തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കോടതിയുടെ അടച്ചിട്ട മുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം. അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്.…
Read MoreCategory: Top News
ഒരു കൈ സഹായം…മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്മസ്; കുട്ടികള്‍ ചേര്‍ന്നൊരുക്കിയ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും വിൽപനയ്ക്ക്
പാലാ: അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്മസാണ്. സാമ്പത്തിക ഞെരുക്കത്താല്‍ നട്ടംതിരിയുന്ന മരിയസദനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത്തവണ ഇവിടത്തെ കുട്ടികള്‍ ചേര്‍ന്ന് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ തയാറാക്കിയിരിക്കുകയാണ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളംബരം ചെയ്ത് നാടെങ്ങും ക്രിസ്മസിനെ വരവേല്ക്കുമ്പോള് തങ്ങളുടെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ വിറ്റുപോയെങ്കിലേ മരിയാസദനിലെ മക്കള്‍ക്ക് ഇത്തവണ ക്രിസ്മസ് ആഘോഷിക്കാനാകൂ.ഇവിടെ അന്തേവാസികളായിട്ടുള്ള അമ്പതോളം കുട്ടികള്‍ ചേര്‍ന്നാണ് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ ഒരുക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പണിപ്പുരയിലായിരുന്നു കുട്ടികള്‍. ഇവരെ സഹായിക്കാന്‍ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫും കുടുംബവും മറ്റ് അന്തേവാസികളുമൊക്കെ ഒപ്പം കൂടി. മരിയസദനത്തിന്റെ പൂമുഖത്ത് വര്‍ണക്കടലാസുകള്‍ വലിച്ചുകെട്ടിയ മേലാപ്പിന് കീഴെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളുമൊക്കെ മിഴി തുറന്നിരിക്കുകയാണ്. ആര്‍ക്കും ഉള്‍ക്കൊള്ളാനാവുംവിധം തുച്ഛമായ വിലയ്ക്കാണ് ക്രിസ്മസ് അലങ്കാര വസ്തുക്കള്‍ ഇവിടെ കൊടുക്കുന്നത്. അലങ്കാരവസ്തുക്കളെല്ലാം പ്ലാസ്റ്റിക് പൂച്ചട്ടികളിലാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്രിസ്മസ് കാലം…
Read Moreമദ്യലഹരിയിൽ താലൂക്കാശുപത്രിയിൽ ഹോംനഴ്സിന്റെ അഴിഞ്ഞാട്ടം; പരിശോധന മുറിയുടെ വാതിൽ ചവിട്ടിത്തകർത്തു; ജീവനക്കാർക്ക് നേരെ ഭീഷണിപ്പെടുത്തൽ
മങ്കൊമ്പ്: മദ്യലഹരിയില്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി റിമാന്‍ഡില്‍. തിരുവല്ല കുറ്റൂര്‍ മണ്ണാരുപറമ്പില്‍ ബാബു തോമസിനെയാണു (57) രാമങ്കരി കോടതി റിമാന്‍ഡ് ചെയ്തത്. ജോലി ചെയ്തിരുന്ന വീട്ടില്‍ പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് ഹോം നഴ്സായ ബാബുവിനെ തിങ്കളാഴ്ച രാത്രി പുളിങ്കുന്ന് പോലീസ് അറസ്റ്റു ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലിത്തിച്ചപ്പോഴാണു സംഭവം. മദ്യ ലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍ എത്തിയപ്പോള്‍തന്നെ നിലത്തുകിടന്ന് ഉരുണ്ടു. തുടര്‍ന്നു ഡോക്ടറുടെ പരിശോധനാ മുറിയുടെ വാതില്‍ ചവിട്ടി തകര്‍ത്തു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ബെഡില്‍ ഉറപ്പിച്ച ഡ്രിപ് സ്റ്റാന്‍ഡ് ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ പോലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് സിനു ജോസഫും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണു പ്രതിയെ കീഴ്പ്പെടുത്തിയത്. സംഭവത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ യോഗം നടത്തി. കെജിഎംഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സാബു സുഗതന് ഉദ്ഘാടനം ചെയ്തു.…
Read Moreപാട്ടിൽ മാത്രമേയുള്ളു സാർ…നെല്‍കൃഷിക്ക് വേണ്ട പമ്പിംഗ് സബ്സിഡി നിലച്ചിട്ട് നാലുവര്‍ഷം; ഫണ്ടില്ലെന്ന ഉദ്യോഗസ്ഥരുടെ മറുപടി കേട്ട് മടുത്തെന്ന് കർഷകർ
കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കൃഷിക്ക് സര്‍ക്കാര്‍ നല്കുന്ന പമ്പിംഗ് സബ്സിഡി നിലച്ചിട്ട് നാലുവര്‍ഷം. നെല്‍കൃഷി സുഗമമായി നടക്കാന്‍ പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാന്‍ കോണ്‍ട്രാക്ട് എടുക്കുന്നവര്‍ക്കാണ് പമ്പിംഗ് സബ്സിഡി നല്‍കുന്നത്. പാടശേഖരത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നത്. ഇത് ലഭിക്കാത്തതിനാല്‍ പാടശേഖരങ്ങളിലെ ചാലുതെളിക്കുക, ഡ്രൈവര്‍മാറുടെ ശമ്പളം, ഡെപ്പോസിറ്റടയ്ക്കല് തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ക്കെല്ലാം അധിക തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. പുഞ്ചകൃഷിക്ക് ഒരേക്കറിന് 1800 രൂപയും രണ്ടാംകൃഷിക്ക് 1900 രൂപയുമാണ് പമ്പിംഗ് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നത്. ചെലവ് കൂടിയെങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി പമ്പിംഗ് സബ്സിഡി വര്‍ധിപ്പിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന പുഞ്ച സ്പെഷല്‍ ഓഫീസിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. തുക അനുവദിക്കുന്നതും ഇവര്‍ തന്നെയാണ്. കൃഷി, വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ വിതലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. പാടശേഖരത്തിന്റെ നോമിനി കോണ്‍ട്രാക്ടര്‍മാരാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. പുഞ്ച സ്പെഷല്‍ ഓഫീസില്‍…
Read Moreരാഹുലിൽ നിന്നും മോശം അനുഭവം നേരിട്ടവരി ൽ അമ്മയുടെ പ്രായമുള്ളവരും; ഷാഫിയോട് പറഞ്ഞപ്പോൾ മൗനം മാത്രം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എ. ഷഹനാസ്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ ഷാഫി പറന്പിൽ എംപിയോട് പരാതി പറഞ്ഞിരുന്നതായും ഷഹനാസ് പറഞ്ഞു. മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും ഷഹനാസ് അറിയിച്ചു. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.
Read More95കാരിയെ കീഴ്പ്പെടുത്തി വായിൽ തുണി തിരുകി; ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമം; 62കാരന്റെ കരബലത്തിൽ നിന്ന് രക്ഷപ്പെട്ടത് മനോധൈര്യം മൂലം
പത്തനംതിട്ട: തൊണ്ണൂറ്റി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന് പിടിയിലായി. വടശേരിക്കര സ്വദേശി പത്രോസ് ജോണ്‍ (ജോസ്, 64)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്. വയോധിക വീട്ടില്‍ തനിച്ചായിരുന്ന സമയം നോക്കിയെത്തിയ ഇയാള്‍ സ്ത്രീയുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ധൈര്യം സംഭരിച്ച് വായില്‍ തിരുകിയ തുണി വലിച്ചൂരിയശേഷം നിലവിളിച്ചപ്പോള്‍, ബഹളം കേട്ട് അയല്‍വാസികളെത്തി. ആ സമയം ഇയാള്‍ കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരി്ക്കുകയും പത്രോസ് ജോണിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ കുരുവിള സക്കറിയ, അച്ചന്‍കുഞ്ഞ്, എസ്സിപിഒ, പ്രസാദ്, സിപിഒമാരായ വിജേഷ്, അക്ഷയ് വേണു, അനന്തു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Read Moreസാധനം കൈയിലുണ്ടോ..! 2000 രൂപ തപാലിൽ അയച്ചു നൽകൂ, പണം അക്കൗണ്ടിൽ വരും; നവംബറിൽ മാത്രം തിരികെയെത്തിയത് 74 കോടിയുടെ ₹ 2000 കറൻസികൾ
പരവൂർ: നവംബറിൽ മാത്രം തിരികെയെതിയത് 74 കോടിയുടെ നിരോധിച്ച 2,000 രൂപയുടെ നോട്ടുകൾ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.നവംബർ 30 -ലെ കണക്ക് അനുസരിച്ച് ഇനി തിരികെ എത്താനുള്ളത് 5,743 കോടി രൂപയുടെ 2000 ന്റെ കറൻസികളാണ്. ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം 5,817 കോടി രൂപയുടെ നോട്ടുകളാണ് തിരികെ എത്താൻ ഉണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 5,743 കോടി രൂപയായി കുറഞ്ഞത്. 2023 മേയിലാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. അതിനു ശേഷം രാജ്യത്തെ ബാങ്കുകളിൽ ഈ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 2023 ഒക്ടോബർ ഏഴുവരെ അവസരവും നൽകിയിരുന്നു. 2023 ഒക്ടോബർ ഒമ്പത് മുതൽ ഈ നോട്ടുകൾ റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകളിൽ…
Read Moreമോഷ്ടിച്ച് കൂട്ടിയത് 22 പവൻ; 17 ലക്ഷം രൂപയ്ക്ക് സ്വർണം വിറ്റ് സുഹൃത്തുക്കൾ നയിച്ചത് ആഡംബര ജീവിതം; യുവാക്കളുടെ പെട്ടെന്നുള്ള വളർച്ചയിൽ നാട്ടുകാർ സംശയിച്ചപ്പോൾ…
എരുമേലി: മോഷ്ടിച്ച സ്വർണം വിറ്റ് ആഡംബര ജീവിതം. സംശയം തോന്നിയവർ നൽകിയ വിവരങ്ങളിലൂടെ അന്വേഷണം തുടങ്ങിയ പോലീസ് പ്രതികളെ പിടികൂടി വിറ്റ സ്വർണം കണ്ടെടുത്തു. തമിഴ്നാട് തൂത്തുക്കുടി പോലീസ് ആണ് എരുമേലി പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് അഞ്ചാം ഡിവിഷനിൽ താമസിക്കുന്ന അജിത് കുമാർ (29), സുഹൃത്തും തമിഴ്നാട് തൂത്തുക്കുടി സ്വദേശിയുമായ ഭരത് (22) എന്നിവരാണ് അറസ്റ്റിലായത്. തൂത്തുക്കുടി സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞയിടെ ബൈക്കിൽ വന്ന് സ്ത്രീകളുടെ കഴുത്തിൽനിന്നു സ്വർണമാല പറിച്ചു കടന്നുകളയുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് മുനിയസ്വാമി കോവിൽ സ്ട്രീറ്റ് ഭാഗത്ത് ഭരത് എന്ന യുവാവിന്റെ ആഡംബര ജീവിതം സംബന്ധിച്ച് നാട്ടുകാരിൽ ചിലർ നിർണായക സൂചനകൾ നൽകിയതെന്ന് തൂത്തുക്കുടി പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കേരളത്തിൽ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ അജിത്…
Read Moreഅലറി വിളിച്ചിട്ടും അവളെ കരിമ്പിൻതോട്ടത്തലിലേക്ക് വലിച്ചിഴച്ചു; കാവൽ നിന്ന് ക്രൂരമായി പീഡിപ്പിച്ച് സുഹൃത്തുക്കൾ; പതിമൂന്നുകാരി നേരിട്ടത് ക്രൂരമായ പീഡനം
ബെളഗാവി: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് പോലീസ് പിടിയിലായത്. കർണാടകയിലെ ബെളഗാവിയിലാണ് നാടിനെ നടുക്കിയ സംഭവം. ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ വരുംവഴിയാണ് പ്രതികൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം. പരാതി ലഭിച്ചയുടൻ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പോലീസിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നും ബെളഗാവി എസ്പി ഭീമശങ്കർ ഗുലേഡ് പറഞ്ഞു.
Read Moreനിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ കൊണ്ടുവരരുത്; യുവതികളുടെ അനാശാസ്യം ചോദ്യം ചെയ്യാൻ നാട്ടുകാർ സംഘടിച്ചു; ആസിഡ് ആക്രമണം നടത്തി പെൺകുട്ടികൾ
റായ്പുർ: വീട് കേന്ദ്രീകരിച്ച് അനാശ്യം നടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമണം. യുവതിക ളുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. നാട്ടുകാരെ ആക്രമിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തു പോലീസ്. ഇവർ പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ ഏതാനും സമീപവാസികൾ പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലെത്തി അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികൾ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്ലെറ്റ് ക്ലീനറുമായി വന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു. ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേർക്കും പൊള്ളലേറ്റത്. കൂടാതെ നാട്ടുകാർക്കുനേരെ യുവതികൾ കല്ലെറിയുകയും ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിൽ നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ ജോലി ചെയ്യുന്നവരുമാണ്.…
Read More