ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിർമിക്കുമെന്നു കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും സ്ഥലം എവിടെയാണെന്ന കാര്യത്തിൽ തീരുമാനമായില്ല. മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങളുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നു കേന്ദ്രസർക്കാരിനോടു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്നു മൻമോഹൻ സിംഗിന്റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയെയും ഔദ്യോഗികമായി അറിയിച്ചു. സ്മാരകം നിർമിക്കാൻ ട്രസ്റ്റ് രൂപീകരിക്കുമെന്നും സംസ്കാരം നിഗംബോധ് ഘട്ടിൽ നടക്കട്ടെയെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ സ്മാരകം നിർമിക്കുന്നിടത്തുതന്നെ സംസ്കാരം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സ്മാരകസ്ഥലം അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മൻമോഹൻ സിംഗിന്റെ സ്മാരകത്തിനു സ്ഥലം തീരുമാനിക്കാത്തത് രാജ്യത്തിന്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവം അപമാനിക്കലാണെന്ന് കോൺഗ്രസ് ആരോപിച്ചു. മൻമോഹൻ സിംഗിന്റെ ആഗോള നിലവാരത്തിനും മികച്ച നേട്ടങ്ങൾക്കും പതിറ്റാണ്ടുകളുടെ സേവനത്തിനും അനുസൃതമായി അദ്ദേഹത്തിന്റെ ശവസംസ്കാരത്തിനും സ്മാരകത്തിനും…
Read MoreCategory: Today’S Special
മുത്തേ പൊന്നേ പിണങ്ങല്ലേ… കാറ് വേണോ, ഫ്ലാറ്റ് വേണോ? എല്ലാം ഏട്ടായി നോക്കിക്കോളാം… കാമുകിക്ക് ആഡംബര ഫ്ളാറ്റും കാറും വാങ്ങാൻ 21 കോടി തട്ടി യുവാവ് അറസ്റ്റിൽ
മുംബൈ: കാമുകിക്ക് ആഡംബര ഫ്ളാറ്റും കാറുകളും വാങ്ങാൻ ഇന്റർനെറ്റ് ബാങ്കിംഗ് തിരിമറിയിലൂടെ കോടികൾ തട്ടിയ യുവാവ് പിടിയിൽ. മഹാരാഷ്ട്ര കായികവകുപ്പിലാണു തട്ടിപ്പു നടന്നത്. കായികവകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കോംപ്ലക്സിലെ കംപ്യൂട്ടർ ഓപ്പറേറ്ററായ ഹർഷല്‍ കുമാറാണ് 21 കോടി രൂപ തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം നാല് ബിഎച്ച്കെ ഫ്ളാറ്റ് വാങ്ങി. കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു കാർ, 1.3 കോടിയുടെ എസ്യുവി, 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക്, ഡയമണ്ട് പതിപ്പിച്ച കണ്ണട തുടങ്ങിയവയും ഹർഷൽ വാങ്ങി. ഏറെനാളത്തെ ആസൂത്രണത്തിനുശേഷമാണ് കരാർ ജീവനക്കാരനായ ഹർഷല്‍ തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിന്റെ പഴയ ലെറ്റർഹെഡ് സംഘടിപ്പിച്ച ഇയാള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇമെയില്‍ വിലാസം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്കിനു കത്തെഴുതി. ശേഷം ഇയാള്‍ സ്പോർട്സ് കോംപ്ലക്സിന്റെ പേരില്‍ വ്യാജമായി നിർമിച്ച ഇമെയില്‍ നല്കി. ഇമെയില്‍ അക്കൗണ്ടുമായി ലിങ്ക്…
Read Moreഈ ലോകം ഇതെങ്ങോട്ടാ പോകുന്നത് … പിസ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗർഭിണിയോട് ചെയ്ത ക്രൂരത കേട്ടാൽ നെഞ്ചിടിക്കും
ഫ്ലോറിഡ: അമേരിക്കയിൽ പിസ ഡെലിവറിക്കെത്തിയ യുവതി ടിപ്പ് കുറഞ്ഞതിന്റെ പേരിൽ ഗർഭിണിയെ അഞ്ചു വയസുള്ള മകളുടെ മുന്നിൽവച്ചു കുത്തിപ്പരിക്കേൽപ്പിച്ചു. ഫ്ലോറിഡയിലെ ഇർലോ ബ്രോൺസൺ മെമോറിയൽ ഹൈവേയിലെ റിവിയേര മോട്ടലിൽ ഞായറാഴ്ച രാത്രിയാണു സംഭവം. 14 തവണയാണ് ഇവർ ഗർഭിണിയെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ (22)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താൻ ഗർഭിണിയാണെന്നു യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേർ മുറിയിലേക്ക് കയറി അതിക്രമിക്കുകയായിരുന്നു. ബ്രിയാനയ്ക്കൊപ്പമുണ്ടായിരുന്ന ആൾ ഒളിവിലാണ്.
Read Moreആഡംബര കാറിനേക്കാളും മൻമോഹൻ സിംഗിന് ഏറെ പ്രിയം മാരുതി 800
പ്രധാനമന്ത്രിപദം അലങ്കരിക്കുന്പോഴും ലാളിത്യത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയായിരിക്കെ തനിക്കു ലഭിച്ച ബിഎംഡബ്ല്യു ആഡംബര കാറിനേക്കാളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് തന്റെ സ്വന്തം മാരുതി സുസുക്കി 800 നെയായിരുന്നു. ഉത്തർപ്രദേശ് സാമൂഹിക ക്ഷേമ സഹമന്ത്രിയും മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അസിം അരുണാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് സമൂഹമാധ്യമത്തിൽ ഇക്കാര്യം കുറിച്ചത്. അത്യാധുനിക സുരക്ഷാ വാഹങ്ങളുടെ ഒരുകൂട്ടം അദ്ദേഹത്തിന് ലഭ്യമായിരുന്നിട്ടും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടത് മാരുതി സുസുക്കി 800 തന്നെയായിരുന്നുവെന്ന് അസിം പറയുന്നു. ഇതിനുള്ള പ്രധാന കാരണം സാധാരണക്കാരോടുള്ള പ്രതിബദ്ധതയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘‘2004 മുതൽ ഏകദേശം മൂന്നു വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു. സ്പെഷൽ പ്രൊക്ഷൻ ഗ്രൂപ്പാണ് (എസ്പിജി) പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ക്ലോസ് പ്രൊട്ടക്ഷൻ ടീമിന്റെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ എന്നനിലയിൽ അദ്ദേഹത്തോടൊപ്പം…
Read Moreഅന്നം ജോൺ പോൾ മിസിസ് കേരള: മാറ്റുരച്ചത് 27 വനിതകൾ
കൊച്ചി: വിവാഹിതരായ മലയാളി സ്ത്രീകൾക്കായി കൊച്ചിയിൽ നടത്തിയ സൗന്ദര്യമത്സരത്തിൽ അന്നം ജോൺപോളിന് മിസിസ് കേരള 2024 കിരീടം. കോട്ടയം സ്വദേശിനിയായ അന്നം ജോണ്‍പോള്‍ സിനിമയിൽ സഹനിര്‍മാതാവാണ്. വിദ്യ എസ്. മേനോന് ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കൻഡ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന് തേര്‍ഡ് റണ്ണറപ്പുമായി. ആലുവ ഇറാം കണ്വന്ഷന് സെന്ററിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 27 വനിതകളാണു മാറ്റുരച്ചത്.
Read Moreവിവാഹ ചടങ്ങിനിടെ അതിഥികൾക്ക് നേരേ പൂജാപാത്രം വലിച്ചെറിഞ്ഞ് പുരോഹിതന്; വൈറലായി വീഡിയോ
വിവാഹം എന്നു പറയുന്നത് വരനും വധുവും മാത്രമല്ല കൂടിച്ചേരുന്നത്. മറിച്ച് രണ്ട് കുടുംബങ്ങൾ കൂടിയാണ്. ഹിന്ദു വിശ്വാസ പ്രകാരം വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തി അഗ്നിക്ക് പ്രദക്ഷിണം വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു. ആ സമയം ഇരുവരുടേയും തലയിൽ പുഷ്പ വൃഷ്ടി നടത്താറുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കല്യാണച്ചടങ്ങിൽ വധൂ വരൻമാർക്ക് നേരേ പുഷ്പവൃഷ്ടി നടത്തിയതിന് പുരോഹിതന്റെ പക്കൽ നിന്നും ഒരു പറ്റം യുവാക്കൾക്ക് അസഭ്യം കേട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. താലികെട്ട് കഴിഞ്ഞ് വരനും വധുവും വലം വയ്ക്കുന്നതിനിടയിലാണ് ഒരു പറ്റം യുവാക്കൾ പുഷ്പ വൃഷ്ടി നടത്തിയത്. അതിനിപ്പോ എന്താ പൂവ് അവർക്കുമേലേ ചൊരിയുന്നത് നല്ലതല്ലേ, എന്തിനാണ് ചീത്ത പറയുന്നത് എന്ന് ചിന്തിച്ചെങ്കിൽ തെറ്റിപ്പോയി. യുവാക്കൾ പൂക്കൾ വധൂ വരൻമാർക്ക് നേരേ വലിച്ചെറിയുകയായിരുന്നു. ഇതളുകൾ വേർതിരിക്കാത്ത മുഴുവനായുള്ള ബന്തിപ്പൂവാണ് ഇവർ വരന്റേയും വധുവിന്റേയും…
Read Moreകല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ…. പച്ചക്കറി വില്പനക്കാരന്റെ മകളുടെ വിവാഹം ആഘോഷമാക്കി സൊസൈറ്റിയിലുള്ളവർ
നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായിട്ടുണ്ട്. അതുപോലെ ഒരു കല്യാണക്കാര്യമാണ് വീണ്ടും ചർച്ചയാകുന്നത്. സീനിയർ സിറ്റിസൺ ക്ലബ് ഓഫ് ക്ലിയോ കൗണ്ടി സൊസൈറ്റി തങ്ങൾ എന്നും പച്ചക്കറി നൽകിക്കൊണ്ടിരിക്കുന്ന സത്പാൽ എന്ന ജയ്ത്പൂർ നിവാസിയുടെ മകളുടെ കല്യാണം നടത്തിക്കൊടുത്ത വാർത്തയാണ് വൈറലാകുന്നത്. തന്റെ മൂന്ന് മക്കളുടേയും വിവാഹം അദ്ദേഹം നേരത്തേ നടത്തി. പക്ഷേ സാമ്പത്തിക ഞെരുക്കം കാരണം ഇളയ മകൾ പൂജയുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. അതോടെയാണ് സൊസൈറ്റിയിലുള്ളവർ കൈ സഹായവുമായി മുന്നോട്ട് വന്നത്. പൂജയുടെയും നേരത്തെ സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നതും ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രോഹിത് എന്ന യുവാവിന്റേയും വിവാഹം വലിയ സന്തോഷത്തോടെയാണ് സൊസൈറ്റിയിലുള്ളവർ ഇവർ നടത്തിയത്. ദമ്പതികൾക്ക് ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും ക്ലബ്ബ് സമ്മാനിച്ചു.
Read Moreആണ്ടവാ… ഇന്റർവ്യൂ ജയിക്കണമെങ്കിൽ 10 മിനിറ്റ് മോർച്ചറിയിൽ നിൽക്കണം; വ്യത്യസ്തമായ ഉപാധികളുമായി കന്പനി
ഒരു ജോലിക്കായ് കുറേ കഷ്ടപ്പെടുന്നവരാണ് നമ്മൾ. പല തരത്തിലുമുള്ള കടന്പകൾ കടന്നാകും ജോലിക്ക് പ്രവേശിക്കുന്നത്. റുഷാൻ മുനിസിപ്പൽ ബ്യൂറോ ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റിയിൽ നിന്ന് ജോലിക്കുള്ള അപേക്ഷ ക്ഷണിച്ചു. മിനിമം ജൂണിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം. 24 മണിക്കൂറും ജോലി ചെയ്യാൻ തയാറായിരിക്കണം. മൂന്നുവർഷത്തെ കരാറിലായിരിക്കും നിയമനം. അപേക്ഷകർ 852 രൂപ പരീക്ഷാ ഫീസ് അടക്കേണ്ടതുമുണ്ട്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു. ഇതൊക്കെ മിക്കവരും മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ തന്നെയല്ലേ. പിന്നെന്താണ് ഇതിലിത്ര പുതുമ എന്നല്ലേ. ജോലി ലഭിക്കണമെങ്കിൽ തണുത്ത മോർച്ചറിയിൽ 10 മിനിറ്റ് ചെലവഴിക്കണമെന്നുള്ള ഉപാധിയാണ് കന്പനി വച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗാർഥികളുടെ മാനസികമായ അവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്തുന്നത് എന്നാണ് ഫ്യൂണറൽ ഹോം രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.
Read Moreസ്വിഗ്ഗി വാർഷിക കണക്കുകൾ പുറത്തുവിട്ടു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ ബിരിയാണി മുന്നിൽ, രണ്ടാമത് ദോശ
ഓണ്‍ലൈൻ ഫുഡ് ഡെലിവറി കന്പനിയായ സ്വിഗ്ഗിയിലൂടെ ഈവർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതെന്ന് അറിയണോ? സാക്ഷാൽ ബിരിയാണി. ഓരോ മിനിറ്റിലും 158 ബിരിയാണി ഓർഡറുകളാണ് സ്വിഗ്ഗിയില്‍ വന്നത്. 83 മില്യണ്‍ ബിരിയാണി ഈവർഷം ഇതുവരെ വിതരണംചെയ്തു. ദോശയ്ക്കാണ് രണ്ടാം സ്ഥാനം. 23 മില്യണ്‍ ഓർഡറുകൾ ദോശയ്ക്ക് ലഭിച്ചു. സ്നാക്സ് വിഭാഗത്തില്‍ ചിക്കൻ റോള്‍ ആണ് ഒന്നാം സ്ഥാനത്ത്. സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഭക്ഷണവിതരണ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. കൗതുകകരമായ വേറെയും വിവരങ്ങൾ കണക്കുകളിലുണ്ട്. ഇഷ്ടഭക്ഷണമായ പാസ്ത കഴിക്കാൻ കന്നഡക്കാരനായ യുവാവ് ഈവർഷം ചെലവഴിച്ചത് 49,900 രൂപയാണ്. ഡല്‍ഹിയിലെ ഉപഭോക്താവ് ഒറ്റ ഓർഡറില്‍ 250 പിസ ആവശ്യപ്പെട്ടതാണ് ഈ വർഷത്തെ സ്വിഗ്ഗിയുടെ റിക്കാർഡ് ഓർഡർ. രാത്രിഭക്ഷണമാണ് സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ടതെന്നും കണക്കുകളിൽനിന്നു വ്യക്തമാകുന്നു. ഉച്ചഭക്ഷണത്തേക്കാളും 29 ശതമാനത്തിലധികമാണു രാത്രിഭക്ഷണത്തിന്റെ ഓർഡർ. ഡല്‍ഹിക്കാർക്ക് കോള്‍…
Read Moreചത്ത് വീണ കോഴിയുടെ വായില്‍ നിന്ന് ‘തീയും പുകയും’; വൈറലായി ഭയപ്പെടുത്തുന്ന വീഡിയോ
അത്യധികം സങ്കടം ജനിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കർണ്ണാടകയിലെ ഒരു ഗ്രാമത്തിൽ 12 കോഴികൾ ദുരൂഹസാഹചര്യത്തിൽ ചത്ത് വീണ വാർത്ത ഏറെ വൈറലായതാണ്. ചത്ത് വീണ ഒരു കോഴികളുടെ ശരീരത്തില്‍ അമര്‍ത്തുമ്പോൾ അതിന്റെ വായില്‍ നിന്നും തീയും പുകയും വരുന്നതാണ് വാർത്തയ്ക്കുള്ളിൽ ഏറ്റവും ദുരൂഹത ജനിപ്പിക്കുന്നത്. ഡോം ലൂക്രെ, ബ്രേക്കർ ഓഫ് നരേറ്റീവ്സ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സകലീഷ്പൂര് എന്ന ഇന്ത്യൻ ഗ്രാമത്തിലെ എല്ലാ കോഴികളും ദുരൂഹമായി ചത്തൊടുങ്ങുകയും അമർത്തുമ്പോള്‍ അവയുടെ വായിൽ നിന്ന് തീ പുറന്തള്ളുകയും ചെയ്തു. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Read More