നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ തഴുകി വന്ന കാറ്റ് അവളുടെ അഴിച്ചിട്ട മുടിയെ ഇളക്കിക്കൊണ്ടിരുന്നു. മോഹനിദ്രയിലെന്നപോലെ കണ്ണുകളടച്ച് ഇരുകൈകളും ചെവിയിൽ ചേർക്കാതെ ചേർത്ത് പ്രകൃതി താളത്തെ മുഴുവൻ ആവാഹിച്ച് വിവസ്ത്രയായി അവളിന്നും ഇരിക്കുന്നു. പ്രകൃതിയുടെ ഉള്ളത്തിൽ, ഉർവരതയിൽ, ഉന്മാദത്തിൽ കാനായി കുഞ്ഞിരാമൻ എന്ന ശിൽപി വിരൽതൊട്ടപ്പോൾ ഉണർന്ന അഭൗമമായ സൃഷ്ടിയാണ് മലന്പുഴ ഉദ്യാനത്തിലെ യക്ഷി. 1969ലാണ് 30 അടി വലിപ്പമുള്ള യക്ഷി ശിൽപം കാനായി നിർമിക്കുന്നത്. ലണ്ടൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ആർട്സിൽനിന്നു കാനായി ശിൽപകല പഠിച്ചിറങ്ങിയ കാലം. മലന്പുഴയിൽ അണക്കെട്ടിനോട് ചേർന്നുള്ള പാർക്കിൽ ഒരു ശിൽപം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാരാണ് കാനായിയെ നിയോഗിക്കുന്നത്. അന്ന് വെറും 32 വയസാണ് ശിൽപിയുടെ പ്രായം. പരമശിവന്റെ വാഹനമായ നന്ദികേശൻ ഭഗവാന് കാവൽ നിൽക്കുന്ന ശക്തിദുർഗമാണല്ലോ. അതുപോലെ അണക്കെട്ടിനു കാവലായ് ഒരു നന്ദി ശിൽപം കൊത്തുവാൻ യുവശിൽപി…
Read MoreCategory: Today’S Special
കാട്ടിലൂടെ പോയപ്പോഴതാ കാലിൽ തടഞ്ഞതൊരു പെട്ടി: തുറന്നു നോക്കിയപ്പോഴുള്ളിൽ 598 സ്വർണ്ണ നാണയം, 10 സ്വർണ്ണവള
ഭാഗ്യം ഏതേ രൂപത്തിൽ എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. നിനച്ചിരിക്കാത്ത നേരത്ത് നമ്മെ തേടിയെത്തുന്ന സൗഭാഗ്യം സന്പത്ത് മാത്രമല്ല ഐശ്വര്യവും കൊണ്ടുവരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഇപ്പോൾ ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പേര് വെളിപ്പെടുത്താന് ആഗ്രഹിക്കാത്ത ആ സഞ്ചാരികൾക്ക് ലഭിച്ചത് അമൂല്യനിധിയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് ഭാഗത്തുള്ള ക്രനോഷ് പർവതനിരകളിലേക്ക് സഞ്ചാരത്തിനായി ഇറങ്ങിയതാണ് രണ്ട് പേർ. അപ്പോഴാണ് തിളക്കമുള്ള എന്തോ ഒന്ന് അവരുടെ കണ്ണിൽപ്പെട്ടത്. കാടും പടലവും കൂടിക്കിടക്കുന്ന പ്രദേശത്ത് ഭംഗിയുള്ളൊരു പെട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവരത് എടുത്ത് നോക്കി. പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയെന്നു തന്നെ പറയാം. 598 സ്വർണ്ണ നാണയങ്ങൾ, 10 സ്വർണ്ണ വളകൾ, 17 സീൽ ചെയ്ത സിഗാർ പെട്ടികൾ, കോംപാക്റ്റിന്റെ പൊടി, പിന്നെ ഒരു ചീപ്പുമായിരുന്നു ആ അലൂമിനിയപ്പെട്ടിയില് ഉണ്ടായിരുന്നത്. 1921 മുതലുള്ളതാണ് കണ്ടെടുത്ത നാണയങ്ങളെന്ന് ഗവേഷകർ പറഞ്ഞു.…
Read Moreജോലിയും ജീവിതവും മടുത്തു; ബോറടിമാറ്റാന് വളത്തുപൂച്ചയുമായി പസഫിക് സമുദ്രം ചുറ്റാനിറങ്ങി യുവാവ്; വൈറലായി വീഡിയോ
ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയത്ത് മടുപ്പ് തോന്നാത്ത മനുഷ്യർ ഉണ്ടാവില്ല. വിരസത തോന്നുന്പോൾ നമ്മൾ നല്ലൊരു സിനിമ കാണും അല്ലങ്കിൽ ഒറ്റയ്ക്കിരിക്കും അതുമല്ലങ്കിൽ പുറത്തേക്കൊക്കെ ഇറങ്ങി ചുറ്റി കറങ്ങാൻ പോകും. ജോലി ചെയ്തു മടുത്തതിനെ തുടർന്ന് വളർത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാൻ ഇറങ്ങിയ ഒലിവർ വിഡ്ജർ എന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോലിയിൽ തനിക്ക് മടുപ്പും വിരസതയും തോന്നുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് തയാറെടുത്തതെന്നും യുവാവ് പറഞ്ഞു. അപ്രതീക്ഷിതമായി യുവാവിന്റെ ജീവിതത്തിലുണ്ടായ രോഗമാണ് ഇത്തരത്തിൽ മാറ്റി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു. യോഗം സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനില് ഉദ്ഘാടനം ചെയ്തു. View this post on Instagram …
Read Moreലോകത്തിലെ ആദ്യ ‘എഐ ക്ലിനിക്’ സൗദിയിൽ തുറന്നു
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ലിനിക് സൗദി അറേബ്യയിൽ തുറന്നു. ചൈന ആസ്ഥാനമായുള്ള മെഡിക്കൽ ടെക്നോളജി കമ്പനിയായ സിൻയി-യുമായി സഹകരിച്ച് അൽമൂസ ഹെൽത്ത് ഗ്രൂപ്പ് ആണ് എഐ ക്ലിനിക് ആരംഭിച്ചത്. ‘ഡോ. ഹുവ’ എന്നാണ് ക്ലിനിക്കിലെ എഐ ഡോക്ടറുടെ പേര്. രോഗികൾക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച് ഡോ. ഹുവയോട് രോഗവിവരങ്ങൾ പറയാം. കൺസൾട്ടേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഡോ. ഹുവ ചികിത്സ നിർദേശിക്കുന്നു. രോഗനിർണയം മുതൽ മരുന്നു കുറിക്കുന്നതുവരെ എഐ ഡോക്ടർ സ്വതന്ത്രമായി ചെയ്യും. എന്നാൽ, സുരക്ഷ കണക്കിലെടുത്ത് രോഗനിർണയവും ചികിത്സാഫലങ്ങളും അവലോകനം ചെയ്യാൻ മനുഷ്യ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണു ക്ലിനിക് നിലവിൽ പ്രവർത്തിക്കുക.
Read Moreനീ കൊള്ളാമല്ലോ പൂച്ചക്കുട്ടാ… ജയിലിലേക്കു മയക്കുമരുന്ന് കടത്തവേ പൂച്ച പിടിയിൽ!
ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പൂച്ചയെ പിടികൂടി! കോസ്റ്റാറിക്കയിലെ പോകോസി ജയിലിലേക്ക് 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി കടക്കാനുള്ള ശ്രമത്തിനിടെയാണു പൂച്ചയെ പിടിയിലായത്. ദേഹത്ത് കെട്ടിവച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്ഥിരമായി ജയിലിനുള്ളിൽ എത്താറുള്ള പൂച്ചയെ, തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കാൻ ജയിലിനു പുറത്തുള്ള ആരോ ഉപയോഗിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ജയിലിനുള്ളിൽ പതിവായി മയക്കുമരുന്ന് എത്തുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ നിരീക്ഷണം നടത്തിവരുന്നതിനിടെയാണു സംശയകരമായനിലയിൽ പൂച്ചയെ കണ്ടത്. പൂച്ചയുടെ ശരീരം വെള്ളത്തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. പൂച്ചയെ പിടികൂടി കത്രിക ഉപയോഗിച്ച് തുണി നീക്കം ചെയ്തപ്പോഴാണു മയക്കുമരുന്ന് പായ്ക്കറ്റ് കണ്ടത്. ഇത് പിടിച്ചെടുത്തശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിനു കൈമാറി. ജയിലിനു സമീപത്തെ മരത്തിലൂടെയാണു പൂച്ച ജയിലിനുള്ളിൽ എത്തിയിരുന്നത്. രാത്രി മരത്തിന് മുകളിലൂടെ നീങ്ങിയ പൂച്ചയെ ജയിൽ അധികൃതർ അതിസാഹസികമായി പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില് വൈറലായി. പൂച്ച നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നുമടക്കമുള്ള…
Read Moreഇന്റർനാഷണൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിക്ക്
ഇന്റർനാഷണൽ ബുക്കർ പ്രൈസിന് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് അർഹയായി. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നു സമ്മാനാർഹമായത്. 55 ലക്ഷം രൂപയാണു സമ്മാനത്തുക. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ പ്രൈസ് നൽകുവന്നത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് ബാനുവിന്റെ കഥാസമാഹാരം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയത്. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി സമ്മാനത്തുക പങ്കിട്ടു നൽകും. ബാനുവിന്റെതന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. അഭിഭാഷകയായ ബാനു ‘ലങ്കേഷ് പ്രതിക’യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ. 2022ലെ ബുക്കർ പ്രൈസ് ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു.
Read Moreപെൺപുലി… എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. ഇക്കഴിഞ്ഞ 18ന് രാവിലെ 10.10നാണ് മലയാളികൾക്ക് അഭിമാനകരമായ ചരിത്രനേട്ടം സഫ്രീന കൈവരിച്ചത്. 23.5 മണിക്കൂർ നീണ്ട ട്രക്കിംഗിനു ശേഷമാണ് 8,848.86 മീറ്റർ ഉയരത്തിലെത്തിയത്. ഇതിനുമുന്പ് 2021ൽ കിളിമഞ്ചാരോ, 2022ൽ അർജന്റീനയിലെ അക്വൻക്വാഗ, 2024 ൽ മൗണ്ട് എൽബർസ് എന്നിവയും കീഴടക്കി. 2023 ൽ കസാഖ്സ്ഥാനിൽ ഐസ് ട്രെയിനിംഗ് പൂർത്തിയാക്കിയിരുന്നു. വർഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. കെ.പി. സുബൈദയുടെയും തലശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൾ ലത്തീഫിന്റെയും മകളാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഡോ. ഷമീലാണ് ഭർത്താവ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ മിൻഹ ഏക മകളാണ്.
Read Moreഓപ്പറേഷൻ സിന്ദൂർ: ട്രെയിൻ ടിക്കറ്റിൽ ധീരജവാന്മാർക്ക് സല്യൂട്ട്
ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അതിനൊപ്പം ” ഓപ്പറേഷൻ സിന്ദൂറിലെ വീരജവാന്മാരെ അഭിവാദ്യം ചെയ്യുന്നു’ എന്ന അടിക്കുറിപ്പും ഉപയോഗിച്ച് തുടങ്ങി. ഇത് ഇന്ത്യൻ സൈനികരുടെ വീരത്വത്തിനുള്ള ആദരവാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമേ എല്ലാ ഡിവിഷനുകളും സോണുകളും റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പ്രതിപാദിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ ത്രിവർണ പതാകകളാൽ മനോഹരമായി അലങ്കരിക്കും. ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി സ്കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ച് തുടങ്ങി. സിന്ദൂർ ഓപ്പറേഷനിൽ സൈനികരുടെ ധൈര്യവും പോരാട്ട വീര്യവും എടുത്തു കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ സ്റ്റേഷനുകളിലെ പൊതു പ്രദർശന സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അടയാളപ്പെടുത്തുന്നതിന് ജമ്മു ഡിവിഷനിലെ സ്റ്റേഷനുകൾ സിന്ദൂരനിറത്തിൽ അലങ്കരിച്ച് കഴിഞ്ഞു.…
Read Moreവിട്ടുമാറാത്ത പനിയും ഛർദ്ദിയും; മൂന്നു വയസുകാരിയുടെ ശ്വാസകോശത്തില് ഡോക്ടർമാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ന്യൂഡൽഹി: വിട്ടുമാറാത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ട മൂന്നു വയസുകാരിയുടെ എക്സ് റേ എടുത്തപ്പോൾ കണ്ടത് ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്ന നിലക്കടല. ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണു സംഭവം. പത്തു ദിവസത്തോളം നീണ്ട പനിയും ഛർദ്ദിയും കാരണം അതീവഗുരുതരാവസ്ഥയിലാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്കു ശ്വാസമെടുക്കാനും ബുദ്ധിമുട്ടായിരുന്നു. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ നെഞ്ചിന്റെ വലതുവശത്തായി വായുസഞ്ചാരം കുറവാണെന്നു കണ്ടെത്തി. തുടർന്നാണ് എക്സ് റേ എടുത്തത്.ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തിയതോടെ കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ബ്രോങ്കോസ്കോപ്പിക്കും വിധേയയാക്കി. 10 ദിവസത്തോളം നിലക്കടല കുടുങ്ങിയതിനാൽ ശ്വാസനാളിയിൽ നീർവീക്കമുണ്ടായിരുന്നു. നിലക്കടല നീക്കിയശേഷം സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള മരുന്നുകൾ നൽകി. കുട്ടി സാധാരണനില വീണ്ടെടുത്തതായാണു റിപ്പോർട്ട്. കുട്ടികൾക്ക് ഡ്രൈഫ്രൂട്ട്സ്, കടല തുടങ്ങിയവയൊന്നും നൽകരുതെന്നും ശരിയായി ചവയ്ക്കാതെ വിഴുങ്ങിയാൽ അന്നനാളത്തിലേക്കു പോകാതെ ശ്വാസനാളത്തിലേക്കു പോകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.
Read Moreമോഹൻലാലിനു ജന്മദിനസമ്മാനം ചക്കകൊണ്ടു ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
തൃശൂർ: വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ എന്നിങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ ലാലേട്ടന്റെ മുഖം റെഡി.പശ്ചാത്തലത്തിൽ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ 65-ാം പിറന്നാളിനോടനുബന്ധിച്ച് ഡാവിഞ്ചി സുരേഷാണു ചിത്രം ഒരുക്കിയത്. 65 ഇനം പ്ലാവുകൾ ഉള്ള വേലൂരിലെ കുറുമാൽകുന്ന് വർഗീസ് തരകന്റെ ആയുർജാക്ക് ഫാമിനു നടുവിലാണ് ലോകത്താദ്യമായി ചക്കകൊണ്ടൊരു ചിത്രം തീർത്തത്. ഡാവിഞ്ചിയുടെ തൊണ്ണൂറ്റിഏഴാം മീഡിയം. എട്ടടി വലിപ്പത്തിൽ രണ്ടടി ഉയരത്തിൽ ഒരു തട്ടുണ്ടാക്കി തുണിവിരിച്ച് അതിൽ മോഹൻലാലിന്റെ മുഖം സ്കെച്ച് ചെയ്താണു ചക്കച്ചുളകളും ചക്കമടലുമെല്ലാം നിരത്തിയത്. യുഎൻ അവാർഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻതോട്ടമായ ആയുർ ജാക്ക് ഫാമിലെ തൊഴിലാളികളും കാമറമാൻ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയുമാണു ഡാവിഞ്ചിക്കു സഹായികളായി ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂർകൊണ്ട് ഇരുപതോളം ചക്ക ഇതിനായി ഉപയോഗിച്ചു. വടക്കാഞ്ചേരി…
Read More