ദുബായ്: ഐസിസിയുടെ ഇരട്ട പുരസ്കരവുമായി ഇന്ത്യ പ്രതിഭാസന്പന്നയായ സ്മൃതി മംധാന പുതുവർഷത്തിലേക്ക്. വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ, 2018ലെ ഏകദിന താരം എന്നീ പുരസ്കാരങ്ങളാണ് ഇന്ത്യൻ ഓപ്പണർക്കു ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയ്ക്ക് ഐസിസിയുടെ രണ്ടു പുരസ്കാരങ്ങൾ ഒരേ വർഷം ലഭിക്കുന്നത്. 2018ൽ ഏകദിന, ട്വന്റി20 ക്രിക്കറ്റുകളിൽ നടത്തിയ ഗംഭീര പ്രകടനമാണ് മംധാനയ്ക്കു വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹയാക്കിയത്. 12 ഏകദിനങ്ങളിലായി 669 റണ്‍സും 25 ട്വന്റി 20യിൽനിന്ന് 622 റണ്‍സുമാണ് ഈ ഇടംകൈ ഓപ്പണർക്ക് മികച്ച വനിതാ ക്രിക്കറ്റർക്കുള്ള റേച്ചൽ ഹെയ്ഹോ ഫ്ളിന്റ് അവാർഡ് നേടിക്കൊടുത്തത്. ഏകദിനത്തിൽ 66.90 ആയിരുന്നു ശരാശരി. ട്വന്റി 20യിലെ സ്ട്രൈക്ക് റേറ്റ് 130.67ഉം. വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനൽ വരെയെത്തിക്കുന്നതിൽ മംധാന പ്രധാന പങ്ക് വഹിച്ചു. അഞ്ച് മത്സരത്തിൽ…
Read MoreCategory: Sports
കബഡി: യോദ്ധ, ഡബാംഗ് ജയിച്ചു
കൊച്ചി: പ്രൊ കബഡി ലീഗ് സീസണ് ആറിലെ പ്ലേ ഓഫിൽ നടന്ന ആദ്യ എലിമിനേറ്ററിൽ യുപി യോദ്ധയ്ക്കു ജയം. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു മുംബയെ 29-34നാണ് യുപി യോദ്ധ കീഴടക്കിയത്. രണ്ടാം എലിമിനേറ്ററിൽ ഡബാംഗ് ഡൽഹി 39-28ന് ബംഗാൾ വാരിയേഴ്സിനെ കീഴടക്കി.
Read Moreഫിർമിനോ ട്രിക്കിൽ ചെമ്പട
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം തുടരുന്നു. ആഴ്സണലിനെതിരായ ഹോം മത്സരത്തിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം അഞ്ച് എണ്ണം തിരിച്ചടിച്ച് ചെന്പട 5-1ന്റെ ജയമാഘോഷിച്ചു. റോബർട്ടോ ഫിർമിനോയുടെ ഹാട്രിക്കാണ് ലിവർപൂളിന്റെ ജയത്തിൽ നിർണായകമായത്. 14, 16, 65 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ഫിർമിനോയുടെ ഗോളുകൾ. സാദിയോ മാനെ (32-ാം മിനിറ്റ്), മുഹമ്മദ് സല (45+2 – പെനൽറ്റി) എന്നിവരും ചെന്പടയ്ക്കായി ലക്ഷ്യംകണ്ടു. 11-ാം മിനിറ്റിൽ നിലെസ് ആയിരുന്നു ഗണ്ണേഴ്സിനായി ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ടോട്ടനം 1-3ന് സ്വന്തം തട്ടകത്തിൽവച്ച് വോൾവർഹാംടണിനോട് അപ്രതീക്ഷിത പരാജയമേറ്റുവാങ്ങി. 22-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ഗോളിൽ മുന്നിലെത്തിയശേഷമായിരുന്നു ടോട്ടനത്തിന്റെ തോൽവി. ഇന്നലെ നടന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-1ന് സതാംപ്ടണെ കീഴടക്കി. ഡേവിഡ് സിൽവ (10-ാം മിനിറ്റ്), സെർജ്യോ അഗ്വെറോ (45+3-ാം മിനിറ്റ്) എന്നിവരും ജയിംസ് വാർഡിന്റെ (45-ാം മിനിറ്റ്) സെൽഫ്…
Read Moreമെൽബണിൽ ഇന്ത്യയുടെ പുതുവത്സരാഘോഷം
മെൽബണ്‍: രണ്ട് മണിക്കൂറിലേറെ പെയ്ത മഴയെയും ഓസ്ട്രേലിയയെയും കീഴടക്കി മെൽബണിൽ ഇന്ത്യയുടെ പുതുവത്സരാഘോഷം. ചരിത്ര ജയത്തോടെ 2018നെ സാദരം പറഞ്ഞയച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ നേരത്തേതന്നെ പുതുവർഷമാഘോഷം നടത്തി. മെൽബണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ 137 റണ്‍സിന്റെ മിന്നും ജയത്തോടെയാണ് ഇന്ത്യ പുതുവത്സരത്തെ സ്വാഗതം ചെയ്തത്. ഒരു ഓസീസ് പര്യടനത്തിൽ രണ്ട് ജയം നേടിയ ഇന്ത്യൻ ടീമിന്ന റിക്കാർഡും വിരാട് കോഹ്ലിയും കൂട്ടരും സ്വന്തമാക്കി. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 ഡിക്ലയേഡ്, എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 ഡിക്ലയേഡ്. ഓസ്ട്രേലിയ 151, 261. പരന്പരയിൽ 2-1നു മുന്നിലെത്തിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസീസ് മണ്ണിൽ കിരീടം നേടാനുള്ള തയാറെടുപ്പിലാണ്. മഴ മാറി മാനം തെളിഞ്ഞു… ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്ക് മത്സരം ആരംഭിക്കേണ്ടതായിരുന്നെങ്കിലും മഴയെത്തുടർന്ന് അഞ്ചാം ദിനമായ ഇന്നലെ കളി മുടങ്ങി. രാവിലത്തെ സെഷൻ…
Read Moreത്രയങ്ങളിൽ ശോഭിച്ച് ബുംറ
ഒരുകാലത്ത് ഇന്ത്യൻ പേസർമാരുടെ ചുമതല സ്പിന്നർമാർക്കായി പന്തിന്റെ തിളക്കം കളയുക എന്നതായിരുന്നു. ആ കാലം കടന്നുപോയതിന്റെ സൂചനയാണ് 2018 നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയുള്ള ടീമായി ഇന്ത്യ വളർന്നു. മെൽബണിലെ ഇന്ത്യൻ ജയത്തിനുപിന്നാലെ ഓസീസ് നായകൻ അത് അടിവരയിടുകയും ചെയ്തു. 2018ൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ എന്നിവർചേർന്നു വീഴ്ത്തിയത് 136 വിക്കറ്റ്. അതോടെ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ പേസ് ത്രയമായ മാൽക്കം മാർഷൽ, ജോ ഗാർണർ, മൈക്കിൾ ഹോൾഡിംഗ് എന്നിവർ 1984ൽ വീഴ്ത്തിയ 130 വിക്കറ്റ് എന്ന ലോക റിക്കാർഡ് പഴങ്കഥയായി. ബുംറ, ഷാമി, ഇഷാന്ത് എന്നിവർ പേസ് ത്രയങ്ങളായി കളംവാഴുന്പോഴും ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ പുറത്തുണ്ടെന്നുള്ളതും വിസ്മരിച്ചുകൂട. പേസ് ത്രയത്തിൽ ശോഭിച്ചുനിൽക്കുന്നത് ഈ വർഷം അരങ്ങേറി ഒന്‍പത് ടെസ്റ്റിൽനിന്ന് 48 വിക്കറ്റ് വീഴ്ത്തിയ ബുംറയാണ്.…
Read Moreബോക്സിംഗ് ഡേ പോരിൽ പേസ് വസന്തം
ടെസ്റ്റ് ക്രിക്കറ്റിൽ വീണ്ടും പേസ് ബൗളിംഗ് വസന്തം. ബോക്സിംഗ് ഡേയിൽ ആരംഭിച്ച മെൽബൺ, ക്രൈസ്റ്റ്ചർച്ച്, സെഞ്ചുറിയൻ ടെസ്റ്റുകളിൽ ഫാസ്റ്റ് ബൗളർമാർ തകർത്താടുകയാണ്. എഴുപതുകളിലെയും എൺപതുകളിലെയും പേസ് ബൗളിംഗ് സുവർണകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. മുൻനിര സ്പിൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് ഈ ടെസ്റ്റുകളിലെ സവിശേഷത. മെൽബണിൽ ഓസ്ട്രേലിയയെ 151ലേക്കു ചുരുട്ടിക്കെട്ടിയത് ആറു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ്. രണ്ടു ബാറ്റ്സ്മാന്മാരെ പൂജ്യത്തിനാണു ബുംറ പവലിയനിലേക്കു മടക്കിയത്. ഈ വർഷം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ബുംറ ഒന്‍പതു ടെസ്റ്റിൽ 45 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് അതേ നാണയത്തിലാണു ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് മറുപടി നല്‍കിയത്. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറിക്കാരൻ ചേതേശ്വർ പൂജാരയെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പൂജ്യത്തിനു മടക്കിയ കമ്മിൻസ് നാലു വിക്കറ്റ് വീഴ്ത്തി. ഈ വർഷം എട്ടു ടെസ്റ്റുകളിൽ 42 വിക്കറ്റാണ്…
Read Moreമായങ്കിനെ പരിഹസിച്ചതിനു ശാസ്ത്രിയുടെ മറുപടി
മെൽബണ്‍ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം മയങ്ക് അഗർവാളിനെ കളിയാക്കിയ ഓസീസ് മുൻ താരം കെറി ഒകീഫിനു ചുട്ട മറുപടിയുമായി പരിശീലകൻ രവി ശാസ്ത്രി. മായങ്ക് രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയത് റെയിൽവേ കാന്റീൻ സ്റ്റാഫുകൾക്കെതിരേയായിരുന്നെന്നും അവിടുത്തെ ഷെഫുമാരും വെയിറ്റർമാരുമായിരുന്നു അഗർവാളിനെതിരേ പന്തെറിഞ്ഞതെന്നുമായിരുന്നു ഒകീഫിന്റെ പരിഹാസം. നിങ്ങൾ കാന്റീൻ തുടങ്ങുന്പോൾ മായങ്ക് അഗർവാളിന് അവിടെവന്ന് കോഫി കുടിക്കാൻ ആഗ്രഹമുണ്ടെന്നും അവിടുത്തെയാണോ ഇന്ത്യയിലെ കോഫിയാണോ മികച്ച കോഫിയെന്ന് അദ്ദേഹം താരതമ്യം ചെയ്തശേഷം പറയുമെന്നും ശാസ്ത്രി പറഞ്ഞു. ഫോക്സ് സ്പോർട്സുമായുള്ള അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ ഈ മറുപടി. ശാസ്ത്രിയുടെ ഈ കളിയാക്കൽ കേട്ട് കമന്റേറ്ററായ ഷെയ്ൻ വോണിനു ചിരിയടക്കാനായില്ല. പരിഹാസത്തിനെതിരേ ശക്തമായ വിമർശനമുയർന്നതോടെ മാപ്പ് പറഞ്ഞ് ഒകീഫ് തടിതപ്പിയിരുന്നു.
Read Moreബൂം ബൂം ബുംറ…
മെൽബണ്‍: ഇന്ത്യ ഉയർത്തിയ റണ്‍ മതിലിനു മുന്നിൽ ഓസ്ട്രേലിയയുടെ പതനം, ആറ് വിക്കറ്റ് പ്രകടനവുമായി കംഗാരുക്കളെ വരിഞ്ഞുകെട്ടിയ ജസ്പ്രീത് ബുംറയുടെ പേസ് ആക്രമണ സൗന്ദര്യം, ആതിഥേയരെ 151നു പുറത്താക്കിയ ഇന്ത്യക്ക് 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്, ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും ഓസ്ട്രേലിയയെ അതിനായി വിടാതിരിക്കുക, രണ്ടാം ഇന്നിംഗ്സിനായി എത്തിയ ഇന്ത്യയെ ഞെട്ടിച്ച് എട്ട് പന്തുകൾക്കുള്ളിൽ നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസിന്റെ ഉജ്വല ബൗളിംഗ്, സ്റ്റംപ് എടുക്കുന്പോൾ അതുവരെ വീണത് 15 വിക്കറ്റുകൾ… ഇത്രയുമായിരുന്നു മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സംഭവിച്ചത്. മത്സരത്തിൽ മേൽക്കൈയുള്ള ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 151ൽ ഒതുക്കിയ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54 റണ്‍സ് എടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ്ശേഷിക്കേ 346…
Read More“നിങ്ങളുടെ വീസ കാണിക്കൂ’; ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ച് ഓസീസ് കാണികൾ
മെൽബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ത്യൻ കളിക്കാർക്കു നേരെ ഓസ്ട്രലിയൻ കാണികളുടെ വംശീയ അധിക്ഷേപം. പവലിയന്റെ ഒരു ഭാഗത്തിരുന്ന കാണികൾ “നിങ്ങളുടെ വീസ കാണിക്കൂ’ എന്ന് താരങ്ങളോടു പറയുകയായിരുന്നു. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിനവും ഈ പ്രശ്നമുണ്ടായി. ഇതുസംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു. താരങ്ങൾക്കു പുറമേ ഇന്ത്യക്കാരായ കാണികൾക്കും അധിക്ഷേപം നേരിടേണ്ടിവന്നതായി പരാതിയിൽ പറയുന്നു. ഇതേതുടർന്ന് മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികൾക്കു താക്കീതുമായി ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തി. കൂടാതെ, സ്റ്റേഡിയം മാനേജ്മെന്റിനും വിക്ടോറിയ പോലീസിനും ക്രിക്കറ്റ് ബോർഡ് പരാതികൾ കൈമാറി. മത്സരത്തിന്റെ മൂന്നാം ദിനം ജസ്പ്രീത് ബുംറയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ഓസീസ് കേവലം 151 റണ്‍സിന് ഒന്നാം ഇന്നിംഗ്സിൽ എല്ലാവരും പുറത്തായിരുന്നു. 33 റണ്‍സ് വഴങ്ങി ആറ് ഓസീസ് വിക്കറ്റുകൾ ബുംറ സ്വന്തമാക്കി.
Read Moreഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സംഘമായി; ഛേത്രി നയിക്കും
ന്യൂഡൽഹി: ജനുവരി അഞ്ച് മുതൽ യുഎഇയിൽ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐഎസ്എലിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് കളിക്കാർ ടീമിൽ ഇടംപിടിച്ചു. സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, ഹോളിചരണ്‍ നർസാരി എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലുള്ളത്. അനസിനു പിന്നാലെ മലയാളി താരമായി ആഷിഖ് കുരുനിയനും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സുനിൽ ഛേത്രിയാണ് നീലക്കടുവകൾ എന്ന ഓമനപ്പേരുള്ള ഇന്ത്യ ടീമിന്റെ നായകൻ. നേരത്തെ 28 അംഗ ടീമിനെയാണു പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ പ്രഖ്യാപിച്ചിരുന്നത്. ഇതിൽനിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കി. ഗ്രൂപ്പ് എയിൽ ആതിഥേയരായ യുഎഇ, തായ്ലൻഡ്, ബഹറിൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ. ജനുവരി ആറിന് തായ്ലൻഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടീം: ഗോൾ കീപ്പർമാർ – ഗുർപ്രീത് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കെയ്ത്ത്. പ്രതിരോധം…
Read More