ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം. തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു. ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read MoreCategory: Today’S Special
ചൈനക്കാർ ആനപ്പിണ്ടവും തിന്നും! “ആനപ്പിണ്ടം ഐസ്ക്രീം’ വില 45,400 രൂപ
ബെയ്ജിംഗ്: ചൈനക്കാരുടെ ഭക്ഷണരീതികൾ പലർക്കും അറപ്പുളവാക്കുന്നതാണ്. ഏറ്റവുമൊടുവിൽ ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റിൽ ചൈനക്കാർ കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവയെക്കുറിച്ചറിഞ്ഞവർ തലയിൽ കൈവച്ചുപോയെന്നാണു റിപ്പോർട്ട്. ഈ ഐസ്ക്രീമിൽ ചേർക്കുന്ന പല സാധനങ്ങളിൽ ഒന്ന് ആനപ്പിണ്ടം ആണ്. അണുനശീകരണം നടത്തിയ ആനപ്പിണ്ടം ഉണക്കിപ്പൊടിച്ച് പ്ലേറ്റിൽ വിതറിയശേഷം മുകളിൽ ഐസ്ക്രീം വിളന്പുന്നു. ഇതിനൊപ്പം തേനും ഔഷധച്ചെടികളും പൂക്കളും പ്ലേറ്റിൽ വയ്ക്കുന്നു. ജാം, പൂന്പൊടി എന്നിവയും ഐസ്ക്രീമിനൊപ്പം ചേർക്കുന്നുണ്ട്. ചൈനീസ് ഫുഡ് വ്ളോഗർ ആണ് “ആനപ്പിണ്ടം ഐസ്ക്രീം’ ഇന്റർനെറ്റിൽ പരിചയപ്പെടുത്തിയത്. റസ്റ്ററന്റിൽ ആളുകൾ ആസ്വദിച്ച് ഐസ്ക്രീം കഴിക്കുന്നത് വീഡിയോയിൽ കാണാം. ആനകൾക്ക് പ്രത്യേകയിനത്തിൽപ്പെട്ട സസ്യങ്ങൾ മാത്രം നൽകി ശേഖരിക്കുന്ന പിണ്ടമാണ് ഐസ്ക്രീം നിർമാണത്തിനുപയോഗിക്കുന്നത്. ആനപ്പിണ്ടമാണ് ഉപയോഗിക്കുന്നതെങ്കിലും ഒരു പ്ലേറ്റ് ഐസ്ക്രീമിന് 45,400 രൂപയാണു വില! 25,000 രൂപയിലേറെ വിലവരുന്ന “വെരുക് കാപ്പി’ ആണ് ചൈനയിലെ മറ്റൊരു പുതിയ വിഭവം. വെരുകിന് കാപ്പിക്കുരു കഴിക്കാൻ കൊടുത്തശേഷം…
Read Moreകൗതുകം ലേശം കൂടുതലാ, മാപ്പാക്കണം… അടിച്ചുഫിറ്റായി കിടന്നുറങ്ങിയ മെംബറുടെ മാല മോഷ്ടിച്ചു; കള്ളി വെളിച്ചെത്തായതോടെ തിരികെ കൊടുത്ത് തടിതപ്പി സുഹൃത്തുക്കൾ
മദ്യപിച്ചുറങ്ങിയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്വർണമാല അടിച്ചുമാറ്റിയ സംഭവം വിവാദമായതോടെ മാല തിരികേനൽകി സുഹൃത്തുക്കൾ തടിയൂരി. ഈസ്റ്റർ ദിനത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത് മദ്യം കഴിച്ച് ഉറങ്ങിപ്പോയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ മാലയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അടിച്ചുമാറ്റിയത്. മാല നഷ്ടപ്പെട്ട ബ്ലോക്ക് മെംബർ പിന്നീട് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ സംഭവദിവസം ആഘോഷത്തിൽ പങ്കെടുത്തവരെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ വീട്ടിലാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ കോണ്‍ഗ്രസ് നേതാക്കൾ, ഏതാനും കരാറുകാർ, മറ്റു ചില സുഹൃത്തുക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്. ആഘോഷ ലഹരിയിൽ ബ്ലോക്ക് മെംബർ ഉറങ്ങിപ്പോയതോടെ മെംബറെ വീട്ടിൽ കിടത്തിയിട്ട് മറ്റുള്ളവർ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വന്നപ്പോഴാണ് മാല കാണാനില്ലെന്നു മെംബർ പറയുന്നത്. പരാതി സ്റ്റേഷനിൽ എത്തിയപ്പോൾ ആഘോഷത്തിൽ പങ്കെടുത്തവരെ ചോദ്യം…
Read Moreഒറ്റ ഓംലെറ്റ് കഴിക്കാൻ 3,500 എണ്ണിക്കൊടുക്കണം മോനേ, പക്ഷെ നഷ്ടം വരില്ല: വീഡിയോ പങ്കുവച്ച് യുവാവ്
നന്നായി പതപ്പിച്ച കോഴി മുട്ടയിൽ കുറച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഒക്കെ ചേർത്ത് ഇളക്കി ചൂടായ തവയിലേക്ക് ഒഴിച്ച് പൊരിച്ചെടുത്താലുണ്ടല്ലോ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. കൂടിപ്പോയാൽ ഇരുപതോ മുപ്പതോ ആയിരിക്കും നമ്മുടെ നാട്ടിൽ ഓംലെറ്റിന്റെ വില. എന്നാൽ ഓംലെറ്റിന് 3500 രൂപ എന്നു പറഞ്ഞാൽ കഴിച്ച മുട്ട പുറത്തേക്ക് ചാടിപ്പോകുമെന്നാകും നിങ്ങൾ പറയുന്നത്. എന്നാൽ ഇത് മുട്ട വച്ച് ഉണ്ടാക്കുന്ന ഓംലെറ്റ് അല്ല. മറിച്ച് ഇവിടെ ഞണ്ട് ആണ് താരം. സംഭവം അങ്ങ് ബാങ്കോക്കിൽ കിട്ടുന്ന സ്പെഷ്യൽ സാധനമാണ്. ഇന്ത്യക്കാരനായ ദശരാജ് സെന്തമിൾ തരുൺ ആണ് ഞണ്ട് ഓംലെറ്റിന്റെ വീഡിയോ നമുക്ക് പരിചയപ്പെടുത്തുന്നത്.യൂട്യൂബറാണ് തരുൺ. വൈവിധ്യമായ രുചികൾ തേടിയുള്ള തരുണിന്റെ യാത്രയിൽ കണ്ടതാണ് ഈ സ്പെഷ്യൽ സാധനം. സ്വർണ നിറത്തിലുള്ള ഓംലെറ്റിന്റെ വലുപ്പം കണ്ട് തരുൺ ഒന്നു ഞെട്ടുന്നത് നമുക്ക് വീഡിയോയിൽ…
Read Moreകമ്മലും മാലയുമൊക്കെ വേണ്ടവർ പോന്നോളു, എല്ലാം ദേ ഇവിടെയുണ്ട്… അവധിക്കാലത്തെ ‘അമ്പാടിയുടെ അനിയത്തിക്കട’
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കുന്പോൾ മറ്റൊരു കൂട്ടർ മൊബൈലുകളുടെയും റീൽസിന്റെയും ലോകത്താണ്. എന്നാൽ, അവധിക്കാലത്ത് വളയും കമ്മലും ഹെയർ ബാൻഡും ഹെയർ ക്ലിപ്പും നിർമിക്കുന്ന തിരക്കിലാണ് എടൂർ മുണ്ടയാംപറന്പിലെ സഹോദരങ്ങൾ. എളമ്പ സ്വദേശികളായ ഐക്കോടൻ കണ്ണൻ-നിഷ ദമ്പതികളുടെ മക്കളായ അനന്തു എന്ന അന്പാടിയും അനാമികയുമാണ് അവധിക്കാലം വ്യത്യസ്തമായ അനുഭവമാക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവരുടെ അച്ഛനും അമ്മയും. പതിമൂന്നുകാരനായ അനന്തു എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഒന്‍പതുകാരി അനാമിക മുണ്ടയാംപറമ്പ് ദേവസ്വം സ്കൂളിൽ നിന്ന് നാലാം ക്ലാസ് പൂർത്തിയാക്കി ഈവർഷം വെള്ളരിവയൽ സുഹ്റ യുപി സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് പോകാൻ തയാറെടുക്കുകയാണ്. അമ്പാടിയുടെ സ്വപ്നം വേനലവധി ബന്ധുവീടുകളിലും കൂട്ടുകാർക്കൊപ്പവും അടിച്ചുപൊളിച്ച് കളയുന്നതിന് പകരം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അമ്പാടി അമ്മയോട് പങ്കുവച്ചത്. കുട്ടികളുടെ മനസിലെ ആഗ്രഹം…
Read Moreആഹാ എന്താ മണം: മുഴിഞ്ഞ സോക്സ് മണത്ത് മണത്ത് അവസാനം കിട്ടിയത് മുട്ടൻ പണി; യുവാവിന് സംഭവിച്ചത് കേട്ടാൽ ഞെട്ടും
പുതുമഴ പെയ്യുന്പോഴുള്ള മണ്ണിന്റെ മണം മൂക്കിലേക്ക് വലിച്ചെടുന്ന സ്വഭാവം നമ്മളിൽ പലർക്കുമുണ്ടാകും. അതൊരു പ്രത്യേക സുഖമാണ് നൽകുന്നതെന്നാകും ഇത്തരക്കാർ പറയുന്നത്. മറ്റു ചിലർക്കാകട്ടെ പുതിയ ബുക്കിന്റെ പുതിയ ഡ്രസിന്റെ മണ്ണെണ്ണയുടെയൊക്കെ മണമാണ് ഇഷ്ടം. എന്നാൽ ചീഞ്ഞദുർഗന്ധത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?വിശ്വസിച്ചേ പറ്റൂ. ചൈനയിലെ ചോങ്കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവിന് താൻ അട്ടു മുഷിഞ്ഞ സോക്സ് മണക്കുന്നതാണത്രേ പ്രിയം. എന്നാൽ നിരന്തമായി സോക്സ് മണത്ത് അവസാനം എട്ടിന്റെ പണിയാണ് ആശാന് കിട്ടിയത്. പതിവായി ഇത് ചെയ്തതോടെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങി. ആദ്യമൊക്കെ ചുമയിൽ നിന്നായിരുന്നു രോഗത്തിന്റെ തുടക്കം. എന്നാൽ പോകപ്പോകെ ചുമ നിൽക്കാതെയായി. ഇതോടെ ലീക്ക് ഉറങ്ങാനോ ശ്വസിക്കാനോ കഴിക്കാനോ ഒന്നും കഴിയാതെയായി. ആദ്യം ചുമയ്ക്കുള്ള മരുന്നൊക്കെ കഴിച്ചു തുടങ്ങി. പക്ഷേ, മാറ്റമൊന്നുമില്ലാതായതോടെ അദ്ദേഹം ഡോക്ടർമാരെ കണ്ടു. അവരുടെ നിരന്തര…
Read Moreകൂരാകൂരിരുട്ടിലും ശത്രുവിനെ കാണും: പാക്കിസ്ഥാനിൽ കണ്ണുവച്ച് ഇന്ത്യയുടെ ചാര ഉപഗ്രഹ വിക്ഷേപണം ഉടൻ
പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ അതിർത്തി ഏറ്റവും കൃത്യതയോടെ നിരീക്ഷിക്കാൻ സഹായിക്കുന്ന ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ വേഗത്തിലാക്കുന്നു. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കുകയാണു ലക്ഷ്യം. ആഴ്ചകൾക്കുള്ളിൽ റഡാർ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പുകൾ ഐഎസ്ആർഒ തുടങ്ങി. പിഎസ്എൽവി-സി 61 ഉപയോഗിച്ചായിരിക്കും അത്യാധുനിക ഇഒഎസ്-09 ഉപഗ്രഹത്തിന്റെ വിക്ഷേപണം. സി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ ഉൾപ്പെടുന്ന ഉപഗ്രഹത്തിനു രാപകൽ വ്യത്യാസമില്ലാതെ, ഏതു പ്രതികൂല കാലാവസ്ഥയിലും ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുണ്ട്. ഇന്ത്യൻ ശാസ്ത്രജ്ഞർ നിർമിച്ച ഈ ഉപഗ്രഹത്തിന് മേഘങ്ങൾ മൂടിയ ആകാശവും തടസമാകില്ല. നിലവിലുള്ള കാർട്ടോസാറ്റ്-3 എന്ന ഉപഗ്രഹത്തിന് കൃത്യതയുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുമെങ്കിലും രാത്രിയിൽ ചിത്രങ്ങളെടുക്കാൻ കഴിയില്ല. ഇത് സുരക്ഷാ നടപടികൾക്കു വെല്ലുവിളിയാകാറുമുണ്ട്.
Read Moreസൂക്ഷിക്കണ്ടേ ഇതൊക്കെ… പോക്കറ്റിൽ കിടന്ന ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു സാരമായി പൊള്ളലേറ്റതായി റിപ്പോർട്ട്. ഉത്തർപ്രദേശ് അലിഗഡ് ജില്ല ഛര പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവപുരിയിലാണു ഞെട്ടിക്കുന്ന സംഭവം. വലിയ ശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്കുമുൻപ് വാങ്ങിയ ആപ്പിൾ ഐ ഫോൺ 13 ആണു പൊട്ടിത്തെറിച്ചതെന്നു യുവാവ് പറയുന്നു. കത്തിയ ഫോണിന്റെ ദൃശ്യങ്ങൾ യുവാവ് എക്സിൽ പങ്കുവച്ചു. നിരവധിപ്പേർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
Read Moreസഞ്ചാരികളേ ഇതിലേ ഇതിലേ… പഴയ പോലല്ല; കോട്ടയത്തിപ്പോള്‍ കാണാനേറെയുണ്ട്
കോട്ടയം: കോട്ടയത്ത് എന്നാ കാണാനുള്ളത് എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയും ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്‍ മലനിരകളും ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയും ഇന്ന് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്. ഇതിനൊപ്പം മലരിക്കല്‍ ആമ്പല്‍വസന്തം പോലെ മനസു കീഴടക്കുന്ന സീസണല്‍ ടൂറിസവും ഗ്രാമപ്രദേശങ്ങളില്‍ തളിരിടുന്ന ഗ്രാമീണ ടൂറിസവും എല്ലാം ചേര്‍ന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയെ അടയാളപ്പെടുത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ചെലവാക്കിയത് 139.24 കോടി രൂപയാണ്. ജില്ലയിലെ കര, കായല്‍, മല എന്നീ മേഖലകളിലെ ടൂറിസം സാധ്യതകള്‍ വളരെ വിപുലമായിട്ടാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. കുമരകത്ത് ആരംഭിച്ച വലിയമട വാട്ടര്‍ ഫ്രണ്ട് പദ്ധതി ജില്ലയുടെ ഗ്രാമീണ ടൂറിസം മേഖലയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്തിലെ…
Read More‘ടെലി മനസി’ലേക്ക് പ്രതിദിനം എത്തുന്നത് 50ലേറെ ഫോണ്‍ കോളുകള്‍: ഇതുവരെ ടെലി കൗണ്‍സലിംഗ് നല്‍കിയത് 27,462 കോളുകള്‍ക്ക്
കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ടെലി മെന്റല്‍ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായ “ടെലി മനസി’ലേക്ക് പ്രതിദിനം എത്തുന്നത് 50- ലധികം ഫോണ്‍ കോളുകള്‍. മാനസിക ബുദ്ധിമുട്ടുകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും അതിജീവനത്തിനുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനമാണ് ടെലി മനസ്. 14416 എന്ന ടോള്‍ഫ്രീ നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാകും. 2022- 23 വര്‍ഷത്തില്‍ ദിവസേന ആറു മുതല്‍ പത്തുവരെ ഫോണ്‍ കോളുകളാണ് ഇതിലേക്ക് ലഭിച്ചിരുന്നത്. വൈകാരിക പ്രശ്നങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, മാനസിക വിഷമതകള്‍ എന്നിവയുള്‍പ്പടെ 27,462 കോളുകള്‍ക്ക് ഇതുവരെ ‘ടെലി മനസ് ‘ സേവനം നല്കി. ഓരോ ജില്ലയിലും 20 കൗണ്‍സിലര്‍മാരും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരുമാണ് ഈ ടെലി കൗണ്‍സലിംഗിന്റെ ഭാഗമാകുന്നത്. ലഹരിയുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ , സാമൂഹിക…
Read More