ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ മൈസൂർ പാക്കിന്റെ പേര് മാറ്റി ‘മൈസൂർ ശ്രീ’എന്നാക്കി ജയ്പുരിലെ വ്യാപാരികൾ. മോട്ടി പാക്ക് എന്നതു മോട്ടി ശ്രീ എന്നാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേയുണ്ടായിരിക്കുന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു വ്യാപാരികളുടെ തീരുമാനം. ആം ശ്രീ (ആം പാക്ക്), ഗോണ്ട് ശ്രീ (ഗോണ്ട് പാക്ക്), സ്വാൻ ശ്രീ (സ്വാൻ ഭാസം പാക്ക്), ചാന്ദി ശ്രീ (ചാന്ദി ഭാസം പാക്ക്) എന്നിങ്ങനെയും മധുരപലഹാരങ്ങളുടെ പേരു മാറ്റിയിട്ടുണ്ട്. പാക്ക് എന്ന പേരിനു പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. കന്നഡയിൽ പാക്ക് എന്നാൽ മധുരം എന്നാണ് അർഥം.
Read MoreCategory: Today’S Special
അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദ്-കൊല്ലം റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു
കൊല്ലം: അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നു രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7. 10ന് കൊല്ലത്ത് എത്തും. തിരികെ തിങ്കൾ രാവിലെ 10 45 ന് കൊല്ലത്തുനിന്നു ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5.30ന് ഹൈദരാബാദിൽ എത്തും. ഇരു റൂട്ടുകളിലുമായി ആറു വീതം സർവീസുകൾ ആയിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി ടൂ ടയർ, ത്രീ ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്. പതിവുപോലെ മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊല്ലത്തിനും ഹൈദരാബാദിനും ഇടയിൽ നിലവിലുള്ള ഏക…
Read Moreഓർഡർ ചെയ്ത 100 രൂപയുടെ രാഖി നൽകിയില്ല; ആമസോണിന് 40,000 പിഴ!
ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി ഉപയോക്താവിന് എത്തിച്ചു നൽകാത്തതിനെത്തുടർന്ന് ആമസോണിന് 40,000 രൂപ മുംബൈ ഉപഭോക്തൃ കോടതി പിഴ ചുമത്തി. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ഓഗസ്റ്റ് രണ്ടിനാണ് യുവതി ആമസോൺ വഴി രാഖി ഓർഡർ ചെയ്തത്. ഓഗസ്റ്റ് എട്ടിനും 13നും ഇടയിൽ എത്തിക്കുമെന്നായിരുന്നു കന്പനിയുടെ അറിയിപ്പ്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഓഗസ്റ്റ് 14ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ ആമസോൺ തിരികെ നൽകി. യുവതി തുടർന്നു നടത്തിയ അന്വേഷണത്തിൽ ട്രാക്കിംഗ് ഐഡി വ്യാജമാണെന്നു കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നും ഡെലിവറി ചെയ്തില്ലെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകുകയായിരുന്നു. വിഷയത്തിൽ വാദം കേട്ട മുംബൈ ഉപഭോക്തൃ കോടതി യുവതിക്ക് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നൽകാൻ ഉത്തരവിടുകയും ചെയ്തു.
Read Moreനന്മ നിറഞ്ഞൊരു കള്ളനോ… കർണാടകയിലെ ‘കൊച്ചുണ്ണി’ വിദ്യാർഥികൾക്ക് ഫീസടയ്ക്കാൻ പണം നൽകാൻ മോഷണം!
മോഷണം നടത്തി ലഭിച്ച പണംകൊണ്ട് 20 കുട്ടികളുടെ സ്കൂൾ ഫീസ് അടച്ച യുവാവിനെയും കൂട്ടുപ്രതികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബംഗളൂരു ബ്യാദരഹള്ളിയിലാണു സംഭവം. ശിവു എന്ന ശിവപ്പൻ, അനിൽ, വിവേക് എന്നിവരാണ് അറസ്റ്റിലായവർ. മോഷണങ്ങളുടെ മുഖ്യ സൂത്രധാരൻ ബേഗൂർ സ്വദേശിയായ ശിവപ്പൻ ആണ്. കുടുംബമില്ലാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന ഇയാൾ മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പ്രയാസപ്പെടുന്ന സുഹൃത്തുക്കളെ കണ്ടപ്പോഴാണ് മോഷണം നടത്താൻ പദ്ധതിയിട്ടതത്രെ. വീടുകളിൽനിന്നു സ്വർണമാണു പ്രധാനമായും മോഷണം നടത്തിയിരുന്നത്. ബംഗളൂരുവിലെ നിരവധി പ്രദേശങ്ങളിലെ വീടുകളിൽ സംഘം മോഷണം നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയാണു വറ്റിരുന്നത്. ഈവിധം 22 ലക്ഷം രൂപയ്ക്കുള്ള സ്വർണം വിറ്റിരുന്നു. ഈ പണത്തിൽ വിവേകിന് ശിവപ്പൻ നാലു ലക്ഷം രൂപ നൽകുകയും അനിലിന് ഓട്ടോറിക്ഷ വാങ്ങി കൊടുക്കുകയുംചെയ്തു. ബാക്കി 14 ലക്ഷം രൂപ ഉപയോഗിച്ച് ശിവപ്പൻ പ്രദേശത്തെ…
Read Moreചാറ്റ് ജിപിടിയെ ‘വക്കീൽ’ ആക്കി, യുവാവിന് 2 ലക്ഷം റീഫണ്ട് കിട്ടി
ന്യൂയോർക്ക്: ആഴത്തിൽ അറിവുള്ള ബുദ്ധിജീവിയെപോലെയാണു ചാറ്റ് ജിപിടി. എന്ത് സംശയം ചോദിച്ചാലും, അഭിപ്രായം ആരാഞ്ഞാലും മറുപടി ഉണ്ടാകും. അമേരിക്കക്കാരനായ യുവാവ് ചാറ്റ് ജിപിടിയെ, ഒരു വക്കീലിനെപോലെ ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ റീഫണ്ട് നേടിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊളംബിയയിലേക്കുള്ള വിമാനയാത്ര അസുഖം മൂലം അവസാനനിമിഷം റദ്ദാക്കേണ്ടിവന്ന യുവാവിന് ടിക്കറ്റിന്റെയും ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും റീഫണ്ട് കിട്ടിയില്ല. ഹോട്ടലിലും എയർലൈനിലും ബുക്കിംഗ് കാൻസൽ ചെയ്താൽ മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ വകുപ്പുള്ളതാണ്. യുവാവിനെ ചികിത്സിച്ച ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാൻ തയാറുമായിരുന്നു. റീ ഫണ്ട് തരാൻ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ യുവാവ് എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടി. റീ ഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്നു ചാറ്റ് ജിപിടി വ്യക്തമാക്കിയതിനു പുറമെ വിശദമായ അപേക്ഷ തയാറാക്കി നൽകുകയും ചെയ്തു. നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയതോടെ…
Read Moreമൈലാഞ്ചിമൊഞ്ചുള്ള ഡിസൈനുകളുമായി ഇൻഷയും ഖദീജയും
മൈലാഞ്ചിയില്‍ ആകര്‍ഷകവും വ്യത്യസ്തവുമായ രൂപകല്‍പ്പനകള്‍ നടത്തി ശ്രദ്ധേയരാവുകയാണ് മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇന്ഷാ ഫാത്തിമയും ചങ്ങനാശേരി എസ്ബി കോളജില്‍ മൈക്രോ ബയോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഖദീജാ ഹാറൂണും. ഹൈസ്കൂള്‍ മുതല്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്തും ടീമംഗങ്ങള്‍ക്ക് മൈലാഞ്ചി അണിയിച്ചും കലാവിരുതിനു തുടക്കം കുറിച്ച ഇന്ഷാ ഫാത്തിമ അമ്മാവന്റെ മകള്‍ ഖദീജയുമായി ചേര്‍ന്ന് സഹപാഠികള്‍ക്കും വീട്ടുകാര്‍ക്കും സ്നേഹ സമ്മാനമായി നല്കിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിംഗ് ഇന്നിവര്‍ക്ക് പഠനത്തോടൊപ്പമുള്ള വരുമാന മാര്‍ഗം കൂടിയാണ്. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ കല്യാണപ്പെണ്ണിനു മൈലാഞ്ചി അണിയിച്ചതോടെയാണ് ഇവരുടെ ഡിസൈനിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഇവരെ തേട എത്തുന്നുണ്ട്. അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ ഇരുവരുടെയും ആത്മവിശ്വാസമേറി. ഇന്ത്യന്‍, അറബിക് ഡിസൈനുകൾ സമന്വയിപ്പിച്ചുള്ള ഡിസൈനുകള്ക്കാണു പ്രാധാന്യം. ഇന്ന് പതിനായിരം രൂപ കടന്നിരിക്കുകയാണ് ഇവരുടെ…
Read Moreആരും അറിയില്ലന്ന് കരുതിയോ… ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി
നിയമപരമായ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി ഖത്തറിലേക്കു കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പക്ഷികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്നു ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പർ (5) പ്രകാരമാണു നടപടി.
Read Moreഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക്വച്ച യുവാവിന് 24,000 രൂപ പിഴ! ഫൈൻ തരാം റാക്ക് മാറ്റില്ലെന്നു യുവാവ്
ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാവിന് 24,000 രൂപ പിഴ! കർണാടക ഇലക്ട്രോണിക്സ് സിറ്റിയിലെ സൺറൈസ് പാർക്കിലാണു സംഭവം. പാർപ്പിട സമുച്ചയത്തിന്റെ ഫേസ് വണ്ണിൽ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ യുവാവിനാണു പിഴയിട്ടത്. റെസിഡൻസ് അസോസിയേഷന്റെ നിർദേശം അവഗണിച്ച് എട്ട് മാസമായി ഇയാൾ ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് സ്ഥാപിച്ച് പാദരക്ഷകൾ സൂക്ഷിക്കുകയായിരുന്നു. പ്രതിദിനം 100 രൂപ വീതമാണ് അസോസിയേഷൻ പിഴ ചുമത്തിയത്. പിഴയിട്ടിട്ടും ഷൂ റാക്ക് മാറ്റാൻ കൂട്ടാക്കാത്ത യുവാവിന്റെ നടപടി വൈറലായി. പിഴയടയ്ക്കുകയും ഭാവിയിൽ ഈടാക്കാനിരിക്കുന്ന പിഴശിക്ഷയിനത്തിൽ 15,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്താണ് യുവാവ് അസോസിയേഷനെതിരേയുള്ള രോഷം പ്രകടിപ്പിച്ചത്. 1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റെസിഡൻഷ്യൽ കോംപ്ലക്സ്.
Read Moreതൊണ്ടയിൽ ട്യൂബ് കുടുങ്ങി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ ലക്ഷങ്ങൾ വിലയുള്ള തത്തയുടെ ജീവന് രക്ഷിച്ചു
കോഴിക്കോട്: തീറ്റ കൊടുക്കാനുപയോഗിച്ച ട്യൂബ് തൊണ്ടയില്‍ കുരുങ്ങിയ ലക്ഷങ്ങൾ വിലയുള്ള മക്കാവ് ഇനത്തില്‍പ്പെട്ട വളര്‍ത്തുതത്തയെ അപൂര്‍വ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട്ടാണ് സംഭവം. ഫീഡിംഗ് ട്യൂബ് തൊണ്ടയില്‍ കുടുങ്ങിയ മിക്കിയെന്ന ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവിനെ പക്ഷിരോഗ വിദഗ്ധനും റിട്ട. വെറ്ററിനറി സര്‍ജനുമായ ഡോ. പി.കെ. ശിഹാബുദ്ദീനാണ് കഴിഞ്ഞദിവസം ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്. റബറും പ്ലാസ്റ്റിക്കും കൊണ്ടു നിര്‍മിച്ച രണ്ടര ഇഞ്ച് നീളമുള്ള ഫീഡിംഗ് ട്യൂബ് അനസ്തേഷ്യ നല്‍കിയശേഷം ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വയറ്റില്‍ ട്യൂബുകള്‍ എത്തിയാല്‍ ഒരാഴ്ചയ്ക്കകം പക്ഷികള്‍ ചാവും. ഒന്നര ലക്ഷം രൂപയോളമാണ് ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് തത്തകളുടെ വില. ഏറ്റവും വലിയ തത്തയിനമായ മക്കാവുകളില്‍ അപൂര്‍വ ഇനങ്ങള്‍ക്ക് 30 ലക്ഷം രൂപവരെ വിലയുണ്ട്. പക്ഷികള്‍ക്ക് ഈവിധം ശസ്ത്രക്രിയ നടത്തുന്നത് അപൂര്‍വമാണ്.
Read Moreഅമ്പമ്പോ, ഇതെന്താണ് ഈ കാണുന്നത്… ഒന്‍പതു കോടി വിലയുള്ള രത്നം ചവിട്ടുപടി..!
റൊമാനിയയിൽ ഒരു സ്ത്രീ വീടിന്റെ വാതിൽപ്പടിയായി ഉപയോഗിച്ചിരുന്ന കല്ല്, ഒന്‍പതു കോടിയിലധികം വിലവരുന്ന ജൈവരത്നമാണെന്നു വർഷങ്ങൾക്കുശേഷം കണ്ടെത്തി. സ്ത്രീയുടെ മരണശേഷം അവരുടെ വീട് പാരമ്പര്യമായി ലഭിച്ച ബന്ധു, ആ കല്ലിൽ പ്രത്യേകത തോന്നി വിദഗ്ധരെക്കൊണ്ട് പരിശോധിച്ചപ്പോഴാണ് ജൈവരത്നങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന “ആംബർ’ ആണെന്നു തിരിച്ചറിഞ്ഞത്. കടും ചുവപ്പ് നിറത്തിലുള്ള ഈ ആംബറിന് മൂന്നു കിലോഗ്രാമാണു ഭാരം. വീട്ടുടമ ഇത് പിന്നീട് റൊമാനിയൻ സർക്കാരിനു വിറ്റു. സർക്കാർ ദേശീയനിധിയായി ഇതിനെ പ്രഖ്യാപിക്കുകയും ബുസൗവിലെ പ്രൊവിൻഷ്യൽ മ്യൂസിയത്തിലേക്കു മാറ്റുകയും ചെയ്തു. ചില പ്രത്യേകതരം മരങ്ങളിൽനിന്ന് ഊർന്നിറങ്ങുന്ന കറ പതിറ്റാണ്ടോളമിരുന്ന് റൊമാനൈറ്റ് എന്ന ഫോസിലുകളായി മാറിയാണു ജൈവരത്നമായ ആംബർ ആകുന്നത്. അപൂർവങ്ങളായ ആഭരണങ്ങളും മറ്റ് അലങ്കാരവസ്തുക്കളും നിർമിക്കാനാണിത് ഉപയോഗിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ ആംബറിന് 38 മുതൽ 70 ദശലക്ഷം വർഷം വരെ പഴക്കം ഇതിനുണ്ടാകാമെന്നു പോളണ്ടിലെ ക്രാക്കോവിലുള്ള ചരിത്ര മ്യൂസിയത്തിലെ വിദഗ്ധർ പറഞ്ഞു.
Read More