കോഴിക്ക് പോലീസ് പ്രൊട്ടക്ഷനോ! സംരക്ഷണവും, ഭക്ഷണവും നൽകി ഏകാന്തത നീക്കാൻ കാവലായി പോലീസ്

കോഴിക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കത്തതിനെ കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാൽ പഞ്ചാബിൽ ഒരു കോഴി ഇപ്പോൾ പോലീസ് പ്രൊട്ടക്ഷനിലാണ്. കോഴിപ്പോര് ഇപ്പോൾ മിക്ക സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇവ നടത്തുന്ന ഗ്രാമങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ട്. അതിലൊന്നാണ് പഞ്ചാബിലെ ബതിൻഡ. കോഴിപ്പോരിൽ പരിക്കേറ്റ ഒരു കോഴിക്കാണ് ഇവിടെ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ കോഴിയെ ആദ്യം ആശുപത്രിയിലെത്തിച്ചിരുന്നു. ഇപ്പോൾ പോലീസിന്‍റെ സംരക്ഷണത്തിലാണ് കോഴി. പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ച് ഇരുന്നൂറോളം പേരാണ് ബല്ലുവാന ഗ്രാമത്തിൽ നടന്ന കോഴിപ്പോരിൽ പങ്കെടുത്തത്. കോഴിപ്പോരിനെ കുറിച്ചുള്ള വിവരം കിട്ടിയ ഉടൻ തന്നെ സംഭവസ്ഥലത്ത് പോലീസ് എത്തി. പിന്നാലെ പോലീസ് വരുന്നത് അറിഞ്ഞപ്പോൾ തന്നെ ഇവിടെ കൂടിയിരുന്നവർ പലവഴിക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ട് കോഴികളെയും ഒരാളെയും പോലീസ് സ്ഥലത്ത് നിന്ന് പിടികൂടി. കോഴിപ്പോരിലെ വിജയികൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ആനിമൽ ക്രുവൽറ്റി ആക്ട്…

Read More

ആപ്പും വേണ്ട പോസ്റ്റും വേണ്ട… ഇലക്ട്രിക് വാഹനങ്ങൾ താനെ ചാർജ് ചെയ്യാം; പിന്നിലെ സത്യം ഇങ്ങനെ

റോഡിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ താനെ ചാർജ് ചെയ്യുന്ന ടെക്നോളജി ലോകത്ത് ആദ്യമായി അവതരിപ്പിച്ച നഗരങ്ങളിലൊന്ന് ദുബായി ആണ്. ഇലക്ട്രിക് ബസുകളും കാറുകളും റോഡിലൂടെ പോകുമ്പോൾ റോഡ് തന്നെ ചാർജറാകുന്ന സംവിധാനമാണിത്. ഇതിന് മുകളിലൂടെ പോകുമ്പോൾ ഷോക്ക് ഏൽക്കുമോ എന്ന പേടി വേണ്ട. കാൽനടയാത്രക്കാർക്കോ മറ്റ് വാഹനങ്ങൾക്കോ ഒരു പ്രശ്നവും ഇത് സൃഷ്ടിക്കുന്നില്ല. ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസൊണൻസ് (എസ്എംഎഫ്ഐആർ) ഉപയോഗിച്ചാണ് ചാർജിംഗ് സാധ്യമാക്കുന്നത്. 60മീറ്റർ മാത്രമേ ഈ ചാർജിംഗ് പാതയ്ക്ക് നീളമുള്ളൂ.കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കാൾ ഫലപ്രദമാണ് ഈ രീതിയെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്. ബസുകൾ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 200 കിലോമീറ്റർ ഓടും. താപനില, റോഡിന്‍റെ പ്രത്യേകതകൾ, വാഹനത്തിലെ എയർകണ്ടീഷനുകളുടെ പ്രവർത്തനം എന്നിവയെ ആശ്രയിച്ചാണിത്. ഇത്തരം നൂതന ചാർജിംഗ് രീതികളും ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നത് വഴി പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം…

Read More

ദേ പുട്ട്…ടേസ്റ്റ് എങ്ങനുണ്ട് രതീഷേ… ലോകത്തിലെ ഏറ്റവും വലിയ പുട്ടുണ്ടാക്കി ഫിറോസ് ചുട്ടിപ്പാറ: വീഡിയോ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പുട്ട്. കടലക്കറിയും, പപ്പടവും, പഴവുമൊക്കെ കൂട്ടി പുട്ടങ്ങ് ടത്തിയാൽ എന്‍റെ സാറേ… പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ലെന്ന് തന്നെ പറയാം. എന്നാൽ ചിലർക്ക് പുട്ടും മീൻ കറിയുമാണ് ഇഷ്ടം. മറ്റു ചിലർക്കാകട്ടെ പുട്ടും ചിക്കനും. അങ്ങനെ പോകുന്നു പുട്ടിന്‍റെ കോന്പിനേഷനുകൾ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ പുട്ട് ഉണ്ടാക്കി ഞെട്ടിച്ചിരിക്കുകയാണ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിൽ ഇത്തരം പരീ‍ക്ഷണങ്ങളുമായി വീഡിയോ ഇടാറുള്ള വ്യക്തിയാണ് ഫിറോസ്. നാട്ടിൽ മാത്രമല്ല വിദേശത്തും ഫിറോസിന് ആരാധകർ ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫലൂഡ, കേക്ക്, ഷേക്ക് അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ പാചക പരീഷണങ്ങൾ. 70 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സാണ് ഇദ്ദേഹത്തിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പുട്ടുണ്ടാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. വില്ലേജ് ഫുഡ് ചാനൽ എന്ന തന്‍റെ യൂട്യൂബ് ചാനലിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ പുട്ട്…

Read More

10 ലക്ഷത്തിന് ബെൻസോ? ഇത് എന്ത് മറിമായം

പത്ത് ലക്ഷം രൂപയ്ക്ക് താഴെ ഒരു ബെൻസ് കിട്ടിമോ? എങ്കിൽ കിട്ടും. പല വാഹനപ്രേമികളുടെയും ആഗ്രഹമാണ് സ്വന്തമായൊരു ആഡംബര കാറ്. എന്നാൽ ഏകദേശം അമ്പത് ലക്ഷത്തോളം രൂപയാകും ഇവ സ്വന്തമാക്കാൻ. ഇത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അപ്പോഴാണ് വമ്പിച്ച വിലക്കുറവിൽ സ്വപ്ന ബ്രാൻഡിലുള്ള കാർ സ്വന്തമാക്കാൻ അവസരമെത്തുന്നത്. പത്ത് വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ രാജ്യതലസ്ഥാനം സെക്കന്‍റ് ഹാൻഡ് വാഹനങ്ങളുടെ ഏറ്റവും വലിയ വിൽപനകേന്ദ്രമായി മാറി. കടുത്ത അന്തരീക്ഷ മലിനകരണം നേരിടുന്ന ഡൽഹിയിൽ 2018ൽ സുപ്രീം കോടതി, പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും പെട്രോൾ വാഹനങ്ങളും നിരോധിച്ചിരുന്നു. കാലാവധി കഴിഞ്ഞ ഉപയോഗിക്കാൻ സാധിക്കാത്ത ആഡംബര വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കാണ് ഡൽഹിയിൽ വിൽക്കപ്പെടുന്നത്. ഡൽഹിയിൽ നിന്ന് ഇത്തരത്തിലുള്ള വാഹനങ്ങൾ കേര‍ളത്തിലെത്തിക്കാൻ പ്രത്യേക ഏജൻസികൾ തന്നെ പ്രർത്തിക്കുന്നുണ്ട്. വണ്ടിയുടെ വലിപ്പവും വിലയുമനുസരിച്ച് 30000 രൂപ മുതൽ…

Read More

പ്രസവത്തോടെ അമ്മ കോമയിൽ, ഇരട്ടക്കുട്ടികളെ അച്ഛൻ വിറ്റു; പരസ്പരം തിരിച്ചറിയാതെ ഒരേ നഗരത്തിൽ വളർന്നത് 19 വർഷം; അവസാനം ഒന്നിപ്പിച്ചത് ടിക്ടോക് വീഡിയോ

ജനിച്ച ഉടൻതന്നെ വേർപിരിഞ്ഞ് പിന്നീട് പലസ്ഥലങ്ങളിലായി വളർന്ന്, ഒടുവിൽ വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടുന്ന സഹോദരങ്ങളുടെ കഥ പറയുന്ന സിനിമകൾ നമ്മ‍ൾ കണ്ടിട്ടുണ്ട്. എന്നാൽ സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ് കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയയിൽ നടന്നത്. ഇരട്ടകളായി ജനിച്ച രണ്ട് പെൺകുട്ടികൾ ഒരേ നഗരത്തിൽ പരസ്പരം തിരിച്ചറിയാതെ 19 വർഷത്തോളമാണ് കഴിഞ്ഞത്. സോഷ്യൽ മീഡിയയാണ് അവസാനം ഇരുവരെയും ഒന്നിപ്പിച്ചത്. ടിക് ടോകിലെ വിഡിയോകളും  ടിവിയിലെ ഒരു ടാലന്‍റ് ഷോയുമാണ് രണ്ടുപേരും തങ്ങൾ ഒരമ്മയുടെ മക്കളാണെന്നും ഇരട്ടകളായി ഒരേദിവസം പിറന്നവരാണെന്നും തിരിച്ചറിയാൻ സഹായിച്ചത്. ആമി ഖിവീഷ്യ, ആനോ സർതാനിയ എന്നീ കുട്ടികളാണ് ജന്മനാ പിരിഞ്ഞ് പരസ്പരം തിരിച്ചറിയാതെ വർഷങ്ങളോളം കഴിഞ്ഞത്. ജോർജിയ സ്വദേശി അസ ഷോണി 2002 ൽ ആണ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. പ്രസവത്തോടെ അസ ഷോണി കോമയിലായി. തുടർന്ന് മക്കളെ വളർത്താൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ അസ ഷോണിയുടെ…

Read More

ശ്രീരാമനും അയോധ്യയും ജാഗ്വറിൽ: വൈറലായി വീഡിയോ

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠയുടെ വാർത്തകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെങ്ങും നിറഞ്ഞു നിൽക്കുന്നത്. ചിലർ ബിസ്‌ക്കറ്റുകൊണ്ടും, കേക്ക്കൊണ്ടുമൊക്കെ രാമക്ഷേത്രത്തിന്‍റെ മാതൃക സൃഷ്ടിച്ചത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ തന്‍റെ വിലപിടിപ്പുള്ള ജാഗ്വര്‍ കാറിന് കാവിനിറം പൂശി അതിൽ രാമന്‍റെ ചിത്രങ്ങള്‍ നല്‍കി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള സിദ്ധാര്‍ഥ് ദോഷി എന്ന ചെറുപ്പക്കാരൻ. കാറിന്‍റെ ഡോറിലാണ് ഇദ്ദേഹം ശ്രീരാമന്‍റെ ചിത്രം പതിപ്പിച്ചത്. കൂടാതെ കാറിന്‍റെ മുകളിൽ ശ്രീരാമന്‍റെ ചിത്രം പതിച്ച പതാകയും സ്ഥാപിച്ചു. മുൻവശത്ത് രാമക്ഷേത്രത്തിന്‍റെ ചിത്രവും വരച്ചുചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് സിദ്ധാര്‍ഥ് ദോഷി. ഇത് ആദ്യമായല്ല ദോഷി തന്‍റെ കാറില്‍ മാറ്റം വരുത്തുന്നത്. നേരത്തെ, ജി20 ഉച്ചകോടി സമയത്തും അദ്ദേഹം കാറില്‍ ഡിസൈനുകള്‍ ചെയ്തിരുന്നു. എന്തായാലും കാവി ജാഗ്വാര്‍ ഇപ്പോള്‍ ആളുകളുടെ ശ്രദ്ധനേടി കുതിക്കുകയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ട്രാക്കുകളിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്നു; വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി റെയിൽവേ

മുംബൈയിലെ റെയിൽവേ ട്രാക്കുകളിൽ ആളുകൾ ഭക്ഷണം പാകം ചെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മാഹിം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. റെയിൽവേ ട്രാക്കുകൾക്കിടയിൽ ഇരുന്ന് സ്റ്റൗവിൽ ഭക്ഷണം തയാറാക്കുന്ന സ്ത്രീകളുടെ സൂം ഇൻ ഷോട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്, കൂടാതെ ചില പെൺകുട്ടികൾ അവിടെ പഠിക്കുന്നതും കാണിക്കുന്നു. കുട്ടികൾ ഓടുന്നതും സമീപത്ത് ചിലർ ഉറങ്ങുന്നതും വീഡിയോയിൽ കാണാം. Between the railway tracks at Mahim JN@RailMinIndia @grpmumbai @drmmumbaicr @drmbct pic.twitter.com/YtTg6gWmWC — मुंबई Matters™🇮🇳 (@mumbaimatterz) January 24, 2024 വീഡിയോ 21,000-ത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്. നിരവധിപേർ ആശങ്ക പ്രകടിപ്പിച്ച് വീഡിയോയ്ക്ക് താഴെ കമന്‍റുമായിട്ട് എത്തി. “വളരെ അപകടകരമാണ് ദയവായി ആരെങ്കിലും അതിൽ നടപടിയെടുക്കുക, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിഴവാണ്’ സ്ഥിതിഗതികൾ കാണുമ്പോൾ സങ്കടമുണ്ടെന്നും അവർ തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നുമാണ്…

Read More

അസുഖമാണെന്ന് പറഞ്ഞ് അവധി എടുത്തു; വിമാനത്തിൽ കയറിയപ്പോൾ ബോസ് അവിടെ ഇരിക്കുന്നു

കള്ളം പറഞ്ഞ് ജോലിസ്ഥലത്ത് അവധി എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അങ്ങനെ കള്ളം പറഞ്ഞ്, അവധിയുമെടുത്ത് കറങ്ങി നടക്കുന്നതിനിടെ ബോസിന്‍റെ മുന്നിൽ ചെന്നുപെട്ടാലോ. എന്തായിരിക്കും അസ്ഥ? അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ലൈല സോറസ്. സുഖമില്ലെന്നു പറഞ്ഞ് അവധിയെടുത്ത ലൈല വിമാനത്തിൽ വെച്ചാണ് തന്‍റെ ബോസിനെ കണ്ടത്. ഇതിന്‍റെ വീഡിയോയും ലൈല ചിത്രീകരിച്ചിട്ടുണ്ട്. തുടർന്ന് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനകം 11 മില്യനിലധികം ആളുകൾ വീഡിയോ കണ്ടു. “സുഖമില്ലെന്നു കള്ളം പറഞ്ഞ് അവധിയെടുത്തു. പിന്നാലെ, ഞാൻ യാത്ര ചെയ്ത അതേ വിമാനത്തിൽ വെച്ച് എന്‍റെ ബോസിനെ കണ്ടു”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫ്ലൈറ്റിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതും ഇത് തന്‍റെ ബോസ് ആണെന്നു പറഞ്ഞ് ലൈല ഒരാളെ സൂം ഇൻ ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്. പിന്നീട്…

Read More

ഹണിമൂണിന് കൊണ്ടുപോയത് അയോധ്യയിലേക്ക്: ഗോവയ്ക്ക് പോകാമെന്ന് പറഞ്ഞ് പറ്റിച്ച് ഭർത്താവ്; വിവാഹമോചനം തേടി യുവതി

വിവാഹത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുമ്പോൾ തന്നെ ഹണിമൂൺ എവിടെയായിരിക്കണമെന്നും ഇന്നത്തെ കാലത്ത് ദമ്പതികൾ തീരുമാനമെടുക്കും. പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ഏറ്റവും മനോഹരമായ സ്ഥലം തന്നെ അവർ തെരഞ്ഞെടുക്കുകയും ചെയ്യും. എന്നാൽ ഹണിമൂൺ ആഘോഷിക്കാൻ ഗോവയിൽ പോകാമെന്ന് വാഗ്ദാനം നൽകിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതിൽ പ്രതിഷേധിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് യുവതി ഭർത്താവിനെതിരെ രംഗത്തെത്തിയത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാൽ കുടുംബ കോടതിയിൽ വിവാഹ മോചനം തേടി കേസ് ഫയൽ ചെയ്തത്. ഹണിമൂൺ ആഘോഷത്തിനായി വിദേശത്ത് പോകാൻ സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഭർത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും വിവാഹമോചന ഹർജിയിൽ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥാണ്. എന്നാൽ വീട്ടിൽ…

Read More

മക്കൾ തിരിഞ്ഞ് നോക്കുന്നില്ല; 23 കോടിയുടെ സ്വത്തുക്കൾ വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും എഴുതിവച്ചു

പ്രായമാകുമ്പോൾ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ മക്കൾക്ക് കൈമാറുന്നത് സാധാരണയായി നടക്കാറുള്ളതാണ്. എന്നാൽ ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്‍റെ സ്വത്തുക്കളെല്ലാം മക്കൾക്ക് നൽകാതെ വീട്ടിലെ പട്ടികൾക്കും പൂച്ചകൾക്കും എഴുതിവച്ചിരിക്കുകയാണ്. 20 മില്ല്യൺ യുവാൻ വരുന്ന തന്‍റെ സ്വത്തുക്കളാണ് ലിയു എന്ന സ്ത്രീ വളർത്ത് മൃഗങ്ങൾക്ക് നൽകിയത്. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലൊരു കാരണമുണ്ട്. അസുഖം ബാധിച്ച് വർഷങ്ങളോളം അവശനിലയിൽ ആയിരുന്നു ഇവർ. അന്ന് ഇവരുടെ കുടുംബക്കാരാരും തിരിഞ്ഞു നോക്കിയില്ല. അതിനാലാണ് സ്വത്തുക്കൾ അവർക്കൊന്നും നൽകാതെ പട്ടികളുടെയും പൂച്ചകളുടെയും പേരിൽ എഴുതിവച്ചത്. ഇതിനായി വിശദമായ വിൽപത്രവും ലിയു തയാറാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് മക്കൾക്ക് തന്നെയാണ് ലിയു സ്വത്തും പണവുമെല്ലാം ആദ്യം തയാറാക്കിയ വിൽപ്പത്രത്തിൽ എഴുതിവച്ചിരുന്നത്. എന്നാൽ, മക്കളുടെ സ്നേഹമില്ലായ്മയും അവഗണനയും വയ്യാതായ കാലത്ത് മക്കൾ തിരിഞ്ഞുനോക്കാത്തതും അവരെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെയാണ്…

Read More