യയും തന്നെയാണ് ഫേവറേറ്റുകൾ. പത്തു ടീമുകളാണ് ഇക്കുറി. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാത്തതിനാൽ ഓരോ ടീമും ഒന്‍പത് മത്സരം വീതം കളിക്കണം. ഓരോ ടീമും പരസ്പരം ഏറ്റുമുട്ടി ആദ്യ നാലു ടീമുകൾ സെമിയിലെത്തും. കപ്പുയർത്താൻ ഇന്ത്യ നിലവിലെ പ്രകടനം പരിശോധിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. ഏകദിന റാങ്കിംഗില്‍ രണ്ടാമത്. കിംഗ് കോഹ്ലി നയിക്കുന്ന ടീം ഫോമിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ശക്തര്‍. കോഹ്ലി നയിക്കുന്ന ടീം യുവതാരസംഘമാകും. വെറ്ററന്‍ താരം ധോണി കൂടി ലോകകപ്പ് സംഘത്തിലുണ്ടായാല് ടീം ഏറെക്കുറെ സന്തുലിതമാവും.…
Read Moreജോക്കോവിച്ചും ബൈൽസും താരങ്ങള്‍
മൊണാക്കോ: ലോകത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്കാരം സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നെവാക് ജോക്കോവിച്ചിന്. കായിക രംഗത്തെ ഓസ്കര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണിത്. അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരമായ സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാ താരം. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരം സ്ത്രീ ശക്തീകരണത്തിനായി ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുവ’ എന്ന എന്ജിഒയ്ക്കാണ്. ഫുട്ബോള്‍ അടിസ്ഥാനമായുള്ള സന്നദ്ധസംഘടനയാണ് യുവ. പരിക്കിനുശേഷം തിരിച്ചെത്തിയ ജോക്കോവിച്ച് 2018ല്‍ രണ്ടു ഗ്രാന്സ്ലാം കിരീടങ്ങളില്‍ -വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍- മുത്തമിട്ടു. ആ ഫോം തുടര്‍ന്ന സെര്‍ബിയന്‍ താരം ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടി. ഫ്രഞ്ച് ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെ, എന്‍ബിഎ സൂപ്പര്‍ താരം ലെബ്രോണ്‍ ജയിംസ് എന്നിവരെയാണ് ജോക്കോവിച്ച് പിന്തള്ളിയത്. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. നാലു…
Read Moreഫിലാന്‍ഡറിന് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിക്കില്ല
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ പേസർ വെറോണ്‍ ഫിലാന്‍ഡര്‍ പരിക്കേറ്റ് ടീമിന് പുറത്തായി. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഫിലാന്‍ഡര്‍ കളിക്കില്ല. താരത്തിന് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലായി 18 ഓവറുകൾ മാത്രമാണ് താരം എറിഞ്ഞത്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്.
Read Moreകോഹ്ലി, ബുംറ തിരിച്ചെത്തി
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരന്പരകൾക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ അവസാന രണ്ട് ഏകദിനത്തിലും ട്വന്റി-20 പരന്പരയിലും വിശ്രമത്തിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തി. ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിനത്തിലും ന്യൂസിലൻഡിനെതിരേയും നടന്നമത്സരങ്ങളിൽ വിശ്രമിച്ച ജസ്പ്രീത് ബുംറയും ടീമിലുണ്ട്. ഓസീസ് പര്യടനത്തിനിടെ ടീമിൽനിന്ന് പുറത്തായ കെ.എൽ. രാഹുലിനെ തിരിച്ചു വിളിച്ചു. ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെയെ ട്വന്റി-20 ടീമിലുൾപ്പെടുത്തി. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പ്രകടനമാണിവരെ തുണച്ചത്. പേസർ ഭുവനേശ്വർ കുമാറിന് ട്വന്റി-20 പരന്പരയിലും ആദ്യ രണ്ട് ഏകദിനങ്ങളിലും വിശ്രമം അനുവദിച്ചു. സിദ്ധാർഥ് കൗൾ പകരം ടീമിലുൾപ്പെട്ടു. അതേസമയം, ന്യൂസിലൻഡ് പര്യടനത്തിലുണ്ടായിരുന്ന ഖലീൽ അഹമ്മദ് പുറത്തായി. ദിനേശ് കാർത്തികിന് ഏകദിന ടീമിൽ ഇടം ലഭിച്ചില്ല. എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ഉൾപ്പെടുത്തി. രണ്ട് ട്വന്റി-20 മത്സരങ്ങളും അഞ്ച് ഏകദിനവുമാണ് ഇന്ത്യ-ഓസ്ട്രേലിയ പരന്പരയിലുള്ളത്. 24ന്…
Read Moreബ്ലാസ്റ്റേഴ്സ് റീലോഡഡ്
കൊച്ചി: കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനെതിരേ രണ്ട് ഗോളിനു മുന്നിട്ടുനിന്നശേഷം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആയിരുന്നില്ല ഇന്നലെ. മട്ടുംഭാവവും മാറിയ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരുത്തറിയിച്ച് മിന്നും ജയം സ്വന്തമാക്കി. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഞ്ഞപ്പട മറുപടിയില്ലാത്ത മൂന്നു ഗോളിന് ചെന്നൈയിൻ എഫ്സിയെ തുരത്തി. ആരാധകരെ ആവേശത്തിലാക്കി ഗംഭീര തിരിച്ചുവരാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. 23, 55 മിനിറ്റുകളിൽ മതേജ് പൊപ്ലാട്നിക്കും 71-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദുമാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. സഹലിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. ഇതോടെ 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ലീഗിൽ എട്ടാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിൻ എഫ്സി അവസാനസ്ഥാനത്തുതന്നെ തുടരുന്നു. പ്ലേഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും ബംഗളൂരു എഫ്സിക്കെതിരേയും ഇന്നലത്തെയും തകർപ്പൻ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഒരു മാറ്റം മാത്രം…
Read Moreഖത്തർ ഓപ്പൺ: സിമോണ ഹാലപ്പ് ഫൈനലിൽ
ദോഹ: റൊമാനിയയുടെ സിമോണ ഹാലപ്പ് ഖത്തർ ഓപ്പൺ ഫൈനലിൽ കടന്നു. സെമിയിൽ എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് കലാശക്കളിക്ക് എത്തുന്നത്. ലോക മൂന്നാം നമ്പർ താരമായ ഹാലപ്പ് യുക്രൈൻ താരത്തിനെതിരെ വിയർത്താണ് ജയിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 3-6, 6-4. നിർണായകമായ മൂന്നാം സെറ്റിൽ 1-5 ന് പിന്നിൽനിന്ന ശേഷമാണ് ഹാലപ്പ് തിരിച്ചടിച്ച് വിജയം പിടിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ എലിസി മെർട്ടെൻസ് ആണ് ഹാലപ്പിന്റെ എതിരാളി.
Read More