കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ. രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള 19.742 ഉപകരണങ്ങൾ എൻജിനുകളിൽ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. ഇടതൂർന്ന മൂടൽമഞ്ഞിലൂടെ സുഗമമായും സുരക്ഷിതമായും വണ്ടി ഓടിക്കാൻ ഡ്രൈവർമാർക്ക് മാർഗനിർദേശം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ഫോഗ് പാസ് ഉപകരണം. ഇവ വേഗപരിധി സംബന്ധിച്ചും ലെവൽ ക്രോസുകൾ, സിഗ്നൽ ലൊക്കേഷനുകൾ എന്നിവയെ കുറിച്ചും തൽസമയ വിവരങ്ങൾ ഡ്രൈവർമാർക്ക് കൈമാറും. മാർഗതടസങ്ങൾ അടക്കം മറ്റ് അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച് മുന്നറിയിപ്പുകളും കൈമാറും. വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ഓഡിയോ മാർഗനിർദേശങ്ങളും ഉപകരണം വഴി ലഭിക്കും.ശൈത്യകാലത്ത് പല റൂട്ടുകളിലും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.…
Read MoreCategory: Today’S Special
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് അരക്കോടി ഡോളർ. ഇന്ന് ഇസ്രയേലിലുള്ള സ്ഥലത്തുനിന്ന് 1913ൽ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതൽ 800വരെ പഴക്കം അനുമാനിക്കുന്നു. ബൈബിളിലെ കല്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയിൽപാത നിർമിക്കാൻ ഖനനം നടക്കുന്നതിനിടെയാണു ഫലകം കണ്ടെത്തുന്നത്. ഇസ്രയേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പ്രാചീന ഹീബ്രു ഭാഷയിലാണ് കല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്‍പതു കല്പനകളേ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും പറയുന്നു. അമേരിക്കയിൽ ബ്രൂക്ലിനിലെ ലിവിംഗ് തോറ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഫലകം പിന്നീട് സ്വകാര്യവ്യക്തി വാങ്ങുകയായിരുന്നു. 20 ലക്ഷം ഡോളറാണു വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബീസ് കന്പനി പറഞ്ഞു. 42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാർജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റു പോകുകയായിരുന്നു.
Read Moreമിഴിയോരം നനഞ്ഞൊഴുകിയ 44 വർഷങ്ങൾ… മലയാള സിനിമയുടെ മഞ്ഞണിക്കൊമ്പിൽ ഇന്നുംവാടാതെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
മഞ്ഞണിക്കൊമ്പിൽ വാടാതെ നിൽക്കുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഋതുക്കൾ എത്ര മാറിമറിഞ്ഞിട്ടും വാടാതെ സുഗന്ധം പൊയ് പോകാതെ ആ പൂക്കൾ ഇന്നും ഒരു തരി ഭംഗി പോലും ചോരാതെ നിൽക്കുന്നു..മിഴിയോരം നനഞ്ഞൊഴുകാൻ തുടങ്ങി 44 വർഷമായെങ്കിലും അതും തോർന്നിട്ടില്ല.. പ്രഭയും പ്രേമും നരേന്ദ്രനും 44 വർഷം മുമ്പ് ഒരു ക്രിസ്മസ് ദിനത്തിലാണ് മലയാള സിനിമയുടെ അകത്തളങ്ങളിലേക്ക് കടന്നുവന്നത്. പുതിയ അതിഥികളുടെ ചെറിയൊരു പരിഭ്രമത്തോടെ കടന്നെത്തിയ അവർ ആദ്യത്തെ 150 മിനിറ്റ് കൊണ്ട് തന്നെ മലയാളികളുടെ മനം കവർന്നു. ഈ പൂക്കൾ വാടില്ലെന്നും കാലം ഇവർക്കായി കാത്തുവെച്ചിട്ടുള്ളത് ചില്ലറ കാര്യങ്ങളല്ലെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ആദ്യ ഷോയിലൂടെ തന്നെ വ്യക്തമായി. മലയാള സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത പ്രണയത്തിന്റെ പുതിയ ഭാവങ്ങളിലൂടെ, പേടിപ്പിക്കുന്ന വില്ലനിസത്തിലൂടെ, ഹൃദയംകൊണ്ട് കേൾക്കുന്ന ഗാനങ്ങളിലൂടെ ഫാസിൽ എന്ന പുതിയ സംവിധായകൻ കയ്യൊപ്പിട്ട് മലയാള…
Read Moreമുല്ലപ്പൂവിന് പൊന്നുവില; കല്യാണത്തിന് ഒരുമുഴം ചൂടണമെന്ന മോഹത്തിന് വലിയ വില നൽകേണ്ടി വരും; കിലോഗ്രാമിന് 4,000 വരെ!
മുല്ലപ്പൂവിനു പൊന്നുംവിലയായി. ഒരു കിലോഗ്രാം മുല്ലപ്പൂവിനു 4,000 രൂപ വരെയാണു വില! വിവാഹ സീസണ് വരാനിരിക്കെ മല്ലപ്പൂവു തലയില്‍ ചൂടാന്‍ 1,000 രൂപ വേണമെന്ന സ്ഥിതിയാകും. വില കേട്ടല്‍ ജനം ഞെട്ടുന്ന സാഹചര്യത്തില്‍ വിൽപ്പനക്കാർ ഓര്‍ഡര്‍ അനുസരിച്ചാണ് മുല്ലപ്പു എത്തിക്കുന്നത്. മുല്ലപ്പൂവിനു സമാനമായ വെള്ളപ്പൂക്കള്‍ വാങ്ങി തൃപ്തിയടയുന്നവരുമുണ്ട്. തമിഴ്നാട്ടില്‍ ചുഴലിക്കാറ്റിലും പേമാരിയിലും ചെടികള്‍ നശിച്ചുപോയതോടെയാണു വില കുതിച്ചുയര്‍ന്നത്. തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണു മുല്ലപ്പൂ കൃഷി കൂടുതലായുള്ളത്. ഇവിടങ്ങളില്‍ മഴ വ്യാപക നാശം വിതച്ചിരുന്നു. ജനുവരി വരെ വില കുറയില്ലെന്നാണു സൂചന. കഴിഞ്ഞ ഓണത്തിന് ഒരു കിലോഗ്രാം മുല്ലപ്പൂവിന് 5,500 രൂപ വരെ എത്തിയിരുന്നു.
Read Moreപൊന്നപ്പനല്ലട നീ തങ്കപ്പൻ… കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി ഓട്ടോ ഡ്രൈവർ മുഹമ്മദ് സിയാദ്
വഴിയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനു തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. മാന്നാർ തൃക്കുരട്ടി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുരട്ടിക്കാട് മേടയിൽ മുഹമ്മദ് സിയാദാണ് വഴിയിൽ നിന്നു വീണുകിട്ടിയ നാലു ഗ്രാം തൂക്കം വരുന്ന സ്വർണച്ചെയിൻ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മകനെ മദ്രസയിൽ വിടാൻ ഓട്ടോയിൽ പോകുമ്പോഴാണ് വഴിയരികിൽ കിടന്ന സ്വർണച്ചെയിൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സാമൂഹ്യ പ്രവർത്തകൻ സജി കുട്ടപ്പനെ വിവരം അറിയിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം പരസ്യപ്പെടുത്തുകയുമായിരുന്നു. ഇതറിഞ്ഞ ഉടമസ്ഥൻ തടിയൂർ സ്വദേശി അനൂപ്കുമാർ സിയാദിനെ ബന്ധപ്പെടുകയും ഇന്നലെ മാന്നാറിലെത്തി സ്വർണം കൈപ്പറ്റുകയുമായിരുന്നു. ഓച്ചിറ ക്ഷേത്ര ദർശനത്തിന് പോകവേയാണ് സ്വർണ കൈച്ചെയിൻ നഷ്ടമായതെന്ന് അനൂപ് പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മെംബറും മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ എസ്. അമ്പിളി, തൃക്കുരട്ടി മഹാദേവ സേവാ സമിതി…
Read Moreകണ്ണുനീര് ബുള്ളറ്റാവും: വേദനിപ്പിച്ച അധ്യാപകനുള്ള മറുപടിയായി ‘തോക്ക്’ നിർമ്മിച്ച് ആർട്ടിസ്റ്റ്
നമ്മുടെ മനസ് വേദനിപ്പിച്ചവരെ മരണം വരെ ഓർത്തിരിക്കുമെന്നല്ലേ പറയുന്നത്. ചിലർ അവരോട് പ്രതികാരം ചെയ്യും മറ്റു ചിലർ ക്ഷമിച്ചും സഹിച്ചും നിൽക്കുകയും ചെയ്യും. നമ്മെ വേദനിപ്പിച്ചവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ അല്ലെങ്കിൽ നമ്മുടെ അധ്യാപകരോ ഒക്കെയാവാം. ഇപ്പോഴിതാ തന്നെ കരയിക്കുന്നവർക്ക് നല്കാൻ വ്യത്യസ്തമായ ഒരു മറുപടിയുമായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ആർട്ടിസ്റ്റ്. അതെന്താണെന്നല്ലേ? അതൊരു തോക്കാണ്. അവളെ കരയിക്കുന്നവർക്കുള്ള ചുട്ട മറുപടി ആ തോക്കിലുണ്ട്. തായ്വാനിൽ നിന്നുള്ള യി ഫീ ചെൻ എന്ന ആർട്ടിസ്റ്റാണ് ഗിയർ ഗൺ ഉണ്ടാക്കിയത്. അവൾ കരയുന്പോൾ കണ്ണുനീർ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവർത്തിച്ച് തോക്കിൽ നിന്നും പുറത്ത് വരും. ചെന്നിന്റെ ഒരു അധ്യാപകൻ തന്നെയാണ് ഈ തോക്ക് നിർമ്മിക്കാൻ കാരണക്കാരൻ എന്നാണ് അവൾ പറയുന്നത്. ഒരിക്കൽ അധ്യാപകനും ചെന്നും തമ്മിൽ വിയോജിപ്പുകളുണ്ടായി. വളരെ പരുഷമായിട്ടാണ് അധ്യാപകൻ അന്ന്…
Read Moreജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി: ഓടുന്ന ട്രെയിനിന് മുകളിൽ യുവാവിന്റെ സാഹസിക യാത്ര; വിമർശിച്ച് സൈബറിടം
ജീവൻ വെടിഞ്ഞാലും വേണ്ടില്ല എങ്ങനെയും വൈറലായാൽ മതിയെന്ന മനോഭാവമാണ് ഇന്നത്തെ തലമുറയിലെ മിക്കവർക്കും. സോഷ്യൽ മീഡിയയിൽ ലൈക്കിനും കമന്റിനും വേണ്ടി കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾക്ക് അറുതിയില്ല. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ അതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് വീഡിയോ എടുക്കുന്ന യുവാവ് ആണ് വീഡിയോയിൽ. ഇൻസ്റ്റാഗ്രാമിൽ 29,000 -ത്തിലധികം ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററായ രാഹുൽ ഗുപ്തയാണ് ഈ സാഹസിക പ്രവർത്തനത്തിന് മുതിർന്നത്. തന്റെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ഓടുന്ന ട്രെയിനിന് മുകളിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് അയാൾ പങ്കുവച്ചിരിക്കുന്നത്. ‘ത്രില്ലിംഗ്’ എന്നാണ് തന്റെ അനുഭവത്തെ കുറിച്ച് രാഹുൽ പറയുന്നത്. ഇതിനകം 19 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇത്തവണ ട്രയിൻ ആണെങ്കിൽ അടുത്ത തവണ വിമാനത്തിനു മുകളിൽ നിന്ന് വീഡിയോ എടുക്കണമെന്നാണ് പലരും പരിഹസിച്ചത്. …
Read Moreഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച പട്ടണം; ലോകത്തിന്റെ നെറുകയിൽ ഇന്നും ചെങ്ങന്നൂർ ഒന്നാമത് !
ചെങ്ങന്നൂര്‍: വീണ്ടും ഒരു ക്രിസ്മസ് ദിനംകൂടി സമാഗതമാകുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച പട്ടണം എന്ന വിശേഷണത്തിന് ചെങ്ങന്നൂരിന്റെ പേര് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ട് 9 വര്‍ഷം. മിഷന് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ 2015 ഡിസംബര്‍ 19 നാണ് ചെങ്ങന്നൂര്‍ താലൂക്കിലെ 12 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ അടക്കം 4,030 പേര് അണിനിരന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച് ലോകത്തിന്റെ നെറുകയില്‍ ചെങ്ങന്നൂര്‍ സ്ഥാനം പിടിച്ചത്. ബ്രൗണ്‍, പച്ച, ചുവപ്പ്, മഞ്ഞ, തവിട്ട് നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകളും തൊപ്പിയും ധരിച്ച വിദ്യാര്‍ഥികളടക്കം 4,030 പേര് ക്രിസ്മസ് ട്രീയുടെ മാതൃകയില്‍ ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ അണിനിരന്നതോടെ 2014-ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ 2,945 പേരെ പങ്കെടുപ്പിച്ചു നേടിയ ലോക റിക്കാര്‍ഡാണു തകര്‍ന്നത്. ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തിലായിരുന്നു മനുഷ്യ ക്രിസ്മസ്…
Read Moreവിഷരഹിത ഘടകങ്ങൾ ഉൾപ്പെടുത്തി നിർമാണം: കടലിലും മണ്ണിലും അലിയുന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ചു; കൈയടിച്ച് സോഷ്യൽ മീഡിയ
പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിനു പരിഹാരവുമായി ജപ്പാനിലെ ഒരുകൂട്ടം ഗവേഷകർ. കടൽവെള്ളത്തിൽ മണിക്കൂറുകൾകൊണ്ട് അലിഞ്ഞില്ലാതാകുന്ന പ്ലാസ്റ്റിക് കണ്ടെത്തിയെന്നാണ് ഇവരുടെ അവകാശവാദം. മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളിൽ നശിക്കും. ഈ പ്ലാസ്റ്റിക് അലിഞ്ഞു ചേർന്നാൽ മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുമെന്നും ഗവേഷകർ പറയുന്നു. ജപ്പാനിലെ റൈക്കൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെ ഗവേഷകരാണു സമുദ്രജലത്തിൽ ലയിക്കുന്ന വിപ്ലവകരമായ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് രൂപകൽപ്പന ചെയ്തത്. ഭക്ഷ്യവസ്തുക്കൾ മുതൽ മെഡിക്കൽ ഉപകരണങ്ങൾ വരെ പായ്ക്ക് ചെയ്യാൻ പുതിയ പ്ലാസ്റ്റിക് അനുയോജ്യമാണെന്നു ഗവേഷകർ വ്യക്തമാക്കുന്നു. വിഷരഹിത ഘടകങ്ങൾ ഉൾപ്പെടുത്തിയാണു നിർമാണം. ഇത് മണ്ണിൽ കിടന്ന് വിഘടിച്ചാൽ ജൈവവസ്തുക്കളായി മാറും. ദ്രവിക്കുന്നതിനിടെ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. നിലവിലുള്ള പ്ലാസ്റ്റിക് എത്രകാലം കഴിഞ്ഞാലും പൂർണമായി നശിക്കാതെ ഭൂമിയിലോ വെള്ളത്തിലോ കിടക്കും. ഈ ആഗോള വെല്ലുവിളിയെ നേരിടാൻ പുതിയ പ്ലാസ്റ്റിക്കിന് കഴിഞ്ഞാൽ…
Read Moreബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം; പാർലമെന്റിൽ ‘ബംഗ്ലാദേശ് ബാഗ്’ ധരിച്ചെത്തി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി പാർലമെന്റിലെത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. ‘ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായെത്തിയാണു പ്രിയങ്ക ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ‘പലസ്തീൻ’ എന്നെഴുതിയ ബാഗുമായി പാർലമെന്റിലെത്തി പലസ്തീൻ ജനതയ്ക്കും പ്രിയങ്ക ഐക്യദാർഢ്യമറിയിച്ചിരുന്നു.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങളിൽ പാർലമെന്റിനുപുറത്ത് പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധവും നടന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ലോക്സഭയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ പലസ്തീന് പിന്തുണയറിയിച്ചുള്ള ബാഗുമായി പ്രിയങ്ക എത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ താൻ എന്തു ധരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും തന്നോട് എന്തു ധരിക്കണമെന്ന് പറയുന്നത് ബിജെപിയുടെ പുരുഷാധിപത്യമനോഭാവമാണു പ്രകടമാക്കുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. സ്വന്തം ലേഖകൻ
Read More