ജെസിബി കയറിയിറങ്ങി വാൽ ചതഞ്ഞു; മൂർഖന് അടിയന്തര ശസ്ത്രക്രിയ..! കൈയടിച്ച് മൃഗസ്നേഹികൾ

മൃഗങ്ങളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നത് അപൂർവ സംഭവമല്ല. എന്നാൽ കഴിഞ്ഞദിവസം കർണാടകയിലെ ബെൽഗാമിൽ നടന്ന ശസ്ത്രക്രിയ പ്രാദേശികമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. കെദ്നൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽ ജെസിബി കയറിയിറങ്ങി ഗുരതരമായി പരിക്കേറ്റ മൂർഖൻ പാന്പിനാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. മൂർഖന്‍റെ വാലിനോടു ചേർന്നുള്ള ഭാഗമാണു ജെസിബി കയറി ചതഞ്ഞത്. പരിക്കേറ്റു പിടയുന്ന മൂർഖന്‍റെ അടുത്തേക്കു ചെല്ലാൻ എല്ലാവരും മടിച്ചു. ചിലർ സർപ്പത്തെ തല്ലിക്കൊല്ലണമെന്നുവരെ അഭിപ്രായപ്പെട്ടു. എന്നാൽ ഫാം ഉടമ, സർപ്പത്തെ കൊല്ലുന്നതു തടഞ്ഞു. മാത്രമല്ല, അദ്ദേഹം സ്നേക്ക് റെസ്ക്യു ടീമിന്‍റെ സഹായം തേടി. അവർ സ്ഥലത്തെത്തി പാമ്പിനെ കൂട്ടിലാക്കി ബെൽഗാം മഹന്തേഷ് നഗറിലെ സർക്കാർ മൾട്ടിസ്പെഷാലിറ്റി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ജീവൻ അപകടത്തിലാകുന്ന അവസ്ഥയിലെത്തിയ മൂർഖനെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. വിഷ‌സർപ്പം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവം എന്തായാലും മൃഗസ്നേഹികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

Read More

പാരച്യൂട്ട് തുറന്നില്ല: 29 നിലകളുള്ള അപ്പാർട്ട്‌മെന്‍റിൽ നിന്നും ചാടിയ യുവാവിന് ദാരുണാന്ത്യം; അപകടം വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ

29 നിലകളുള്ള അപ്പാർട്ട്‌മെന്‍റിന്‍റെ മുകളിൽ നിന്ന്  വീണ് യുവാവിന് ദാരുണാന്ത്യം. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയപ്പോൾ ഇയാളുടെ പാരച്യൂട്ട് തുറക്കാനാകാതെ വന്നതാണ് അപകടത്തിന് കാരണം. കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംഗ്ഡണിൽ നിന്നുള്ള നതി ഓഡിൻസൺ പട്ടായയിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. 33 കാരനായ ബ്രിട്ടീഷ് ബേസ് ജമ്പർ ആണ് മരിച്ചത്. വീഡിയോ പകർത്തുന്നതിനായി താഴെ സുഹൃത്തിനെ നിർത്തിയ ശേഷം മുകളിലേക്ക് ബേസ് ജമ്പ് ചെയ്യാൻ പോയതായിരുന്നു യുവാവ്. 29-ാം നിലയിലെത്തി താഴേക്ക് ചാടിയപ്പോൾ കൈവശമുണ്ടായിരുന്ന പാരച്യൂട്ട് പ്രവർത്തനസജ്ജമാകാതെ വന്നതോടെ മരത്തിൽ ഇടിച്ച് നിലത്ത് വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിച്ചതിങ്ങനെ,’അദ്ദേഹം ചാടാൻ ഉപയോഗിച്ച പാരച്യൂട്ട് തകരാറിലായതിനാൽ പ്രതീക്ഷിച്ചതുപോലെ തുറന്നില്ല. ചാടുന്ന വീഡിയോ പകർത്തിയ സുഹൃത്തിനെ ചോദ്യം ചെയ്യുകയും വിഡിയോ തെളിവായി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥർ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അവർ പാരച്യൂട്ട്…

Read More

ബിഹാറിലെ അഞ്ച് നിലകളുള്ള ‘ബുർജ് ഖലീഫ’;ആറടിമണ്ണിലെ അത്ഭുതമെന്ന് സോഷ്യൽ മീഡിയ

ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ബുർജ് ഖലീഫ തുടരുമ്പോൾ, ബിഹാറിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ ഇന്‍റർനെറ്റിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ ഈ കെട്ടിടം ബിഹാറിലെ മുസാഫർപൂരിൽ ആണ് ഉള്ളത്. കാഴ്ചയിൽ അതിശയിപ്പിക്കുന്ന ഈ അഞ്ചുനില കെട്ടിടം വെറും ആറടി മണ്ണിലാണ് നിർമിച്ചിരിക്കുന്നത് . ഈ കെട്ടിടത്തെ ഇപ്പോൾ ഏറെ ജനപ്രിയമാക്കിയത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് . മുസാഫർപൂരിലെ ഗന്നിപൂർ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും ആറടി മാത്രമാണ് ഈ കെട്ടിടത്തിന്‍റെ നീളം. അഞ്ചടിയാണ് വീതി . ബിഹാറിൽ എത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറിക്കഴിഞ്ഞു ഈ കെട്ടിടം. കെട്ടിടം കാണാനും ചിത്രങ്ങൾ എടുക്കാനും വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ആയി നിരവധി ആളുകളാണ് ദിവസേന ഇവിടെയെത്തുന്നത്. ‘ബിഹാറിന്‍റെ ബുർജ് ഖലീഫ’ എന്നും ‘ബിഹാറിന്‍റെ…

Read More

എന്തുമാത്രം എൻജിനീയർമാരാ ഈ നിൽക്കുന്നത്; അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത് 3000 എൻജിനീയറിംഗ് ബിരുദധാരികൾ

ഇന്നത്തെ കാലത്ത് തൊഴിലില്ലായ്മ വലിയ പ്രശ്നം തന്നെയാണ്. ഇത് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂനെയിൽ നിന്നും പകർത്തിയ വീഡിയോയിൽ ഒരു ജൂനിയർ ഡെവലപ്പർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് വേണ്ടി വരി നിൽക്കുന്നവരെയാണ് കാണിക്കുന്നത്. വീഡിയോയിൽ ഉള്ളത് പത്തോ നൂറോ ആൾക്കാരല്ല. ജോലിക്ക് വേണ്ടി 2,900 -ലധികം പേരാണ് റെസ്യൂമെകൾ അയച്ചത്. ഐടി മേഖലയ്ക്ക് വളരെ പേരുകേട്ട സ്ഥലമാണ് ഹിഞ്ചവാഡി. വീഡിയോയിൽ ആളുകൾ ബയോഡാറ്റയും മറ്റും കൈയിൽ പിടിച്ചു കൊണ്ടാണ് നിൽക്കുന്നതും കാണാം. അതേസമയം, ഈ വീഡിയോ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും ഐടി തൊഴിൽ മാർക്കറ്റുമെല്ലാം ചർച്ച ചെയ്യപ്പെടാൻ കാരണമായി. ഇപ്പോൾ പഠനം കഴിഞ്ഞിറങ്ങിയ യുവാക്കളാണെങ്കിലും ജോലിയിൽ പരിചയം ഉള്ളവരാണെങ്കിലും ജോലി കിട്ടാൻ വലിയ പ്രയാസമാണ്. ഇവർക്കിടയിൽ വലിയ മത്സരമാണ് നടക്കുന്നത്. ‘ഈ വരിയൊന്നും ഒരു വരിയേ അല്ല. ജോലി കിട്ടാൻ വേണ്ടി…

Read More

മൃഗങ്ങളെ ലൈവായി പീഡിപ്പിച്ച് കൊന്നു; യുവതിയുടെ ക്രൂരത യുട്യൂബ് സബ്സ്ക്രൈബർമാരെ കൂട്ടാൻ

യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ എന്തൊക്കെ ചെയ്യാനും വ്ലോഗർമാർ തയാറാണ്. അത്തരത്തിൽ യുഎസിൽ നിന്നുള്ള ഒരു യുവതി ചെയ്ത ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലൈവായി മൃഗങ്ങളെ പീഡിപ്പിച്ച് കൊന്നതിന് അറസ്റ്റിലായിരിക്കുകയാണ് പെൻസിൽവാനിയയിൽ നിന്നുള്ള അനിഗർ മോൻസി (28). തന്‍റെ യൂട്യൂബ് ചാനലിൽ ആളുകളെ കൂട്ടാൻ വേണ്ടിയാണ് യുവതി ഇത്തരത്തിൽ മൃഗങ്ങളെ ലൈവായി കൊന്നത്. കോഴി, പ്രാവ്, മുയൽ, തവള എന്നിവയെയാണ് അവൾ ലൈവായി കൊന്നത്. ഇതിന്‍റെ നാല് ലൈവ് സ്ട്രീം വീഡിയോകളും സ്വന്തം യൂട്യൂബ് ചാനലിൽ അവൾ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അനിഗറിനെതിരെ കേസെടുത്തത്. 20,000 സബ്സ്ക്രൈബർമാരാണ് അവൾക്കുണ്ടായിരുന്നത്. പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്‍റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്നും അവൾ അഭ്യർഥിച്ചു. യുവതി പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് ‘കുക്കിംഗ് ലക്കി’ എന്നായിരുന്നു. അതിൽ ഒരു കോഴിയെ…

Read More

ഇറങ്ങി ഓടടാ മക്കളെ… ഓടുന്ന കോർപ്പറേഷൻ വാനിൽ നിന്നും നായ്ക്കളെ തുറന്നുവിട്ട് ബൈക്ക് യാത്രികൻ

മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു മൃഗങ്ങളിലൊന്നാണ് നായ്ക്കൾ. തങ്ങളുടെ അരുമയായ നായ്ക്കൾക്കൊപ്പമുള്ള രസകരമായ വീഡിയോകൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. നായ്ക്കൾക്കളുടെ ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാനായി ഇൻസ്റ്റഗ്രാമിൽ നിരവധി പേജുകളും ഉണ്ട്. എന്നാൽ നായ്ക്കളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ കൊണ്ടുപോവുകയായിരുന്ന നായകളെ നടുറോഡിൽ തുറന്നുവിടുന്ന വീഡിയോയാണിത്. ഓടിക്കൊണ്ടിരിക്കുന്ന വാനിൽ നിന്നാണ് പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ നായകളെ തുറന്നുവിട്ടത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ‌ വൈറലാവുകയാണ്. ഉത്തർ പ്രദേശിലെ ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ നിന്നാണ് നായകളെ ഇറക്കി വിട്ടത്. കൃത്യമായി എവിടെ ഇത് നടന്നൂ എന്നത് വ്യക്തമല്ല. എട്ടോ പത്തോ നായ്ക്കളാണ് വാനിൽ ഉണ്ടായിരുന്നത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്ക് ബാലൻസ് ചെയ്തുകൊണ്ട് വാനിൽ അടച്ചിട്ടിരുന്ന നായ്ക്കളെ റോഡിലേക്ക് ഇറക്കി വിടുന്നത്…

Read More

പുള്ളിപ്പുലി സ്റ്റേഷൻ ആക്രമിച്ചു! ഓടി രക്ഷപ്പെട്ട് പോലീസുകാർ

മഹാരാഷ്ട്ര രത്‌നഗിരി ജില്ലയിലെ രാജപുർ പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലിയുടെ ആക്രമണം! പുള്ളിപ്പുലി‍യുടെ വരവുകണ്ട് പോലീസുകാർ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. പക്ഷേ, പുള്ളിപ്പുലിയുടെ ലക്ഷ്യം പോലീസുകാർ ആയിരുന്നില്ല. സ്റ്റേഷനിലേക്ക് ഓടിക്കയറിയ തെരുവുനായ്ക്കളായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പരിസരങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ പോലീസ് സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. പിന്നാലെ പുള്ളിപ്പുലിയും വരുന്നു. തുടർന്ന് കുരച്ചുകൊണ്ടു നായ്ക്കൾ ചിതറിയോടുന്നു. ചില നായ്ക്കൾ സ്റ്റേഷൻ കെട്ടിടത്തിന്‍റെ അകത്തേക്കു പ്രവേശിച്ചു. പിന്നാലെ പ്രവേശിച്ച പുള്ളിപ്പുലി നായ്ക്കളിലൊന്നിനെ കടിച്ചെടുത്തു കെട്ടിടത്തിന്‍റെ പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. തെരുവുനായ്ക്കൾ ധാരാളമായി അലഞ്ഞുതിരിയുന്ന പ്രദേശമാണിത്. കാടിറങ്ങിയ പുള്ളിപ്പുലി ഇവയെ ആക്രമിക്കുകയായിരുന്നു. അഞ്ചിലേറെ നായ്ക്കളാണു പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ളിലേക്ക് എത്തിയത്.

Read More

ഇപ്പോള്‍ ടോയ്സ്… വലിയ സ്വപ്നങ്ങളുടെ പണിപ്പുരയിലാണ് അബ്രാര്‍

വലിയൊരു സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി അബ്രാര്‍. ഇതിന്‍റെ മുന്നോടിയായി റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ടോയ്സ് വാഹനങ്ങളുടെ പണിപ്പുരയിലാണ് ഈ ഇരുപത്തിമൂന്നുകാരന്‍. പുഞ്ചക്കാട് താമസിക്കുന്ന കെ.പി. അബ്ദുള്ളയുടെയും എന്‍.പി. ഹവ്വയുടെയും ഇളയ മകനായ അബ്രാറിന്‍റെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാണ്. പക്ഷേ, ഇയാളിപ്പോള്‍ നിര്‍മിക്കുന്നത് ലോകോത്തര കാറുകളുടെയും ട്രക്കുകളുടെയും റിമോട്ടിലുള്ള മിനിയേച്ചര്‍ രൂപങ്ങളാണ്. ഇവരുടെ വീട്ടുവരാന്തയില്‍ ഇവ തലങ്ങും വിലങ്ങും ഓടുമ്പോള്‍ അതിനൊപ്പം ഓടുന്നത് ഇയാളുടെ വലിയൊരു സ്വപനം കൂടിയാണ്. റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കൊപ്പം റിമോട്ടിലുള്ള പ്രവര്‍ത്തനം കൂടി സംയോജിപ്പിക്കുകയെന്ന വലിയ ആഗ്രഹമാണ് ഇയാളുടെ സ്വപ്നങ്ങളില്‍ നിറയെ. ഇതിനുള്ള തയാറെടുപ്പ് തുടങ്ങിയിട്ട് നാളുകളായി. പക്ഷേ, വില്ലനായി മുന്നില്‍ തടസം സൃഷ്ടിക്കുന്നത് സാമ്പത്തിക പ്രശ്നവും. എന്നാലും, പ്രതീക്ഷ കൈവിടാതെ തന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണിയാള്‍. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മനസില്‍ നാമ്പിട്ട ആഗ്രഹമാണ് റിമോട്ടില്‍ നിയന്ത്രിക്കുന്ന…

Read More

പ്രണയത്തിന് കണ്ണും മൂക്കുമില്ലെങ്കിലും തേച്ചാൽ പണി കിട്ടും; ബന്ധത്തിൽ നിന്ന് പിന്മാറിയ ബസ് കണ്ടക്ടറുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് യുവതി

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 52 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് പ്രതി. അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്‌പോർട്ട് സർവീസിൽ (എഎംടിഎസ്) ജോലി ചെയ്യുന്ന ബസ് കണ്ടക്ടർ രാകേഷ് ബ്രഹ്മഭട്ടിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ജുഹാപുര സ്വദേശിയായ മെഹ്‌സാബിൻ ചുവാരയാണ് കേസിലെ പ്രതി. ഇരുവരും എട്ട് വർഷമായി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് ആക്രണത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു. ബസിൽ വച്ചാണ് ഇരുവരും കാണുന്നതും സൗഹൃദത്തിലാകുന്നതും. ഈ ബന്ധം പിന്നീട് പ്രണയമായി മാറി. എട്ടുവർഷത്തോളം ബന്ധം മുന്നോട്ടുപോയി. എന്നാൽ ബ്രഹ്മഭട്ടിന്‍റെ ഭാര്യ സംഭവമറിഞ്ഞു. ശേഷം ബ്രഹ്മഭട്ടിന് ബന്ധത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. മെഹ്സാബിൻ കാമുകൻ പിന്മാറിയതോടെ ആക്രമണം ആസൂത്രണം ചെയ്തു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തെ കൺട്രോൾ ക്യാബിനിൽ…

Read More

ഡെലിവറി ബോയ് ഭക്ഷണത്തിൽ മൂത്രം ഒഴിച്ചെന്ന് യുവതി; എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നത് മറ്റൊരു സത്യം

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഇപ്പോൾ നിത്യജീവിതത്തിലെ ഒരു ഭാഗമായി ക‍ഴിഞ്ഞെന്നു തന്നെ പറയാം. എന്നാൽ ഇങ്ങനെ ഭക്ഷണം ഓർഡർ ചെയ്ത ഒരു യുവതിക്ക് കിട്ടിയതാവട്ടെ മുട്ടൻ പണിയും. ട്രാവലറായ യുവതി ഓർഡർ ചെയ്ത് പുറത്തുവന്ന ഭക്ഷണം എടുക്കാൻ ചെന്നപ്പോഴാകട്ടെ അതാകെ മൂത്രത്തിൽ കുളിച്ചിരിക്കുന്നു. ഇതിൽ ദേഷ്യം കയറിയ യുവതി ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ ചീത്തയും വിളിച്ചു. യുവതി ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഈ അനുഭവമുണ്ടായത്. ഭക്ഷണമെത്തിയതായുള്ള നോട്ടിഫിക്കേഷൻ മൊബൈലിൽ വന്നയുടനെ തന്നെ യുവതി വാതിൽ തുറന്നു . പിന്നാലെ പുറത്ത് വച്ചിരുന്ന ഭക്ഷണത്തിനടുത്തെത്തിയപ്പോഴാണ് അതിൽ നിറയെ മൂത്രം കണ്ടത്. തുടർന്ന് അതിന്‍റെ ചിത്രമെടുത്ത് യുവതി ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. ഒപ്പം ഒരു മെസ്സേജും അയച്ചു. ‘എനിക്ക് കൊണ്ടുവച്ച ഭക്ഷണത്തിൽ നിറയെ മൂത്രമാണ്. നിങ്ങൾക്ക്…

Read More