ചണ്ഡിഗഡ്: ഇന്ത്യക്കുവേണ്ടി ഒരു ഒളിമ്പിക്സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ വനിതാ ഷൂട്ടര്‍ മനു ഭാകറിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്നയ്ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താതെ സര്‍ക്കര്‍. സംഭവം വിവാദമായതോടെ മനു ഭാകര്‍ നോമിനേഷന് നല്‍കിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് ദേശീയ സ്പോര്‍ട്സ് ഡേ കമ്മിറ്റി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രമണ് അടക്കമുള്ള കമ്മിറ്റിയാണ് മനു ഭാകറിനെതിരേ മുഖംതിരിച്ചത്. അതേസയം, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും ഒരു മറുപടിയും ലഭിച്ചില്ലെന്നുമായിരുന്നു മനു ഭാകറിന്റെ അച്ഛന് രാമകൃഷ്ണയുടെ വെളിപ്പെടുത്തല്‍. ഒളിമ്പിക്സില്‍ രാജ്യത്തിനുവേണ്ടി രണ്ടു മെഡല്‍ സ്വന്തമാക്കിയിട്ടുപോലും ഖേല്‍ രത്നയ്ക്കുവേണ്ടി കെഞ്ചേണ്ട അവസ്ഥയാണോ രാജ്യത്തുള്ളത്. ഇങ്ങനെയാണോ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്നും രാമകൃഷ്ണ ചോദിച്ചു. ഫൈനല്‍ ലിസ്റ്റ് ആയിട്ടില്ല മനു ഭാകറിന്റെ അച്ഛന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ…
Read MoreCategory: Sports
ലീഗ് കപ്പ്; ലിവർപൂൾ, ആഴ്സണൽ സെമിയിൽ
ലണ്ടൻ: ഇംഗ്ലീഷ് കാരബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളിൽ ലിവർപൂൾ, ആഴ്സണൽ, ന്യൂകാസിൽ യുണൈറ്റഡ് ടീമുകൾ സെമി ഫൈനലിൽ. ക്വാർട്ടറിൽ ആഴ്സണൽ 3-2നു ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക്ക് ഗണ്ണേഴ്സിനു ജയം സമ്മാനിച്ചു. ലിവർപൂൾ 2-1നു സതാംപ്ടണിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. ന്യൂകാസിൽ 3-1നു ബ്രെന്റ്ഫോഡിനെ കീഴടക്കി.
Read Moreഇന്ത്യ x പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിൽ
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനനുസരിച്ച് ഐസിസി പുതിയ ഫോർമാറ്റ് മുന്നോട്ടുവച്ചു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൻ അയവില്ലാത്തതോടെയാണ് ഐസിസിയുടെ പുതിയ നീക്കം. 2024-27 ഐസിസി ക്രിക്കറ്റ് സൈക്കിളിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർവരുന്ന മത്സരങ്ങൾ ഇരു രാജ്യത്തുവച്ചും നടത്തേണ്ട എന്നതാണ് ഐസിസിയുടെ തീരുമാനം. ഇക്കാലയളവിൽ ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ടൂർണമെന്റുകളിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ അരങ്ങേറും. ഐസിസി ബോർഡ് വോട്ടിംഗിലൂടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. ബിസിസിഐക്ക് തിരിച്ചടി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന നിലപാടിൽ കോടികളുടെ നഷ്ടം ബിസിസിഐക്കും ഉണ്ടാകുമെന്നതിൽ തർക്കമില്ല. കാരണം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 16 വർഷമായി പരന്പരകൾ ഒന്നും കളിച്ചിട്ടില്ല. എന്നാൽ, ഐസിസി ലോകകപ്പ് ഉൾപ്പെടെയുള്ള…
Read Moreസന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ കേരളം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ്പിൽ മൂന്നു റൗണ്ട് മത്സരം പൂർത്തിയായപ്പോൾ മുഴുവൻ ജയം സ്വന്തമാക്കിയ ഏകടീമാണ് കേരളം. ഹൈദരാബാദിലെ ഡെക്കാണ് അരീനയിൽ ഇന്നലെ രാവിലെ ഒന്പതിനു നടന്ന മത്സരത്തിൽ കേരളം 2-0നു ഒഡീഷയെ തോൽപ്പിച്ചു. പ്രതിരോധത്തിൽ കോട്ട തീർത്ത കേരളത്തിന്റെ പ്രകടനമാണ് ജയത്തിന് ആധാരം. സെന്റർ ഡിഫെൻസിൽ കളിച്ച ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധമാണ് കേരളത്തിന്റെ വല കുലുങ്ങാതിരിക്കാൻ കാരണം. സഞ്ജുവാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഗോവ 1-0നു തമിഴ്നാടിനെ കീഴടക്കിയതോടെയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. പോയിന്റ് തുല്യമായാൽ നേർക്കുനേർ പോരാട്ടം കണക്കാക്കിയാണ് ക്വാർട്ടർ ബെർത്ത് നൽകുന്നത്. നിലവിൽ മൂന്നു പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഗോവയേയും ഒഡീഷയെയും…
Read Moreഅപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ച് ആർ. അശ്വിൻ
ബ്രിസ്ബേൻ: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബ്രിസ്ബേനിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് 38 കാരനായ താരം അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ചത്. ഗാബ ടെസ്റ്റിന്റെ ഭാഗമായിരുന്നില്ലെങ്കിലും അഡ്ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ താരം കളിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ തന്റെ അവസാന ദിനമാണ് ഇതെന്ന് മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു. ബിസിസിഐയ്ക്കും സഹതാരങ്ങൾക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിൽ കുറച്ചുപേരുടെ പേരെടുത്തു പറയേണ്ടതുണ്ട്. രോഹിത്, കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ തന്റെ പേരിലുള്ള വിക്കറ്റുകളിൽ ഏറെയും സമ്മാനിച്ചതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അശ്വിൻ…
Read Moreജയത്തോടെ സൗത്തി മടങ്ങി
ഹാമിൽട്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ന്യൂസിലൻഡിനു മിന്നും ജയം. ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ന്യൂസിലൻഡ് മൂന്നാം മത്സരത്തിൽ 423 റണ്‍സിന്റെ ജയമാഘോഷിച്ചു. 658 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു മുന്നിലെ വിജയ ലക്ഷ്യം. സ്കോർ: ന്യൂസിലൻഡ് 347, 453. ഇംഗ്ലണ്ട് 143, 234. രണ്ട് ഇന്നിംഗ്സിലും ഓൾ റൗണ്ട് പ്രകടനം (3/7, 76 & 4/85, 49) നടത്തിയ ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്നറാണ് മൂന്നാം ടെസ്റ്റിലെ പ്ലെയർ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ജേക്കബ് ബിഥെൽ (76), ജോ റൂട്ട് (54), ഗസ് അറ്റ്കിൻസണ് (43) എന്നിവർ മാത്രമാണ് തിളങ്ങിയത്.ബൈ ബൈ സൗത്തി ന്യൂസിലൻഡ് പേസർ ടിം സൗത്തിയുടെ അവസാന ടെസ്റ്റായിരുന്നു. ജയത്തോടെ വിരമിക്കാൻ സൗത്തിക്കു സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റും സൗത്തി സ്വന്തമാക്കി. ടെസ്റ്റിൽ ന്യൂസിലൻഡിന്റെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ…
Read Moreഹെയ്സൽവുഡ് പുറത്ത്
ബ്രിസ്ബെയ്ൻ: പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് പരിക്കേറ്റു പുറത്തായത് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഓസ്ട്രേലിയയെ സാരമായി ബാധിച്ചു. നാലാംദിനം തുടക്കത്തിൽ ഒരു ഓവർ മാത്രമാണ് ഹെയ്സൽവുഡ് പന്തെറിഞ്ഞത്. ഹെയ്സൽവുഡിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന്റെ ഭാരം മുഴുവനായി പാറ്റ് കമ്മിൻസിലും മിച്ചൽ സ്റ്റാർക്കിലും വന്നുചേർന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 74.5 ഓവറിൽ 60 ശതമാനവും കമ്മിൻസും സ്റ്റാർക്കും ചേർന്നാണ് എറിഞ്ഞത്. പരന്പരയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ജോഷ് ഹെയ്സൽവുഡ് ഉണ്ടായേക്കില്ലെന്നാണു വിവരം.
Read Moreസന്തോഷ് ട്രോഫി : കേരളത്തിനു തുടർച്ചയായ രണ്ടാം ജയം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിൽ കേരളത്തിനു തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കേരളം 1-0 ന് മേഘാലയയെ കീഴടക്കി. ആദ്യ പകുതിയിൽ മുഹമ്മദ് അജ്സൽ നേടിയ വണ്ടർ കിക്ക് ഗോളിൽ ആയിരുന്നു കേരളം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളം 4-3ന് ഗോവയെ കീഴടക്കിയിരുന്നു. കളിച്ച രണ്ടു മത്സരങ്ങളിലും ജയം സ്വന്തമാക്കിയ കേരളം ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആറു പോയിന്റുള്ള ഡൽഹി ഗോൾ വ്യത്യസത്തിന്റെ ബലത്തിൽ ഒന്നാം സ്ഥാനത്തുണ്ട്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഡൽഹി 2-0 ന് തമിഴ്നാടിനെയും ഒഡീഷ അതേ വ്യത്യാസത്തിൽ ഗോവയെയും തോൽപ്പിച്ചു.
Read Moreകോച്ചിനെ പുറത്താക്കിയതുകൊണ്ട് പ്രശ്നം തീരില്ലെന്നു മഞ്ഞപ്പട
കൊച്ചി: സ്വന്തം കഴിവുകേടില്നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ് കോച്ച് മിഖായേൽ സ്റ്റാറെയുടെ പെട്ടെന്നുള്ള പിരിച്ചുവിടലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം ഒരു പരിശീലകനെ ബലിയാടാക്കുകയാണ്. ടീമിന്റെ മോശം ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്മെന്റിന്റെ അനാസ്ഥയും കാഴ്ചപ്പാടില്ലായ്മയെയും കുറ്റപ്പെടുത്തുന്ന മഞ്ഞപ്പട കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം ഞങ്ങളുടെ ടീമിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്വന്തം പിഴവ് മറച്ചുവച്ച് മാനേജ്മെന്റ് എളുപ്പവഴി സ്വീകരിച്ചത് തീര്‍ച്ചയായും നാണക്കേടുണ്ടാക്കും. മാനേജ്മെന്റ്, നിങ്ങളുടെ കുഴപ്പത്തിന് കോച്ച് വില കൊടുക്കുകയാണ്. നിങ്ങളുടെ ബലിയാടാക്കല്‍ തന്ത്രങ്ങളില്‍ ഞങ്ങള്‍ കബളിപ്പിക്കപ്പെടില്ല. കോച്ച്, നിങ്ങളുടെ സമയത്തിന് നന്ദി! മഞ്ഞപ്പടയുടെ കുറിപ്പില്‍ പറയുന്നു.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്; ഡെർബിയിൽ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അരങ്ങേറിയ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനു ജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന്റെ ജയം സ്വന്തമാക്കി. 88-ാം മിനിറ്റുവരെ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു സിറ്റിയുടെ തോൽവി. 36-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോളിൽ സിറ്റി ലീഡ് നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ (88’) പെനാൽറ്റി ഗോളിലൂടെ യുണൈറ്റഡ് സമനിലയിലെത്തി. തുടർന്ന് അമദ് ഡിയാല്ലോ 90-ാം മിനിറ്റിൽ നേടിയ ഗോളിൽ യുണൈറ്റഡ് ജയം സ്വന്തമാക്കി. പ്രീമിയർ ലീഗിൽ ഈ സീസണിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി വഴങ്ങുന്ന അഞ്ചാം തോൽവിയാണ്. ടോട്ടൻഹാം, ചെൽസി മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്ട്സ്പുറും ചെൽസിയും ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ ടോട്ടൻഹാം 5-0നു സതാംപ്ടണിനെ തകർത്തു. ഹോം മത്സരത്തിൽ ചെൽസി 2-1നു ബ്രെന്റ്ഫോഡിനെ കീഴടക്കി. ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്.…
Read More