8000 കോടി രൂപയുടെ മൂല്യം: മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് എറിഞ്ഞ് പ്രതിഷേധം; അന്നും ഇന്നും പ്രതിഷേധക്കാരുടെ ഇരയായി മൊണാലിസ

ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ ‘മൊണാലിസ’ പെയിന്‍റിംഗിന് നേരെ ആക്രമണം. പാരീസിൽ സൂക്ഷിച്ചിരുന്ന പെയിന്‍റിംഗിന് മുകളിൽ പ്രതിഷേധക്കാർ സൂപ്പ് ഒഴിച്ചായിരുന്നു ചിത്രം നശിപ്പിക്കാൻ ശ്രമിച്ചത്. ഡാവിഞ്ചിയുടെ 500 വർഷം പഴക്കമുള്ള ഈ പെയിന്‍റിംഗ് സൂക്ഷിച്ചിരിക്കുന്നത് പാരീസിലെ ലൂവർ മ്യൂസിയത്തിലാണ്. പരിസ്ഥിതി പ്രക്ഷോഭകരാണ് മ്യൂസിയത്തിൽ അതിക്രമിച്ച് കയറി സൂപ്പ് ഒഴിച്ചത്. ലോകപ്രശസ്തമായ ഈ ചിത്രം പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ്. ലോകത്ത് ഏറ്റവും മൂല്യമുള്ള ചിത്രമാണിത്. ചിത്രം ഏതാണ്ട് 8000 കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്. രാജ്യത്തെ കാർഷിക സംവിധാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വേറിട്ട പ്രതിഷേധം. ആരോഗ്യദായകവും സുസ്ഥിരവുമായ ആഹാരത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ട് സ്ത്രീകൾ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്. എന്നാൽ ഗ്ലാസ് കൊണ്ട് ആവരണം തീർത്ത സംരക്ഷണ കവചം…

Read More

സ്ത്രീകളെ തൊടില്ല, കമന്‍റടിക്കില്ല: ഇങ്ങനെ എഴുതി ഒപ്പിട്ട് നൽകിയാൽ ക്ലബിൽ കയറാം; പുതിയ തീരുമാനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

ഇന്നത്തെ കാലത്ത് സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല. ലോകത്ത് എല്ലായിടത്തും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. എന്നാൽ ഈ അവസ്ഥയിൽ ചൈനയിലെ ഒരു ക്ലബ് കൊണ്ടുവന്ന പുതിയ പരിഷ്കാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവിടെയെത്തുന്ന പുരുഷന്മാർ ക്ലബിൽ പ്രവേശിക്കുന്നതിന് മുൻപ് സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് എഴുതി ഒപ്പിട്ടു നൽകണമെന്നതാണ് വ്യവസ്ഥ. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഡാർക്ക് പാലസാണ് സ്ത്രീ സംരക്ഷണത്തിന് വേണ്ടി ഇത്തരത്തിൽ ഒരു കരാർ ഒപ്പിടീക്കുന്നത്. വീചാറ്റിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായ നിയന്ത്രണങ്ങൾ ക്ലബിലെത്തുന്നവർക്കുമേൽ ഏർപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇവിടെയെത്തുന്ന സ്ത്രീകളിൽ ചിലർക്കു നേരെ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നതെന്നും ക്ലബ് വ്യക്തമാക്കി. ഒരു സ്ത്രീക്ക് നേരെ അടുത്തിടെ ഇതുപോലെ അതിക്രമമുണ്ടായി. ആ സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്ത് വിടാൻ ആഗ്രഹിക്കുന്നില്ല. ഇനി ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും ക്ലബ് അ‍റിയിച്ചു. ശാരീരികമായി…

Read More

രഹസ്യമായി സൂക്ഷിച്ചിരുന്ന മുത്തശിയുടെ ഡയറി കണ്ടെത്തി; കുറിപ്പുകൾ വായിച്ചതും പൊട്ടിക്കരഞ്ഞ് യുവതി

ഒരിക്കൽ തന്‍റെ മുത്തശി എഴുതിയ ഡയറിക്കുറിപ്പ് വായിച്ച് കണ്ണീരണിയുകയാണ് നതാലി എന്ന യുവതി. നതാലി കാർലോ മഗ്നോ എന്ന യുവതിയാണ് തന്‍റെ മുത്തശി രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി കണ്ടെത്തിയത്. പിന്നാലെ സോഷ്യൽ മീഡിയയിലും ആ ഡയറിക്കുറിപ്പ് പങ്കുവച്ചു. മുത്തശി ഡയറിയിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്, ‘നതാലിക്ക് ഇന്ന് ഒരാഴ്ച പ്രായമായി. എല്ലാം നന്നായി പോകുന്നു.’ കുറച്ച് പേജുകൾ കഴിയുമ്പോൾ മുത്തശി എഴുതിയ മറ്റൊരു കുറിപ്പുണ്ട്. അതിൽ തനിക്കും നതാലിക്കും ഇടയിൽ ഇന്നൊരു രഹസ്യം പറയാനുണ്ട് എന്നാണ് മുത്തശി പറയുന്നത്. ‘നതാലി ഇന്ന് ആറ് ചുവടുകൾ തനിച്ച് നടന്നു’ എന്നാൽ, അത് ആരോടും പറയാത്ത, തനിക്കും നതാലിക്കും ഇടയിൽ മാത്രമുള്ള രഹസ്യമായിരിക്കും എന്നും മുത്തശി എഴുതി. ‘കാരണം നീ ആദ്യം നടക്കുന്നത് കാണേണ്ടത് നിന്‍റെ മമ്മിയും ഡാഡിയും ആണ്. നീ ഒരു ഭാഗ്യവതിയായ കുഞ്ഞാണ്. കാരണം, എല്ലാവരും നിന്നെ സ്നേഹിക്കുന്നു’…

Read More

ആറ് മണിക്കൂർകൊണ്ട് വീട് വൃത്തിയാക്കി ഭർത്താവ്; പിന്നാലെ 74,000 രൂപയുടെ ബില്ല് ഭാര്യയ്ക്ക് അയച്ചുകൊടുത്തു

ആറ് മണിക്കൂർ വീട് വൃത്തിയാക്കിയതിന് ഭർത്താവ് ഭാര്യയോട് ആവശ്യപ്പെട്ടത് 74,000 രൂപ. ഇവരുടെ ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ഭർത്താവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും. മാർക്ക് ഹാച്ച് എന്ന യുവാവാണ് ഭാര്യയെ കളിയാക്കാനായി വീട് വൃത്തിയാക്കിയ ശേഷം ബില്ല്  അയച്ചത്. കിടപ്പുമുറിയിലെ മൂന്ന് ബെഡ്‍റൂം, കാർപ്പറ്റുകൾ, ഒരു കോർണർ സോഫ ഒക്കെയും മാർക്ക് വൃത്തിയാക്കിയവയിൽ പെടുന്നു. കാർപെറ്റും മറ്റും പ്രൊഫഷണലായി വൃത്തിയാക്കുന്ന സ്ഥാപനം നടത്തുകയാണ് മാർക്ക്. അതുകൊണ്ട് തന്നെ വളരെ പ്രൊഫഷണലായിട്ടാണ് ആറു മണിക്കൂർ നേരമെടുത്ത് മാർക്ക് വീട് വൃത്തിയാക്കിയത്. തുടർന്ന് ഭാര്യയ്ക്ക് ഓരോ കസ്റ്റമേഴ്സിനും അയക്കുന്നത് പോലെയുള്ള ബില്ല് മാർക്ക് അയച്ചു. എന്നാൽ, തന്‍റെ ഈ കസ്റ്റമറുടെ (ഭാര്യയുടെ) മറുപടിയിൽ താൻ തൃപ്തനല്ല എന്നാണ് മാർക്ക് തമാശയായി പറയുന്നത്. മാത്രമല്ല, അര ദിവസത്തെ കഠിനാധ്വാനമാണ് താൻ ചെയ്തത് എന്നും മാർക്ക് പറയുന്നുണ്ട്. “കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് വളരെ…

Read More

കാഴ്ചയിൽ ചെറുതായിരിക്കാം: എന്നാൽ അത്ര നിസാരക്കാരല്ല ഉറുമ്പുകൾ; പുതിയ പഠനത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ഉറുമ്പുകൾ കാഴ്ചയിൽ ചെറുതാണെങ്കിലും അത്ര നിസാരക്കാരാണെന്ന് കരുതണ്ട. പുതിയ പഠനം പറയുന്നത് അനുസരിച്ച് ആവാസവ്യവസ്ഥയെ അടിമുടി മാറ്റാനുള്ള കഴിവ് ഉറുമ്പിന് ഉണ്ട്. ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ടേഡ് പാമ‍റും ഒരു സംഘം ശാസ്ത്രജ്ഞരും ചേർന്നാണ് ഇത്തരത്തിലൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. മുപ്പത് വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കെനിയയിലെ ഓൾ പെജറ്റ കൺസർവൻസിയിലെ ഉറുമ്പുകളും മൃഗങ്ങളും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെ കുറിച്ചായിരുന്നു പഠനം. ഈ പഠനത്തിൽ ഉറുമ്പുകൾക്ക് സിംഹങ്ങളുടെയും ആനകളുടെയും ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിക്കാൻ കഴിയുഞ്ഞെന്നും ഇതുവഴി മൊത്തം ആവാസവ്യവസ്ഥയ്ക്ക് മാറ്റം സംഭവിച്ചതായും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ ഉഷ്ണമേഖല പ്രദേശങ്ങളിലും ഉപോഷ്ണമേഖല പ്രദേശങ്ങളിലും കണ്ടുവരുന്ന വലിയ തലയുള്ള ഉറുമ്പുകളെയാണ് നിരീക്ഷണവിധേയമാക്കിയത്. പ്രൊഫസർ ടോഡ് പാമർ പറയുന്നതനുസരിച്ച്, ഈ ചെറിയ ആക്രമണകാരികൾ ഒരു ആഫ്രിക്കൻ ആവാസവ്യവസ്ഥയെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളെ സ്വാധീനിക്കുന്നുണ്ട്, ആര് ആരെയാണ് ഭക്ഷിക്കുന്നത് എന്നത്…

Read More

എന്നോടാ കളീ…! ഗതാഗതക്കുരുക്കിനെ തോൽപ്പിച്ച് മെട്രോയ്ക്ക് കല്ല്യാണപ്പന്തലിലെത്തി യുവതി; വൈറൽ വീഡിയോയ്ക്ക് കൈയടിയുമായി സോഷ്യൽ മീഡിയ

ബംഗളൂരു നഗരത്തെിലെ തിരക്ക് സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ചകളിൽപ്പെടുന്ന ഒന്നാണ്. വാഹനങ്ങൾ റോഡിൽ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ, സ്വന്തം കല്ല്യാണത്തിന് തിരക്കിൽപ്പെട്ട് വൈകി എത്തുന്ന അവസ്ഥ വന്നാലോ? റോഡ് യാത്രയെ അങ്ങ് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. എന്തായാലും, അടുത്തിടെ ഒരു യുവതി ഈ പ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി വളരെ വ്യത്യസ്തവും പ്രാക്ടിക്കലുമായ ഒരു മാർഗം സ്വീകരിച്ചു. ഇങ്ങനെ തന്‍റെ വിവാഹ ദിവസം മണിക്കൂറുകളോളം റോഡിൽ കാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥ ഓർത്ത്, ബുദ്ധിപരമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് നവവധു. മെട്രോയിലാണ് സ്വന്തം കല്ല്യാണത്തിന് യുവതി കല്ല്യാണസ്ഥലത്തേക്ക് പോയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാഹവസ്ത്രത്തിൽ മെട്രോയിൽ സഞ്ചരിക്കുന്ന യുവതിയുടെ വീഡിയോ വൈറലാവുകയാണ്. യുവതി മെട്രോ സ്റ്റേഷനിൽ നിൽക്കുന്നതും കൈവീശിക്കാണിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം.…

Read More

നിശ്ചലമായി… തണുത്തുറഞ്ഞ തടാകത്തിലൊരു മുതല; വൈറലായി ഞെട്ടിക്കുന്ന വീഡിയോ

സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടേയും പക്ഷികളുടേയും വീഡിയോകൾ വൈറലാകാറുണ്ട്. ഈ ജീവജാലങ്ങളുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ സോഷ്യൽ മീഡിയ സജീവമായതോടെയാണ് നമുക്ക് കാണാൻ സാധിച്ചത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു മുതല തണുത്തുറഞ്ഞ തടാകത്തിൽ പെട്ടിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വിനോദസഞ്ചാര കേന്ദ്രവും മുതല സങ്കേതവുമായ സ്വാമ്പ് പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. തണുത്തുറഞ്ഞുപോയ ഒരു തടാകം ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നതാണ്. അതിൽ ഒരു മുതലയുമുണ്ട്. തന്‍റെ മുഖം ശ്വാസം മുട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി തടാകത്തിന്‍റെ മുകളിലെ പാളി തകർത്ത് അവിടെ മൂക്ക് വച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയെ ആകെ വീഡിയോ അമ്പരപ്പിച്ചു. ഇത്രയും തണുത്തുറഞ്ഞ ഒരിടത്ത് എങ്ങനെ ഇവ അതിജീവിക്കും എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം. മുതലയുടെ മൂക്കുകളും മുൻപല്ലുകളും മാത്രമേ മുകളിൽ കാണുന്നുള്ളൂ. ഇത് മുതല അതിജീവിക്കാൻ വേണ്ടി പ്രയോഗിക്കുന്ന തന്ത്രമാകാം . തണുത്തുറഞ്ഞ തടാകത്തിൽ ആകെ തണുത്തു…

Read More

‘വിവാഹം കഴിച്ചില്ലെങ്കിൽ ചത്തുകളയും’: മകന് നേരെ ആത്മഹത്യാഭീഷണിയുമായി അമ്മ; ഒടുക്കം മകനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് സംഭവിച്ചത് ഇങ്ങനെ…

വിവാഹം കഴിക്കാൻ താൽപര്യമില്ലാത്ത മക്കളെ ഏത് വിധേനയും വിവാഹത്തിന് സമ്മതിപ്പിക്കുവാനായി മാതാപിതാക്കൾ പല അടവുകളും പയറ്റാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആത്മഹത്യാഭീഷണി. ഈ ഭീഷണിക്കു മുന്നിൽ അടിയറവ് പറഞ്ഞ് വിവാഹത്തിന് സമ്മതിക്കുന്ന മക്കൾ സമൂഹത്തിൽ നിരവധിയാണ്. മക്കൾ വിവാഹം കഴിച്ചില്ലെങ്കിൽ ഈ സമൂഹത്തിൽ തന്നെ തങ്ങളുടെ വിലപോകും എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളുടെയും ധാരണ. വിവാഹത്തെ കുറിച്ചുള്ള മക്കളുടെ സങ്കല്പങ്ങളെന്താണെന്നുപോലും അച്ഛനമ്മമാർ ചോദിക്കുന്നില്ലെന്നാണ് സത്യം. മാനസികമായും സാമ്പത്തികമായുമുള്ള തയാറെടുപ്പുകൾ എടുക്കാനുള്ള സമയംപോലും ചില മാതാപിതാക്കൾക്ക് നൽകാറില്ല. എന്നാൽ ഇങ്ങനെ മകനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് പണി വാങ്ങിയിരിക്കുകയാണ് ഒരമ്മ. ചൈനയിലെ വെൻഷൗവിലാണ് സംഭവം. എന്തായാലും ഈ സംഭവത്തോടെ മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് വിവാഹിതരാവേണ്ടി വരുന്ന യുവാക്കളെ കുറിച്ചുള്ള വൻതോതിലുള്ള ചർച്ച ചൈനീസ് സോഷ്യൽ മീഡിയകളിൽ നടക്കുകയാണ്. അമ്മയുടെ സമ്മർദ്ദത്തെ തുടർന്ന് സിയോജിൻ എന്ന യുവാവിനാണ് വിവാഹം കഴിക്കേണ്ടി വന്നത്.…

Read More

ആഡംബരക്കാറിൽ സിംഹക്കുട്ടിയുടെ പട്ടായ യാത്ര! വെട്ടിലായി ഇന്ത്യൻ ഉടമ

പട്ടായ നഗരത്തെ അമ്പരിപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറുകളിൽ മുൻനിരയിൽത്തന്നെയുള്ള ബെന്‍റ്ലിയുടെ പിൻസീറ്റിൽ സിംഹക്കുട്ടിയെ ഇരുത്തി നഗരവീഥിയിലൂടെ ഒരു യുവാവ് പായുന്നു. ചോൻബുരി പ്രവിശ്യയിലെ ബാംഗ് ലാമുംഗ് ജില്ലയിലായിരുന്നു സിംഹക്കുട്ടിയുമായുള്ള സാഹസികയാത്ര. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി. വീഡിയോയുടെ തുടക്കത്തിൽ ചന്തമുള്ള സിംഹക്കുട്ടി കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നതു കാണാം. തലയും രണ്ടു കാലുകളും പുറത്തേക്കിട്ടാണു യുവരാജന്‍റെ ഇരിപ്പ്. കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിട്ടുള്ള സിംഹക്കുട്ടി കാറിലിരുന്നയാളുടെ ആജ്ഞകേട്ട് കാലും തലയും അകത്തേക്കിട്ട് സീറ്റിൽ അനുസരണയോടെ ഇരുന്നു യാത്ര തുടരുന്നു. സിംഹക്കുട്ടിക്ക് ഏകദേശം 4-5 മാസം പ്രായമുണ്ടാകും. വീഡിയോ പുറത്തുവന്നതോടെ ‌പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറും സിംഹക്കുട്ടിയും ഇന്ത്യക്കാരനായ സാവൻജിത് കൊസൂംഗ്‌നെറിന്‍റേതാണെന്നു പോലീസ് തിരിച്ചറിഞ്ഞു. കാർ ഓടിച്ചത് അയാളുടെ സുഹൃത്ത് ആണെന്നും വ്യക്തമായി. ഇരുവർക്കുമെതിരേ നിയമനടപടിയിലേക്കു നീങ്ങുകയാണു പോലീസ്. തായ്‌ലൻഡിൽ സിംഹങ്ങൾപോലുള്ള മൃഗങ്ങളെ വാങ്ങാനും പരിപാലിക്കാനും നിയമം…

Read More

പിങ്ക് വർണത്തിൽ നീരാടി ബംഗളൂരു നഗരം; കാഴ്ചയുടെ വർണവസന്തമൊരുക്കി ട്രമ്പറ്റ് മരങ്ങൾ

പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു നഗരം പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തതാണു നഗരത്തെ പിങ്കിൽ കുളിപ്പിച്ചിരിക്കുന്നത്. നഗരവാസികൾക്കും സന്ദർശകർക്കും ഒരുപോലെ വിസ്മയമായി മാറിയിരിക്കുകയാണു പിങ്ക് വസന്തം. കർണാടക ടൂറിസം മന്ത്രാലയം പങ്കുവച്ച ഇതിന്‍റെ മനോഹരചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബംഗളൂരു നഗരത്തിലെ പുഷ്പവസന്തങ്ങൾക്കു വർഷങ്ങളോളം പഴക്കമുണ്ട്. നഗരത്തിൽ ഇന്നു കാണുന്ന വിവിധ പൂമരങ്ങള്‍ക്കു പിന്നില്‍ ബ്രട്ടീഷുകാരാണ്. ഇംഗ്ലണ്ടിലെ വസന്തകാലം ഓര്‍മിപ്പിക്കാനായി അവര്‍ നട്ടുവളർത്തിയ പൂമരങ്ങളുടെ തുടർച്ചയാണ് തെരുവോരങ്ങളിലും പാര്‍ക്കുകളിലും കാണുന്ന എണ്ണമറ്റ പൂമരങ്ങൾ. പിങ്ക് നിറത്തോടു കൂടിയ തബേബുയ റോസാ/പിങ്ക് ട്രന്പറ്റ് ട്രീ/പിങ്ക് പൂയി, മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങളോടു കൂടിയ തബേബുയ അര്‍ജന്‍റീന അല്ലെങ്കില്‍ ദ ട്രീ ഓഫ് ഗോള്‍ഡ് എന്നിങ്ങനെ ഒട്ടേറേ പൂമരങ്ങളും വള്ളിച്ചെടികളും നഗരത്തിലങ്ങോളമിങ്ങോളം കാണാം.

Read More