മകളുടെ ജന്മദിനം: ആഘോത്തിന്‍റെ ഭാഗമായി തൻ്റെ വാഹനത്തിൽ ബലൂൺ കെട്ടിയിട്ട് ഓട്ടോ ഡ്രൈവർ; യാത്രക്കാരുടെ മനംകവർന്ന വീഡിയോ വൈറൽ

രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ ജന്മദിനം പല രീതിയിൽ ആഘോഷിക്കാറുണ്ട്. പാർട്ടി നടത്തുക, ബലൂണുകൾ കൊണ്ട് അവരുടെ വീട് അലങ്കരിക്കുക, സോഷ്യൽ മീഡിയയിൽ മനോഹരമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക, ജന്മദിനാശംസകൾ അറിയിക്കുക തുടങ്ങിയവയൊക്കെ ആഘോഷങ്ങളിൽപ്പെടുന്നു. എന്നാൽ മകളുടെ പിറന്നാൾ ദിനത്തിൽ ജോലിക്ക് പോയ ഓട്ടോ ഡ്രൈവറായ അച്ഛൻ വാഹനത്തിൽ പിങ്ക് നിറത്തിലുള്ള ഒരു ബലൂൺ കെട്ടിത്തൂക്കിയിരുന്നു. ഇത് അന്നേ ദിവസം അദ്ദേഹത്തിന്‍റെ ഓട്ടോയിൽ കയറിയ യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചു. അലങ്കരിച്ച ഓട്ടോയുടെ വീഡിയോ യാത്രക്കാരിൽ ഒരാൾ പകർത്തിയെടുത്തു. ഭംഗിയുള്ള അലങ്കാരത്തെക്കുറിച്ച് ജിജ്ഞാസ തോന്നിയ ആ സ്ത്രീ ഡ്രൈവറോട് ബലൂൺ തന്‍റെ ഓട്ടോയിൽ ചേർത്തതിന് പിന്നിലെ കാരണം ചോദിക്കുകയും ചെയ്തു. തുടർന്ന് അവർ എക്സിൽ ഈ വീഡിയോ പങ്കുവച്ച് പോസ്റ്റിന് അടിക്കുറിപ്പ് ഇങ്ങനെ നൽകി, “ഇന്ന് അവൻ്റെ മകളുടെ ജന്മദിനമായിരുന്നു”. അടിക്കുറിപ്പിന്‍റെ കൂടെ ഒരു ബലൂൺ ഇമോജിയും അവർ ചേർത്തുവച്ചു. …

Read More

മോതിരം കൈമാറി പിന്നാലെ പ്രസവവേദന; വിവാഹദിവസം കുഞ്ഞിന് ജന്മം നൽകി യുവതി

വിവാഹദിനത്തിൽ കുഞ്ഞിന് ജന്മം നൽകി ഫ്ളോറിഡ സ്വദേശിനി. ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. എട്ട് മാസം ഗർഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹത്തിനൊരുങ്ങിയത്. വിവാഹം സിറ്റി ഹാളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് തലേദിവസം ബ്രിയാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രസവം വേഗത്തിലാക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ ബ്രിയാനയോട് വിവാഹിതയാണോ എന്ന് ചോദിച്ചു. ബ്രിയാനയ്ക്കൊപ്പം പ്രതിശ്രുത വരനായ സെരെസോയും എത്തിയിരുന്നു. അങ്ങനെയാണ് തൊട്ടടുത്ത ദിവസം തങ്ങളുടെ വിവാഹമെന്ന് ഇവർ പറഞ്ഞത്. ഡോക്ടർമാരും നഴ്സുമാരും ഉടൻ തന്നെ ഇവരുടെ സഹായത്തിനെത്തി വിവാഹം നടത്താനുള്ള എല്ലാ സഹായവും ഇവർക്ക് ചെയ്ത് കൊടുത്തു.  പിന്നാലെ ബ്രിയാനയ്ക്ക് പ്രസവവേദന തുടങ്ങിയതോടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആശുപത്രിയിലെ മറ്റ് ജീവനക്കാർ ചെയ്യുകയായിരുന്നു. 30 മിനിട്ടുകൊണ്ട് നഴ്സുമാരിലൊരാൾ ഹോസ്പിറ്റലിലെ വെള്ള പുതപ്പ് ഉപയോഗിച്ച് വധുവിന്‍റെ വസ്ത്രം…

Read More

ഇമ്മിണി ബല്യ ഷവർമയും ചെറിയ മുളകും; ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം

ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം.വയനാട് സ്വദേശി കരീമിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്‍റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. മലപ്പുറം സ്വദേശികളായ സത്താര്‍ , മുജീബ്, ജനാര്‍ദ്ദനന്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും ഹോട്ടലുടമയില്‍ നിന്ന് ഇന്ന് മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവസമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവരോടും ജീവനക്കാരോടും പോലീസ് വിവരങ്ങള്‍ തേടിയിരുന്നു.

Read More

‘ചട്ടിക്കൊരു കുടം’ മീൻ; മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ; അമ്പരന്ന് കാഴ്ചക്കാർ

ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാറുന്നില്ല. മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ പതിച്ച കാഴ്ചയ്ക്കാണു കഴിഞ്ഞ ദിവസം അവർ നേർസാക്ഷ്യം വഹിച്ചത്. ശരിക്കും മത്സ്യമഴ പെയ്യുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങൾതന്നെ. അതും പിടയ്ക്കുന്ന ജീവനുള്ളവ. മീൻ മഴയെക്കുറിച്ചു മുൻപു കേട്ടിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ അന്ധാളിച്ചുപോയെന്ന് ഇതിനു സാക്ഷികളായവർ പറയുന്നു. മീനുകളെ കൈയിലെടുത്തു നോക്കിയവർപോലും വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായത്രെ. പക്ഷേ നേരിൽ കണ്ടത് എങ്ങനെ വിശ്വസിക്കാതിരിക്കും? യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണു മീന്‍മഴ തകർത്തുപെയ്തത്. നിരത്തുകളിലും കെട്ടിടങ്ങളുടെ മുകളിലും വരെ മത്സ്യങ്ങൾ നിറഞ്ഞു. ഈ പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെയായിരുന്നു മത്സ്യമഴ. കൊടുങ്കാറ്റടിച്ച പ്രദേശത്തെ ഏതെങ്കിലും ജലാശയത്തിലെ മീനുകളാണു പെയ്തിറങ്ങിയതെന്നാണു ശാസ്ത്രീയ വിശദീകര‍ണം. കനത്ത ചുഴലിക്കാറ്റിൽ കടലിലും തടാകങ്ങളിലുമുള്ള ജലം…

Read More

എ പ്ലസ് ഒന്നുമില്ല, എങ്കിലും അഭിമാനമാണവൻ; അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു

കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 71831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എല്ലാവരും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആശംസകൾ കൊണ്ട് പൊതിയുന്പോൾ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനായ മുഹമ്മദ് ഹാഷിമിനെ കുറിച്ച് പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ ഹൃദയാഹാരിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ഭൂമിയിൽ എന്‍റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവന്‍റെ നെറുകയിൽ ഉമ്മ വയ്ക്കുന്നു. ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പാടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് ഞാനെന്‍റെ…

Read More

60 മിനിറ്റിനുള്ളിൽ 1,123 മരങ്ങളെ കെട്ടിപ്പിടിച്ചു; ഗിന്നസ് വേൾഡ് റിക്കാർഡ് നേടി യുവാവ്

1,123 മരങ്ങളിൽ കൈകൾ ചുറ്റി ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മരങ്ങൾ കെട്ടിപ്പിടിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടി യുവാവ്. ഘാനയിൽ നിന്നുള്ള 29 കാരനാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മരങ്ങളെ ഒന്നൊന്നായി ആലിംഗനം ചെയ്ത് മരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ച അബൂബക്കർ താഹിറു ഫോറസ്റ്ററി വിദ്യാർഥിയാണ്. ഈ റിക്കാർഡ് വീഡിയോയിൽ പകർത്തി ഗിന്നസ് വേൾഡ് റിക്കാർഡ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഈ റിക്കാർഡ് നേടാൻ അദ്ദേഹം അലബാമയിലെ ടസ്‌കെഗീ നാഷണൽ ഫോറസ്റ്റിലൂടെയാണ് നടന്നത്. അയാൾ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതും അവയെ നന്നായി ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. അതിശയകരമെന്നു പറയട്ടെ, ഒരു മരവും ആവർത്തിക്കാതെ ഒരു മിനിറ്റിൽ ശരാശരി 19 മരങ്ങളെ ആലിംഗനം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. റിക്കാർഡ് നേടാൻ അദ്ദേഹത്തിന് കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടി വന്നു. “ഇരു കൈകളും ഒരു മരത്തിൽ ചുറ്റിപ്പിടിക്കുക, …

Read More

തോൽക്കാൻ മനസില്ല! അച്ഛന്‍റേയും അമ്മാവന്‍റേയും പീഡനത്തിനിരയായി, വാശിയോടെ പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി മിടുക്കികൾ

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പത്താംക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി രണ്ട് മിടുക്കികൾ. അച്ഛനും അമ്മാവനും ബലാത്സംഗത്തിന് ഇരിയാക്കി മാനസികവും ശാരീരികവുമായി തളർത്തിയെങ്കിലും വാശിയോട് പഠിച്ച് ജയിച്ചു ഈ പെൺകുട്ടികൾ . തെലുങ്കാനയിലാണ് സംഭവം. പെൺകുട്ടികളിലൊരാൾ 15-ാം വയസിലാണ് അച്ഛന്‍റെ പീഡനത്തിന് ഇരയാകുന്നത്. വയറുവേദനയെ തുടർന്ന് മുത്തശി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മാസങ്ങൾ പിന്നിട്ടതിനാൽ ഗർഭം അലസിപ്പിക്കാനും കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടി പ്രസവിച്ചതോടെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെൺകുട്ടിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചിരുന്നു. രണ്ടാമത്തെ പെൺകുട്ടിയെ അമ്മാവനാണ് പീഡിപ്പിച്ചത്. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ ബന്ധുക്കൾ പെൺകുട്ടിയെ അകറ്റി നിർത്തിയിരുന്നു. ഇരുവരും ഉയർന്ന മാർക്കോടെയാണ് പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ചത്. 

Read More

ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന്‍ കസ്റ്റഡിയില്‍

പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സമൂഹമാധ്യമത്തിൽ ലൈവ് വീഡിയോ ചെയ്ത ബിജെപി സ്ഥാനാർഥിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാര്‍ഥിയുമായ ജസ്വന്ത്‌ സിംഗ് ഭാഭോറിന്‍റെ മകൻ വിജയ് ഭാഭോറാണ് പിടിയിലായത്. ഇയാൾ ബൂത്ത് കൈയേറി കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്‍റെ പിതാവിന്‍റേതാണെന്നു വിജയ് പറയുന്നതായി വീഡിയോയിലുണ്ട്. മറ്റൊരാളെയും വിജയ് ഭാഭോറിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഇയാൾ സമൂഹമാധ്യമത്തിൽനിന്നു വീഡിയോ പിൻവലിച്ചു. വീഡിയോയുടെ പകർപ്പ് സഹിതം കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Read More

കല്യാണത്തിന് വിളിച്ചില്ല; ബന്ധുക്കൾ വരനെയും വീട്ടുകാരെയും തല്ലിച്ചതച്ചു!

കല്യാണത്തിനു ബന്ധുക്കളിൽ ചിലരെ വിളിക്കാൻ വിട്ടുപോയതു വിവാഹവേദിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബിഹാറിലെ ബെഗുസാരായിയിലാണു സംഭവം നടന്നത്. നരേഷ് ദാസിന്‍റെ മകൻ റോഷൻ കുമാറിന്‍റേതായിരുന്നു വിവാഹം. വിവാഹത്തിനുള്ള തയാറെടുപ്പുകൾക്കിടയിൽ ചില ബന്ധുക്കൾക്കു വിവാഹ ക്ഷണക്കത്ത് അയയ്ക്കാൻ കുടുംബം മറന്നു. ക്ഷണം ലഭിക്കാത്ത ബന്ധുക്കൾ പ്രകോപിതരായി കല്യാണം നടക്കുന്നിടത്തേക്കു കൂട്ടമായെത്തി വരനെയും കുടുംബത്തെയും വടികൊണ്ടാക്രമിക്കുകയായിരുന്നു. പ്രത്യാക്രമണവും നടന്നു. നാട്ടുകാരടക്കം നിരവധിപ്പേർക്കു പരിക്കേറ്റു. വരനടക്കം ആശുപത്രിയിലായി. വിവാഹഘോഷയാത്രയിലുണ്ടായിരുന്ന നാലു വാഹനങ്ങൾ തകർന്നു. ഇതിന്‍റെ വീഡിയോ ചിലർ സോഷ്യൽ‌ മീഡിയ വഴി പ്രചരിപ്പിച്ചതോടെ പോലീസ് ഇടപെട്ടു. പ്രധാനപ്രതിയായ രാം ഉദയ് ദാസിനെ അറസ്റ്റ് ചെയ്തു. വിവാഹത്തിനു ക്ഷണിക്കാത്തതിനാലാണ് അക്രമം നടത്തിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.

Read More

ഒന്നും രണ്ടുമല്ല കൈയിലിരിക്കുന്നത് ആറ് എണ്ണം: പാമ്പുകളെ തൂക്കിയിട്ട് യുവാവിന്‍റെ അഭ്യാസപ്രകടനം; വീഡിയോ വൈറൽ

പാമ്പുകളെ പേടിയില്ലാത്തവർ കുറവായിരിക്കും. പൊതുവേ സോഷ്യൽ മീഡിയയിൽ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ വരുമ്പോൾ തന്നെ കാണാൻ പോലും ആളുകൾ കൂട്ടാക്കാറില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ആറു പാമ്പുകളെ കൈയിൽ പിടിച്ച് നിൽക്കുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ യുവാവ് ഈ പാമ്പുകളെ ഭാരം കാരണം താഴേക്ക് തൂക്കിപ്പിടിച്ചിരിക്കുന്നതും കാണാം. ഇതിനിടയിൽ പാമ്പുകൾ താഴേക്ക് ഇഴഞ്ഞിറങ്ങാനും ശ്രമിക്കുന്നുണ്ട്. ഇവ വിഷമുള്ള പാമ്പുകളാണോ എന്നത് വ്യക്തമല്ല. യുവാവിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഇത്തരത്തിൽ പാമ്പുകളുമായുള്ള നിരവധി സാഹസിക വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More