വഴിയോര കച്ചവടക്കാർ ധാരാളം ഇന്ന് നമ്മുടെ നാട്ടിലുണ്ട്. വഴിയരികിൽ ചോളം വിൽക്കുന്ന രണ്ട് ചെറിയ ആൺകുട്ടികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴയെപ്പോലും വകവയ്ക്കാതെ അമ്മയെ സഹായിക്കുന്ന കുട്ടികളാണ് ഇന്നത്തെ താരം. വഴിയോര കച്ചവടക്കാരിയായ അമ്മയെ സഹായിക്കാൻ മഴയത്ത് രണ്ടു കുഞ്ഞു മക്കൾ ഇരിക്കുന്നു. ഇവരുടെ സമീപത്തായി ഒരു കാർ വന്ന നിൽക്കുന്നതു മുതലാണ് വീഡിയോയുടെ തുടക്കം. കാർ അവർക്കരികിൽ നിർത്തിയതോടെ വളരേ പ്രതീക്ഷയോടെ കുട്ടികൾ കാറിനടുത്തേക്ക് ഓടി വരുന്നു. കാറിന്റെ ഗ്ലാസ് തുറന്നതോടെ ഏത് ചോളമാണ് സാർ നിങ്ങൾക്ക് വേണ്ടത്. വലുത് എടുക്കണൊ? ചെറുത് എടുക്കണോ എന്നായി ചോദ്യം. വലിയ ചോളംതന്നെ പോരട്ടേയെന്ന് കാറുകാരൻ ആവശ്യപ്പെട്ടു. അത് കേൾക്കണ്ട താമസം കുഞ്ഞുങ്ങൾ ചോളം എടുക്കാനായി അമ്മയ്ക്കരികിലേക്ക് പോകുന്നതാണ് വീഡിയോ. കാറുകാരൻ ചോളം വാങ്ങിയ പണം അവർക്ക് കൊടുത്തു. എന്നാൽ ചോളത്തിന്റെ കാശിനേക്കാൾ അധികം പണമാണ്…
Read MoreCategory: Today’S Special
‘വരനെ ആവശ്യമുണ്ട്’; മുംബൈ താജ് ഹോട്ടലിന് സമീപം പ്ലക്കാഡുമായി യുവതി; വൈറലായി വീഡിയോ
വരനെ ആവശ്യമുണ്ട് വധുവിനെ ആവശ്യമുണ്ട്. പത്രപരസ്യം നോക്കാനായി കാത്തിരുന്ന ഞായാഴ്ചകളുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ കാലം പുരോഗമിച്ചതോടെ മാട്രിമോണികളുടെ മറ്റൊരു യുഗം പിറന്നു. ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയുമുള്ള കല്യാണം നോക്കുന്ന ആളുകളുടെ മുഴുവൻ വിവരങ്ങളും സ്കീനിൽ പ്രത്യക്ഷമാകും. അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് എഴുതിയ പ്ലേക്കാർഡും പിടിച്ച് മുംബൈ താജ് ഹോട്ടലിന് മുന്നില് നില്ക്കുന്ന മുംബൈ സ്വദേശിനിയായ 29 കാരി സയാലി സാവന്ത് ആണ് വീഡിയോയിൽ ഉളളത്. താജ് ഹോട്ടൽ മാത്രമല്ല മറൈൻ ഡ്രൈവ്, ഗേറ്റ്വേ ഓഫ് ഇന്ത്യ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സയാലി ബയോഡാറ്റ പ്രദർശിപ്പിച്ച ബോർഡുമായി നില്ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് പലരും രംഗത്തെത്തി. പൊതു ഇടങ്ങളിൽ ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ കാണിക്കുന്ന…
Read Moreപോലീസ് വന്നത് നന്നായി: വിവാഹ ദിവസം വരന്റെ പൂർവ്വ ചരിത്രം കേട്ടു വധു കല്യാണത്തിൽ നിന്നും പിൻമാറി
വളരെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ മുഹൂർത്തത്തിനു തൊട്ട് മുൻപ് വിവാഹം മുടങ്ങുന്ന അവസ്ഥ ഉണ്ടായാലോ? ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോരഖ്പൂരിലെ ഷാഹ്പൂരിലാണ് സംഭവം. കല്യാണ ദിവസം വധുവും വരനും മണ്ഡപത്തിലേക്ക് കടക്കുന്ന സമയത്ത് പെട്ടന്നതാ പോലീസെത്തി. പോലീസിനെ കണ്ടതോടെ എല്ലാവരും കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കത്തിലായി. അപ്പോഴാണ് വരന്റെ പൂർവ കാല ചരിത്രം പോലീസ് പറയുന്നത്. ഗോരഖ്പൂരിലെ ബിച്ചിയ സ്വദേശിയായ മഹേന്ദ്ര രാജ് ആയിരുന്നു ആ വിവാഹത്തിലെ വരന്. ഇയാൾ കഴിഞ്ഞ ഏഴ് വർഷമായി ഷാഹ്പൂർ സ്വദേശിനിയായ ഒരു യുവതിയുമായി ലിവ് ഇന് റിലേഷന്ഷിപ്പിലായിരുന്നു. എന്നാൽ പുതിയ കല്യാണ് ആലോചന വന്നതോടെ ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതറിഞ്ഞ യുവതി ഇയാൾക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചു. അതോടെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി വന്ന മഹേന്ദ്ര രാജ് പിടിയിലുമായി.…
Read Moreയുദ്ധസ്മാരകത്തിനു മുന്നിൽ ‘ടൗവൽ ഡാൻസ്’: ഇതല്ല ഫെമിനിസം എന്നു സൈബറിടം
ന്യൂഡൽഹി: കോൽക്കത്ത സ്വദേശിനിയായ മോഡൽ സന്നതി മിത്രയ്ക്ക് വിവാദം കൂടെപ്പിറപ്പാണ്. അൽപവസ്ത്രധാരിയായി ദുർഗാപൂജ നടക്കുന്ന പന്തൽ സന്ദർശിച്ചതിന്റെ വിവാദം കെട്ടടങ്ങും മുൻപേ ഇവർ അടുത്ത വിവാദത്തിന് തിരികൊളുത്തി. രാജ്യതലസ്ഥാനത്തായിരുന്നു ഇത്തവണ സന്നതി മിത്രയുടെ പ്രകടനം. ഡൽഹിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന യുദ്ധസ്മാരകമായ ഇന്ത്യ ഗേറ്റിനു മുന്നിൽനിന്ന് “ടൗവൽ ഡാൻസ്’ ചെയ്താണു പുതിയ വിവാദം പിടിച്ചുവാങ്ങിയത്. അന്താരാഷ്ട്ര പുരുഷദിനത്തിൽ (നവംബർ 19) “ഹാപ്പി ഇന്റർനാഷണൽ മെൻസ് ഡേ’ എന്ന അടിക്കുറിപ്പോടെയാണ് സന്നതി ഡാൻസ് വീഡിയോ പങ്കുവച്ചത്. ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസ ഹിറ്റുകളിലൊന്നായ “ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന സിനിമയിലെ “മേരേ ഖ്വാബോം മേ’ എന്ന ഗാനത്തിനാണ് സന്നതി ചുവടുവച്ചത്. സിനിമയിൽ ടൗവൽ മാത്രം ധരിച്ചെത്തുന്ന കജോളിനെ അനുകരിച്ചായിരുന്നു നൃത്തം. ഗ്ലാമർ നൃത്തച്ചുവടുകളും ശരീരപ്രദർശനവും ആരാധകർ ഏറ്റെടുത്തെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങി. നാടിനുവേണ്ടി ജീവൻ ത്യജിച്ച…
Read Moreനീലഗിരിയുടെ സഖികളേ…ഇങ്ങോട്ട് ഒന്നു നോക്കാമോ; കൗതുകത്തോടെ പുള്ളിമാൻ കൂട്ടത്തിനടുത്തെത്തി; ടൂറിസ്റ്റുകൾക്ക് പിന്നീട് സംഭവിച്ചത്…
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിൽ പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ടൂറിസ്റ്റുകൾക്ക് പിഴ. ആന്ധ്രയിൽനിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾക്ക് വനംവകുപ്പ് 15,000 രൂപയാണ് പിഴ ചുമത്തിയത്. വന്യജീവി മേഖലയായ മസിനഗുഡി-തൊപ്പക്കാട് റോഡിലാണ് സംഭവം. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽനിന്നുള്ള അബ്ദുള്ള ഖാൻ (24), അബ്ദുൾ അസീസ് (26), ഇബ്രാഹിം ഷെയ്ഖ് (27) എന്നിവർക്കാണു പിഴ അടയ്ക്കേണ്ടിവന്നത്. വയനാട്ടിലേക്കുള്ള യാത്രാമധ്യേ മൂവരും മാനുകൾ മേയുന്നത് കണ്ട് വാഹനത്തിൽനിന്നു പുറത്തിറങ്ങുകയായിരുന്നു. ഒരു വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയിൽ വിനോദസഞ്ചാരികളിലൊരാൾ മൃഗങ്ങളെ പിന്തുടരുന്നതും മറ്റൊരാൾ ഇത് ചിത്രീകരിക്കുന്നതും കാണാം. മാനുകൾ പരിഭ്രാന്തരായി ചിതറിയോടുന്നതും വീഡിയോയിലുണ്ടായിരുന്നു.
Read Moreവിചിത്രമീ ‘ദൂധ് കോള’..! ലോകത്തിൽ തന്നെ ഇതാദ്യമെന്ന് സൈബറിടം; വൈറലായി വീഡിയോ
കോൽക്കത്ത: പാലും പഴവും കോന്പിനേഷൻ തീൻമേശയിൽ നമുക്കു സുപരിചതമാണ്. എന്നാൽ, പാലും തംസ് അപ്പും ചേർന്നൊരു കോന്പോയെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ! കോൽക്കത്തയിലെ ഒരു ധാബയിൽ വിളന്പുന്ന ഈ വിചിത്രപാനീയം സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. തംസ് അപ്പിനൊപ്പം തിളപ്പിച്ച പാൽ ചേർത്തു തയാറാക്കുന്ന ഈ ന്യൂജന്റെ പേര് “ദൂധ് കോള’. കോൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള ബൽവന്ത് സിംഗ് ഈറ്റിംഗ് ഹൗസിലാണ് “ദൂധ് കോള’ യുടെ പിറവി. കണ്ടന്റ് ക്രിയേറ്ററായ ആരാധന ചാറ്റർജിയാണ് ഈ വിചിത്ര റെസിപ്പി ലോകത്തിനു പരിചയപ്പെടുത്തിയത്. ദഹനപ്രശ്നങ്ങളെക്കുറിച്ച് ആകുലതകൾ വേണ്ടെന്നു പുത്തൻ ഐറ്റം പരീക്ഷിച്ച ആരാധന പറയുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. സോഡയുടെയും പാലിന്റെയും സംയോജനം വിക്ടോറിയൻ ഇംഗ്ലണ്ടിലാണ് ആദ്യമായി പരീക്ഷിച്ചത്. എന്നാൽ അതിന്റെ കോള പതിപ്പ് പുറത്തിറങ്ങുന്നത് ഇതാദ്യമാണ്.
Read Moreചൂതാട്ടത്തിന് അടിമയായ യുവതി കൊന്നുതള്ളിയത് 12 പേരെ; പണം കണ്ടെത്താൻ കൊന്നവരിൽ ഉറ്റസുഹൃത്തും; വനിതാ സീരിയൽ കില്ലർക്ക് ഒടുവിൽ പണികിട്ടി
ബാങ്കോക്ക്: ചൂതാട്ടത്തിനുള്ള പണം കണ്ടെത്താനായി ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ വനിതാ സീരിയൽ കില്ലർക്ക് തായ് ലൻഡിൽ വധശിക്ഷ. സരാരത്ത് രംഗ്സിവുതാപോൺ എന്ന യുവതിക്കാണു കോടതി തൂക്കുകയർ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായിരുന്ന യുവതി കടം വീട്ടാനുള്ള പണം കണ്ടെത്താനായാണ് കൊലപാതകങ്ങളും മോഷണവും നടത്തിയത്. ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തിയായിരുന്നു കൊലപാതകങ്ങൾ. കഴിഞ്ഞവർഷം ഉറ്റ ചങ്ങാതിയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയായിരുന്നു തുടക്കം. ഇതിന് പിന്നാലെ സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കി. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇവരെ കഴിഞ്ഞ മേയ് മാസത്തിൽ അറസ്റ്റ് ചെയ്യുമ്പോൾ ഇവർ ഗർഭിണിയായിരുന്നു. രാജ്യമാകെ കേസ് ചർച്ചയായതോടെ ഇവരുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യത്തിൽ മരിച്ചവരുടെ കേസുകൾ പരിശോധിച്ചതോടെയാണു കൊലപാതക പരന്പര പുറത്തുവന്നത്.…
Read Moreഇത് എന്താണെന്നു പറയാമോ?; പഴയസാധനം വിൽക്കുന്ന ജർമനിയിലെ മാർക്കറ്റിൽ പുരാതന ഇന്ത്യൻ പഞ്ചാംഗം!
ഫ്രാങ്ക്ഫർട്ട്: ഉത്തർപ്രദേശിലെ വാരണാസിയിൽ 180ലേറെ വർഷം മുൻപ് അച്ചടിച്ച പഞ്ചാംഗം ജർമനിയിലെ ഹാംബർഗിൽ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കണ്ടെത്തി. ദേവനാഗരി ലിപിയിൽ തയാറാക്കിയതാണ് ഈ പഞ്ചാംഗം. അപൂർവലിപിയിൽ തയാറാക്കിയ ഈ പുസ്തകം കണ്ട ആരോ “ഇത് എന്താണെന്നു പറയാമോ?’ എന്നു ചോദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് പ്രതികരണങ്ങൾ എത്തി.ഉത്തർപ്രദേശിലെ വാരണാസിയിൽ ഭാർഗവ പ്രസ് ആണ് ഈ പഞ്ചാംഗം അച്ചടിച്ചു വിപണിയിലെത്തിച്ചതെന്നും അക്കാലത്തെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായിരുന്ന പണ്ഡിറ്റ് നവൽ കിഷോർ ഭാർഗവയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭാർഗവ പ്രസ് എന്നും വിശദീകരണങ്ങൾ വന്നു. ഭാർഗവ ഞങ്ങളുടെ പൂർവികനാണെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇപ്പോഴും ലക്നൗവിൽ താമസിക്കുന്നുണ്ടെന്നും അവർ ഇപ്പോൾ പ്രസ് നടത്തുന്നില്ലെന്നും ഭാർഗവയുടെ താവഴിയിൽപ്പെട്ട ഒരാൾ കുറിച്ചു.
Read Moreനാടിൻ നൻ മകനെ പൊൻ മകനെ മുത്തായവനെ..! നാലരപ്പതിറ്റാണ്ടായി നാടിനൊപ്പം സഞ്ചരിച്ച് നാടിന്റെ സ്പന്ദനമായ സി.പി.എൻ ബസിനെ ആദരിച്ച് നാട്ടുകാർ
നാലരപ്പതിറ്റാണ്ടായി മാന്നാർ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സി.പി.എൻ എന്ന സ്വകാര്യ ബസിന് നാടിന്റെ ആദരവ്. പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി ബുധനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ കലാപോഷിണി വായനശാലയിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കുടുംബപ്പേരായ ചെറുകര, മുത്തച്ഛൻ പദ്മനാഭൻ, പിതാവ് നാരായണൻ എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് നാമകരണം ചെയ്ത, കുളനട മാന്തുക ചെറുകരയിൽ എൻ.സി. രാജൻപിള്ളയുടെ ഉടമസ്ഥതയിലുള്ള സി.പി.എൻ എന്ന സ്വകാര്യ ബസ് പൊതുഗതാഗത രംഗത്ത് നാലരപ്പതിറ്റാണ്ടിന്റെ സ്തുത്യർഹ സേവനത്തിലൂടെ നാടിന്റെ സ്പന്ദനമായി മാറിയിരിക്കുകയാണ്. ഇതിലെ ജീവനക്കാരായ ശശിധരൻ നായർ, തുളസീധരൻ നായർ, വിനോദ് എന്നിവരെയും ബസ് ഉടമയെയും പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പൊന്നാട അണിയിച്ച് ആദരിച്ചു. മാധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിൽ, പരിസ്ഥിതി ഫോറം പ്രവർത്തകൻ അബ്ദുൾ റഹ്മാൻ കുഞ്ഞ് എന്നിവരെയും ചടങ്ങിൽ…
Read Moreപുറംമോടി കണ്ട് ആരെയും അളക്കരുത്: തീപ്പെട്ടിക്കൂട് പോലൊരു വീട്, അകത്ത് കയറിയാലോ കണ്ണ് തള്ളി പുറത്ത് വരും; വീഡിയോ വൈറൽ
പുറംമോടി കണ്ട് ആരെയും വിലയിരുത്തരുതെന്ന് പറയാറില്ലേ. അതുപോലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. arrickpaartalu എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗാരാമിൽ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വീടിന്റെ അകത്തെ കാഴ്ചകളാണ് ഇത്. പുറമേ നിന്ന് നോക്കിയാൽ ഒരു തീപ്പെട്ടിക്കൂടെന്ന് തോന്നിക്കും അകത്തേക്ക് കയറിയപ്പോഴാണ് കണ്ണും മനസും നിറയുന്ന കാഴ്ച കണ്ടത്. ഷീറ്റിട്ട വീടാണ്. വാതിൽ പോലുമില്ല. പകരം കർട്ടൻ ഇട്ടിരിക്കയാണ്. കളർഫുള്ളായ ഒരു കർട്ടൻ തന്നെയാണ് ഇട്ടിരിക്കുന്നത്. ഒരു ബെഡ്റൂമാണ് പിന്നെ കാണുന്നത്. കർട്ടൻ മാറ്റുന്പോൾതന്നെ ഒരു ബുദ്ധന്റെ വലിയ ചിത്രമാണ് ചുമരിൽ കാണുന്നത്. ഒരു വലിയ കട്ടിലും ഫ്രിഡ്ജും അലമാരയും ഒക്കെ മുറിയിലുണ്ട്. മനോഹരമായ നിറങ്ങളാൽ തീർത്തിരിക്കുകയാമ് മുറിയുടെ ചുമരുകൾ. ഒരു ടിവിയും അക്വേറിയവും മുറിയിൽ കാണാം. ചുമരിൽ ഭാര്യയുടേയും ഭർത്താവിന്റേയും ചിത്രവും വച്ചിട്ടുണ്ട്. ആര് കണ്ടാലും അത്ഭുതത്തോടെ നോക്കിപ്പോകുന്ന മുറി തന്നെയാണ് ഇത്. വീഡിയോ…
Read More