കുട്ടികൾക്കും കൗമാരക്കാർക്കും ഓസ്ട്രേലിയയിൽ സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. സമൂഹ മാധ്യമങ്ങളിൽ 16 വയസിന് താഴെ പ്രായമുള്ളവർക്ക് അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. അടുത്ത വർഷത്തോടെ ഈ നയം രാജ്യത്ത് നടപ്പിലാക്കാനാണ് തീരുമാനം. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ ആപ്പുകളിൽ മാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ ഭരണകൂടം സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് ഒരു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞും പുതിയ ചട്ടം ലംഘിക്കുന്ന സമൂഹ മാധ്യമ കമ്പനികൾക്ക് രാജ്യത്ത് വലിയ തുക പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
ചൈനക്കാരുടെ പുതിയ വിഭവം പുറത്ത് “തവളപ്പിസ” ; പുത്തൻ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ന്യൂജൻ വിഭവം
ബെയ്ജിംഗ്: ചൈനക്കാരുടെ വിചിത്രമായ ഭക്ഷണരീതികൾ മറ്റു രാജ്യക്കാർക്ക് അതിശയമാണ്! അതിൽ ചിലതാകട്ടെ അറുപ്പുളവാക്കുന്നതും. തരംഗമായി മാറിയ “കല്ല് കറി’ ഉൾപ്പെടെയുള്ള അതിവിചിത്രമായ ഭക്ഷണ പദാർഥങ്ങളുടെ പേരിൽ ചൈനക്കാർ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനൊപ്പം പരിഹാസത്തിനും ഇരയാകാറുണ്ട്. ജനപ്രിയവിഭവമായ പിസയുടെ മുകളിൽ തവളയെ വറുത്തുവച്ചാണു പുതിയ രുചിക്കൂട്ട് ചൈനയിൽ തയാറാക്കിയത്. തവളയെ മുഴുവനായി പൊരിച്ചു പിസയുടെ മുകളിൽ അലങ്കരിച്ചുവയ്ക്കുകയാണു ചെയ്യുന്നത്. പിസയുടെ മുകളിൽ മല്ലിയില മുറിച്ചു വിതറിയശേഷമാണു തവളയെ പൊരിച്ചുവയ്ക്കുക. “എക്സി’ലാണ് പിസയുടെ പുത്തൻ അവതാരം പ്രത്യക്ഷപ്പെട്ടത്. പിസയുടെ പുത്തൻ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ന്യൂജൻ വിഭവം പരീക്ഷിച്ചു നോക്കിയ ചിലർ അവകാശപ്പെട്ടു. സമ്മിശ്രപ്രതികരണങ്ങളാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read Moreഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അഭ്യാസം കാണിച്ച് ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്; മുന്നറിയിപ്പുമായി എംവിഡി
പൊതുനിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവന് വെടിയുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). നന്നായി ഡ്രൈവ് ചെയ്യുന്നതിനു പകരം നിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി ഔട്ടാകുന്നത് എന്തൊരു കഷ്ടമാണെന്നാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഒരുപക്ഷേ ഇതിന് ഇരയാകുന്നവരെക്കാളും പതിന്മടങ്ങു ദുഃഖം അനുഭവിക്കുന്നത് അവര്‍ക്ക് പ്രിയപ്പെട്ടവരാകാം. എംവി ആക്ട് സെക്ഷന്‍ 189 പ്രകാരം പൊതുസ്ഥലങ്ങളില്‍ റേസ് അല്ലെങ്കില്‍ അമിത വേഗതയില്‍ അപകടകരമായി വാഹനമോടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കില്‍ ആറു മാസത്തെ തടവും അതുമല്ലെങ്കില്‍ രണ്ടും കൂടെയോ ശിക്ഷ വിധിക്കാവുന്നതാണെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതേകുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ…
Read Moreഇന്‍സ്റ്റഗ്രാം സൗഹൃദം കെണിയായി; അഞ്ചുപവന്‍ സ്വര്‍ണം നല്കിയ യുവതിക്ക് പകരം ലഭിച്ചത് ഹല്‍വയും മിഠായിയും!
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് അഞ്ച് പവന് സ്വര്‍ണാഭരണം തട്ടിയെടുത്തതായി പരാതി. ഇന്‍സ്റ്റഗ്രാം ഐഡി ഉടമ ഷംനാദ് എന്നയാള്‍ക്കെതിരേ വളയം പോലീസ് കേസ് എടുത്തു. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയെയാണ് അജ്ഞാതന്‍ കബളിപ്പിച്ച് മൂന്നു ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായി കടന്നു കളഞ്ഞത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തിയ യുവാവ്, വില കൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്ന് യുവതിയോട് പറയുകയായിരുന്നു. വാഗ്ദാനത്തില്‍ ആകൃഷ്ടയായ യുവതി ആഭരണങ്ങള്‍ നല്‍കാനായി യുവാവിനോട് വീടിന് പരിസരത്ത് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച്ച യുവാവ് പരാതിക്കാരിയുടെ വീടിന് സമീപം എത്തുകയും അഞ്ച് പവന് ആഭരണങ്ങള്‍ യുവതിയില്‍ നിന്ന് വാങ്ങുകയും പകരം പണമടങ്ങിയ ബാഗെന്ന് പറഞ്ഞ് ഗിഫ്റ്റ് നല്‍കുകയും ചെയ്തു. വീട്ടിലെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും നല്കി വഞ്ചിച്ചെന്നു…
Read Moreപുഞ്ചിരിയോടെ അവർ പറഞ്ഞു: ഓള്‍ഡ് ഈസ് ഗുഡ്; വിന്റേജ് കാറുകളുടെ റാലിസംഘം കോട്ടയത്ത്
കോട്ടയം: 1926 മോഡല്‍ ബെന്റ്ലി കാര്‍. 96 വര്‍ഷം പ്രായവും പഴക്കവും ഇവനൊരു പ്രശ്നമേയല്ല. ശരം വിട്ടപോലെയുള്ള കുതിപ്പിനും സ്റ്റൈലന്‍ നില്പ്പിനും ഘടഘടാ ശബ്ദത്തിനുമൊക്കെയുണ്ട് ഒരു തറവാടിത്തം. ബെന്റ്ലി, ലഗോണ്ട, ആല്‍വിസ് തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചയില്‍ കൗതുകം തോന്നിക്കുന്ന 19 വിന്റേജ് കാറുകളുടെ റാലി കുമരകത്തുനിന്നു തേക്കടിയിലേക്ക് പോയി. വിദേശികളും സ്വദേശികളുമായ വാഹനക്കമ്പക്കാരാണ് 14നു ഗോവയില്‍ തുടങ്ങി ഡിസംബര്‍ ഒന്നിന് ചെന്നൈയില്‍ അവസാനിപ്പിക്കുന്ന റാലി സംഘത്തിലുള്ളത്. ബ്രിട്ടണ്, അമേരിക്ക, ഫിന്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ് എന്നിവിടങ്ങളില്നിന്നൊക്കെയുള്ളതാണ് ഈ വാഹനങ്ങളും സാരഥികളും. എഴുപതും എണ്‍പതും വയസു കഴിഞ്ഞിട്ടും ലോകപര്യടനത്തില്‍ ഓരോ വര്‍ഷവും ഇവര്‍ക്കു കമ്പം കൂടുകയാണ്. ആല്‍വിസ് (1933 മോഡല്‍), മോഡല്‍ ഷെവര്‍ലെ(1939), മോഡല്‍ സിട്രോയന്‍ ട്രാക്ഷന്‍ (1947), ഷെവര്‍ലെ ഫ്ളീറ്റ് മാസ്റ്റര്‍ (1947), ബെന്റ്ലി (1952), മോഡല്‍ ലാന്‍ഡ് റോവര്‍ (1955), ഡോഡ്ജ്…
Read Moreഎന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്: മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട് പെൺകുട്ടി വീട്ടിലെ കാറുമായി കാമുകനൊപ്പം കടന്നു
മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം 19 കാരിയായ പെൺകുട്ടി കാറുമായി കടന്നു. കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി ആൺസുഹൃത്തിനൊപ്പം കർണാടകയിലേക്ക് കടന്നതായാണ് സൂചന. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാറിലാണ് സംഭവം. മാസങ്ങൾക്കുമുമ്പ് മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്തിയിരുന്നു. എന്നാൽ, രണ്ടുമാസത്തിനകം ഈ ബന്ധം ഒഴിവാക്കി പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം മാതാപിതാക്കൾ മുറിക്കകത്ത് സംസാരിച്ചിരിക്കുമ്പോൾ പെൺകുട്ടി വാതിൽ പുറത്തുനിന്നുപൂട്ടി കാറിന്റെ താക്കോലെടുത്ത് സ്ഥലംവിടുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസും പരിചയവുമുള്ളതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ദേശീയപാതയിലെ ബന്തിയോട്ടെത്തിയ ശേഷം ആൺസുഹൃത്തിനൊപ്പം പോയതായാണ് സൂചന. ബന്തിയോടിന് സമീപം മീപ്പുഗിരിയിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. നേരത്തേയും ഒരുതവണ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായ സംഭവമുണ്ടായിരുന്നു.
Read Moreഅച്ഛന്റെ അവസാന ഡ്യൂട്ടിയിൽ സഹപൈലറ്റ് ആയി മകൾ: അമേരിക്കൻ പൈലറ്റിന്റെ വിടവാങ്ങൽ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
മിയാമി: അമേരിക്കൻ എയർലൈൻസിൽ ദീർഘകാലം പ്രവർത്തിച്ച പൈലറ്റിന്റെ വിടവാങ്ങൽയാത്ര സമൂഹമാധ്യമങ്ങളിൽ തരംഗമായി. മിയാമിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പറക്കലിൽ സഹപൈലറ്റ് ആയി കൂടെയുണ്ടായിരുന്നത് മകളായിരുന്നു. പറക്കലിനിടെ വിമാനത്തിന്റെ കോക്ക്പിറ്റിൽ വച്ച് അദ്ദേഹം തന്റെ സേവനകാലയളവിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ യാത്രക്കാരുമായി പങ്കുവച്ചു. “ഇത് അമേരിക്കൻ എയർലൈൻസിലെ എന്റെ അവസാന ദിവസമാണ്…11,835 ദിവസം ഞാൻ വൈമാനികനായി പ്രവർത്തിച്ചു. ഇനി വിശ്രമിക്കാൻ സമയമായി’- പൈലറ്റ് പറഞ്ഞു. സഹപൈലറ്റായ മകൾക്കു പുറമെ അദ്ദേഹത്തിന്റെ മറ്റു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കാബിൻ ക്രൂ അംഗങ്ങളും ഈസമയം ഒപ്പമുണ്ടായിരുന്നു. ഏവിയേഷൻ ഫോർ ഏവിയേറ്റേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു.
Read Moreഎലികളെ സംരക്ഷിക്കാൻ നാട്ടുകാർ സഹായിക്കണം..! വിചിത്രമായ അഭ്യർഥനയുമായി മൃഗസംരക്ഷണകേന്ദ്രം
അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ഒരു പ്രാദേശിക മൃഗസംരക്ഷണകേന്ദ്രം അധികൃതർ നാട്ടുകാരോടു വിചിത്രമായ അഭ്യർഥന നടത്തിയിരിക്കുകയാണ്. മൃഗസംരക്ഷണകേന്ദ്രത്തിൽ എലികൾ പെരുകിയിരിക്കുകയാണെന്നും അവയെ സംരക്ഷിക്കാൻ നാട്ടുകാർ സഹായിക്കണമെന്നുമാണ് അഭ്യർഥന. എലികൾക്ക് നല്ല ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കാൻ തങ്ങൾക്കു സാധിക്കുന്നില്ലെന്നും നാട്ടുകാരുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എല്ലാ എലികളെയും ഒരുമിച്ചാണു നിലവിൽ പാർപ്പിച്ചിരിക്കുന്നത്. അവയെ മാറ്റിപ്പാർപ്പിക്കാൻ കൂടുതൽ ഗ്ലാസ് ടാങ്കുകൾ വേണം. കൈവശമുള്ളവർ അവ നൽകണമെന്നു മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ന്യൂ ഹാംഷെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഡെന്നിസൺ പോസ്റ്റിൽ കുഛിച്ചു. ഒരാൾ ഓമനിച്ചു വളർത്തിയ ഏകദേശം 450 എലികളെ മൃഗസംരക്ഷണകേന്ദ്രത്തിൽ ഏല്പിച്ചതാണു പുലിവാലായത്. ഈ എലികൾ പ്രസവിച്ചു തുടങ്ങിയതോടെ എണ്ണം വർധിച്ചു. അനുദിനമെന്നോണം എണ്ണം കൂടുകയുമാണ്. അതിനിടെ ആദ്യം എലികളെ എത്തിച്ചയാൾ 500 എലികളെ കൂടി എത്തിക്കാൻ ഒരുങ്ങുകയാണെന്നും പറയുന്നു. തള്ളാനും പറ്റില്ല,…
Read Moreസന്തോഷത്തിന്റെ നല്ല നാളുകൾ: കുനോയിൽ ചീറ്റ ‘നീർവ’ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
കുനോ ദേശീയോദ്യാനത്തിലെ ചീറ്റയായ നീർവ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സന്തോഷത്തിനു വക നൽകുന്നത്. ഇതോടെ കുനോ ദേശീയോദ്യാന പാർക്കിലെ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 16 ആയി. ഇന്ത്യയില്‍ 1952 ല്‍ വംശമറ്റുപോയ ഒരു ജീവിവര്‍ഗത്തെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് ചീറ്റ കുഞ്ഞുങ്ങളുടെ പിറവിയെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്സില്‍ കുറിച്ചു. പ ദ്ധതി വിജയിപ്പിക്കാൻ പരിശ്രമിച്ച വനം വകുപ്പുദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. 2022 സെപ്റ്റംബർ 17നാണ് എട്ട് നമീബിയൻ ചീറ്റകളെ കുനോയിലെത്തിച്ചത്. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഒരു ഡസനോളം ചീറ്റകളെക്കൂടി ദേശീയോദ്യാനത്തിലേക്ക് മാറ്റിയിരുന്നു.
Read Moreകാമുകി തേച്ചിട്ട് പോയി: വിഷമത്തിൽ ഫേസ്ബുക്കിൽ ലൈവ് പങ്കുവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; രക്ഷകരായി പോലീസ്
കാമുകി തേച്ചിട്ട് പോയ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസെത്തി രക്ഷപെടുത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നവംബർ 23 -ന് രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വർഷങ്ങളായി പ്രേമിച്ച കാമുകി ബന്ധത്തിൽ നിന്നും പിൻമാറി. അതോടെ മാനസികമായി തളർന്ന യുവാവ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവച്ചു. താൻ മരിക്കാൻ പോകുവാണ്. ജീവിക്കാൻ പോലും തോന്നുന്നില്ല എന്ന് പറഞ്ഞ് ലൈവ് ഇട്ടു. ഇത് കണ്ട യുവാവിന്റ സുഹൃത്തുക്കൾ ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. ഇയാളുടെ ‘ഫോൺ നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് സ്ഥലത്തെത്തിയത്. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read More