ഉത്തർപ്രദേശിൽ അർഹരായ നവദമ്പതികൾക്കു നൽകുന്ന സാമ്പത്തിക സഹായം 51,000 രൂപയിൽനിന്ന് ഒരു ലക്ഷമായി വർധിപ്പിക്കാൻ തീരുമാനം. ഈ തുകയിൽ 60,000 രൂപ വധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. 25,000 രൂപ നവദമ്പതികൾക്ക് സമ്മാനമായി നൽകും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകൾക്കായി അനുവദിക്കും. സാമൂഹിക വിവാഹയോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷത്തിൽനിന്നു മൂന്നു ലക്ഷമായി ഉയർത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിയുടെ നില വിലയിരുത്തിയ മുഖ്യമന്ത്രി, അർഹരായ ഒരു മുതിർന്ന പൗരനും പെൻഷൻ നിഷേധിക്കരുതെന്നും നിർദേശിച്ചു. ഫാമിലി ഐഡിയുമായി പദ്ധതി ബന്ധിപ്പിച്ചാൽ, 60 വയസ് തികയുന്ന അർഹരായ ഏതൊരു മുതിർന്ന പൗരനും ഉടൻതന്നെ പെൻഷൻ ലഭിച്ചു തുടങ്ങും.
Read MoreCategory: Today’S Special
ഇനി നീ അങ്ങോട്ട് മാറി നിന്നോ…പച്ചമുട്ട ചേർത്ത മയോണൈസ് തമിഴ്നാട്ടിൽ നിരോധിച്ചു
പച്ചമുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനമിറക്കി. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽനിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഷവര്‍മ കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായ സംഭവങ്ങളിലെ പ്രധാന വില്ലൻ മയോണൈസ് ആയിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷ്യവിഷബാധയ്ക്ക് പുറമെ ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോൾ, ദഹനപ്രശ്നങ്ങൾ തുടങ്ങിവയ്ക്കും മയോണൈസ് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read Moreകുഞ്ഞുങ്ങൾ പഠിക്കട്ടെ, സമയമാകുന്പോൾ കെട്ടിക്കാം: തമിഴ്നാട്ടിൽ അഞ്ചു വർഷത്തിനിടെ തടഞ്ഞത് 11,753 ശൈശവവിവാഹം!
തമിഴ്നാട്ടിൽ അഞ്ചുവർഷത്തിനുള്ളിൽ 11,753 ശൈശവവിവാഹങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പുറത്തുവിട്ട കണക്കാണിത്. അതേസമയം, ശൈശവവിവാഹങ്ങൾ ഇപ്പോഴും തമിഴ്നാട്ടിൽ നടക്കുന്നതായും പറയുന്നു. ഈറോഡ്, തിരുനെൽവേലി, പെരമ്പല്ലൂർ, കോയമ്പത്തൂർ, ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിലാണ് ശൈശവ വിവാഹങ്ങൾ അധികവും നടക്കുന്നത്. വിവാഹം കഴിക്കാൻ സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തൊന്നും വയസ് തികയണമെന്ന അവബോധം ഇപ്പോഴും ഗ്രാമീണമേഖലകളിലില്ല. 2023-24 കാലയളവിൽ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. 2023ൽ 1,054 ശൈശവ വിവാഹം നടന്നെന്നു സാമൂഹ്യക്ഷേമവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 55.6 ശതമാനം അധികമായിരുന്നു. 2024ൽ 1,640 ശൈശവ വിവാഹങ്ങൾ നടന്നു. 2022 ൽ 3,609 പരാതി ലഭിച്ചതായും സാമൂഹ്യക്ഷേമവകുപ്പ് വെളിപ്പെടുത്തി. ശൈശവ വിവാഹത്തിനെതിരേ ഗ്രാമീണമേഖലകളിലെ സ്ത്രീകളുടെയും സ്കൂൾ, കോളജ് വിദ്യാർഥികളുടെയുമിടയിൽ ബോധവത്കരണം നടത്തുന്നുണ്ടെന്നു അധികൃതർ പറയുന്നു.
Read Moreഇവൾക്കെത്ര കമ്മലാണ്, എന്ത് ലിപ്സ്റ്റിക് ആണ്: കൺമുന്നിൽവച്ച് അച്ഛൻ വെടിയേറ്റ് മരിച്ചിട്ടും അണിഞ്ഞൊരുങ്ങി മാധ്യമങ്ങൾ മുന്നിൽ മകളെന്ന് സോഷ്യൽ മീഡിയ; ആരതിക്കെതിരെ സൈബര്‍ ആക്രമണം
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരേ കടുത്ത സൈബർ ആക്രമണം.തിരികെ നാട്ടിൽ തിരിച്ചെത്തിയ ശേഷം പഹൽഗാമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരതി മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോയ്ക്ക് നേരെയാണ് സൈബർ ആക്രമണം. ആരതി ധരിച്ച വസ്ത്രത്തേയും അവരുടെ മേക്കപ്പിനേയുമൊക്കെ വിമർശിച്ചാണ് കമന്റ്. കൺമുന്നിൽ വച്ച് അച്ഛന് മരിച്ചിട്ടും ഇത്രയും ഒരുങ്ങി ആഭരണങ്ങള്‍ ഇട്ട് നില്ക്കാന് എങ്ങനെ കഴിയുന്നു എന്നാണ് ചിലരുടെ കണ്ടെത്തൽ. അവരുടെ കാതിലെ കമ്മലിനെപ്പോലും വെറുതേ വിടാത്ത ആളുകളും ഉണ്ടായിരുന്നു. എത്ര എണ്ണമാണ് കാതിൽ എന്നാണ് ആളുകളുടെ ചോദ്യം. ഇതിനു മറുപടിയായി ധാരാളം ആളുകൾ എത്തിയിട്ടുണ്ട്. കരുത്തനായ അച്ഛൻ വളർത്തിയ മിടുക്കിയായ മകളാണ് ഇവൾ. അതാണിത്ര ധൈര്യമെന്ന് പറഞ്ഞ് ആരതിക്ക് പിന്തുണയുമായി എത്തിയവർ ഒരുപാടാണ്.
Read Moreകരിന്പനക്കൂട്ടങ്ങളുടെ ശീൽക്കാരത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു ഈ അഭിഭാഷകന്റെ വാദശരങ്ങൾക്ക്: ആരായിരുന്നു ചേറ്റൂർ ശങ്കരൻനായർ…?
ചേറ്റൂർ ശങ്കരൻനായർ എന്ന പേര് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്രമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. 1934ൽ ഈ ലോകത്തോടു വിട പറഞ്ഞ ചേറ്റൂർ ശങ്കരൻനായർ 91 വർഷത്തിനു ശേഷം ഈ വർത്തമാനകാലത്ത് സജീവചർച്ചയിൽ നിറയുന്പോൾ ഉറപ്പിക്കാം – അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നില്ല. അതെ, സാധാരണ മനുഷ്യന്റെ ലേബലിൽ ഒതുക്കാനാവാത്ത വ്യക്തി തന്നെയായിരുന്നു ചേറ്റൂർ ശങ്കരൻനായർ. അടുത്തിടെ ഹരിയാനയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂർ ശങ്കരൻനായരുടെ പേര് പരാമർശിച്ചപ്പോൾ അത് മലയാളക്കരയ്ക്ക്, പ്രത്യേകിച്ച് പാലക്കാടിന് അഭിമാന നിമിഷമായിരുന്നു. കാലത്തിന്റെ മുന്നോട്ടുള്ള കുതിച്ചോട്ടത്തിൽ പുതുതലമുറ അറിയാതെ പോകുന്ന ചരിത്രനിമിഷങ്ങളെ മോദി ഓർമപ്പെടുത്തുകയായിരുന്നു ചേറ്റൂരിനെ അനുസ്മരിച്ചതിലൂടെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ എടുത്തുപറയേണ്ട പേരുകളിലൊന്നാണ് ചേറ്റൂർ ശങ്കരൻനായരുടേത്. എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂരിനെ പരാമർശിച്ചു എന്ന് ചിന്തിക്കുന്നവർ അറിയണം, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിമുടി വിറപ്പിച്ച ചേറ്റൂരിനെക്കുറിച്ച്…. യെസ് യുവർ…
Read Moreസൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരന് ’ 36 വയസ്: ആക്സിഡന്റിനെ തുടർന്ന് 20 വർഷമായി കോമയിൽ; മരണത്തിന് വിട്ടുകൊടുക്കാൻ തയാറാകാതെ കുടുംബം
സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്’ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് കഴിഞ്ഞദിവസം 36 വയസ് തികഞ്ഞു. ലണ്ടനിലുണ്ടായ കാറപകടത്തെത്തുടർന്ന് 20 വർഷമായി ഇദ്ദേഹം കോമയിലാണ്. വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിര്‍ത്തുന്നത്. 2019ല്‍ വിരലുകള്‍ പതിയെ ചലിക്കുകയും തല ചെറുതായി അനങ്ങുകയും ചെയ്തെങ്കിലും അതിനുശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ലോകത്തു ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്. എന്നാല്‍ പണംകൊണ്ടു നേടാവുന്നതിലുമപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി ഇപ്പോഴും നില്ക്കുന്നു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകനാണ് ഇദ്ദേഹം. 2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ലണ്ടനിലെ സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന് കാറപകടമുണ്ടായത്. തുടര്‍ന്ന് കോമയിലാകുകയായിരുന്നു. റിയാദിലെ കിംഗ് അബ്ദുൾ…
Read Moreനിസാരം… ആറു മണിക്കൂർകൊണ്ട് റെയിൽവേ സ്റ്റേഷൻ നിർമിച്ചു
ഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ എത്രനാൾ വേണ്ടിവരും? ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവന്നേക്കും. എന്നാൽ ജപ്പാനിൽ ഒരു റെയിൽവേ സ്റ്റേഷൻ പൂർണമായി നിർമിക്കാൻ വേണ്ടിവന്ന സമയം വെറും ആറു മണിക്കൂർ. ജപ്പാനിലുള്ള അരിഡ സിറ്റിയിലെ ഹത്സുഷിമ സ്റ്റേഷനാണ് ഈവിധം അന്പരപ്പിക്കും വേഗത്തിൽ പുനർനിർമിച്ചത്. വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. സാങ്കേതികവിദ്യയുടെ സകലസാധ്യതകളും ഉപയോഗിച്ചായിരുന്നു നിർമാണം. തകർച്ചയുടെ വക്കിലെത്തിയിരുന്ന ഇവിടത്തെ തടികൊണ്ടുണ്ടാക്കിയ പഴയകെട്ടിടത്തിനു പകരമായി അത്യാധുനിക കോൺക്രീറ്റ് കെട്ടിടമാണു പണിതുയർത്തിയത്. ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ഫാക്ടറിയിൽ നിർമിക്കുകയും അത് പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തിച്ചു കൂട്ടിയോജിപ്പിക്കുകയുമായിരുന്നു. പ്രതിദിനം 530 യാത്രക്കാർക്കു സേവനം നൽകുന്ന ഈ സ്റ്റേഷനിലൂടെ മണിക്കൂറിൽ മൂന്നു വരെ ട്രെയിനുകൾ കടന്നുപോകുന്നുണ്ട്. ഒരു ദിവസത്തെ അവസാനത്തെ ട്രെയിന്‍ പോയശേഷമാണു സ്റ്റേഷന് നിർമാണം തുടങ്ങിയത്. അടുത്തദിവസം രാവിലെ ആദ്യ ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും സ്റ്റേഷന്റെ പണി…
Read Moreഭർത്താവ് കാർ ഓടിക്കുന്പോൾ ബോണറ്റിൽ ഭാര്യയുടെ നൃത്തം! 22,500 രൂപ പിഴയിട്ട് ആർടിഒ
ഭർത്താവ് കാർ ഓടിക്കുന്പോൾ ഭാര്യ ബോണറ്റിൽ കയറിനിന്നു നൃത്തം ചെയ്യുകയും മടിയിൽ കിടക്കുകയും ചെയ്യുന്ന വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദന്പതികൾക്ക് എട്ടിന്റെ പണി. പൊതുജനസുരക്ഷയ്ക്കു ദോഷമുണ്ടാക്കുന്ന രീതിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) ഇവർക്കു 22,500 രൂപ പിഴ വിധിച്ചു. കാർ രജിസ്റ്റർ ചെയ്തിരുന്നത് ഉപേന്ദ്ര സിംഗ് ചൗഹാൻ എന്നയാളുടെ പേരിലായിരുന്നു. ഇയാൾക്കും കിട്ടി 5,000 രൂപയുടെ പിഴശിക്ഷ. കാൺപുരിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിലാണു ദന്പതികൾ വീഡിയോ ചിത്രീകരിച്ചത്. അപകടകരമായ ഇത്തരം വീഡിയോ ചിത്രീകരണങ്ങൾക്കെതിരേ അധികൃതർ നടപടികൾ എടുക്കാറുണ്ടെങ്കിലും ഒരു കുറവും ഉണ്ടാകുന്നില്ല. അടുത്തനാളിൽ പഞ്ചാബിലെ ലുധിയാനയിൽ രണ്ടു യുവതികൾ തിരക്കേറിയ ഒരു റോഡിൽ ഡാൻസ് കളിച്ചു വീഡിയോ എടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ വൻവിമർശനമാണ് ഇവർക്കെതിരേ ഉയർന്നത്.
Read Moreകൗതുകം ലേശം കൂടുതലാ… മാപ്പാക്കണം: ശസ്ത്രക്രിയയ്ക്കുള്ള സൂചിയും നൂലും ഉപയോഗിച്ച് ചെരുപ്പുതുന്നി മെഡിക്കൽ വിദ്യാർഥി
ശസ്ത്രക്രിയയ്ക്ക ഉപയോഗിക്കുന്ന സൂചിയും നൂലും ഉപയോഗിച്ച് ചെരുപ്പു തുന്നുന്ന മെഡിക്കൽ വിദ്യാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഫേസ്മാസ്കും ആശുപത്രി യൂണിഫോമും ധരിച്ച വിദ്യാർഥി ചെരുപ്പു തുന്നുന്നതു കാണാം. രോഗികൾ നിറഞ്ഞ ആശുപത്രി വാർഡിലാണു സംഭവം. രോഗിയുടെ കിടക്കയോടു ചേർന്നുള്ള ചെറിയ സ്റ്റൂളിൽ വച്ചാണു യുവാവ് ചെരുപ്പു തുന്നിയത്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്‍പ് “പ്രാക്ടീസ്’ ചെയ്യുകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.
Read Moreപേടി വേണ്ട, ജാഗ്രത മതി… ലോണ്‍ ആപ്പില്‍ വീഴല്ലേ
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്ന കാലമാണിത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. എളുപ്പത്തില്‍ ലോണ്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ ധാരാളം പേര് ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോണ്‍ ആപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഡൗണ്‍ലോഡ് ചെയ്യല്ലേഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ തട്ടിപ്പുകാര്‍ അനുവാദം ചോദിക്കും. ഗ്യാലറി പങ്കുവയ്ക്കാനും കോണ്ടാക്ട് വിവരങ്ങള്‍ എടുക്കാനുമൊക്കെയുള്ള അനുവാദമാകാം തട്ടിപ്പുസംഘം ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കരുത്. മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണില്‍ നിന്ന് തട്ടിപ്പു സംഘം നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചേക്കാം. ഫോട്ടോയും മറ്റും കൈക്കലാക്കും. വായ്പ നല്കിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും…
Read More