ചങ്ങനാശേരി: കവിത്രയങ്ങളില്‍പ്പെട്ട മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ 75-ാം ചരമവാര്‍ഷിക ദിനം ഇന്ന്. ഉള്ളൂര്‍ സ്വദേശിയായ സുബ്രഹ്മണ്യഅയ്യരുടെയും പെരുന്ന താമരശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂണ്‍ ആറിനാണ് ഉള്ളൂരിന്റെ ജനനം. പെരുന്നയില്‍ ജനിച്ച എസ്. സാംബശിവന് കാലക്രമത്തില്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യരായി മാറി. കവിത്രയങ്ങളില്‍ കോളജ് വിദ്യാഭ്യാസം നേടിയത് ഉള്ളൂര്‍ മാത്രമായിരുന്നു. മലയാളം, തമിഴ്, സംസ്കൃതം എന്നിവയ്ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. പിന്നീട് എംഎയും ബിഎല്ലും പാസായ ഉള്ളൂര്‍, സര്‍ക്കാര്‍ സര്‍വീസില്‍ തഹസില്‍ദാര്‍, മുന്‍സിഫ്, ദിവാന് പേഷ്കാര്‍, ആക്ടിംഗ് ചീഫ് സെക്രട്ടറി പദവികളും വഹിച്ചു. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ വക്കീല്‍ പരീക്ഷ പാസായ അദ്ദേഹം അഭിഭാഷകനായി ജീവിക്കാനാണ് ആഗ്രഹിച്ചതെങ്കിലും പിതാമഹനായ വെങ്കിട്ട രാമയ്യരുടെ നിര്‍ബന്ധംമൂലം അധ്യാപകവൃത്തിയില്‍ തുടര്‍ന്നു. ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ രവിവര്‍മ വലിയകോയിത്തമ്പുരാന്റെ വിശ്വസ്തനായും പ്രവര്‍ത്തിച്ചു. 1937ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചി…
Read MoreCategory: Today’S Special
418 ലക്ഷത്തിന്റെ നോട്ടുമാല; വിവാഹവേദിയിൽ വരന് സഹോദരിമാരുടെ സർപ്രൈസ്..!
എട്ടു സഹോദരിമാർക്ക് ഒരു സഹോദരൻ. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ സഹോദരിമാരാണ് അവനെ വളർത്തിയത്. ഒറ്റ ആങ്ങളയുടെ കല്യാണം ആർഭാടമാക്കി നടത്താനും സഹോദരിമാർ തീരുമാനിച്ചു. വിവാഹവേദിയിൽ വച്ചു സഹോദരന്റെയും വധുവിന്റെയും കഴുത്തിൽ അവർ വലിയ മാലകൾ അണിയിച്ചു. പൂമാലയല്ല, നോട്ടുമാല. മാലയിലുണ്ടായിരുന്നത് 16,000 ചൈനീസ് യുവാൻ. ഏകദേശം 18 ലക്ഷം രൂപ. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഷിയാനിൽ കഴിഞ്ഞമാസം അവസാനമായിരുന്നു വിവാഹച്ചടങ്ങ്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോ ചൈനയ്ക്കകത്തും പുറത്തും വൈറലായിരിക്കുകയാണ്. വരന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരെല്ലാം വലിയ പണക്കാരാണ്. അവരാണു വിവാഹം നടത്തിയതെന്നു വീഡിയോ പകർത്തിയ അതിഥി പറയുന്നു. വിവാഹസമ്മാനമായി സഹോദരിമാർ നോട്ടുമാല അണിയിക്കുന്ന കാര്യം വരൻ അറിഞ്ഞിരുന്നില്ലെന്നും അതിനാൽ അവനത് വലിയ സർപ്രൈസായിരുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ചൈനയിലെ ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്കു വലിയ പ്രാധാന്യമാണത്രെ. സഹോദരന്മാർക്ക് വേണ്ടി ത്യാഗം ചെയ്യാൻപോലും രക്ഷിതാക്കൾ പെൺമക്കളോട് ആവശ്യപ്പെടാറുണ്ടെന്നും…
Read Moreഡ്രൈവർ രഹിത മെട്രോ: പരീക്ഷണയോട്ടം വിജയം; ഈ വർഷം സർവീസ് തുടങ്ങും
ആർവി റോഡ്-ബൊമ്മസാന്ദ്ര യെലോ ലൈനിൽ നമ്മ മെട്രോയുടെ ഡ്രൈവർരഹിത പരീക്ഷണയോട്ടം വിജയകരം. വ്യാഴാഴ്ചയാണ് പരീക്ഷണയോട്ടം നടത്തിയത്. വരും ദിവസങ്ങളിൽ ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്കുവച്ചുള്ള പരീക്ഷണം, സിഗ്നലിംഗ് തുടങ്ങിയവ പരീക്ഷിക്കും. ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ പാതയിലാണ് ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുക.
Read Moreഒരു കടുവയെ അല്ലേ ആ കൊണ്ടുപോകുന്നത്! കടുവയോടൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസുറുടെ സ്റ്റൈലൻ വാക്ക്
ലോകത്തിലെ ഏറ്റവും അപകടകരമായ മൃഗങ്ങളിൽ ഒന്നായി കണക്കാക്കുന്ന മൃഗമാണ് കടുവ. മിക്ക ആളുകളും കടുവയുടെ അടുത്തേക്ക് പോകാൻ പോലും ഭയപ്പെടുന്നു. ദുബായ് പോലൊരു രാജ്യത്ത് ഇതല്ല സ്ഥിതി. സിംഹങ്ങൾ, ജിറാഫുകൾ, കുരങ്ങുകൾ, കരടികൾ തുടങ്ങിയ മൃഗങ്ങളെ വളർത്തിക്കൊണ്ട് രാജ്യത്തെ നിരവധി ആളുകൾ അവരുടെ വീടുകൾ സ്വകാര്യ മൃഗശാലകളാക്കി മാറ്റുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ സ്വകാര്യ മൃഗശാലയുടെ ഉടമയായ ഹുമൈദ് അബ്ദുള്ള അത്തരത്തിലൊരാളാണ്. സെലിബ്രിറ്റികൾ പലപ്പോഴും അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും മൃഗങ്ങളുമായി അവരുടെ വീഡിയോകൾ പങ്കിടുകയും ചെയ്യുന്നു. അദ്ദേഹത്തിനു പുറമെ വീടുകളിൽ ചെറിയ സ്വകാര്യ മൃഗശാലകൾ ഉള്ളവരും നിരവധിയാണ്. അടുത്തിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നാദിയ ഖർ താൻ ഒരു കടുവയുമായി നടക്കുന്ന ഒരു വീഡിയോ പങ്കിട്ടു. പോസ്റ്റ് ചെയ്ത ഉടൻ തന്നെ വീഡിയോ വൈറലായി. വിഡിയോയിൽ, നാദിയ ഖർ മൃഗശാലയ്ക്കുള്ളിലും ദുബായിലെ ഒരു പൊതു പാർക്കിലും കടുവയുമായി നടക്കുന്നത്…
Read More‘മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുത്തു’: ജലസംഭരണിയിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി യുവാക്കൾ; സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി വീഡിയോ
മനുഷ്യർ മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കരുണ കാണിക്കുമ്പോഴാണ് മനുഷ്യത്വം വിജയിക്കുന്നത്. മനുഷ്യത്വം മരവിച്ച ഈ കാലത്ത്, സാഹസികമായി ഒരു കൂട്ടം മനുഷ്യർ മരണത്തിന്റെ മുന്നിൽ നിന്നും ഒരു നായയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജലസംഭരണിയിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ ഒരു കൂട്ടം യുവാക്കൾ ഒത്തുചേർന്നു. ഹൃദയസ്പർശിയായ രക്ഷാദൗത്യം ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി മനുഷ്യത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ‘ഈ ടീം അത്ഭുതകരമായി നായയെ രക്ഷിച്ചു’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചുറ്റും ജലം ശക്തിയായി ഒഴുകുമ്പോൾ കുടുങ്ങി കിടക്കുന്ന നായയുടെ ദൃശ്യങ്ങൾ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ചരിവ് കുത്തനെയുള്ളതിനാൽ നായയ്ക്ക് അതിൽ കയറാൻ കഴിഞ്ഞില്ല. മുകളിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകളെ നിസ്സഹായനായി നായ നോക്കുന്നുമുണ്ട്. രക്ഷിക്കാനുള്ള…
Read Moreപകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷം കട്ടിയുള്ള വസ്തു നാവിൽ തട്ടി; ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യവിരൽ! കിട്ടിയത് നഖമടക്കം ഒന്നര സെന്റിമീറ്റർ നീളമുള്ള വിരലിന്റെ ഭാഗം
ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്നു മനുഷ്യവിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് മലാഡ് സ്വദേശിയായ ഡോ. ബ്രെൻഡൻ ഫെറാവോ യമ്മോ കന്പനിയുടെ ബട്ടർസ്കോച്ച് ഐസ്ക്രീം ഓർഡർ ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഭക്ഷണത്തിനു ശേഷം ഐസ്ക്രീം കഴിക്കുമ്പോഴാണു വിരലിന്റെ ഭാഗം കണ്ടത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷം ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടി. അണ്ടിപ്പരിപ്പാണെന്നു കരുതി പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്നു മനസിലായതെന്നും ഡോക്ടർ പറയുന്നു. നഖമടക്കം ഒന്നര സെന്റിമീറ്റർ നീളമുള്ള വിരലിന്റെ ഭാഗമാണു ലഭിച്ചത്. സോഷ്യൽമീഡിയ വഴി ഐസ്ക്രീം കമ്പനിക്കു പരാതി നൽകയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് വിരൽ ഒരു ഐസ്ബാഗിലാക്കി മലാഡ് പോലീസ് സ്റ്റേഷനിൽ എത്തി ഇന്നലെ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരേ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലാഡ് പോലീസ് അറിയിച്ചു. വിരലിന്റെ…
Read More18 വർഷത്തെ ദാമ്പത്യം, 3 കുട്ടികളുടെ പിതാവ്; ഒടുവിൻ അവൻ അവളായി മാറി
വൈറലായ ഒരു ദമ്പതികളുടെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ പേര് ഷെയ് സ്കോട്ട്, ഭാര്യയുടെ പേര് അമാൻഡ സ്കോട്ട് . അമേരിക്കയിലെ യൂട്ടായിലെ സെൻ്റ് ജോർജ്ജ് നിവാസികളാണ് ഇവർ. അടുത്തിടെയാണ് ഈ ദമ്പതികൾ വിവാഹ വാർഷികം ആഘോഷിച്ചത്. 2006 ൽ ഷായും അമാൻഡയും വിവാഹിതരായി. 2012 ൽ ഇവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. രണ്ട് വർഷത്തിന് ശേഷം 2014 ൽ അമൻഡ ഒരു ആൺകുട്ടിക്കും ജന്മം നൽകി. 2018-ൽ ദമ്പതികൾക്ക് മൂന്നാമത്തെ കുട്ടിയും ജനിച്ചു. മൂന്നാമത്തെ കുട്ടി ജനിച്ചതിന് ശേഷം തന്റെ ജീവിതത്തിൽ നിന്ന് എന്തോ നഷ്ടപ്പെട്ടതായി ഷായ്ക്ക് തോന്നി. അങ്ങനെ 2019-ലാണ് ഷെയ് ആ സത്യം മനസിലാക്കിയത്. തുടർന്ന് അമൻഡ ട്രാൻസ്ജെൻഡറായി മാറുകയായിരുന്നു. ട്രാൻസ്ജെൻഡർ ആകുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അമൻഡ കൂട്ടിച്ചേർത്തു. ഇരുവരും ഇപ്പോഴും ഒരുമിച്ചാണ്. ഈ വർഷം മെയ് 31 ന്…
Read Moreദേ അടിച്ചു കേറി വന്ന്! നിയന്ത്രണം വിട്ട ബസ് പലഹാരക്കടയിലേക്ക് ഇടിച്ചുകയറി; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയും ജീവനക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് എതിർവശത്തുള്ള പലഹാരക്കടയിൽ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഇടിയിൽ കടയുടെ മുൻഭാഗം തകർന്നു. ഭാഗ്യവശാൽ മാത്രമാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെരിയകുളത്ത് നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട ബസ് ഏകദേശം 210 കിലോമീറ്റർ ഒരു പ്രശ്നവുമില്ലാതെയാണ് സഞ്ചരിച്ചത്. എന്നാൽ, തേനിയിലെ ദിണ്ടിഗൽ ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1:45 ഓടെ ബസ് പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്. ഡ്രൈവർ അമിതവേഗതയിൽ വാഹനമോടിച്ചതും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ് ബസ് ഇടത്തേക്ക് തിരിയുന്നതിന് പകരം കടയിലേക്ക് നേരിട്ട് ഇടിക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
Read Moreഇന്ത്യൻ പലഹാരങ്ങൾ സൂപ്പർ..! സാക്ഷ്യം പറഞ്ഞ് ജാപ്പനീസ് വൃദ്ധദമ്പതികൾ
പുതിയൊരു രാജ്യം സന്ദർശിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങുമ്പോൾ, അതിഥിയായി താമസിച്ച രാജ്യത്തിന്റെ ഓർമയ്ക്കായി എന്തെങ്കിലും കൂടെ കൊണ്ടുപോകാനും അവ പ്രിയപ്പെട്ടവർക്കു സമ്മാനിക്കാനും ആഗ്രഹിക്കാത്തവരായി ആരുണ്ട്? പലർക്കും അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും പുതിയ നാട്ടിലെ പലഹാരങ്ങൾ. ഇന്ത്യാസന്ദർശനത്തിനുശേഷം ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള കണ്ടന്റ് ക്രിയേറ്റർ തന്റെ മുത്തശ്ശിക്കും മുത്തച്ഛനും സമ്മാനിച്ചത് വ്യത്യസ്തമായ പലഹാരങ്ങളാണ്. ആലു ഭുജിയ സേവ്, ഖാട്ടാ മീഠ, മിഠായികൾ എന്നിവയാണ് തന്റെ മുത്തശിക്കും മുത്തച്ഛനും കോക്കി ഷിഷിഡോ നൽകിയത്. വൃദ്ധദമ്പതികൾ അതെല്ലാം ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ഷിഷിഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മാമ്പഴത്തിന്റെ രുചിയുള്ള മിഠായികളാണ് അവർ അദ്യം കഴിച്ചത്. ഇത്രയും കാലത്തിനിടയിൽ കഴിക്കാത്ത വിഭവം സംശയത്തോടെയാണ് അവർ കഴിക്കാനാരംഭിക്കുന്നത്. കഴിച്ചതിനുശേഷം മുത്തശ്ശി പറഞ്ഞത് “എനിക്കുണ്ടായ ആദ്യത്തെ രുചി’ എന്നാണ്. എന്നാൽ ആലു ഭുജിയ മുത്തച്ഛന് അത്ര രുചികരമായി തോന്നിയില്ല. അതിലെ മസാലക്കൂട്ടാണ് മുത്തച്ഛന് ഇഷ്ടപ്പെടാതിരുന്നത്. എന്തായാലും ഇന്ത്യൻ പലഹാരങ്ങളുടെയെല്ലാം…
Read Moreഞാൻ അക്കാര്യത്തിന് അടിമയാണ്! സിമന്റും ഇഷ്ടികയും കഴിക്കാതിരിക്കാൻ സാധിക്കില്ല; വിചിത്രമാണ് ഈ 39കാരിയുടെ ശീലം
ലോകമെമ്പാടുമുള്ള മനുഷ്യർക്ക് വ്യത്യസ്ത ശീലങ്ങളുണ്ട്. ചില ശീലങ്ങൾ ആസക്തിയായി മാറുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ സാധാരണയായി ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതിൽ എല്ലാ ഭക്ഷണപദാർഥങ്ങളും ശരീരത്തിന് ഗുണം ചെയ്തെന്നും വരില്ല. എന്നാൽ മണലും സിമന്റും കഴിക്കുന്നത് ശീലമാക്കിയ ഒരു യുവതിയുണ്ട്. 39 കാരിയായ ബ്രിട്ടീഷ് യുവതി ഇപ്പോൾ സിമന്റിനും മണലിനും അടിമയായി മാറിക്കഴിഞ്ഞു. പലരും മധുരമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു മറ്റ് ചിലരാവട്ടെ എരിവും മസാലയും ഉള്ള ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നു. എന്നാൽ മണൽ, ഇഷ്ടിക, മോർട്ടാർ എന്നിവയുടെ അസാധാരണമായ രുചിയാണ് പാട്രീസിന് ഇഷ്ടം. റിപ്പോർട്ടുകൾ പ്രകാരം യുവതി വീടിൻ്റെ ഭിത്തികളിൽ ഉറ്റുനോക്കുകയും ചുവരുകൾക്കുള്ളിലെ വസ്തുക്കൾ കഴിക്കാൻ പ്ലാസ്റ്റർ പൊട്ടിക്കുകയും ചെയ്യാറുണ്ട്. പാട്രിസിന്റെ ഭർത്താവിനും ഈ ആസക്തിയെക്കുറിച്ച് അറിയാം. പാട്രീസും ഭർത്താവും സ്കൂൾ സുഹൃത്തുക്കളായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. അവരുടെ വിവാഹ ജീവിതത്തിന്റെ തുടക്കത്തിൽ പാട്രിസ് ഈ ആസക്തി ഭർത്താവിൽ നിന്ന്…
Read More