വംശീയാധിക്ഷേപം തുടർന്നാൽ ബഹിഷ്കരിക്കും

ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ വംശീയാധിക്ഷേപ ആരോപണം. നാപ്പോളി-ഇന്‍റർ മിലാൻ മത്സരത്തിനിടെയാണ് ആരോപണമുയർന്നത്. നാപ്പോളിയുടെ സെനഗൽ പ്രതിരോധ താരമായ കാലിഡോ കൗലിബാലിയെ അധിക്ഷേപിക്കുന്ന വാക്കുകൾ കാണികളുടെ ഇടയിൽനിന്നുമുണ്ടായി. ഇത് നാപ്പോളി പരിശീലകൻ കാർലോസ് ആൻസിലോട്ടിയെ ചൊടിപ്പിച്ചു. ഇത്തരം അനുഭവമുണ്ടായാൽ ഇനി നോക്കിയിരിക്കാനാകില്ലെന്നും പോയിന്‍റ് നഷ്ടപ്പെട്ടാൽപോലും കളി ഉപേക്ഷിച്ച് മൈതാനംവിടുമെന്നും മത്സരശേഷം ആൻസിലോട്ടി പറഞ്ഞു. ഇന്‍ററിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ വംശീയാധിക്ഷേപം രൂക്ഷമായപ്പോൾ രണ്ട് തവണ മത്സരം നിർത്തിവയ്ക്കാൻ ആൻസിലോട്ടി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്‍റെ 80-ാം മിനിറ്റിൽ കൗലിബാലി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമിൽ ലൗതാരോ മാർട്ടിനസ് നേടിയ ഗോളിൽ യുവന്‍റസ് ജയിച്ചിരുന്നു. ലീഗിൽ നാപോളി, യുവന്‍റസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.

Read More

പെയ്നിന്‍റെ ‘ഐപിഎൽ’ സ്ലെഡ്ജിംഗ്

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിവസമായ ഇന്നലെ ടിം പെയ്നിന്‍റെ ഐപിഎൽ സ്ലെഡ്ജിംഗ്. രോഹിത് ശർമ സ്പിന്നർ നഥാൻ ലിയോണിനെ നേരിടുന്പോഴായിരുന്നു വിക്കറ്റിനു പിന്നിൽനിന്ന് ഓസീസ് ക്യാപ്റ്റന്‍റെ സ്ലെഡ്ജിംഗ്. രോഹിത് ശർമ ഇപ്പോൾ ഒരു സിക്സർ അടിച്ചാൽ ഐപിഎലിൽ ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പം കൂടും- പെയ്ൻ സ്ലിപ്പിൽനിന്ന ഫിഞ്ചിനോടായി പറഞ്ഞു. സ്റ്റംപ് മൈക്കിലൂടെയാണ് പെയ്നിന്‍റെ പ്രകോപനം പുറത്തുവന്നത്. പെയ്നും ഫിഞ്ചും രോഹിതിനെ പ്രകോപിപ്പിക്കാൻ വിക്കറ്റിനു പിന്നിൽനിന്ന് ഐപിഎൽ കാര്യങ്ങൾ പറഞ്ഞെങ്കിലും ഇന്ത്യൻ താരം കുലുങ്ങിയില്ല. റോയൽസും മുംബൈ ഇന്ത്യൻസുമാണ് എന്‍റെ അവസാന രണ്ട് സംഘങ്ങൾ. രോഹിത് ലിയോണിനെ ഇപ്പോൾ ഒരു സിക്സർ പറത്തിയാൽ ഞാൻ ഇന്ത്യൻസിനൊപ്പം നിൽക്കും. റോയൽസിൽ കൂടുതൽ പോംസ് (ഇംഗ്ലീഷുകാരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് ആളുകൾ വിളിക്കുന്ന പേര്) ഉണ്ട്- പെയ്ൻ പറയുന്നു. ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് ടീമായ കോളിംഗ് വുഡിന്‍റെ തീം സോംഗ് ചൂളമടിച്ചുകൊണ്ടും…

Read More

വീണ്ടും വിരാട്; ദ്രാവിഡിന്‍റെ 16 വർഷം പഴക്കമുള്ള റിക്കാർഡ് ഇനി പഴങ്കഥ

മെൽബണ്‍: ഒരു കലണ്ടർ വർഷത്തിൽ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് ഇനി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു സ്വന്തം. ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിന്‍റെ പേരിലുണ്ടായിരുന്ന 16 വർഷം പഴക്കമുള്ള റിക്കാർഡാണ് വിരാട് സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം 82 റണ്‍സ് എടുത്ത് പുറത്തായെങ്കിലും വിരാട് ദ്രാവിഡിനെ മറികടന്നു. 2002ൽ ദ്രാവിഡ് നേടിയ 1137 റണ്‍സ് 1138 ആക്കി വിരാട് റിക്കാർഡ് തിരുത്തി. ഈ വർഷം വിദേശത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ നായകൻ ഇതുവരെ 1138 റണ്‍സ് നേടി. മെൽബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സ് എന്ന സാധ്യത വിരാടിനു മുന്നിൽ ശേഷിക്കുന്നുമുണ്ട്. 1983 ൽ വിദേശത്ത് 1065 റണ്‍സടിച്ച മൊഹീന്ദർ അമർനാഥും, 1971 ൽ 918 റണ്‍സ് നേടിയ സുനിൽ ഗാവസ്ക്കറുമാണ് ഈ നേട്ടത്തിൽ വിരാടിനും…

Read More

പോഗ്ബ ഡബിളിൽ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തുടർച്ചയായ രണ്ടാം ജയം. 64, 78 മിനിറ്റുകളിൽ പോഗ്ബ ലോംഗ്റേഞ്ച് ഗോളുകൾ നേടിയ മത്സരത്തിൽ യുണൈറ്റഡ് 3-1ന് ഹഡേഴ്സ്ഫീൽഡിനെ കീഴടക്കി. 28-ാം മിനിറ്റിൽ നമാൻജ മാറ്റിക്കിലൂടെ യുണൈറ്റഡ് ലീഡ് നേടി. 51 പോയിന്‍റുമായി ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ 4-0ന് ന്യൂകാസിലിനെ കീഴടക്കി. ലോവ്റൻ (11-ാം മിനിറ്റ്), മുഹമ്മദ് സല (47-പെനൽറ്റി), ഷാഖിരി (79-ാം മിനിറ്റ്), ഫാബിനോ (85-ാം മിനിറ്റ്) എന്നിവർ ലിവർപൂളിനായി ലക്ഷ്യംകണ്ടു. അതേസമയം, മാഞ്ചസ്റ്റർ സിറ്റി 1-2ന് ലെസ്റ്റർ സിറ്റിയോട് തോറ്റു. ടോട്ടനം 5-0ന് ബോണ്‍മത്തിനെ കീഴടക്കി.

Read More

പന്ത് ചുരണ്ടാൻ പറഞ്ഞത് വാർണർ: ബാൻക്രോഫ്റ്റ്

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടാൻ തന്നോട് ആവശ്യപ്പെട്ടത് ഡേവിഡ് വാർണർ ആയിരുന്നെന്ന് കാമറൂണ്‍ ബാൻക്രോഫ്റ്റ്. പന്ത് ചുരണ്ടലിൽ കുറ്റക്കാരെന്നുകണ്ട അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു. ഒന്പതു മാസത്തെ വിലക്ക് അവസാനിക്കാറായിരിക്കേയാണ് പുതിയ വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ് വന്നത്. ഫോക്സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ ആദം ഗിൽക്രിസ്റ്റിനോടായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. വിവാദ സംഭവത്തിന്‍റെ ബുദ്ധികേന്ദ്രം വാർണറാണെന്ന് പറഞ്ഞ ബാൻക്രോഫ്റ്റ് ഇക്കാര്യത്തിൽ മറ്റാരെയും കുറ്റപ്പെടുത്താൻ തയാറായില്ല. സംഭവത്തിൽ താൻ ആരുടേയും ഇരയല്ലെന്നും, സംഭവിച്ചത് വലിയ തെറ്റാണെന്നും പറഞ്ഞു.

Read More

റൈഫി @ പോണ്ടി…

2011 മേയ് അഞ്ച്, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ഐപിഎലിൽ കേരളത്തിന്‍റെ കൈയ്യൊപ്പുമായി കൊച്ചി ടസ്കേഴ്സ്. ആർത്തുവിളിക്കുന്ന മലയാളി ആരാധകരുടെ ആവേശമുൾകൊണ്ട് റൈഫി വിൻസന്‍റ് ഗോമസ് അദ്ഭുത ബൗളിംഗ് കാഴ്ചവച്ചദിനം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഗൗതം ഗംഭീറിനെയും ജാക് കാലിസിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ റൈഫി കളിഗതി ടസ്കേഴ്സിന് അനുകൂലമാക്കി. ഇന്ത്യയുടെ അണ്ടർ 17, 19 ടീമുകളുടെ ഭാഗമായിരുന്ന, കേരളത്തിന്‍റെ മുൻ ക്യാപ്റ്റനായ, മലയാളി പേസർ ശ്രീശാന്തിനുശേഷം ആദ്യമായി ഐപിഎൽ ടീമിൽ ഇടംനേടിയ ഈ തിരുവനന്തപുരം സ്വദേശി ക്രിക്കറ്റ് കളത്തിൽ പുതിയ ദൗത്യത്തിലും ദിശയിലുമാണ്… പോണ്ടിച്ചേരിക്കൊപ്പം രഞ്ജി… പോണ്ടിച്ചേരിക്ക് ഈ വർഷം രഞ്ജിയിലേക്ക് യോഗ്യത ലഭിച്ചപ്പോൾ അതിഥിതാരമായി ടീമിന്‍റെ ഭാഗമാകാൻ അവസരം ലഭിച്ചു. ഇന്ത്യൻ താരമായ അഭിഷേക് നായർ പരിക്കേറ്റ് പുറത്തായ ഒഴിവിലേക്കായിരുന്നു ക്ഷണം. നിരവധി മലയാളി താരങ്ങൾ ഈ സീസണിൽ പോണ്ടിച്ചേരിക്കായി കളിക്കുന്നുണ്ട്. തലശേരിക്കാരനായ ഫാബിദ്…

Read More

മായാങ്ക്ജാലം

മെൽബണ്‍: ഓസീസ് പര്യടനത്തിൽ ഇതാദ്യമായി ഇന്ത്യ ഒരു മായാജാലം കണ്ടു. മായങ്ക് അഗർവാൾ എന്ന ഓപ്പണറുടെ സധൈര്യമുള്ള ബാറ്റിംഗ് മായാജാലം. ബോക്സിംഗ് ഡേയിൽ ഗാലറി നിറഞ്ഞെത്തിയ കാണികൾ ആ മായാജാലത്തിൽ മയങ്ങിയപ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ അതിനുള്ളിൽപ്പെട്ട് വഴിയറിയാതെ കുഴങ്ങി. പരന്പരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള നഥാൻ ലിയോണിന്‍റെയടക്കം കണ്ണുകെട്ടിയ മായങ്കിന്‍റെ ജാലവിദ്യ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലാക്കി. മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യ ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നവ വന്മമതിലായ ചേതേശ്വർ പൂജാരയും (68 നോട്ടൗട്ട്) വിരാട് കോഹ്‌ലിയുമാണ് (47 നോട്ടൗട്ട്) ക്രീസിൽ. ശുഭാരംഭം ടോസ് നേടിയതുമുതൽ ഇന്ത്യക്ക് കാര്യങ്ങൾ ശുഭമായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വന്പൻപരാജയമായിരുന്ന ഓപ്പണർമാരായ മുരളി വിജയ് യെയും കെ.എൽ. രാഹുലിനെയും ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഹനുമ വിഹാരിയും (എട്ട് റണ്‍സ്) മായങ്ക് അഗർവാളുമായിരുന്നു…

Read More

ക്ലബ് ലോകകപ്പ്: റയലിന് ഹാട്രിക് കിരീടം

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അൽ ഐൻ എഫ്സിയെ 4-1നു കീഴടക്കിയാണു റയൽ മഡ്രിഡ് ജേതാക്കളായത്. റയലിന്‍റെ തുടര്‍ച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കോര്‍ഡും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. പതിനാലാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചാണ് റയലിന്‍റെ ഗോൾവേട്ട തുടങ്ങിയത്. കരിം ബെൻസിമയുടെ പാസിൽ നിന്നുള്ള ഇടംകാലൻ ഷോട്ട് ഗോൾവലകുലുക്കി. രണ്ടാംപകുതിയിൽ മാർക്കോസ് ലൊറന്‍റെ (60’), സെർജിയോ റാമോസ് (78’) എന്നിവർ ഒരോഗോളുകൾ നേടി. 91-ാം മിനിറ്റിൽ യാഹിയ നാദെറിന്‍റെ വകം സെൽഫ് ഗോൾകൂടി വീണതോടെ റയൽ പട്ടിക പൂർത്തിയാക്കി. ഷിയോതാനി(80) അൽഐനിന്‍റെ ആശ്വാസഗോൾ നേടി. നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ്…

Read More

രഞ്ജന്‍ മധുഖലെയുടെ പിച്ചുപറച്ചിലിനെ തള്ളി സച്ചിൻ; പെർത്തിലെ പിച്ചിനെ പുകഴ്ത്തി സച്ചിൻ പറഞ്ഞതിങ്ങനെ…

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ പെർത്ത് പിച്ചിന് ഐസിസി മാച്ച് റഫറി ശരാശരി മാർക്ക് നൽകിയതിനെ ചൊല്ലി തർക്കം നിലനിൽക്കെ പിച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരം പിച്ചുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. Pitches play a crucial role, especially in Test cricket. In order to revive Test cricket and generate excitement, we need to provide more pitches like the one at Perth, where the skills of batsmen and bowlers are truly TESTed. This pitch was by no means “Average”. — Sachin Tendulkar (@sachin_rt) December 23, 2018 പെർത്ത് ഒരിക്കലും ഒരു ശരാശരി പിച്ചല്ല. ടെസ്റ്റ്…

Read More

ശ്രീ കുതിക്കുകയാണ്…

പാലക്കാട്: പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് മക്കളേ എന്നൊരു പഞ്ച് ഡയലോഗ് പുലിമുരുകൻ സിനിമയിലുണ്ട്. ശ്രീശങ്കർ എന്ന ലോകം ഉറ്റുനോക്കുന്ന മലയാളി കായികതാരത്തിന്‍റെ കുതിപ്പും ഇതുപോലെയാണ്. ഒറ്റവാക്കിൽ ശരിക്കുമൊരു പുലിക്കുട്ടി. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍റെ ലോക ജൂണിയർ (അണ്ടർ -20) അത്‌ലറ്റിക്സ് റാങ്കിംഗിൽ ഒന്നാമതെത്തിയതോടെ ശ്രീശങ്കർ എന്ന പാലക്കാട്ടുകാരൻ കേരളത്തിന്‍റെ കായികമികവിനു തിലകം ചാർത്തിയിരിക്കുകയാണ്. 12-ാം വയസിൽ തുടങ്ങിയ ലോംഗ് ജംപ് പിറ്റിലെ കുതിപ്പ് പത്തൊന്പതു വയസ് പിന്നിടുന്പോൾ ലോകത്തിന്‍റെ നെറുകയിലേക്കുമെത്തി. നിഴൽപോലെ കൂടെയുള്ള അച്ഛനും കോച്ചും കായികതാരവുമായ എസ്. മുരളിക്കും മുൻ രാജ്യാന്തരതാരമായ അമ്മ കെ. എസ്. ബിജിമോളിനും ഇത് അഭിമാന നിമിഷം. പാലക്കാട് വെസ്റ്റ് യാക്കര കളത്തിൽവീട് സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങളിലാണ്. ഭുവനേശ്വറിൽ ഈ വർഷം നടന്ന ഓപ്പണ്‍ അത്‌ലറ്റിക്സിൽ 8.20 മീറ്റർ ചാടി റിക്കാർഡിട്ട പ്രകടനമാണ് ശ്രീശങ്കറിനെ ലോക ഒന്നാംനന്പർ ചാട്ടക്കാരനാക്കിയത്. ഈ…

Read More