ദ്വിദിന സന്ദർശനം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്‍റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്‌ട്രപതി സന്ദർശിക്കും. ഉപരാഷ്‌ട്രപതിയായ ശേഷമുള്ള സി.പി രാധാകൃഷ്ണന്‍റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

Read More

അധ്യാപകരുടെ മാനസിക പീഡനം: സ്‌കൂള്‍ കെട്ടിടത്തിന്‍റെ നാലാംനിലയില്‍നിന്ന് ചാടി നാലാം ക്ലാസുകാരി ജീവനൊടുക്കി

ജയ്പുര്‍: സ്‌കൂള്‍ കെട്ടിടത്തിന്‍റെ നാലാംനിലയില്‍നിന്ന് ചാടി നാലാം ക്ലാസുകാരി ജീവനൊടുക്കി. ജയ്പുരിലെ നീരജ മോദി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് (ഒൻപത്) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‌ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണ സ്ഥലം സ്‌കൂള്‍ അധികൃതര്‍ വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള്‍…

Read More

ബിഹാറിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവം: ജെഡിയു നേതാവ് അനന്ത് സിംഗ് അറസ്റ്റിൽ

പാറ്റ്ന: ബിഹാർ മുൻ എംഎൽഎയും ജെഡിയു സ്ഥാനാർഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ. ജൻസുരാജ് പ്രവർത്തകൻ ദുലർ ചന്ദ് യാദവ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്. മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർഥിയാണ് അനന്ത് സിംഗ്. വീട്ടിൽ നിന്നാണ് പാറ്റ്ന പോലീസ് ജെഡിയു സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റു ചെയ്തു. ദുലാർ ചന്ദ് യാദവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗ്, മണികാന്ത് താക്കൂർ, രഞ്ജീത് റാം എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ ജനതാദൾ മുൻ നേതാവാണ് കൊല്ലപ്പെട്ട യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന തന്‍റെ അനന്തരവൻ പ്രിയദർശി പീയൂഷിന് വേണ്ടി വ്യാഴാഴ്ച മോകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൊകാമയിൽ പ്രചാരണം തീരുന്നത്.

Read More

മദ്യലഹരിയിൽ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവിന് പരിക്ക്

കോഴിക്കോട്: മദ്യലഹരിയിൽ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷിന് കുത്തേറ്റു. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍ ആരാണ് ആക്രമിച്ചതെന്നോ എന്താണ് ആക്രമണത്തിന്‍റെ കാരണമെന്നോ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ ബിജീഷിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ ‍അറിയിച്ചു.  

Read More

ഇന്‍സ്റ്റഗ്രാമിൽ ചീത്ത വിളിച്ചു: 19-കാരനെ ആളുകൾ കൂട്ടമായി ചേർന്ന് മർദിച്ചു; സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് കൗമാരക്കാരന് ആൾക്കൂട്ട മർദനം. തൃശൂർ ദേശമംഗലത്താണ് സംഭവം. ജസീമിന്(19)ആണ് മർദനമേറ്റത്. വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്‍റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം സംഘം ചേര്‍ന്ന് കൗമാരക്കാരനെ തടഞ്ഞ് നിർത്തുകയും മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും 19കാരന്‍ റോഡിലേക്കും വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. പള്ളം സ്വദേശികളായ യുവാക്കളാണ് മര്‍ദിച്ചത്. സംഭവത്തിൽ 13പേര്‍ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തു.

Read More

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ട: മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിച്ചു.കുഞ്ഞിന്‍റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ സംഭവിച്ചത് എന്നതില്‍ അന്വേഷണമുണ്ടാകും.

Read More

വാക്കാണ് സത്യം… യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം; ഈ സമരം സ്ത്രീശക്തിയുടെ വിജയമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം:”ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയം. ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നതെന്ന്  പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്‍റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്.’- വി.ഡി. സതീശൻ പറഞ്ഞു. ആശമാർ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്കുന്നതായും സതീശൻ പറഞ്ഞു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും. ഇവിടെ നടന്ന സമരത്തേക്കാൾ…

Read More

കുമരകത്തിന്‍റെ ടൂറിസം മേഖലയ്ക്ക് ഒരു പൊൻതൂവൽക്കൂടി; വേമ്പനാട് കായലിന്‍റെ ഓളപ്പരപ്പിൽ സീ പ്ലെയിന്‍ പറന്നിറങ്ങും… പദ്ധതിക്ക് കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്‍റെ അനുമതി ലഭിച്ചു

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ സീ പ്ലെയിന്‍ പദ്ധതിക്ക് കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ കുമരകം കായലിലും വിമാനം ചിറകടിക്കും. വേമ്പനാട് കായല്‍ ടൂറിസത്തിലും ഗതാഗതത്തിലും മറ്റൊരു കുതിപ്പിനുള്ള ഓളമായി ഇതു മാറും. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചിരിക്കെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കായലുകളില്‍നിന്നു കുമരകം ഉള്‍പ്പെടെ പ്രദേശങ്ങളിലേക്ക് ആസന്ന ഭാവിയില്‍ പറക്കാം. കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ട് യാത്രയേക്കാള്‍ വിമാനയാത്ര തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കും. കൊച്ചിയില്‍നിന്നുള്‍പ്പെടെ റോഡ് മുഖേനയുള്ള യാത്രാ സമയവും കുറയ്ക്കാനാകും. ഇതിനൊപ്പം കായലുകളുള്ള ജില്ലകളെ ബന്ധിച്ച് യാത്രാവിമാനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. മുന്‍പ് കൊച്ചിയില്‍നിന്ന് ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്‍റെ പരീക്ഷണപറക്കല്‍ വിജകരമായ നടത്തിയിരുന്നു. അണക്കെട്ടുകളിലൂടെ സീപ്ലെയ്ന്‍ പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് ഇതുനേട്ടമാകും.…

Read More

രാത്രിമുഴുവനും അമ്മ വിളിച്ചുകൊണ്ടേയിരുന്നു; പുലർച്ചെ ഫോൺ എടുത്തത് പോലീസ്; വൈക്കത്ത് അപകടത്തിൽപ്പെട്ട മകനെ കാണാനെത്തിയ അമ്മ കണ്ടത് നിശ്ചലമായി കിടക്കുന്ന മകനെ

വൈക്കം: രാത്രി വൈകിയും മകനെ കാണാതെ വിഷമിച്ച് മകന്‍റെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്ന മാതാവ് അനിതയ്ക്ക് മകൻ അപകടത്തിൽ മരിച്ചെന്ന കാര്യം ഉൾക്കൊള്ളാനായില്ല.ഇന്നലെ രാവിലെ 7.30 ഓടെ കാറിനുള്ളിൽനിന്ന് ഫയർഫോഴ്സ് അമലിന്‍റെ ഫോൺ കണ്ടെടുത്ത് പോലീസിന് കൈമാറുമ്പോൾ മാതാവ് അനിതയുടെ വിളിയെത്തി. രാത്രി മുതൽ വിളിച്ചിട്ട് എടുക്കാത്തതിലെ പരിഭവം മകനോടായി പറഞ്ഞെങ്കിലും മറുതലയ്ക്കൽ അപരിചത ശബ്ദം കേട്ട് ആ അമ്മമനസ് വിങ്ങി. മകന് അപകടത്തിൽ പരിക്കേറ്റെന്നും ആശുപത്രിയിലാണെന്നും പോലീസ് പറഞ്ഞപ്പോൾ മനസിന്‍റെ പിരിമുറുക്കം കുറഞ്ഞു. പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പ്രിയപ്പെട്ട മകന് കാർ കനാലിൽ വീണ് ദാരുണാന്ത്യമുണ്ടായകാര്യം അനിത അറിയുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചെങ്കിലും താലൂക്ക് ആശുപത്രി അധികൃതരും പോലീസും കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചെയ്യുന്നതാണ് അഭികാമ്യമെന്ന നിഗമനത്തിലായിരുന്നു. രാത്രി 12.30ഓടെ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക്…

Read More

കേരളം ഇനി അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്കെന്ന് പ്രതിപക്ഷ നേതാവ് സതീശൻ

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ,…

Read More