വീട്ടില്‍ നൂറിലധികം കുട്ടികള്‍ക്ക് സംഗീത പരിശീലനം, സംഗീതരചനയ്ക്കും പാട്ടുപാടാനുമായി വീട്ടില്‍ തന്നെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയും പാട്ടും, നഗരത്തില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്നതിനും പരിചയപ്പെടുന്നതിനുമായി കടയും. വീട്ടിലും നാട്ടിലും പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണു പാലാ സ്വദേശി ഷിബു വില്‍ഫ്രഡ് എന്ന സംഗീത സംവിധായകന്. നീണ്ടകാലത്തെ പ്രവാസ ജീവിത്തിനുശേഷം നാട്ടിലെത്തിയ ഷിബു പാലാ നഗരത്തോടു ചേര്‍ന്നുള്ള മുണ്ടുപാലത്തെ ബഥേല്‍ വീട് ഒരു പാട്ടു വീടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ സ്വദേശിയായ ഷിബു ഇടവക പള്ളിയായ സെന്റ് സേവ്യേഴ്സ് പള്ളിയിലെ ചര്‍ച്ച് ക്വയറിലൂടെയാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1996ല്‍ സൗദിയില്‍ ജോലി ലഭിച്ചു. പ്രവാസ ജീവിതത്തിനിടയിലും മണലാരണ്യത്തില്‍ ഭക്തിയുടെ സംഗീതമഴ ഒരുക്കി ഷിബു പ്രശസ്തനായി. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ 48 ഗാനങ്ങള്‍ക്കാണ് സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചത്. സൗദിയിലെ ദമാം നാടക വേദിയില്‍ അഭിനേതാവായി പ്രവര്‍ത്തിച്ച് രണ്ടു നാടകങ്ങള്‍ക്കായും സംഗീതം ഒരുക്കി.…
Read MoreCategory: Today’S Special
ഇന്ന് യോഗ ദിനം: സിസ്റ്റർ ഇൻഫന്റ് ട്രീസയുടെ പിൻമുറക്കാരിയായി ശശികല
ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗായിലൂടെ നൂറുകണക്കിനാളുകൾക്ക് ആശ്വാസം പകരുകയാണ് യോഗാ പരിശീലകയായ തൊടുപുഴ ചുങ്കം പുത്തൻവീട്ടിൽ എ.എസ്. ശശികല. പത്തു വയസു മുതൽ 85 വയസു വരെ പ്രായമുള്ളവരാണ് ശശികലയുടെ കീഴിൽ യോഗാ അഭ്യസിക്കുന്നത്. തൊടുപുഴ സെന്റ് അൽഫോണ്‍സ യോഗാ സെന്ററിൽ യോഗ ഗുരുവായ സിസ്റ്റർ ഇൻഫന്റ് ട്രീസയ്ക്കു കീഴിൽ 2013- മുതൽ പരിശീലനം നേടിയ ശശികല ഇപ്പോൾ ഒട്ടേറെ പേർക്ക് യോഗായുടെ പാഠങ്ങൾ പകർന്നു നൽകുന്നു. യോഗാ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ കോലാനി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗാ പരിശീലകയാണ്. ഭർത്താവിനെ ബിസിനസിൽ സഹായിച്ചിരുന്ന ശശികല യോഗായോടുള്ള ആഭിമുഖ്യം മൂലമാണ് ഇതിന്റെ പരിശീലകയും പ്രചാരകയുമായി മാറിയത്. ആയിരക്കണക്കിന് പേർക്ക് യോഗാ പരീശിലനം നൽകിയ ഗുരുവാണ് എഫ്സിസി സഭാംഗമായ സിസ്റ്റർ ഇൻഫന്റ് ട്രീസ. ഇപ്പോൾ മൂവാറ്റുപുഴയിൽ സേവനമനുഷ്ഠിക്കുന്ന…
Read Moreദേഷ്യം കടിച്ചു കുടഞ്ഞു… കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചുമുറിച്ചു; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ
ലക്നൗ: കാമുകനോടൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ പൂജ (25) ലക്നൗ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാമുകനെ കാണാനായി വീട്ടിൽനിന്നു പുറപ്പെട്ട പൂജയെ ഭർത്താവ് റാം ഖിലാവൻ രഹസ്യമായി പിന്തുടരുകയായിരുന്നു. കാമുകന്റെ വീട്ടിൽനിന്നു പൂജയെ റാം പിടികൂടുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ പൂജയുടെ മൂക്ക് റാം കടിച്ചുമുറിച്ചു. ഗുരുതരമായി മുറിവേറ്റ പൂജയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ വേണ്ടിവന്നതിനാൽ പന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റി. പൂജയുടെ രഹസ്യബന്ധത്തക്കുറിച്ച് സൂചന ലഭിച്ച റാം, ഇരുവരെയും കൈയോടെ പിടികൂടാൻ ശ്രമിച്ചു വരികയായിരുന്നുവെന്ന് അടുത്തബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച സംഭവം ആഴ്ചകൾക്കു മുന്‍പു ബംഗാളിലുമുണ്ടായി. പക്ഷേ, സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നു മാത്രം. ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. ഭാര്യയുടെ മൂക്ക് മനോഹരമായതിനാൽ…
Read Moreഅഞ്ജലിയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം; അഭിമാനത്തോടെ തലയുയർത്തി കുടുംബം; ഒപ്പം പിലിക്കോട് മടിവയൽ ഗ്രാമവും
പിലിക്കോട്: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം കഴിച്ച തമിഴ് കുടുംബത്തിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ.അഞ്ജലിയുടെ നേട്ടം പിലിക്കോട് മടിവയൽ ഗ്രാമത്തിന് അഭിമാനമായി. 25 വർഷം മുമ്പ് തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തിയ മുത്തു- മാരിമുത്തു ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് അഞ്ജലി. ചെറുവത്തൂർ ഗവ. വെൽഫേർ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജലി പിലിക്കോട് ഗവ. സ്കൂളിൽ പത്താം ക്ലാസിലും കുട്ടമത്ത് ഗവ.സ്കൂളിൽനിന്ന് പ്ലസ്ടുവും ഫുൾ എ പ്ലസോടെയാണു പാസായത്.ഡോക്ടറാകുകയായിരുന്നു അഞ്ജലിയുടെ ജീവിതാഭിലാഷം. നിത്യവൃത്തിക്കുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ പ്രതിസന്ധികൾ ബോധ്യമുണ്ടായിട്ടും മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. പാലാ ബ്രില്യന്റിൽ എൻട്രൻസ് കോച്ചിംഗിനു ചേർന്ന അഞ്ജലി രണ്ടാമത്തെ ശ്രമത്തിൽ നീറ്റ് പാസായി. കോയമ്പത്തൂർ എംജിആർ യൂണിവേഴ്സിറ്റിയിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയായി ഇറങ്ങുന്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് കുടുംബം.
Read Moreസ്വർണമാല വാങ്ങാൻ 1120 രൂപയുമായെത്തി; വൃദ്ധദമ്പതിമാരുടെ കരുതലിന് ജ്വല്ലറിയുടമയുടെ പ്രത്യുപകാരം
മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികൾക്കു സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്‍പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്. ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു. വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം…
Read Moreബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി യാത്ര! 53,500 രൂപ പിഴയടപ്പിച്ച് പോലീസ്
നോയിഡ (യുപി): ബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി റൈഡ് ചെയ്ത യുവാവിന് 53,500 രൂപ പിഴ. തിരക്കേറിയ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു യുവാവിന്റെയും യുവതിയുടെയും സാഹസയാത്ര. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നോയിഡ ട്രാഫിക് പോലീസ് യുവാവിനെ കണ്ടെത്തി പിഴ അടപ്പിക്കുകയായിരുന്നു. വീഡിയോയില്‍ ബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവാവിന് അഭിമുഖമായി പുറം തിരിഞ്ഞ് യുവതി ഇരിക്കുന്നത് കാണാം. യുവാവിന്റെ തോളിലൂടെ കൈയിട്ട് തല യുവാവിന്റെ ചുമലില്‍ വച്ചായിരുന്നു ഇരിപ്പ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. എന്നാൽ യുവതി കൈയില്‍ ഒരു ഹെല്‍മറ്റ് പിടിച്ചിരുന്നു. അപകടകരമായ ഡ്രൈവിംഗ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ, അധികാരികളുടെ നിയമപരമായ നിർദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയ്ക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണു പിഴ ചുമത്തിയതെന്നു നോയിഡ ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലകൻ…
Read Moreവിമാനം പറന്നുയരുന്നതിനിടെ ബീച്ചിലിരുന്നവർ തെറിച്ച് കടലിൽ വീണു! കാറ്റിന്റെ ശക്തിയിൽ ശക്തമായ തിരമാലകളും
സിന്റ് മാർട്ടന്‍ ദ്വീപ് (കരീബിയൻ): വിമാനം പറന്നുയരുന്പോഴും ഇറങ്ങുന്പോഴും റൺവേയുടെ അടുത്തുനിന്നാൽ എന്താകും സംഭവിക്കുക? കരീബിയനിലെ സിന്റ് മാർട്ടന്‍ ദ്വീപിലെ വിമാനത്താവളത്തിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഇതിന് ഉത്തരം നൽകും. കടൽത്തീരത്താണ് ഈ വിമാനത്താവളം. ഇതിനോടു ചേർന്നാണു പ്രശസ്തമായ മഹോ ബീച്ച്. ബീച്ചിലിരുന്നാൽ വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും അടുത്തുനിന്നു കാണാനാകും. ഇതു കാണാൻ എത്തുന്നവർ ഏറെയാണ്. ഇൻസെൽ എയർ എയർലൈനിന്റെ എംഡി 80 വിമാനം പറന്നുയരാനായി റണ്‍വേയിലേക്ക് തിരിച്ചുനിര്ത്തുന്നിടത്തുനിന്നാണു വീഡിയോ ആരംഭിക്കുന്നത്. ഉയരാൻ തുടങ്ങവേ കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം വിമാനത്തിന്റെ പിന്നില്‍നിന്നു ശക്തമായ വായുപ്രവാഹമുണ്ടാകുന്നു. കൊടുങ്കാറ്റിൽപ്പെട്ടപോലെ ആളുകൾ ബീച്ചിൽ അടിതെറ്റി വീഴുന്നതും ചിലര്‍ കടലിലേക്കു തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തീരത്ത് സൂക്ഷിച്ചിരിക്കുന്ന സഞ്ചാരികളുടെ സാധനങ്ങളെല്ലാം കടലിലേക്കു പറന്നുപോകുന്നു. കാറ്റിന്റെ ശക്തിയിൽ തിരമാലകളും ഉയരുന്നു. സിന്റ് മാർട്ടന്‍ ദ്വീപിലെ എയർപോർട്ടിൽനിന്നു വിമാനങ്ങൾ ഉയരുന്പോഴും താഴുന്പോഴും ആളുകൾ നിശ്ചിതദൂരത്തിൽ മാറിനിന്നില്ലെങ്കിൽ ഇങ്ങനെയൊക്കെ…
Read Moreവായനയുടെ ലോകത്ത് സെബാസ്റ്റ്യൻ വലിയകാലാ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽഅംഗത്വം
ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലാ അക്ഷരാർഥത്തിൽ വായനയുടെ ലോകത്താണ്. അദ്ദേഹത്തിന്റെ വായനയുടെ ലോകം ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി മുതൽ ലണ്ടനിലെ പ്രശസ്തമായ ബ്രിട്ടീഷ് ലൈബ്രറിവരെ പരന്നുകിടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽ അദ്ദേഹത്തിന് അംഗത്വമുണ്ട്. ബ്രിട്ടീഷ് ലൈബ്രറിക്കു പുറമേ ഇംഗ്ലണ്ടിലെ സറേ ആൻഡ് സസക്സ് കൗണ്ടി കൗൺസിലിലെ റെഡ്ഹിൽ ഉൾപ്പെടെ 55 ലൈബ്രറികളിലും നോർത്തേൺ അയർലൻഡിലെ നൂറി പബ്ലിക് ലൈബ്രറിയിലും അദ്ദേഹം അംഗമാണ്. ബംഗളൂരു സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തുടങ്ങി ഇൻഡ്യയിലെ നിരവധി ലൈബ്രറികളിലും അദ്ദേഹം അംഗത്വമെടുത്തിട്ടുണ്ട്. വിദേശ ലൈബ്രറികളിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അനുഭവവുമുണ്ട്. ഇംഗ്ലണ്ടിലെ റെഡ്ഹിൽ ലൈബ്രറിയിൽ ബ്രിട്ടീഷ് നോവലിസ്റ്റ് റോഡ് റെയ്നോൾഡ്സിന്റെ ബ്ലാക്ക് റീഡ് ബേ എന്ന പുസ്തകത്തിന്റെ പ്രസാധനച്ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് സംവാദത്തിൽ സംസാരിച്ചതും ക്രോയിഡോൺ ലൈബ്രറിയിൽ സെബാസ്റ്റ്യൻ ഫോക്സിന്റെ പുസ്തക പ്രസാധന…
Read Moreമുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999; ഡാമിന്റെ ചരിത്രം ഇനി നിങ്ങളുടെ കൈകളിലേക്ക്
മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും കരാറുകളും വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്മാന് പ്രഫ. സി.പി. റോയി എഴുതി പാഠഭേദം ബുക്സ് പ്രസിദ്ധീകരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999 അറിയാത്തതും അറിയേണ്ടതും എന്ന പുസ്തകത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം, കേരളത്തില്‍ നിന്നും തമിഴ്നാടിനു വെള്ളം കൊടുക്കുന്ന മറ്റ് എട്ട് അണക്കെട്ടുകള്‍, കരാര്‍ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാര്‍ പുതുക്കുന്നതിന് കേരളം മടിക്കുന്നതെന്ത്, 2014 ലെ കോടതിവിധി നടപ്പാക്കാതെ കേരളവും തമിഴ്നാടും ഒളിച്ചുകളിക്കുന്നതെന്തുകൊണ്ട്, തമിഴ്നാടിന്റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, 999 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്കാന് 1970 ലെ കരാറില്‍ അച്യുതമേനോന് എന്തിനു കൂട്ടു നിന്നു തുടങ്ങി അറിയാത്തതും അറിയേണ്ടതുമായ നിരവധി കാര്യങ്ങള്‍…
Read Moreപാന്പിനൊരു ഉമ്മ കൊടുത്താൽ വൈറലാകുമോ? എന്നാലൊരു കൈ നോക്കാം; വൈറലാകാൻ പാമ്പിനെ ചുംബിച്ച കർഷകൻ ഗുരുതരാവസ്ഥയിൽ
എന്ത് കാണിച്ചായാലും വേണ്ടില്ല വൈറലായാൽ മതി എന്‍ ചിന്തയാണ് ചില ആളുകൾക്ക്. വൈറലാകാൻ എന്തൊക്കെ കോപ്രായങ്ങളും അക്കൂട്ടർ കാണിക്കും. ഇപ്പോഴിതാ പാന്പിന് ഉമ്മ കൊടുക്കുന്ന റീൽസ് എടുത്ത കർഷകനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ച കർഷകൻ കടിയേറ്റു ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശ് അമ്രോഹ ജില്ലയിലെ ഹൈബത്പുർ ഗ്രാമത്തിലാണു സംഭവം. ജിതേന്ദ്ര കുമാറിനാണു പാമ്പുകടിയേറ്റത്. കൃഷിയിടത്തിനു സമീപത്തെ മതിലിൽ കണ്ട പാമ്പിനെ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടുകയും നാട്ടുകാരുടെ മുന്നിൽ വച്ച് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായാണു വിവരം.
Read More