തൃശൂർ: വത്തിക്കാന്റെ പൊന്തിഫിക്കൽ മാധ്യമകാര്യാലയം ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിൽ പാനലിസ്റ്റായി മലയാളി സിസ്റ്റർ. ‘ഇന്ത്യാസ് കാമറ നൺ’ എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി പാറയിൽ സിഎംസി ആണ് സവിശേഷ ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കന്യാസ്ത്രീക്ക് ഈ അവസരം ലഭിക്കുന്നത്. 24 മുതൽ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 22, 23 തീയതികളിലാണ് ലോകമെന്പാടുമുള്ള വിവിധ സന്യാസിനീ സമൂഹത്തിൽനിന്നുള്ളവരുടെ കോണ്‍ഫറൻസ് നടക്കുന്നത്. ഇതിൽ 23നു നടക്കുന്ന പാനൽ ഷെയറിംഗിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് സിസ്റ്റർ ലിസ്മി. സുഡാനിൽനിന്നുള്ള സിസ്റ്റർ പവോല മോഗി, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ റോസ് പക്കാറ്റെ എന്നിവരാണു മറ്റു രണ്ടുപേർ. കാമറക്കണ്ണുകളിലൂടെ എങ്ങനെ ക്രിസ്തുവിനെ ക്രൈസ്തവ – അക്രൈസ്തവസമൂഹങ്ങൾക്കിടയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞുവെന്നു സ്വാനുഭവങ്ങളിലൂടെ പങ്കുവയ്ക്കാനാണ് നിർദേശമെന്ന് സിസ്റ്റർ ലിസ്മി പറഞ്ഞു. ഛായാഗ്രാഹക എന്ന നിലയിൽ സുവിശേഷവത്കരണത്തിനായി ചെയ്ത ശുശ്രൂഷകളും…
Read MoreCategory: Today’S Special
അമ്മായിഅമ്മ വേഗം മരിക്കട്ടെ..! ഭണ്ഡാരത്തിലെ ഇരുപത് രൂപ നോട്ടിൽ ഭക്തയുടെ കുറിപ്പ്
അഫ്സൽപുർ (കർണാടക): ക്ഷേത്ര ഭണ്ഡാരത്തിൽനിന്നു ലഭിച്ച 20 രൂപാ നോട്ടിലെ കുറിപ്പു കണ്ട് അന്പരന്നിരിക്കുകയാണ് ആളുകൾ. “എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ’ എന്നായിരുന്നു നോട്ടിൽ പേനകൊണ്ട് കുറിച്ചിരുന്നത്. കർണാടകയിലെ അഫ്സൽപുർ താലൂക്കിൽ ഘട്ടരാഗി ഗ്രാമത്തിലുള്ള ഭാഗ്യവന്തി ദേവി ക്ഷേത്രഭണ്ഡാരത്തിൽനിന്നാണു വിചിത്രമായ പ്രാർഥനയോടു കൂടിയ നോട്ട് കണ്ടത്. അമ്മായിഅമ്മയുടെ മരണം ആഗ്രഹിച്ച് ഏതോ യുവതിയാകാം സ്വന്തം കൈപ്പടയിൽ എഴുതി നോട്ട് ഭണ്ഡാരത്തിൽ നിക്ഷേപിച്ചതെന്നാണു നിഗമനം. ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ട് ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ഇതിന്റെ വാർത്ത വന്നതോടെ നോട്ട് വൈറലായി.
Read Moreആറു തലമുറ കണ്ട ജീവിതം, 124 വയസ്, ചൈഷി മുത്തശി ഇപ്പോഴും ഫിറ്റ്!
ബെയ്ജിംഗ്: കഴിഞ്ഞ ജനുവരി ഒന്നിന് ചൈനയിൽ ഒരു മുത്തശിയുടെ ജന്മദിനാഘോഷം നടന്നു. ചൈനയുടെ വൻമതിലും കടന്ന് ഈ ആഘോഷം ശ്രദ്ധിക്കപ്പെട്ടു. കാരണം മറ്റൊന്നുമല്ല, ഇവരുടെ പ്രായംതന്നെ. ക്യു ചൈഷി എന്നു പേരുള്ള ഈ മുത്തശിക്കു 124 വയസുണ്ട്. ആറു തലമുറകൾ കണ്ട ഇവർ ഇപ്പോഴും നല്ല ആരോഗ്യവതി. സിചുവാൻ പ്രവിശ്യയിലെ നാൻചോങ്ങിൽ 1901ലായിരുന്നു ജനനം. ചെറുപ്പകാലം ദുരിതം നിറഞ്ഞതായിരുന്നു. നല്ല കായികബലമുണ്ടായിരുന്നതിനാൽ വയലുകൾ ഉഴുകുന്നതടക്കമുള്ള കാർഷിക ജോലികൾ ചെയ്തു. കണക്കിൽ പ്രഗത്ഭയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു മക്കളുടെ അമ്മയായി. ഇവരുടെ 40ാമത്തെ വയസിൽ ഭർത്താവ് മരിച്ചു. പിന്നീടു നാലുമക്കളെ തനിയെ വളർത്തി. 70 ാം വയസിൽ മൂത്തമകനും അസുഖം ബാധിച്ചു മരിച്ചു. മകന്റെ ഭാര്യ പുനർവിവാഹം കഴിച്ചപ്പോൾ കൊച്ചുമകളെ നോക്കാനുള്ള കടമയും ചൈഷിക്കായി. അറുപതു വയസുള്ള കൊച്ചുമകളോടൊപ്പം നാൻചോങ്ങിലെ മൂന്നു നിലകളുള്ള വീട്ടിലാണ് ഇപ്പോൾ താമസം. 100…
Read Moreവിശ്വസിച്ചാലും ഇല്ലങ്കിലും… രണ്ടു പുരാതന മനുഷ്യവർഗങ്ങള് 1.5 ദശലക്ഷം വർഷം മുൻപ് ഒരുമിച്ചു ജീവിച്ചു! തെളിവായി കാൽപ്പാടുകൾ
പുരാതനകാലത്തെ വ്യത്യസ്തമായ രണ്ടു മനുഷ്യവർഗങ്ങള് ഒരുമിച്ചു ജീവിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കെനിയയിലെ കിഴക്കൻ തുർക്കാന പ്രദേശത്തെ കൂബി ഫോറ സൈറ്റിൽനിന്നു കണ്ടെത്തിയ 1.5 ദശലക്ഷം വർഷം പഴക്കമുള്ള കാൽപ്പാടുകൾ പഠനവിധേയമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഗവേഷകർ എത്തിയത്. മനുഷ്യ പരിണാമ ചരിത്രത്തിലെ നിർണായ കണ്ടെത്തലാണിതെന്ന് അവർ അവകാശപ്പെടുന്നു. ഹോമോ എറക്റ്റസ്, പാരാന്ത്രോപ്പസ് ബോയിസി എന്നീ ആദിമമനുഷ്യരുടെ കാല്‍പ്പാടുകൾ 2021ലാണ് കണ്ടെത്തിയത്. എന്നാൽ, ഇപ്പോഴാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവരുന്നത്. രണ്ടു പുരാതന ഹോമിനിൻ ഇനങ്ങള്‍ ഒരേ തടാകക്കരയിലൂടെ മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിലോ ഉള്ള ഇടവേളകളില്‍ നടന്നുവെന്നാണു ഗവേഷകരുടെ കണ്ടെത്തലിലുള്ളത്. ആദ്യമായിട്ടാണു രണ്ടു മനുഷ്യവർഗങ്ങള് പരസ്പര സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു ജീവിച്ചിരുന്നുവെന്നതിനു തെളിവ് ലഭിക്കുന്നത്. 3 ഡി എക്സ്-റേ അടിസ്ഥാനമാക്കിയുള്ള ഇമേജിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ചായിരുന്നു കാൽപ്പാടുകളുടെ പഠനം. ഈ കാല്‍പ്പാടുകള്‍ ആധുനിക മനുഷ്യരുടെ കാല്‍പ്പാടുകളുമായി താരതമ്യം ചെയ്യുകയും അവയുടെ ആകൃതിയിലും ഘടനയിലുമുള്ള വ്യത്യാസങ്ങള്‍…
Read Moreപിടികിട്ടാപ്പുള്ളിയെ പിടികൂടാൻ സഹായിച്ചാൽ കിട്ടുന്ന പാരിദോഷിക തുക എത്രയെന്നറിയുമോ? ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി 10 വർഷം മുമ്പ് രക്ഷപ്പെട്ട ഇന്ത്യക്കാരന് രണ്ട് കോടി വില പറഞ്ഞ് എഫ്ബിഐ
ദാന്പത്യം സന്തോഷകരവും സമാധാനപരവും ആവണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ ആളുകളും. എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലായ്പ്പോഴും നടക്കണമെന്നുമില്ല. പാലക്ക് എന്ന യുവതിക്ക് വിവാഹശേഷം സംഭവിച്ച ദുരിതവും അത്തരത്തിലൊന്നാണ്. സന്തോഷത്തോടെ കുടും ബ ജീവിതത്തിലേക്ക് പ്രവേശിച്ചതായിരുന്നു 21 കാരിയായ പാലക്. ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലിനെയാണ് പാലക് വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും അമേരിക്കയിൽ സ്ഥിര താമസമാക്കി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പാലക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഭർത്താവായ ഭദ്രേഷിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. അയാൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അത്രയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് എപ്പോഴും രണ്ടുപേരും തമ്മിൽ കലഹം പതിവായിരുന്നു. അതിനിടയിൽ 2015 ഏപ്രിൽ 12 -ന് പാലകിന്റെ ജീവിതം പോലും തകരാറിലായ അപ്രതീക്ഷിത ദുരന്തം അവളെത്തേടിയെത്തി. മേരിലാൻഡിലെ ഹാനോവറിലെ ഒരു ഡോണട്ട് ഷോപ്പിലാണ് പാലകും ഭർത്താവും ജോലി ചെയ്തിരുന്നത്. ഒരുദിവസം അയാൾ തന്റെ ഭാര്യയെ ശക്തമായ ഒരു വസ്തു…
Read Moreഞങ്ങളെ കാത്തോളീ…. അമ്യൂസ്മെന്റ് റൈഡിന്റെ ബാറ്ററി നിലച്ചു, യാത്രക്കാർ തലകീഴായി കിടന്നത് 25 മിനിറ്റ്; വൈറലായി വീഡിയോ
അമ്യൂസ്മെന്റ് പാർക്കിൽ പോകാൻ ഇഷ്ടമല്ലാത്ത ആരാണുള്ളത്. വെള്ളത്തിലും കരയിലുമൊക്കെയുള്ള പല റൗഡുകളിലും കയറാൻ ആളുകൾ തിരക്കിട്ട് പാഞ്ഞു നടക്കാറുണ്ട് അവിടെ. ഇപ്പോഴിതാ ഒരു അമ്യൂസ്മെന്റ് റൈഡിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നുമൈഷ് എക്സിബിഷനിൽ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിപ്പോയി. ഹൈദരാബാദിലാണ് സംഭവം. റൈഡിന്റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയൽ റണ്ണിനിടെ അമ്യൂസ്മെന്റ് റൈഡിന്റെ പ്രവർത്തനം നിലച്ചു പോയത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല എന്നത് വലിയ ആശ്വാസം തന്നെയാണ്.
Read Moreഅതിവേഗം ബഹുദൂരം… കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കം: ഇനി ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ് (എഫ്ടിഐ – ടിടിപി) തുടക്കമായത്. ആഭ്യന്തര യാത്രക്കാർക്ക് ബോർഡിംഗ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി യാത്രാ സംവിധാനം നേരത്തെ സിയാലിൽ പ്രവർത്തനമാരംഭിച്ചിരുന്നു. എഫ്ടിഐ-ടിടിപി സംവിധാനത്തിലൂടെ രാജ്യാന്തരയാത്രക്കാർക്ക് 20 സെക്കൻഡുകൾ കൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകും. അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലായി നാലുവീതം ബയോമെട്രിക് ഇ-ഗേറ്റുകൾ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുടമകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്ആർആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.…
Read Moreഡാൻസ് ചെയ്താൽ ജോലി പോകുമോ? ഫ്ലൈറ്റ് അറ്റൻഡർക്കു സംഭവിച്ചത് കേട്ടാൽ ഞെട്ടും
വാഷിംഗ്ടൺ: ഡാൻസ് ചെയ്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിരിക്കുകയാണു നെല്ലെ ഡയലെ എന്ന യുവതിക്ക്. ഇവർ ഡാൻസ് ചെയ്ത സ്ഥലവും വേഷവുമാണു പ്രശ്നമായത്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡറായ നെല്ലെ ഡയലെ ഡാൻസ് ചെയ്തത് വിമാനത്തിലായിരുന്നു. അപ്പോഴത്തെ വേഷമാകട്ടെ യൂണിഫോമും. വിമാനത്തിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഡാൻസ്. ശരീരമിളക്കിയുള്ള ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലായി. തൊട്ടുപിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള വിമാനക്കന്പനിയുടെ ഓർഡറുമെത്തി. യുവതി ജോലിക്ക് കയറിയിട്ട് ആറു മാസം മാത്രമേ ആയിരുന്നുള്ളൂ. പ്രബേഷണറി പീരിയഡ് അവസാനിച്ചിരുന്നില്ല. ഇത്രയും ചെറിയ കാര്യത്തിന് ജോലി പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജോലി നഷ്ടപ്പെട്ടത് തന്നെ തകർത്തു കളഞ്ഞെന്നും നെല്ലെ ഡയലെ പറയുന്നു. പിരിച്ചുവിട്ട ശേഷം വീണ്ടും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ അവർ പങ്കുവച്ചു. പുതിയ ജോലി കണ്ടെത്തുന്നതുവരെ സഹായം വേണമെന്നഭ്യർഥിച്ച് ‘ഗോ ഫണ്ട് മീ’ എന്ന ഫേസ്ബുക്ക് പേജും ഇവർ…
Read Moreഒരു സെൽഫിക്ക് 100 രൂപ! വിദേശയുവതിയുടെ ഐഡിയ ക്ലിക്കായി
മുംബൈ: ഇന്ത്യൻ ബീച്ചുകളിൽ ബിക്കിനി വേഷത്തിലെത്തുന്ന വിദേശവനിതകൾ ലൈംഗികച്ചുവയുള്ള കമന്റുകളാലും നോട്ടങ്ങളാലും അസ്വസ്ഥരാകുന്നതു സാധാരണസംഭവമാണ്. ഇതിനുപുറമെ ഇവർക്കൊപ്പം സെൽഫിയെടുക്കാനുള്ള പ്രാദേശികസഞ്ചാരികളുടെ ശല്യവുമുണ്ട്. ഈ സെൽഫിശല്യത്തിൽനിന്നു രക്ഷപ്പെടാൻ ആഞ്ജലിനാലി എന്ന വിദേശസുന്ദരി സ്വീകരിച്ച മാർഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഒരു സെൽഫിക്ക് 100 രൂപ വേണമെന്ന് എഴുതിയ പ്ലക്കാർഡുമായാണ് ഇവർ ബീച്ചിലെത്തിയത്. പ്ലക്കാർഡുമായി ബീച്ചിൽ നിൽക്കുന്ന ഫോട്ടോ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുംചെയ്തു. പ്രാദേശികസഞ്ചാരികൾ തനിക്കൊപ്പം എടുത്ത ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. ഇതുവഴി സെൽഫിശല്യത്തിനു കുറവുവന്നെന്നും ഇവർ കുറിച്ചു. യുവതി ഏതു രാജ്യക്കാരി ആണെന്നോ സംഭവം ഏതു ബീച്ചിലാണെന്നോ കുറിപ്പിലില്ല.
Read Moreഅലസമായി പിന്നിയിട്ട മുടിഴകൾ കാറ്റിൽ പറക്കുന്നു, ചാര നിറമുള്ള കണ്ണുകളുമായി സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു സുന്ദരി: വൈറലായി കുംഭമേളയിലെ മാല വിൽപനക്കാരി
മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയത്. ഈ കൊച്ചു സുന്ദരിയുടെ ചിത്രങ്ങൾ എടുക്കാനും വീഡിയോ പകർത്താനും സെൽഫിക്കും ഒക്കെയായി നിരവധി ആളുകളാണ് അവളുടെ അടുത്തേക്ക് വരുന്നത്. മണലിന്റെ നിറമാണ് അവൾക്ക്. അലസമായി പിന്നിയിട്ട മുടിയിഴകൾ കാറ്റത്ത് പാറിപ്പറക്കുന്നത് അവളുടെ മാറ്റ് കൂട്ടുന്നു. അതിലെല്ലാം ഉപരി ചാര നിറമുള്ള കണ്ണുകളാണ് ഏറ്റവും ആകർഷണീയമായത്. അവളുടെ കഴുത്തിൽ നിറയെ വിവിധ തരത്തിലുള്ള മാലകൾ കാണാം. ഒപ്പം വിൽക്കാനെടുത്തിരിക്കുന്ന മാലകൾ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകൾ വീഡിയയോയ്ക്ക കമന്റുമായി എത്തി. എന്തൊരു മനോഹരമായ കണ്ണുകൾ എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. എത്ര സുന്ദരിയാണവൾ എന്ന് കമന്റ് നൽകിയവരും ഉണ്ട്. View this post on Instagram …
Read More