ഇത് സ്ഫോടനാത്മകം…’ഒസാമ ബിൻ ലാഗർ’; ഒസാമ ബിൻ ലാദന്‍റെ പേരിൽ യുകെയിൽ ബിയർ

ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ പുറത്തിറക്കിയിരിക്കുന്നു യുകെ ലിങ്കൺഷെയറിലെ മൈക്രോ ബ്രൂവറി. ചക്രവർത്തിമാരുടെയും രാഷ്ട്രനേതാക്കളുടെയും പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്. “ഒസാമ ബിൻ ലാഗർ’ എന്നാണ് ബിയറിന്‍റെ പേര്. അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദന്‍റെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു. മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്നു ധാരാളം പേരാണ് ബിയർ വാങ്ങാനെത്തുന്നത്. “ഒസാമ ബിൻ ലാഗർ ഇത് സ്ഫോടനാത്മകമാണ്’ എന്നണ് ബ്രൂവറിയുടെ പരസ്യവാചകം. അതിശയകരമായ ബ്രാൻഡിൽ ലഹരിപാനീയങ്ങൾ നിർമിക്കുന്ന കന്പനിയാണ് ലിങ്കൺഷെയറിലെ ബ്രൂവറി. കിം ജോംഗ് ആലെ, പുടിൻ പോർട്ടർ എന്നിവ ബ്രൂവറിയുടെ മറ്റു ബിയർ ബ്രാൻഡ് ആണ്. ഇതും യുകെയിലെ ജനപ്രിയ ബിയർ ബ്രാൻഡ് ആണ്.…

Read More

ആയിരം ഇതളുകൾ ഉള്ള താമര; വീട്ടുമുറ്റത്ത് സഹസ്രദളപത്മം വിരിഞ്ഞു 

പൊൻകുന്നം: താമര എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ ? സാധ്യത കുറവാണ്. സഹസ്രദള പത്മം എന്നറിയപ്പെടുന്ന ആയിരം ഇതളുകളുള്ള താമര വീട്ടുമുറ്റത്ത് വിരിഞ്ഞു. ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ചിറക്കടവ് പറപ്പള്ളിക്കുന്നേൽ പി.എൻ. സോജന്‍റെ വീട്ടിലാണ് പത്മം വിരിഞ്ഞിരിക്കുന്നത്. നഴ്‌സറിയിൽ നിന്നു വാങ്ങിയ ട്യൂബർ ആണ് നട്ടത്. ഇപ്പോൾ രണ്ടു തൈ പൂത്തു. ദേവീദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയിൽ അപൂർവമായാണ് വിരിഞ്ഞുകാണാറുള്ളത്. ട്യൂബർ നട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണ് മൊട്ടിട്ടത്.  പൂമൊട്ട് വന്ന് പതിനഞ്ച് ദിവസത്തോളമെത്തുമ്പോഴാണ് പൂവിരിയുന്നത്. വിരിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞുതുടങ്ങും. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800 മുതൽ 1,600വരെ ഇതളുകൾ ഉണ്ടാകുമെന്ന് സോജൻ പറഞ്ഞു. കെ.എ. അബ്ബാസ്

Read More

സമ്മാനം കൈമാറി, പിന്നാലെ ഇടി: വിവാഹവേദിയിൽ വച്ച് വരനെ ക്രൂരമായി ആക്രമിച്ച് യുവാവ്; വീഡിയോ വൈറൽ

വിവാഹവേദികളിലെ സംഘർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. അത്തരത്തിൽ വിവാഹവേദിയിൽ വരന് നേരെ ക്രൂരമർദനമേറ്റ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനായി പങ്കെടുക്കാനെത്തിയ അധ്യാപകനാണ് വരനെ മർദിച്ചത്. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വേദിയിലെത്തിയ യുവാവ് വരനെയും വധുവിനെയും ആശംസകൾ അറിയിക്കാനും ഇരുവർക്കുമൊപ്പം ഫോട്ടോ എടുക്കാനുമായി വേദിയിലേക്ക് കയറി. തുടർന്ന് ഫോട്ടോ എടുത്ത് സമ്മാനം വധുവിന് നൽകുകയും ചെയ്തു. പിന്നാലെ ആശംസയറിയിക്കാനായി വരന് നേരെ കൈ നീട്ടിയ യുവാവ് വരന്‍റെ മുഖത്ത് തുടർച്ചയായി ഇടിക്കുകയായിരുന്നു. തുടർന്ന് ആളുകൾ ഓടി വേദിയിലേക്ക് കയറി യുവാവിനെ പിടിച്ച് മാറ്റി. ദൃശ്യങ്ങളിൽ വധുവും ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നത് കാണാം. വധു മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിലെ അധ്യാപകനാണ് പ്രതി ശങ്കർലാൽ. ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിൽ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ…

Read More

പാലിൽ വെള്ളം ചേർത്ത് ഭർത്താവ് ; വീട് വിട്ടിറങ്ങിയ ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു

ഭർത്താവ് പാലിൽ വെള്ളം ചേർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങി വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യ. രാജസ്ഥാനിലെ രാജ്കേരയിൽ നിന്നുള്ള യുവാവ് അഗ്രയിലെ രാജ്പൂർ ചുങ്കിയിൽ നിന്നുള്ള യുവതിയെ രണ്ട് വർഷം മുൻപാണ് വിവാഹം കഴിച്ചത്. പാൽ വിൽപനയായിരുന്നു യുവാവിന്‍റെ തൊഴിൽ. പാലിന്‍റെ അളവ് കൂട്ടി ലാഭമുണ്ടാക്കാൻ ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് പതിവായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഒരു തവണ  ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് കണ്ടപ്പോൾ തന്നെ യുവതി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇത്തരത്തിൽ പാലിൽ മായം ചേർത്തുള്ള വരുമാനം വേണ്ടന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നാലെ ഭാര്യ വീട് വിട്ടിറങ്ങി പോവുകയായിരുന്നു.

Read More

എവറസ്റ്റിന്‍റെ നെറുകയിൽ പതിനാറുകാരി; എവറസ്റ്റ് കീഴടക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരി കാമ്യ കാർത്തികേയൻ

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരിയെന്ന ബഹുമതി പതിനാറുകാരിയായ കാമ്യ കാർത്തികേയന്. നേപ്പാൾ വഴിയാണ് 8848 അടി ഉയരമുള്ള കൊടുമുടിയിൽ മേയ് 20ന് കാമ്യയും അച്ഛൻ കാത്തികേയനും എത്തിയതെന്ന് ടാറ്റ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷൻ (ടിഎസ്എഎഫ്)അറിയിച്ചു.നാവികസേന കമാൻഡറാണ് കാർത്തികേയൻ. എവറസ്റ്റ് കയറിയ രണ്ടാമത്തെ പ്രായംകുറഞ്ഞ പെൺകുട്ടിയെന്ന റിക്കാർഡും കാമ്യക്കാണ്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ കൊടുമുടികൾ കയറുന്ന ചലഞ്ച് ആയ സെവൻ സമ്മിറ്റിനുവേണ്ടി കഴിഞ്ഞവർഷം ഡിസംബറിൽ അന്‍റാർട്ടിക്കയിലെ മൗണ്ട് വിൻസൻ മാസിഫും കാമ്യ കീഴടക്കിയിരുന്നുവെന്ന് വെസ്റ്റേൺ നേവൽ കമൻഡാന്‍റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അറിയിച്ചു. ഇനി ഒരു കൊടുമുടി മാത്രമാണ് അവശേഷിക്കുന്നത്. മുംബൈ നേവി ചിൽഡ്രൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് കാമ്യ. പ്രധാനമന്ത്രി രാഷ്‌ട്രീയ ബൽ ശക്തി പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.

Read More

ആനകളെത്ര‍? കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്തെ നാലു ആനസങ്കേതങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. അന്തർസംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പിന്‍റെ ഭാഗമായാണു സംസ്ഥാനത്തും കണക്കെടുപ്പ് ആരംഭിച്ചത്. ആനമുടി, നിലമ്പൂ ർ, പെരിയാർ, വയനാട് എന്നീ സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തുന്നത്. നാലു സങ്കേതത്തിലും നിരവധി ബ്ലോക്കുകളായി തിരിച്ചാണു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇന്നും നാളെയും കണക്കെടുപ്പ് തുടരും. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനപരിധിയിലെ വനങ്ങളിലും ഇതേദിവസംതന്നെ ആനകളുടെ കണക്കെടുക്കുന്നുണ്ട്. ഇന്നലെ നേരിട്ടുള്ള രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലായിരുന്നു കണക്കെടുപ്പ് ഇന്ന് പരോക്ഷ കണക്കെടുപ്പായ ഡംഗ് കൗണ്ട് രീതിയിലും 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക. സംസ്ഥാനത്തെ ആനകളുടെ എണ്ണം സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ട് ജൂലൈ ഒൻപതിനു സമർപ്പിക്കും.

Read More

മഴ, കട്ടൻ ചായ…പരിപ്പുവട…പിന്നെ ജോൺസൺ മാഷ്‌ടെ പാട്ട്…കൂടെ മൺസൂൺ ഡയറ്റും

മഴ കനക്കുകയാണ്… ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ചായ, നല്ല മൊരിഞ്ഞ പരിപ്പുവട.. പുറത്തെ മഴ… കൂടെ ജോൺസൺ മാഷുടെ പാട്ടുകൾ എന്ന സ്റ്റാറ്റസുകൾ ഇനി വാട്സാപ്പിൽ നിറഞ്ഞ പെയ്യും. അതൊരു രസം തന്നെയാണ്. ജോൺസൺ മാഷുടെ പാട്ടും കേട്ട് പുറത്തു പെയ്യുന്ന മഴയും നോക്കിയിരുന്ന് ചൂട് കട്ടൻ ചായ പതിയെ ഊതിയൂതി കുടിച്ച് മുരിഞ്ഞ പരിപ്പുവട പതിയെ കടിച്ച് അങ്ങനെയുള്ള മഴ നോക്കി ഇരിപ്പ്… എന്നാൽ മഴക്കാലത്ത് ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്നത് പലരും വിട്ടുപോകുന്ന ഒരു കാര്യമാണ്. മൺസൂൺ ഡയറ്റ് മഴക്കാലത്തെ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ഭക്ഷണത്തിന്‍റെ ചിട്ടവട്ടങ്ങളാണ്. നേരത്തെ പറഞ്ഞ കട്ടൻ ചായയും പരിപ്പുവടയുമെല്ലാം മഴക്കാലത്ത് കൊതി പിടിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും പെട്ടെന്ന് അസുഖങ്ങൾ പിടിപെടുന്ന കാലം കൂടിയാണ് ഭൂമിയെ മഴ സന്ദർശിക്കാൻ എത്തുന്ന ഈ സമയം…

Read More

ജോലി മുഖ്യം: ചെരിപ്പ് വാങ്ങുന്നതിനിടയിൽ ലാപ്‌ടോപ്പിൽ ഓഫീസ് മീറ്റിംഗിൽ പങ്കെടുത്ത് യുവതി; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ചിത്രം

ഷോപ്പിംഗിന് പോകാൻ ഇഷ്ടമില്ലാത്ത സ്ത്രീകൾ വളരെ വിരളമായിരിക്കും. ഒട്ടും തിരക്ക് പിടിക്കാതെ വളരെ ശാന്തമായി സമയമെടുത്ത് ഷോപ്പിംഗ് നടത്താനാണ് സ്ത്രീകൾക്ക് പൊതുവെ താൽപര്യം. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രത്തിൽ യുവതി ഷോപ്പിംഗ് നടത്തുന്നത്. എന്താണ് ഇൻ്റർനെറ്റിൽ ആ ചിത്രം വൈറലാവാൻ കാരണം എന്ന് ചോദിച്ചാൽ, യുവതി ഷോപ്പിംഗിനിടയിൽ ഓഫീസ് മീറ്റിംഗിലും പങ്കെടുക്കുകയാണ്. അവർ ഒരു കൈയിൽ ചെരിപ്പും മറ്റൊരു കൈയിൽ അവളുടെ ലാപ്‌ടോപ്പും പിടിച്ചിട്ടുണ്ട്. ഈ മൾട്ടി ടാസ്‌കിംഗ് നടത്തുന്ന യുവതിയുടെ ചിത്രം കാർത്തിക് എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഐടി നഗരത്തെ സംബന്ധിച്ചിടത്തോളം ഈ സംഭവം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പല തൊഴിലാളികളും വർക്ക് ഫ്രം എടുത്ത് അലസമായി പണിയെടുക്കുന്നു എന്ന അപവാദത്തിന് ഈ സംഭവം ഒരു തിരിച്ചടിയായി. യുവതി ഷോപ്പിംഗ് നടത്തുന്ന…

Read More

നിങ്ങളിതൊന്നും ശ്രദ്ധിക്കേണ്ട! വേദിയിൽ വച്ച് വസ്ത്രം അഴിഞ്ഞു; ഗായികയുടെ പ്രതികരണമിങ്ങനെ…

സംഗീത പരിപാടിക്കിടെ ടെയ്‌ലർ സ്വിഫ്റ്റിന് സംഭവിച്ച ഒരു ബ്ലൂപ്പർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തന്‍റെ പരിപാടിക്കിടെ വേദിയിൽ വച്ച് ടെയ്‌ലറിന്‍റെ വസ്ത്രം അഴിഞ്ഞ് പോയതാണ് സംഭവം. ഈ സമയത്ത് വളരെ ശാന്തമായി വേദിയിൽ നിന്ന് തന്നെ ടെയ്‌ലർ സ്വിഫ്റ്റ് പ്രശ്നത്തെ നേരിട്ടു. സ്റ്റോക്ക്‌ഹോമിൽ ന‍ടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടി കാണാനെത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളിൽ താരത്തിന്‍റെ വസ്ത്രം അഴിഞ്ഞ് പോകുന്നതും ഉടൻ തന്നെ ഒരാൾ ഓടിയെത്തി വസ്ത്രം ശരിയാക്കാൻ സഹായിക്കുന്നതും കാണാം. പിന്നീട് ടെയ്‌ലർ പരിപാടി തുടരുകയും ചെയ്തു. റോബർട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്‌ലർ സ്വിഫ്റ്റ് ധരിച്ചിരുന്നത്. വളരെ കൂളായാണ് താരം ഈ സമയങ്ങളിലൊക്കെ വേദിയിൽ നിന്നത്. ‘നിങ്ങളിതൊന്നും ശ്രദ്ധിക്കേണ്ട, കുറച്ചുനേരം പരസ്പരം സംസാരിക്കൂ’ എന്നാണ് ആ സമയത്ത് സ്വിഫ്റ്റ് പറഞ്ഞത്.…

Read More

അയില, മത്തി, കൊഴുവ, ചെമ്മീന്‍… കേരളതീരത്ത് സര്‍വേയില്‍ കണ്ടെത്തിയത് 468 ഇനം മത്സ്യങ്ങള്‍

കേരളത്തിന്‍റെ സമുദ്രതീരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 468 ഇനം മത്സ്യങ്ങളുള്ളതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ നടത്തിയ ഏകദിന പഠന സര്‍വേയില്‍ കണ്ടെത്തി. അന്താരാഷ്‌ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ മനസിലാക്കാന്‍ നടത്തിയ സര്‍വേയിലാണു കണ്ടെത്തല്‍. സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് മാനേജ്‌മെന്‍റ് ഡിവിഷനിലെ 55 പേരടങ്ങുന്ന സംഘമാണ് പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് 12 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള 26 ഹാര്‍ബറുകളില്‍ ഒരേസമയം സര്‍വേ നടത്തിയത്. അയില, മത്തി, കൊഴുവ, ചെമ്മീന്‍, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങളെ കൂടാതെ ആഴക്കടല്‍ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളുടെയും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളുടെയും സാന്നിധ്യം സര്‍വേയില്‍ കണ്ടെത്തി. മാത്രമല്ല മുമ്പ് രേഖപ്പെടുത്താത്ത ഏഴിനം പുതിയ മത്സ്യങ്ങളെയും ഗവേഷകര്‍ക്കു കണ്ടെത്താനായി. സമുദ്രവിഭവങ്ങള്‍ ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിപാലന രീതികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍വെയിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആര്‍ഐ…

Read More