ടൂറിൻ: ഇറ്റാലിയൻ ലീഗില്‍ യുവന്റസിന്റെ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകമായ ടൂറിനില്‍ ഫ്രോസിനോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവന്റസ് കീഴടക്കി. മിന്നുന്ന ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവെയുടെ വിജയത്തിൽ നെടുംതൂണായത്. ആറാം മിനിറ്റിൽ പൗളോ ഡിബാലയാണ് യുവന്റസിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. റൊണാൾഡോയുടെ അസിസ്റ്റിലായിരുന്നു ഗോളിനുള്ള അവസരം ഒരുങ്ങിയത്. 17-ാം മിനിറ്റിൽ ബൊനൂചിയിലൂടെ യുവെ രണ്ടാം ഗോൾ നേടി. 63-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ലീഗിലെ ഗോൾവേട്ടയിൽ മുന്നിലുള്ള റൊണാൾഡോയുടെ 19-ാം ഗോളായിരുന്നു പിറന്നത്. ജയത്തോടെ 66 പോയിന്റുമായി യുവന്റസ് ബഹുദൂരം മുന്നിലെത്തി. ലീഗിൽ രണ്ടാമതുള്ള നപ്പോളിക്ക് 52 പോയിന്റാണുള്ളത്.
Read MoreCategory: Sports
റാങ്കിൽ മുന്നേറി സ്മൃതി, ജെമീമ
ദുബായ്: ഐസിസി ട്വന്റി-20 ബാറ്റ്സ്വുമണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും. ജെമീമ റൊഡ്രീഗസ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടിലെത്തി. സ്മൃതി മന്ദാന നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറിലെത്തി. ബൗളിംഗിൽ സ്പിന്നർ രാധാ യാദവ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ദീപ്തി ശർമ 14ലേക്കു കയറി. ഹർമൻപ്രീത് കൗറാണ് (ഏഴ്) ബാറ്റിംഗിൽ ആദ്യ പത്ത് റാങ്കിലുള്ള മറ്റൊരു ഇന്ത്യൻ താരം. ബൗളർമാരിൽ ഇന്ത്യയുടെ പൂനം യാദവാണ് രണ്ടാമത്. ടീം റാങ്കിംഗിൽ ഇന്ത്യ നാലാമതാണ്.
Read Moreപരമ്പര തൂത്തുവാരാനായില്ല; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് വിൻഡീസ് തോറ്റു
ഗ്രോസ് ഐസ്ലെറ്റ്: ടെസ്റ്റ് പരമ്പര തൂത്തുവാരാനുള്ള വെസ്റ്റ് ഇൻഡീസിന്റെ മോഹങ്ങൾ പൂവണിഞ്ഞില്ല. മൂന്നാം ടെസ്റ്റിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് 232 ജയം. 485 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിനെ 69.5 ഓവറിൽ 252 റൺസിൽ ഇംഗ്ലീഷ് ബൗളിംഗ് നിര എറിഞ്ഞിട്ടു. എന്നാൽ ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച വിൻഡീസ് പരമ്പര 2-1 സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട്: 277, 365/5 ഡിക്ലയർ. വിൻഡീസ് 154, 252. രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. സെഞ്ചുറിയുമായി ചേസ്(191 പന്തിൽ 102) പുറത്താകാതെ നിന്നു. ആറിന് 110 റൺസെന്ന നിലയിൽ തകർന്ന വിൻഡീസിനെ വാലറ്റക്കാരായ അൽസാരി ജോസഫിനെയും(34), കെമർ റോച്ചിനെയും(29) കൂട്ടുപിടിച്ച് ചേസ് ഇരുനൂറ് കടത്തുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സണും മോയിൻ അലിയും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി. ബെൻ സ്റ്റോക്സ് രണ്ടും മാർക്…
Read Moreവിഖ്യാത ഇംഗ്ലീഷ് ഗോൾ കീപ്പർ ഗോർഡൻ ബാങ്ക്സ് അന്തരിച്ചു
ലണ്ടൻ: വിഖ്യാത ഇംഗ്ലീഷ് ഗോൾ കീപ്പർ ഗോർഡൻ ബാങ്ക്സ് (81) അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്നായിരുന്നു അന്ത്യം. കുടുംബം ബാങ്ക്സിന്റെ മരണം സ്ഥിരീകരിച്ചു. 1966-ൽ ലോകകപ്പുയർത്തിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു ബാങ്ക്സ്. ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഗോൾ വല കുലുക്കുമെന്നുറപ്പിച്ചെത്തിയ ഷോട്ട് തടഞ്ഞിട്ട് ലോകത്തെയാകെ അദ്ദേഹം വിസ്മയിപ്പിച്ചു. ഇതിന്റെ പേരിലാണ് കരിയറിൽ അദ്ദേഹം ഓർമിക്കപ്പെട്ടത്. ഫൈനലിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് കിരീടമുയർത്തി. ചെസ്റ്റെർ ഫീൽഡ്, ഫോർട്ട് ലോഡർഡേൽ സ്ട്രൈക്കേഴ്സ്, ലെസ്റ്റർ സിറ്റി, സ്റ്റോക്ക് സിറ്റി ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുള്ള ബാങ്ക്സ് 1966 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞു. 1973-ൽ ഫുട്ബോളിൽനിന്നു വിരമിച്ചു.
Read Moreടീമിലെ ഒരു സ്ഥാനത്തിന് മൂന്ന് പേരെന്ന് സെലക്ടർ എം.എസ്.കെ. പ്രസാദ്
മുംബൈ: മേയ് 30 മുതൽ ജൂലൈ 14വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം മാത്രമേ ഒഴിവുള്ളൂ എന്ന് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ്. ആ ഒരു സ്ഥാനത്തിനായി ഋഷഭ് പന്ത്, വിജയ് ശങ്കർ, അജിങ്ക്യ രഹാനെ എന്നിവർ തമ്മിൽ മത്സരം നടക്കുന്നതായും പ്രസാദ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിൽ പന്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. ലോകകപ്പ് സ്ഥാനത്തിനായി ശക്തമായ മത്സരമാണ് സഹതാരങ്ങൾക്ക് നൽകുന്നത് – പ്രസാദ് പറഞ്ഞു. നിലവിൽ ഏകദിന ടീമിലില്ലെങ്കിലും സീനിയർ താരമായ രഹാനയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഓൾറൗണ്ട് മികവാണ് വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്താൻ നിർബന്ധിതമാക്കുക – പ്രസാദ് പറഞ്ഞു.
Read Moreഫുട്ബോൾ താരം അൽ അറബിയെ മോചിപ്പിക്കും
തായ്ലൻഡിൽ തടവിലാക്കപ്പെട്ടിരുന്ന ബഹ്റിൻ-ഓസ്ട്രേലിയൻ ഫുട്ബോൾ താരമായ ഹക്കീം അൽ അറബിയെ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മോചിപ്പിക്കാൻ തീരുമാനമായി. ഹക്കീമിനെ കൈമാറണമെന്നുള്ള ആവശ്യം ബഹ്റിൻ പിൻവലിച്ചതോടെയാണിത്. ഹക്കീമിനെ തടവിലാക്കിയതിനെതിരേ ഫുട്ബോൾ താരങ്ങളായ ദിദിയർ ദ്രോഗ്ബ, ജെയ്മി വാർഡി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ബഹ്റിൻ ദേശീയടീമംഗമായിരുന്നു ഹക്കീം. എന്നാൽ, 2011ൽ ബഹ്റിൻ അധികാരകൾക്കെതിരേയുണ്ടായ ബഹുജനപ്രക്ഷോഭത്തിനിടെ പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന കേസിൽ താരത്തെ അറിസ്റ്റ് ചെയ്തു. അത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഹക്കീമിന്റെ ആരോപണം. 2014ൽ ഹക്കീം ഓസ്ട്രേലിയയിൽ അഭയം പ്രാപിച്ചു. എന്നാൽ, ഹക്കീമിന്റെ അഭാവത്തിലും താരത്തിന് പത്ത് വർഷത്തെ തടവുശിക്ഷ ബഹ്റിൻ വിധിച്ചു. കഴിഞ്ഞ നവംബറിൽ അവധി ആഘോഷിക്കാനെത്തിയ ഹക്കീമിനെ ഇന്റപോൾ പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തിൽ തായ് അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreട്വന്റി-20: കുൽദീപ് യാദവ് രണ്ടാം റാങ്കിൽ
ദുബായ്: ഐസിസി ട്വന്റി-20 ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് രണ്ടാമത്. ഒരു സ്ഥാനം മുന്നോട്ട് കയറി കരിയറിലെ മികച്ച റാങ്കിലാണ് കുൽദീപ് ഇപ്പോൾ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ആണ് ഒന്നാം റാങ്കിൽ. ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ താരമാണ് കുൽദീപ്. യുസ്വേന്ദ്ര ചാഹൽ ആറ് സ്ഥാനം പിന്നോട്ടിറങ്ങി 17ലായി. ഭുവനേശ്വർ കുമാർ 18ൽ തുടർന്നു. ഇന്ത്യ ടീം റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡിനെതിരായ പരന്പര പരാജയപ്പെട്ടതിനാൽ രണ്ട് റേറ്റിംഗ് പോയിന്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. പാക്കിസ്ഥാനാണ് ഒന്നാം റാങ്കിൽ.
Read Moreചെന്നൈ സിറ്റിയെ സമനിലയിൽ പിടിച്ച് നെരോക്ക എഫ്സി
ഇംഫാല്‍: ഐ ലീഗിൽ കരുത്തരായ ചെന്നൈ സിറ്റിക്കെതിരേ സമനില പിടിച്ച് നെരോക്ക എഫ്സി. മൂന്നു ഗോളിന് പിന്നിൽ നിന്ന നെരോക്ക മൂന്നു ഗോൾ തിരിച്ചടിച്ച് ഒപ്പമെത്തുകയായിരുന്നു. ചെന്നൈ സിറ്റിക്ക് വേണ്ടി സ്പാനിഷ് താരം പെഡ്രോ മാന്‍സി ഹാട്രിക് നേടി. 35-ാം മിനിറ്റില്‍ മാന്‍സിയിലൂടെ ചെന്നൈ ആദ്യഗോൾ നേടി. 42,45+1 മിനിറ്റുകളിലും ഗോൾ നേടിയ മാന്‍സി ചെന്നൈ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ സീസണിലെ മാന്‍സിയുടെ നാലാം ഹാട്രിക്കാണിത്. എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയെ നെരോക്ക ഞെട്ടിച്ചു. 52-ാം മിനിറ്റിൽ ഫെലിക്സ് ചിഡിയിലൂടെ നെരോക്ക ഒരു ഗോൾ തിരിച്ചടിച്ചു. പിന്നീട് ഭൂട്ടാന് താരം ചെഞ്ചോ(67), ആര്യന് വില്യംസ്(87) എന്നിവരിലൂടെ നെരോക്ക സമനില പിടിച്ചു. ചെന്നൈ സിറ്റി 16 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. നെരോക്ക 17 കളികളിൽ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
Read Moreപാക്കിസ്ഥാനിൽ കളിക്കില്ലെന്ന് ഓസ്ട്രേലിയ
കറാച്ചി: പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ തയാറല്ലെന്ന് ഓസ്ട്രേലിയ അറിയിച്ചതോടെ ഏകദിന പരന്പര ദുബായിലേക്ക് മാറ്റാൻ നിർബന്ധിതരായി പിസിബി (പാക് ക്രിക്കറ്റ് ബോർഡ്). മാർച്ചിൽ നടക്കുന്ന അഞ്ച് മത്സര ഏകദിന പരന്പരയാണ് ദുബായിലേക്ക് മാറ്റിയത്. 2009ൽ ശ്രീലങ്കൻ ടീമിനെതിരേ ഭീകരാക്രമണം നടന്നതിനുശേഷം പാക്കിസ്ഥാനിലേക്ക് ടീമുകൾ പോകാൻ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ, അടുത്തിടെ ലോക ഇലവണും ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകളും പാക്കിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ വിൻഡീസ് വനിതാ ടീമും പാക്കിസ്ഥാനിൽ എത്തിയിരുന്നു. ഓസ്ട്രേലിയൻ സർക്കാരിന്റെ നിർദേശാനുസരണമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) പാക്കിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചത്.
Read Moreമന്ഥാനയുടെ പോരാട്ടം ഫലംകണ്ടില്ല; കിവീസ് വനിതകൾ ഇന്ത്യയെ തൂത്തുവാരി
ഹാമിൽട്ടണ്: ഏകദിന പരന്പരയിലെ തോൽവിക്ക് ട്വന്റി 20 ക്രിക്കറ്റിൽ ന്യൂസിലൻഡ് വനിതകൾ ഇന്ത്യയോടു പകരം വീട്ടി. അവസാന ഓവറിലേക്കു നീണ്ട മത്സരത്തിൽ രണ്ടു റണ്‍സിനാണ് ന്യൂസിലൻഡ് ഇന്ത്യയുടെ പെണ്‍പടയെ തകർത്തത്. ഇതോടെ, മൂന്നു മൽസര പരന്പര ന്യൂസിലൻഡ് തൂത്തുവാരി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 20 ഓവറിൽ നാലിന് 159 റണ്‍സിൽ ഒതുങ്ങി. അവസാന ഓവറിൽ ജയിക്കാൻ ആവശ്യമായിരുന്ന 16 റണ്‍സിന് രണ്ടു റണ്‍സ് പിന്നിൽ ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 86 റണ്‍സുമായി സ്മൃതി മന്ഥാന ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 62 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും അടക്കമായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. മന്ഥാനയുടെ പുറത്താകൽ ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായി. മിതാലി രാജ് (24), ദീപ്തി ശർമ (21)…
Read More