ആശുപത്രിയിൽ വച്ച് വിവാഹം ചെയ്ത ദന്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വധുവായ നന്ദിനി സോളങ്കി കല്യാണം നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് അസുഖം ബാധിതയായി. ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മാറിയില്ല. പിന്നാലെ 25 കിലോമീറ്റര്‍ അകലെയുള്ള ബീനാഗഞ്ചിലേക്കും അവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിയോറയിലേക്കും യുവതിയെ മാറ്റി. അങ്ങനെ പതിയെ നന്ദിനിയുടെ രോഗം ഭേദമാകാൻ തുടങ്ങി. എങ്കിലും ഡോക്ടർമാർ പൂർണ റെസ്റ്റാണ് പറഞ്ഞത്. അപ്പോഴേക്കും നന്ദിനിയുടെ വിവാഹത്തിന്റെ തിയതി അടുത്തു വന്നിരുന്നു. ഡോക്ടർമാർ വിവാഹം നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിശ്ചയിച്ച് ഉറപ്പിച്ച തിയതിയിൽ വിവാഹം നടത്തിയില്ലങ്കിൽ രണ്ട് വർഷം കഴിഞ്ഞേ അടുത്ത മുഹൂർത്തം ഉണ്ടാവുകയുള്ളു എന്ന് വീട്ടുകാർ പറഞ്ഞു. അങ്ങനെ ആശുപത്രിയുടെ താഴത്തെ നിലയില്‍ വിവാഹ വേദി ഒരുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ…
Read MoreCategory: Today’S Special
ദോശ സാരി, ഇഡലി ഷർട്ട്, പോപ്കോൺ ഷാൾ… മിന്നിച്ച് എഐയുടെ ‘ഭക്ഷണ വസ്ത്രങ്ങൾ’! വൈറലായി വീഡിയോ
എഐ ലോകത്ത് ജീവിക്കുന്ന നമ്മൾക്ക് ഇന്ന് എല്ലാ കാര്യങ്ങളും പുതുമയുള്ളതായി മാറുന്നു. എന്തിനും ഏതിനും എഐ ആശ്രയിക്കേണ്ടി വരുന്നൊരു ലോകത്തിലേക്കാണ് നമ്മളും മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എഐ നിർമിതമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ വസ്ത്രങ്ങളാക്കിയാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതെങ്ങനെയാകുമെന്ന് കാണിച്ച് തരികയാണ് എഐ. ഇഡലിയുടെ ഷർട്ട്, നല്ല മൊരിഞ്ഞദോശ സാരി, പോപ്കോൺ കൊണ്ടുള്ള ഷാൾ, ഐസ്ക്രീം സ്കൂപ്പുകൊണ്ടുള്ള ബാഗ്, സാൻഡ്വിച്ച് പെട്ടി അങ്ങനെ പോകുന്നു ഭക്ഷണ വസ്ത്രങ്ങൾ. “നമ്മൾ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല. ധരിക്കാനും യാത്രകളിൽ കൂടെ കൊണ്ടുപോകാനും കൂടി വേണ്ടിയായിരുന്നെങ്കിലോ?” എന്ന അടിക്കുറിപ്പോടെയാണ് ഏപ്രിൽ 27 ന് ‘hoohoocreations80’ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത്. മൊരിഞ്ഞ ദോശയിൽ തീർത്ത ഒരു സാരി ധരിച്ച യുവതിയുടെ ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ദോശയുടെ അതേ രൂപവും…
Read Moreസ്കിൽ വേണം മോനേ സ്കിൽ; ശമ്പളം ₹420,000 രൂപ, സ്ക്രീൻഷോട്ടുമായി യുവാവ്, എഡിറ്റിംഗ് പോരെന്ന് സോഷ്യൽ മീഡിയ
പെൺകുട്ടികളോട് വയസും ആൺകുട്ടികളോട് സാലറിയും ചോദിക്കരുതെന്നാണ് പൊതുവെ പറയാറ്. എന്നാൽ സാലറി പറയാൻ ആൺകുട്ടികൾ തയാറാണെങ്കിലോ? തന്റെ സാലറി തുറന്ന് പറഞ്ഞിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ‘യൂഫോമി’ന്റെ സഹസ്ഥാപകനായ അഭിഷേക് ചക്രവർത്തി എന്ന യുവാവ്. പക്ഷേ സാലറി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ നിറയെ പരിഹാസമാണ് അദ്ദേഹം കേൾക്കുന്നത്. ‘₹420,000 രൂപ തന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായി’ എന്നാണ് അഭിഷേക് ചക്രവർത്തി പോസ്റ്റിൽ പറയുന്നത്. അതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നാണ് പലരും കമന്റ് ചെയ്തത്. അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിൽ കാണുന്നത് ₹420,000 എന്നാണ്. എന്നാൽ, അക്കങ്ങൾ ഒരിക്കലും ഇങ്ങനെ എഴുതാറില്ല. അത് ₹4,20,000 എന്നായിരിക്കും എഴുതുന്നത് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ഇത്രയധികം രൂപ ശമ്പളമായി കിട്ടാൻ യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്.
Read Moreമകളെ നോക്കാനായി 2.3 ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് അച്ഛന് , ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!
കുഞ്ഞുങ്ങളെ വളർത്തുക എന്നത് വലിയ ടാസ്ക് ആണ്. ഇപ്പോഴിതാ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിനെ നോക്കാനായി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന്റെ വാർത്തയാണിത്. സമൂഹ മാധ്യമങ്ങളിൽ 11,000 -ത്തോളം ഫോളോവേഴ്സുള്ള ‘ജാസ്മിന്റെ ഡാഡ്’ എന്നറിയപ്പെടുന്ന 32 കാരനായ പിതാവിന്റെ പോസ്റ്റാണ് ഇത്. 2023 മെയ് മാസത്തിലാണ് അദ്ദേഹത്തിന് ഒരു മകൾ ജനിച്ചത്. ഭാര്യ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് തിരികെ സർക്കാർ ജോലിയിലേക്ക് പ്രവേശിച്ചതോടെ കുഞ്ഞിനെ നോക്കുന്ന കടമ ഇദ്ദേഹത്തിനായി. അങ്ങനെയാണ് ജോലി രാജിവച്ച് കുഞ്ഞിനെ നോക്കാനായി അദ്ദേഹം ഇരുന്നത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണ വിൽപ്പന നടത്തുന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് പ്രതിമാസം 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) ആയിരുന്നു ശമ്പളം. അതിനാൽ കുഞ്ഞിനെ നോക്കാൻ മറ്റൊരാളെ നിയമിക്കാനും അദ്ദേഹത്തിനായില്ല. ജോലി തിരക്ക് കാരണം ഭാര്യ ആഴ്ചയില്‍ ഒരിക്കല്‍…
Read Moreവീഡിയോ എടുക്കുന്നതിനിടെ അപരിചിതൻ ദേഹത്ത് തലോടിയിട്ടുപോയി: കരണത്തടിച്ച് യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ
സമൂഹം എത്ര വളർന്നു ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഇന്നും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാൻസി മഞ്ജു സതീഷ് എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു വീഡിയോ ആണിപ്പോൾ ചർച്ചയാകുന്നത്. കാര്യം മറ്റൊന്നുമല്ല. പതിവുപോലെ അവർ അന്നും വീഡിയോ എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. ഫ്ലാറ്റിന് വെളിയിൽ നിന്നാണ് മാൻസി വീഡിയോ എടുക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി തയാറെടുക്കുന്ന മാൻസിയെയാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. ഒരു യുവാവ് ആ സമയത്ത് അത്വഴി കടന്നു പോകുന്നതും കാണാം. എന്നാൽ ആ സമയം അയാൾ അവളെ അനുചിതമായി സ്പർശിച്ചു. ശേഷം ഒന്നും നടന്നിട്ടില്ലന്ന മട്ടിൽ അയാൾ അവിടെ നിന്നും നടന്നു മുകളിലേക്ക് പോകുന്നു. എന്നാൽ തന്നെ തന്റെ അനുവാദമില്ലാതെ ഒരു അന്യ പുരുഷൻ എന്തിന് സ്പർശിച്ചു…
Read Moreസംസ്കാരച്ചെലവ് ഏഴു ലക്ഷം! മകൻ അച്ഛന്റെ മൃതദേഹം ഒളിപ്പിച്ചു; രണ്ട് വർഷം അച്ഛന്റെ പെൻഷൻതുകയും കൈപ്പറ്റി
ശവസംസ്കാര ചടങ്ങുകൾക്കു ധാരാളം പണം വേണ്ടിവരുമെന്ന കാരണത്താൽ സ്വന്തം പിതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ രണ്ടു വർഷത്തോളം വീട്ടിലെ വാർഡ്രോബിൽ ഒളിപ്പിച്ചു. ജപ്പാൻ സ്വദേശിയായ നൊബുഹിക്കോ സുസുക്കി എന്ന 56കാരനാണ് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തത്. ടോക്കിയോയിൽ ചൈനീസ് റസ്റ്ററന്റ് നടത്തുകയാണ് ഇയാൾ. ഏതാനും ദിവസം തുടർച്ചയായി റസ്റ്ററന്റ് തുറക്കാതെ വന്നതോടെ, പ്രദേശവാസികളുടെ പരാതിപ്രകാരം പോലീസ് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഒരു മുറിക്കുള്ളിലെ വാർഡ്രോബിൽ പിതാവിന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. സംസ്കാരത്തിന് വലിയ തുക ചെലവ് വരുമെന്നതിനാൽ മൃതദേഹം ഒളിപ്പിക്കുകയാ യിരുന്നെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ജപ്പാനിൽ ശവസംസ്കാരച്ചെലവ് ഏഴു ലക്ഷത്തോളം രൂപ വരുമെന്നാണു വിവരം. 2023 ജനുവരിയിലാണ് 86 വയസുള്ള ഇയാളുടെ അച്ഛൻ മരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നും പിതാവ് എങ്ങനെയാണു മരിച്ചതെന്ന് തനിക്കറിയില്ലെന്നും സുസുക്കി പറയുന്നു. പിതാവിന്റെ മരണശേഷം സുസുക്കി…
Read Moreകുടിച്ച് തോൽപ്പിക്കാൻ ആർക്കും പറ്റില്ല: ബെറ്റ്വച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചു തീർത്ത് യുവാവ്; പിന്നീട് നടന്നത്…
കർണാടകയിലെ കോലാറിൽ പന്തയംവച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രിയാണു സംഭവം. കര്‍ണാടകയിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്. അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്നു സുഹൃത്ത് പറഞ്ഞതിനു പിന്നാലെയാണ് ഇയാൾ മദ്യം കുടിച്ചത്. തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreരൂപമില്ലാത്ത ബാറ്ററി നിർമിച്ച് ഗവേഷകർ: ഭാവിയിലെ ബാറ്ററി ടൂത്ത് പേസ്റ്റ് പോലെ!
സ്റ്റോക്ക്ഹോം (സ്വീഡൻ): ടൂത്ത് പേസ്റ്റ് പോലെ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന “ബാറ്ററി’ വികസിപ്പിച്ചെടുത്ത് സ്വീഡിഷ് ഗവേഷകർ. ഭാവിയിലെ മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടുകൾ, ധരിക്കാനുതകുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ വികസനത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തം ആണിതെന്നു വിലയിരുത്തപ്പെടുന്നു. റബർപോലുള്ള സംയുക്തപദാർഥങ്ങൾ ഉപയോഗിച്ച് വലിച്ചുനീട്ടാവുന്ന ബാറ്ററികൾ നിർമിക്കാൻ നേരത്തെയും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ കാഠിന്യം ഇതിനു വിഘാതമാകുകയായിരുന്നു. ഇതിനു പരിഹാരമായി കടലാസ് നിർമാണത്തിൽനിന്നുള്ള ഉപോത്പന്നമായ ചാലക പ്ലാസ്റ്റിക്കുകളും ലിഗ്നിനും അടിസ്ഥാനമാക്കിയാണ് ലിൻകോപിംഗ് സർവകലാശാലയിലെ ഗവേഷകർ പേസ്റ്റ് രൂപത്തിലുള്ള ബാറ്ററി വികസിപ്പിച്ചെടുത്തത്. 500 തവണയിൽ കൂടുതൽ റീചാർജ് ചെയ്യാനും ഡിസ്ചാർജ് ചെയ്യാനും കഴിയുന്ന ഈ ബാറ്ററിയുടെ നീളം വലിച്ചുനീട്ടി ഇരട്ടിയാക്കാനാകും. ദ്രാവകങ്ങളുടെ രൂപഭേദം വരുത്താവുന്ന സ്വഭാവം ഉപയോഗിച്ച്, അടുത്ത തലമുറയിലെ ഉപകരണങ്ങളിൽ വളരെ അനുയോജ്യമായ ഫോം ഫാക്ടർ-ഫ്രീ ബാറ്ററി കോൺഫിഗറേഷനുകൾ ഇതുകൊണ്ട് ലഭ്യമാക്കാൻ കഴിയുമെന്നും അവകാശപ്പെടുന്നു. സിങ്ക്,…
Read Moreസഞ്ചാരികളേ… ജോഗ് വെള്ളച്ചാട്ടം തുറക്കുന്നു
നവീകരണം പൂർത്തിയായ കർണാടകയിലെ, സ്വപ്നതുല്യമായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്റെ നവീകരണമടക്കമുള്ള സമഗ്രവികസനപ്രവൃത്തികൾ ജോഗിൽ പൂർത്തിയായി. നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയശേഷം നവീകരണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്, ശാരാവതി നദിയിൽനിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഷിമോഗ ജില്ലയിലാണ്. ആഭ്യന്തര-വിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്. ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ജോഗിലേക്ക് സഞ്ചാരികൾ കൂടുതൽ എത്തുന്നത്.
Read Moreകണ്ട് രണ്ട് കണ്ണ്… സോളോ ട്രിപ്പിനിടയിൽ താമസിക്കാൻ ഹോട്ടലിലെത്തി; റൂമിൽ കയറിയപ്പോഴതാ തന്നെ തുറിച്ച് നോക്കി രണ്ട് കണ്ണുകൾ; നിലവിളിച്ച് ഓടിപ്പാഞ്ഞ് യുവതി; പിന്നീട് സംഭവിച്ചത്…
ഒറ്റയ്ക്ക് ലോകം മുഴുവൻ സഞ്ചരിക്കുന്ന ധാരാളം ആളുകളുണ്ട്. നമ്മൾ പോകുന്ന സ്ഥലം പൂർണമായും സുരക്ഷിതത്വം നൽകുന്നുണ്ടെന്ന് നമുക്ക് ഒരിക്കലും ഉറപ്പ് പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലാൻഡിൽ നിന്നുള്ള ഒരു യുവതിയാണ് താൻ നേരിട്ട അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നതാലിസി തക്സിസിക്ക് എന്ന യുവതിയാണ് ജപ്പാനിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ജപ്പാന്റെ സുരക്ഷ കണക്കിലെടുത്താണ് യുവതി തന്റെ യാത്രയ്ക്കായി ആ രാജ്യം തിരഞ്ഞെടുത്തത്. എന്നാൽ അവിടെയെത്തി താമസിക്കുന്നതിനായി ഒരു ഹോട്ടൽ ബുക്ക് ചെയ്തു. ഹോട്ടൽ മുറിക്കുള്ളിൽ കയറിയപ്പോഴാണ് യുവതിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഹോട്ടലിൽ കീ കാർഡ് സിസ്റ്റം ആയിരുന്നു. അതിനാൽത്തന്നെ സുരക്ഷാ കാര്യത്തിൽ യാതൊരു ഭയവും തനിക്ക് വേണ്ടന്നുള്ള കാര്യത്തിൽ യുവതിക്ക് അമിത വിശ്വാസമായിരുന്നു. മുറിയിൽ കയറി എല്ലാം ഒന്ന് ഓടിച്ച് നോക്കിയപ്പോഴാണ് കട്ടിലിന് താഴെയായി…
Read More