തിരുവനന്തപുരം: പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കോൺഗ്രസ് നേതാവ് മുരളീധരൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുരളീധരൻ. “എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.’-മുരളീധരൻ പറഞ്ഞു. വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്. ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Read MoreCategory: Top News
ഹോം സ്റ്റേയിലെത്തിച്ച് ബലംപ്രയോഗിച്ച് പീഡിപ്പിച്ചു; ഗർഭം ധരിക്കാൻ നിർബന്ധിച്ചു; രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി. രാഹുൽ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി നൽകിയതായി പെൺകുട്ടി പറഞ്ഞു. എന്നാൽ നടപടി സ്വീകരിക്കാത്തത് വേദനിപ്പിച്ചെന്നും അവർ വ്യക്തമാക്കി. രാഹുലുമായി സൗഹൃദമുണ്ടായിരുന്നു. വിവാഹക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ രാഹുലിന് ജോലി ഇല്ലാത്തതിനാൽ വീട്ടുകാർ ബന്ധം വേണ്ടന്ന് വച്ചു. എന്നാൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറയുന്നു. പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇത് തന്നെ മാനസികമായും ശാരീരികമായും…
Read Moreരാവും പകലും ലോഡ്ജിൽ വന്നുപോകുന്നത് നിരവധിപേർ; തിരക്കിന് കാരണം അനാശാസ്യമെന്ന് നാട്ടുകാർ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്
പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി.നഗരസഭയുടെ ലൈസൻസ് പോലുമില്ലാതെയാണ് ഈ ലോഡ്ജ് പ്രവർത്തിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരവധി പേർ ഈ ലോഡ്ജിൽ സന്ദർശനം നടത്താറുണ്ട്. പല തവണ പോലീസിനെയും നഗരസഭാ അധികൃതരേയും അറിയിച്ചിട്ടും ഇവിടെ പരിശോധന നടത്താനോ ലോഡ്ജ് ഉടമയ്ക്കെതിരേ നടപടിയെടുക്കാനോ തയാറാകുന്നില്ല. ഇതിനിടെ, ലോഡ്ജിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലോഡ്ജ് നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നുള്ള കാര്യവും നാട്ടുകാർ നഗരസഭയെ അറിയിച്ചിരുന്നു.
Read Moreകായബലം താ പാദബലം താ ഭക്തജനപ്രിയനേ… അയ്യനെ കാണാൻ കല്ലും മുള്ളും ചവിട്ടി പരമ്പരാഗത കാനനപാതയിലൂടെ സഞ്ചരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം പതിനായിരം കടന്നു
കണമല: മണ്ഡല കാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ എരുമേലി കോയിക്കക്കാവ് മുതൽ കാളകെട്ടി വരെയുള്ള എട്ട് കിലോമീറ്റർ ശബരിമല പരമ്പരാഗത കാനനപാതയിൽ സഞ്ചരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇന്നലെ വൈകുന്നേരം പാത അടയ്ക്കുന്നതുവരെയുള്ള കണക്ക് പ്രകാരം ഇതുവരെ സഞ്ചരിച്ചവരുടെ മൊത്തം എണ്ണം 11923 ആണെന്ന് വനം വകുപ്പ് അറിയിച്ചു. സ്ത്രീകൾ 20 ഉം കുട്ടികൾ 1500ഉം ആണ്. ദിവസവും 600നും 800നും ഇടയിൽ തീർഥാടകർ എത്തുന്നുണ്ട്. പ്രായാധിക്യവും രോഗങ്ങളും കാൽനട യാത്രയിൽ ബുദ്ധിമുട്ട് വർധിപ്പിക്കുമെന്നതിനാൽ സ്ത്രീകൾ എത്തുന്നത് കുറവാണ്. ഇതുവരെ വന്യമൃഗങ്ങളുടെ സാന്നിധ്യം പാതയിലുണ്ടായിട്ടില്ലെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ കൃഷ്ണൻ പറഞ്ഞു. രാവിലെ കോയിക്കക്കാവ് ചെക്ക് പോസ്റ്റ് തുറക്കുമ്പോൾ വനം വകുപ്പിന്റെ പട്രോളിംഗ് സ്ക്വാഡ് ഭക്ത സംഘത്തിന് മുന്നിൽ നീങ്ങും. മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം ലഭിച്ചാൽ അടിയന്തര മുൻകരുതൽ സ്വീകരിക്കും.…
Read Moreശരീരമാകെ വെട്ടിനുറുക്കി; മുഖത്തും വെട്ടി, കൈപ്പത്തി വെട്ടിമാറ്റിയ നിലയിലും; കായംകുളത്ത് പിതാവിന് നേരെ മകൻ നടത്തിയത് മൃഗീയമായ ആക്രമണം
കായംകുളം: മാതാവിനെ ആക്രമിക്കുകയും പിതാവിനെ മകൻ അതിക്രൂരമായികൊലപ്പെടുത്തുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കായംകുളം പുല്ലുകുളങ്ങര ഗ്രാമം. കണ്ടല്ലൂർ പീടികച്ചിറ നടരാജ(63)നെയും ഭാര്യ സിന്ധുവി(48)നെയും ആക്രമിച്ച അഭിഭാഷകൻ കൂടിയായ മകൻ നവജിത്തിനെ കനകക്കുന്ന് പോലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കേയാണ് മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. രാവിലെ മുതൽ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു ഇയാൾ. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു നടരാജന്റേത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നടരാജനായിരുന്നു. ഏറെ കടമുറികളും ബിസിനസുമെല്ലാമുള്ള കുടുംബത്തിന്റെ കടിഞ്ഞാൺ കിട്ടാത്തതിന്റെ പേരിൽ നവജിത്ത് പലതവണ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കരച്ചിലും ബഹളവും കേട്ടാണ് രാത്രി നാട്ടുകാർ ഓടിക്കൂടിയത്. തുറന്നിട്ട ജനലിലൂടെ വീടിനകത്തെ കാര്യങ്ങളെല്ലാം അറിയാൻ സാധിച്ചിരുന്നുവെന്ന് നാട്ടുകാർ…
Read Moreജെസ്ന തിരോധാനം: സിബിഐ അന്വേഷണം തുടരും; പിന്മാറിയതായുളള വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ്
കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാന കേസ് രണ്ടാംഘട്ടം അന്വേഷണവും ഫലം കാണാതെ സിബിഐ പിന്വാങ്ങുന്നതായ വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് കുന്നത്ത് വ്യക്തമാക്കി. സിബിഐ അന്വേഷണസംഘം എരുമേലി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് അന്വേഷിച്ചുവരികയാണെന്നും അന്വേഷണം നിർത്താന്‍ നിര്‍ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ജെസ്ന തിരോധാന കേസില്‍ സിബിഐ ആദ്യം നടത്തിയ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ ജയിംസ് നല്കിയ ഹര്‍ജിയിലാണു തുടരന്വേഷണത്തിനു കഴിഞ്ഞ വര്‍ഷം ഉത്തരവായത്. ഏതാനും സഹപാഠികള്‍, സുഹൃത്തുക്കള്‍, സാഹചര്യങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവരിലേക്ക് അന്വേഷണം എത്തിയില്ലെന്നായിരുന്നു പരാതി. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കാണ് ജെസ്നയെ കാണാതായതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. രാവിലെ 9.30ന് മുക്കൂട്ടുതറയ്ക്കുസമീപം…
Read More‘വെള്ളംകുടിക്കും’… തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ലോക്കിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ; അഴിയെണ്ണിക്കിടക്കേണ്ടത് 14 ദിവസം
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Read Moreരാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിൽ; കാറിന്റെ ഉടമയായ യുവനടി ആര്? എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം; രാഹുലിനെ കണ്ടെത്താൻ കൂടുതൽ സംഘം
പാലക്കാട്: യുവതിയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ഇതേത്തുടർന്ന് ചുവന്ന ഫോക്സ്വാഗൺ പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം വ്യാപിപിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി നിർദേശം നൽകി. രാഹുലിനായി കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്ഐടി സംഘം തമിഴ്നാട്ടിലെത്തിയിരുന്നു.
Read Moreലോക എയ്ഡ്സ്ദിനം; എറണാകുളം പെരുമ്പാവൂരില്‍ 700 ഇതര സംസ്ഥാനക്കാര്‍ എയ്ഡ്സ് രോഗബാധിതരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവർക്ക് ഹെല്‍ത്ത് കാര്‍ഡില്ല
കൊച്ചി: സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ 700 പേര് എച്ച്ഐവി എയ്ഡ്സ് രോഗ ബാധിതരെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ മയക്കുമരുന്ന് ഉപയോഗവും ലൈംഗികത്തൊഴിലും വ്യാപകമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇക്കൂട്ടരില്‍ ഏറെയും. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ലൈംഗിക കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. ബ്യൂ ടുത്തിംഗ് എന്ന പേരിലുള്ള ലഹരി ഉപയോഗമാണ് മറ്റൊന്ന്. ലഹരി കുത്തിവയ്ക്കാന്‍ ഒരാള്‍ ഉപയോഗിച്ച സിറിഞ്ചിലെ രക്തം ഉള്‍പ്പെടെ മറ്റൊരാള്‍ ഉപയോഗിക്കുന്നതാണ് ഇത്. കൊച്ചി നഗരത്തിലെയും സ്ഥിതി വ്യത്യസ്തമല്ല.ഇതര സംസ്ഥാനക്കാരില്‍ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചാല്‍ അവര്‍ തുടര്‍ ചികിത്സയ്ക്കായി എത്താറില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ചാല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മാറ്റുകയോ…
Read Moreആലപ്പുഴ തണ്ണീർമുക്കത്ത് പത്തുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം; വിദേശത്ത് നിന്ന് കുട്ടി നാട്ടിലെത്തിയിട്ട് രണ്ടുമാസം; റിസോട്ടിലെ നീന്തൽകുളത്തിലും പരിശോധന
ചേർത്തല: തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. 29നാണ് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറിമാറിയാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളിപ്പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.അവശതയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read More