ഒറ്റയ്ക്ക് ലോകം മുഴുവൻ സഞ്ചരിക്കുന്ന ധാരാളം ആളുകളുണ്ട്. നമ്മൾ പോകുന്ന സ്ഥലം പൂർണമായും സുരക്ഷിതത്വം നൽകുന്നുണ്ടെന്ന് നമുക്ക് ഒരിക്കലും ഉറപ്പ് പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലാൻഡിൽ നിന്നുള്ള ഒരു യുവതിയാണ് താൻ നേരിട്ട അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നതാലിസി തക്സിസിക്ക് എന്ന യുവതിയാണ് ജപ്പാനിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ജപ്പാന്റെ സുരക്ഷ കണക്കിലെടുത്താണ് യുവതി തന്റെ യാത്രയ്ക്കായി ആ രാജ്യം തിരഞ്ഞെടുത്തത്. എന്നാൽ അവിടെയെത്തി താമസിക്കുന്നതിനായി ഒരു ഹോട്ടൽ ബുക്ക് ചെയ്തു. ഹോട്ടൽ മുറിക്കുള്ളിൽ കയറിയപ്പോഴാണ് യുവതിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഹോട്ടലിൽ കീ കാർഡ് സിസ്റ്റം ആയിരുന്നു. അതിനാൽത്തന്നെ സുരക്ഷാ കാര്യത്തിൽ യാതൊരു ഭയവും തനിക്ക് വേണ്ടന്നുള്ള കാര്യത്തിൽ യുവതിക്ക് അമിത വിശ്വാസമായിരുന്നു. മുറിയിൽ കയറി എല്ലാം ഒന്ന് ഓടിച്ച് നോക്കിയപ്പോഴാണ് കട്ടിലിന് താഴെയായി…
Read MoreCategory: Today’S Special
എന്റെ ചെക്കൻ ഇതല്ല, ഇങ്ങനെയല്ല: വിവാഹ മണ്ഡപത്തിലേക്ക് ചിരിച്ചും കളിച്ചുമെത്തി; പ്രിയതമനെ ഇടം കണ്ണിട്ട് നോക്കിയതും അലറിക്കരഞ്ഞ് ഇറങ്ങി ഓടി യുവതി; കാരണം കേട്ടാൽ ഞെട്ടും
രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ് വിവാഹം എന്ന മഹത്വപൂർണമായ ചടങ്ങിലൂടെ നടക്കുന്നത്. ഇതിലെല്ലാം ഉപരി വരന്റേയും വധുവിന്റേയും സമ്മതം കൂടി ആവശ്യമാണ്. ഇരുവരുടേയും പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമൊക്കെ വേണം ഒരു വിവാഹം നടത്താൻ. അല്ലാത്തപക്ഷം വിവാഹ ദിവസം വരൻ കാമുകിക്കൊപ്പം ഒളിച്ചോടി അല്ലങ്കിൽ വധു കടന്നുകളഞ്ഞു എന്നൊക്കെ കേൾക്കേണ്ടി വരും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ഭദ്രോഹിയിലാണ് സംഭവം. ബറാത്ത് ചടങ്ങിനെത്തിയ വരനെയും കുടുംബത്തെയും വധുവിന്റെ കുടുംബം ആചാരപ്രകാരം സന്തോഷത്തോടെ ആനയിച്ച് ഇരുത്തി. വരൻ വധുവിനായി വേദിയിൽ കാത്തു നിന്നു. ഏറെ ആഹ്ലാദവതിയായ യുവതിയും വേദിയിലേക്ക് എത്തിയപ്പോഴാണ് ട്വിസ്റ്റ് ഉണ്ടായത്. വരനെ കണ്ടതും അലറി വിളിച്ച് കൊണ്ട് വധു മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടിപ്പോയി. ‘ഇയാളല്ല അതെന്ന്’ വിളിച്ച് പറഞ്ഞാണ് പെൺകുട്ടി കരഞ്ഞത്. വരന്റെ വീട്ടുകാർ ആൾമാറാട്ടം നടത്തുകയാണെന്ന് അരോപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും…
Read Moreചെറിയ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും: യാത്രക്കാരന്റെ ഐപാഡ് സീറ്റില്‍ കുടുങ്ങി; വിമാനം തിരിച്ചിറക്കി
യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയതിനെ തുടര്‍ന്നു ലുഫ്താൻസ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍നിന്നു മ്യൂണിക്കിലേക്ക് പറന്നുയർന്ന എയർബസ് 380 വിമാനം യാത്ര തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണു ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിൽ 461 യാത്രക്കാർ ഉണ്ടായിരുന്നു. ബിസിനസ് ക്ലാസിലെ യാത്രക്കാരന്റെ ഐപാഡ് ആണു സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയത്. സീറ്റിന്റെ ചലനം കാരണം ഐപാഡ് ഞെരിഞ്ഞമരുന്ന സ്ഥിതിയുണ്ടായി. ലാപ്ടോപ്പുകളിലും ടാബ്ലെറ്റുകളിലുമുള്ള ലിഥിയം ബാറ്ററികൾ കേടായാലോ, ശക്തമായി ഉരയുന്പോഴോ തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു കണക്കിലെടുത്തു വിമാനം തിരിച്ചിറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. നിലത്തിറക്കിയശേഷം സീറ്റുകൾക്കിടയില്‍നിന്ന് ഐപാഡ് നീക്കി. ഇതിനുശേഷം വിമാനം യാത്ര തുടർന്നു.
Read Moreവിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകും… പനീർ കിട്ടാത്തതിനെച്ചൊല്ലി തർക്കം വിവാഹവേദിയിലേക്കു വാഹനം ഇടിച്ചുകയറ്റി യുവാവ്
വിവാഹസത്കാരത്തിൽ ആവശ്യത്തിനു പനീർ ലഭിക്കാത്തതിനെത്തുടർന്നു രോഷാകുലനായ യുവാവ് വിവാഹമണ്ഡപത്തിലേക്കു വാഹനം ഇടിച്ചുകയറ്റി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിലാണു സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ചുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വരന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽനിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിൽ പ്രകോപിതനായ യുവാവ് വിവാഹത്തിൽ പങ്കെടുക്കുകയായിരുന്ന അതിഥികൾക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read Moreഭിക്ഷ യാചിച്ചുണ്ടാക്കിയത് 7.5 കോടിയുടെ ആസ്തി: കോടീശ്വരൻ ആയിട്ടും വീണ്ടും യാജകനായി തുടരുന്നു
ദരിദ്ര കുടുംബത്തിൽ പിറന്ന ജെയിൻ വിശപ്പകറ്റാനാണു യാചകനായത്. ആഴ്ചയിൽ ഏഴു ദിവസവും 10-12 മണിക്കൂർ വരെ ഇയാൾ മറ്റുള്ളവർക്കു മുൻപിൽ ഭിക്ഷ യാചിക്കും. നാലു പതിറ്റാണ്ടായി ഇതു തുടരുന്നു. 2,000 മുതൽ 2,500 രൂപ വരെയാണ് ഒരു ദിവസത്തെ സമ്പാദ്യം. പ്രതിമാസം 60,000 രൂപ മുതൽ 75,000 രൂപയുടെ വരെ വരുമാനം. ഇപ്പോൾ ഈ മനുഷ്യന് സ്വന്തമായുള്ളത് 7.5 കോടി രൂപയുടെ ആസ്തി. മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ടു ഫ്ലാറ്റുകൾ ജെയിൻ വാങ്ങിയിട്ടുണ്ട്. ആ ഫ്ലാറ്റുകളിലാണ് ഇപ്പോൾ കുടുംബസമേതം താമസം. കൂടാതെ, താനെയിൽ രണ്ടു കടകളുണ്ട്. അതിൽനിന്നു പ്രതിമാസം 30,000 രൂപ വാടക കിട്ടും. ഇയാളുടെ രണ്ട് ആൺമക്കളും പഠിച്ചത് നഗരത്തിലെ പ്രശസ്തമായ കോൺവെന്റ് സ്കൂളിലാണ്. പഠനം പൂർത്തിയാക്കിയ ഇവരാണു കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നത്. ഇത്രയൊക്കെയായിട്ടും ജെയിൻ ഇപ്പോഴും യാചകനായിതന്നെ തുടരുകയാണെന്നു റിപ്പോർട്ടുകളിൽ…
Read Moreചേച്ചി ഇത് സ്ഥലം വേറെയാ… വിമാനയാത്രയ്ക്കിടെ നഗ്നയായി സീറ്റിൽ മലമൂത്ര വിസർജനം: സ്ത്രീ അറസ്റ്റിൽ
ഫിലാഡൽഫിയയിൽനിന്നു ചിക്കാഗോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു സ്ത്രീ നഗ്നയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി. വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി സീറ്റിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു. സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ചിക്കാഗോയിലെ മിഡ്വേ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനം വൃത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നെന്നും ഇതുമൂലം വിമാനത്തിന്റെ തുടർ സർവീസ് വൈകിയെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യാത്രക്കാരിക്കെതിരേ അധികൃതർ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല. കഴിഞ്ഞമാസം സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ നഗ്നനായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreപീഡനക്കേസ് പ്രതി ജയിലിൽ പരാതിക്കാരിയെ മിന്നുകെട്ടി; വരൻ വീണ്ടും ജയിലിൽ, വധു വീട്ടിലേക്കും മടങ്ങി
ബെഹ്രംപുർ: ഒഡീഷയിൽ പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാൾ പരാതിക്കാരിയായ പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം ചെയ്തു. പോളസര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോച്ചബാദി സ്വദേശി സൂര്യകാന്ത് ബെഹ്റയാണ് ഗഞ്ചം ജില്ലയിലെ കൊഡാലയിലെ സബ് ജയിലിൽ വച്ച് വിവാഹിതനായത്. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കേസിൽ ഉൾപ്പെട്ടത്. വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുള്ള ചില തെറ്റിദ്ധാരണകൾ കാരണം, 22 കാരിയായ പെൺകുട്ടി സൂര്യകാന്തിനെതിരേ പീഡന പരാതി നൽകുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ജയിലിലായ ഇയാളെ വിവാഹം ചെയ്യാൻ പെൺകുട്ടി സമ്മതിച്ചതോടെയാണു വിവാഹം നടന്നത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളുടെയും നിരവധി പ്രമുഖരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജയിൽ വളപ്പിലെ വിവാഹം. ജയിൽ ഉദ്യോഗസ്ഥർതന്നെ ഒരുക്കിയ അലങ്കരിച്ച ഇലക്ട്രിക് വാഹനത്തിലാണ് വരൻ വേദിയിലെത്തിയത്. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം വരനെ വീണ്ടും ജയിലിലടച്ചു. വധു വീട്ടിലേക്കും മടങ്ങി.
Read Moreഭൂകമ്പമുണ്ടായിട്ടും വാർത്ത വായന നിർത്താതെ അവതാരക; വീഡിയോ വൈറൽ
ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം. തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു. ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read Moreചൈനക്കാർ ആനപ്പിണ്ടവും തിന്നും! “ആനപ്പിണ്ടം ഐസ്ക്രീം’ വില 45,400 രൂപ
ബെയ്ജിംഗ്: ചൈനക്കാരുടെ ഭക്ഷണരീതികൾ പലർക്കും അറപ്പുളവാക്കുന്നതാണ്. ഏറ്റവുമൊടുവിൽ ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റിൽ ചൈനക്കാർ കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവയെക്കുറിച്ചറിഞ്ഞവർ തലയിൽ കൈവച്ചുപോയെന്നാണു റിപ്പോർട്ട്. ഈ ഐസ്ക്രീമിൽ ചേർക്കുന്ന പല സാധനങ്ങളിൽ ഒന്ന് ആനപ്പിണ്ടം ആണ്. അണുനശീകരണം നടത്തിയ ആനപ്പിണ്ടം ഉണക്കിപ്പൊടിച്ച് പ്ലേറ്റിൽ വിതറിയശേഷം മുകളിൽ ഐസ്ക്രീം വിളന്പുന്നു. ഇതിനൊപ്പം തേനും ഔഷധച്ചെടികളും പൂക്കളും പ്ലേറ്റിൽ വയ്ക്കുന്നു. ജാം, പൂന്പൊടി എന്നിവയും ഐസ്ക്രീമിനൊപ്പം ചേർക്കുന്നുണ്ട്. ചൈനീസ് ഫുഡ് വ്ളോഗർ ആണ് “ആനപ്പിണ്ടം ഐസ്ക്രീം’ ഇന്റർനെറ്റിൽ പരിചയപ്പെടുത്തിയത്. റസ്റ്ററന്റിൽ ആളുകൾ ആസ്വദിച്ച് ഐസ്ക്രീം കഴിക്കുന്നത് വീഡിയോയിൽ കാണാം. ആനകൾക്ക് പ്രത്യേകയിനത്തിൽപ്പെട്ട സസ്യങ്ങൾ മാത്രം നൽകി ശേഖരിക്കുന്ന പിണ്ടമാണ് ഐസ്ക്രീം നിർമാണത്തിനുപയോഗിക്കുന്നത്. ആനപ്പിണ്ടമാണ് ഉപയോഗിക്കുന്നതെങ്കിലും ഒരു പ്ലേറ്റ് ഐസ്ക്രീമിന് 45,400 രൂപയാണു വില! 25,000 രൂപയിലേറെ വിലവരുന്ന “വെരുക് കാപ്പി’ ആണ് ചൈനയിലെ മറ്റൊരു പുതിയ വിഭവം. വെരുകിന് കാപ്പിക്കുരു കഴിക്കാൻ കൊടുത്തശേഷം…
Read Moreകൗതുകം ലേശം കൂടുതലാ, മാപ്പാക്കണം… അടിച്ചുഫിറ്റായി കിടന്നുറങ്ങിയ മെംബറുടെ മാല മോഷ്ടിച്ചു; കള്ളി വെളിച്ചെത്തായതോടെ തിരികെ കൊടുത്ത് തടിതപ്പി സുഹൃത്തുക്കൾ
മദ്യപിച്ചുറങ്ങിയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്വർണമാല അടിച്ചുമാറ്റിയ സംഭവം വിവാദമായതോടെ മാല തിരികേനൽകി സുഹൃത്തുക്കൾ തടിയൂരി. ഈസ്റ്റർ ദിനത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത് മദ്യം കഴിച്ച് ഉറങ്ങിപ്പോയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ മാലയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അടിച്ചുമാറ്റിയത്. മാല നഷ്ടപ്പെട്ട ബ്ലോക്ക് മെംബർ പിന്നീട് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ സംഭവദിവസം ആഘോഷത്തിൽ പങ്കെടുത്തവരെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ വീട്ടിലാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ കോണ്‍ഗ്രസ് നേതാക്കൾ, ഏതാനും കരാറുകാർ, മറ്റു ചില സുഹൃത്തുക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്. ആഘോഷ ലഹരിയിൽ ബ്ലോക്ക് മെംബർ ഉറങ്ങിപ്പോയതോടെ മെംബറെ വീട്ടിൽ കിടത്തിയിട്ട് മറ്റുള്ളവർ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വന്നപ്പോഴാണ് മാല കാണാനില്ലെന്നു മെംബർ പറയുന്നത്. പരാതി സ്റ്റേഷനിൽ എത്തിയപ്പോൾ ആഘോഷത്തിൽ പങ്കെടുത്തവരെ ചോദ്യം…
Read More