വളരെ പ്രശസ്തമാണ് പ്രയാഗ്രാജിലെ കുംഭമേള. മഹാ കുംഭമേള ആഘോഷത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരാളാണ് രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്റെ വാലെ ബാബ’. മുള്ളുകൾക്കുള്ളിൽ കിടന്നാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. മുള്ളിൽ കിടക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ് ഇങ്ങനെ കിടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതൊരിക്കലും തന്നെ വേദനിപ്പിക്കുന്നില്ലെന്നും കാന്റെ വാലെ ബാബ പറയുന്നു. ‘ഞാന്‍ ഗുരുവിനെ സേവിക്കുന്നു. ഗുരു നമുക്ക് അറിവ് നല്കി പൂര്‍ണ ശക്തി നല്കി. ഇത് ചെയ്യാന്‍ എന്നെ സഹായിക്കുന്നത് ദൈവത്തിന്റെ മഹത്വമാണ്. കഴിഞ്ഞ 50 വര്‍ഷമായി എല്ലാ വര്‍ഷവും ഞാന്‍ ഇത് ചെയ്യുന്നു. ഞാന്‍ അത് ചെയ്യുന്നത് എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ല. എനിക്ക് കിട്ടുന്ന ദക്ഷിണയുടെ പകുതി ഞാന്‍ സംഭാവന ചെയ്യുകയും ബാക്കി എന്റെ ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു,’ എന്ന് ‘കാന്റെ വാലെ ബാബ’…
Read MoreCategory: Today’S Special
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാനും കാണാനും കേൾക്കാനും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കഥാന്ത്യം ശുഭകരമാണെങ്കിൽ ആവേശം ഇരട്ടിയാകും. ഗുണകേവിൽ പെട്ടുപോയ കൂട്ടുകാരനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ സൂപ്പർഹിറ്റായ പോലെ അത്തരം കഥകൾ ആളുകൾ എന്നും കൈയടിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. രക്ഷപ്പെടലിന്റെ അത്ഭുതകഥസിംബാംബ്വേയിൽ നിന്നാണ് ലോകത്തെ സോഷ്യൽമീഡിയകളും മീഡിയകളും ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു എട്ടുവയസുകാരന്റെ രക്ഷപ്പെടൽ കഥ വരുന്നത്. വെറും കാട്ടിലല്ല, വന്യമൃഗങ്ങൾ ഏറെയുള്ള കൊടുംകാട്ടിനകത്താണ് നമ്മുടെ എട്ടുവയസുകാരൻ നായകൻ കുടുങ്ങുന്നത്. ആ കാട്ടിൽ സിംഹങ്ങളുണ്ട്, പുലികളുണ്ട്, ആനയുണ്ട്…അങ്ങിനെ ശരിക്കും വന്യമൃഗങ്ങൾ വിലസുന്ന ഘോരവനം തന്നെ. ഈ മൃഗങ്ങളുള്ള വടക്കൻ സിംബാബ്വേയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ ഒരു എട്ടുവയസുകാരൻ അഞ്ചു ദിവസങ്ങൾക്കു ശേഷം പുറം ലോകം കണ്ടുവെന്ന് പറയുന്നത് അവിടത്തുകാരെ സംബന്ധിച്ചും ലോകത്തിനും അത്ഭുത കാഴ്ചയാണ്. ആ എട്ടുവയസുകാരൻ അഞ്ചുനാൾ…
Read Moreചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന നാഡാബെത്ത്
ഇന്ത്യന്‍ മണ്ണില്‍നിന്നു കൊണ്ട് ഒരു കമ്പിവേലിക്കപ്പുറമുള്ള അയല്‍ രാജ്യമായ പാക്കിസ്ഥാനെ നോക്കിക്കാണുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ? ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് 239 കിലോ മീറ്റർ അകലെയുള്ള അതിര്‍ത്തി മേഖലയായ നാഡാബെത്തിലെത്തിയാല് ആ കാഴ്ച കണ്മുന്നില് കാണാം. ഗുജറാത്തിലെ ബോര്‍ഡര്‍ ടൂറിസത്തില്‍ ഏറെ പ്രാധാന്യമുള്ള നാഡാബെത്തിലെത്തുന്ന ഓരോ സഞ്ചാരിയും ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന ഹൃദ്യമായ കാഴ്ചകള്‍ കണ്ടിട്ടാകും മടങ്ങുന്നത്. 500 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന പാക്കിസ്ഥാനുമായുള്ള ഈ പടിഞ്ഞാറന്‍ അതിര്‍ത്തി ബിഎസ്എഫിന്റെ നിരീക്ഷണത്തി ലാണ്. 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിന്റെ വീരഗാഥകള്‍ നേരില്‍ കണ്ടറിയാം. ഗേറ്റ് മുതല്‍ 25 കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ-പാക് അതിര്‍ത്തി വരെ കടന്നെത്തുന്ന ഓരോരുത്തരുടെയും മനസില്‍ നിറയുന്നത് ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ചിത്രങ്ങളാണ്. സീറോ ലെയ്നിലെ വ്യൂ പോയിന്റില്‍നിന്ന് നോക്കിയാല്‍ അതിര്‍ത്തിക്കപ്പുറത്തെ പാക്കിസ്ഥാന്റെ സിന്ധ് പ്രവശ്യ മേഖല കാണാം. ആ വേലിക്ക്…
Read Moreവിവാഹത്തിനു നാലുനാൾ മാത്രം ശേഷിക്കെ അച്ഛൻ മകളോട് ചെയ്ത ക്രൂരത കേട്ടാൽ ഞെട്ടും
പോലീസ് ഉദ്യോഗസ്ഥരടക്കം നോക്കിനിൽക്കേ ഇരുപതുകാരിയെ അച്ഛൻ വെടിവച്ചു കൊന്നു. തനു ഗുർജാർ എന്ന 20 വയസുകാരിയെ അച്ഛനായ മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു. തനുവിന്റെ വിവാഹത്തിന് നാല് ദിവസം മാത്രം ശേഷിക്കെയായിരുന്നു കൊലപാതകം. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. മധ്യപ്രദേശിൽ ഗ്വാളിയോർ ഗോലകാ മന്ദിർ ഏരിയയിൽ കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്നാരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിക്കി എന്ന യുവാവുമായി താൻ ആറു വർഷമായി പ്രണയിത്തിലാണെന്നും ഈ വീഡിയോ പുറത്തുവന്നാൽ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു വീഡിയോയിൽ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ ജില്ലാ പോലീസ് മേധാവി ധർമവീർ…
Read Moreകാമുകിയുടെ സ്വകാര്യവീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കാമുകൻ; പിന്നീട് കേട്ടത് ഞെട്ടിക്കുന്ന സംഭവം
കാമുകിയുടെ സ്വകാര്യവീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി. ഹൂബ്ലിയിലാണു സംഭവം. കാമുകിയുമായുണ്ടായ വഴക്കിനെത്തുടർന്നാണ് ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് (27) തടാകത്തിൽ ചാടി ജീവനൊടുക്കിയത്. തന്റെ മരണത്തിനു കാരണം കാമുകിയാണെന്ന് അമ്മയ്ക്ക് വാട്സാപിൽ ശബ്ദസന്ദേശമയച്ചശേഷമായിരുന്നു ആത്മഹത്യ. മോട്ടോർ ബൈക്ക് ഷോറൂമിൽ ജീവനക്കാരനായിരുന്ന സന്ദേശ്, ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് കാമുകിയുമായുള്ളസ്വകാര്യ വീഡിയോയും വാട്സാപ് ചാറ്റുകളും സംഭാഷണങ്ങളും ഫോട്ടോകളും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഓൺലൈനിൽ വാങ്ങിയ സാലഡിൽ ജീവനുള്ള ഒച്ച്! വീഡിയോ പങ്കുവച്ച് യുവാവ്
ബംഗളൂരു: ഓണ്‍ലൈനിൽ ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണത്തിൽ ജീവനുള്ള ഒച്ച്! ബംഗളൂരുവിലാണു സംഭവം. സൊമാറ്റോ വഴി വാങ്ങിയ സാലഡിൽ ആണ് ജീവനുള്ള ഒച്ചിനെ കണ്ടത്. ദുരനുഭവത്തിന്റെ വീഡിയോ യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നാലു സാധനങ്ങളാണ് ഓർഡർ ചെയ്തതെന്നും മൂന്നു സാധനങ്ങള്‍ മാത്രമാണു ലഭിച്ചതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിന്റെ ബില്ലും പങ്കുവച്ചിട്ടുണ്ട്. ‘കുറേനാളുകള്ക്കുശേഷമാണു പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. വേറെ വഴിയില്ലെങ്കില്‍ മാത്രമേ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാവൂ’ -യുവാവ് വീഡിയോയിൽ പറയുന്നു. ഫിറ്റ്നസ് കാ പ്രതീക് എന്ന ഇൻസ്റ്റഗ്രാം പേജിലാണു വീഡിയോ പങ്കുവച്ചത്.
Read More‘എന്റെ അനിയനെ തൊട്ടാൽ, അച്ഛനോട് പറഞ്ഞ് കൊടുക്കും’; അമ്മയെ പേടിപ്പിക്കുന്ന കുഞ്ഞേച്ചി; വൈറലായി വീഡിയോ
കുട്ടികളുടെ വീഡിയോ കാണാൻ എല്ലാവർക്കും കൊതിയാണ്. കുഞ്ഞുങ്ങൾ എന്ത് ചെയ്താലും കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. രണ്ട് സഹോദരങ്ങൾ തമ്മിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘സഹോദരി തന്റെ ഇളയ സഹോദരന് വേണ്ടി അമ്മയുമായി വഴക്കിട്ടു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തന്റെ കുഞ്ഞനുജനെ അമ്മയുടെ വഴക്കില്‍ നിന്നും സംരക്ഷിക്കുന്ന കുഞ്ഞേച്ചിയാണ് വീഡിയോയിൽ. എന്റെ അനിയനെ തൊട്ടാല്‍ അമ്മ വിവരം അറിയുമെന്ന് വെല്ലുവിളിക്കുന്നത് കേൾക്കാം. അമ്മയുടെയും മുത്തശ്ശിയുടേയും അടി കൊള്ളാതെ അനിയനെ സംരക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് അനിയനോടുള്ള സ്നേഹം കാണിക്കാന്‍ അവൾ, അവന്റെ നെറ്റിയിൽ ചുംബിക്കുകയും ചെയ്യുന്നു. ചേച്ചിയും അനുജനും കരഞ്ഞ് കൊണ്ട് നില്ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അമ്മയുടെ നേരെ കൈചൂണ്ടിക്കൊണ്ട് കരയുന്പോഴും ദേഷ്യത്തോടെ ചേച്ചി സംസാരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അവനെ വഴക്ക് പറഞ്ഞാല്‍ അച്ഛനോട് പറഞ്ഞ് കൊടുക്കും എന്നും ചേച്ചി പറയുന്നു.…
Read Moreചെമ്പടയ്ക്ക് കാവലായ് ചെങ്കടൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി മാനവർക്ക് മാതൃക; ആഹാ! വയലാർ എഴുതുമോ ഇതുപോലെ…. പിണറായിക്ക് വീണ്ടും സ്തുതി ഗീതം
തിരുവനന്തപുരം: വ്യക്തി പൂജ അംഗീകരിക്കില്ലന്ന് തീരുമാനമുള്ള മന്ത്രി മുഖ്യന് വീണ്ടും സ്തുതി ഗീതമാലപിച്ച് അണികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പിണറായിക്ക് സ്തുതിഗീതം. ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും ചെങ്കൊടി പ്രഭയിലൂടെ മാനവർക്ക് മാതൃക എന്നാണ് പിണറായിയെ പുകഴ്ത്തി ഗായക സംഘത്തിന്റെ വരികൾ. അതേസമയം, സ്തുതി ഗീതം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാകില്ലന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ട്. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനുമുമ്പേ വാഴ്ത്തുപാട്ട് പാടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സ്തുതിഗീതത്തിന്റെ അകന്പടിയോടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
Read Moreകണ്ണും നട്ട് കാത്തിരുന്നിട്ടും… വീട്ടിൽ വളർത്തിയ നായക്കുട്ടിയെ ചന്തയിൽ ഉപേക്ഷിച്ച് ഉടമ കടന്നു കളഞ്ഞു; നിറകണ്ണുകളോടെ യജമാനനെ കാത്ത് നായ; വൈറലായി വീഡിയോ
മനുഷ്യനുമായി വേഗത്തിൽ അടിക്കുന്ന മൃഗമാണ് നായകൾ. ഒന്ന് മെരുക്കിയെടുത്താൽ നമ്മെ ചങ്ക് പറിച്ച് സ്നേഹിക്കുന്ന ഇനമാണ് നായക്കുട്ടികൾ. വീടിന്റെ കാവൽക്കാരൻ എന്നാണ് പൊതുവേ നായ്കൾ അറിയപ്പെടുന്നത്. യജമാനൻ മരിച്ചത് അറിയാതെ വർഷങ്ങളോളം യജമാനന് വേണ്ടി കാത്തിരുന്ന ഹച്ച് കോ എന്ന നായ്ക്കുട്ടിയെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല. അതുപോലെതന്നെ ഉടമയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആംബുലൻസിനെ പിന്തുടർന്ന നായയുടെ വീഡിയോയും സമീപ കാലങ്ങളിൽ നമ്മൾ കണ്ടതാണ്. കൊടുക്കുന്ന ചോറിന് കൂറ് കാണിക്കുന്ന നായകളോട് പോലും ക്രൂരത കാട്ടുന്ന മനുഷ്യനുള്ള ലോകമാണിത്. നിങ്ങൾ അവറ്റകളെ സ്നേഹിച്ചില്ലങ്കിലും വേണ്ടില്ല, മിണ്ടാപ്രാണികളെ ദ്രോഹിക്കാതിരുന്നുകൂടെ എന്ന് ചില സന്ദർഭങ്ങളിൽ ചോദിക്കാൻ തോന്നിയിട്ടുണ്ട്. അത്തരത്തിൽ ഹൃദയഭേദകമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ചില ആളുകൾ പുറത്ത് പോകുന്പോൾ വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെയും കൂടെക്കൂട്ടാറുണ്ട്. അതുപോലെ ഒരുടമ തന്നെ നായയും കൊണ്ട് മാർക്കറ്റിൽ സാധനങ്ങൾ…
Read Moreവിവാഹവേദിയിൽ അടിച്ചു ഫിറ്റായി വരൻ; കൈയടിച്ചു പ്രോത്സാഹിപ്പിച്ച് വരന്റെ സുഹൃത്തുക്കൾ; കല്യാണം ഒഴിവാക്കി വധുവിന്റെ അമ്മ
ബംഗളൂരു: താലി കെട്ടലിന് വരനും സുഹൃത്തുക്കളും കല്യാണമണ്ഡപത്തിലെത്തിയത് അടിച്ചു ഫിറ്റായി. നന്നായി മദ്യപിച്ചിരുന്ന വരന്റെ പെരുമാറ്റത്തിലെ പന്തികേടുകൾ തുടക്കത്തിൽ ആരും അത്ര കാര്യമാക്കിയില്ല. കൂട്ടുകാരടക്കം ചിലർ വരനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ, താലി ആരതിയുഴിയാനായി വച്ചിരുന്ന പാത്രം ഇയാൾ വലിച്ചെറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഭാവിമരുമകന്റെ കാട്ടായങ്ങൾ വധുവിന്റെ അമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. “നിങ്ങളുടെ മകന് ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാളെ എന്റെ മകളുടെ ഭാവി എന്താകുമെന്ന്’ ചോദിച്ച് അവർ വരന്റെ മാതാപിതാക്കളോടു കയർത്തു. അവിടംകൊണ്ട് നിർത്താതെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയവർക്കുനേരേ കൈകൂപ്പി താനും മകളും ഈ വിവാഹബന്ധത്തില്‍നിന്നു പിന്മാറുകയാണെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും അറിയിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് അമ്മയെ അഭിനന്ദിച്ചു രംഗത്തെത്തി. ഇത്തരമൊരു നീക്കം നടത്തിയതിലൂടെ ആ അമ്മയ്ക്കു മകളുടെ ദുരിതം കാണേണ്ടിവന്നില്ലെന്നു ചിലര്‍ കുറിച്ചു. ലോകം എന്തു പറയുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ…
Read More