വടക്കാഞ്ചേരി: ബാലികയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാം പ്രതിയായ കുട്ടിയുടെ പിതാവിന് 31 വർഷം തടവും ഒരുലക്ഷം പിഴയും. മലപ്പുറം ചെറുകര പാറമേൽ അദൃശേരി സിബഹത്തുള്ള(45)യ്ക്കാണു വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി വിചാരണയ്ക്കിടെ മരിച്ചു. ഇയാളുടെ ഭാര്യയായ മൂന്നാംപ്രതിയെ കോടതി വെറുതേവിട്ടു. പിതാവിനൊപ്പം പന്നിത്തടത്തുള്ള സിദ്ധനായ ഒന്നാംപ്രതിയെ കാണാനെത്തിയ ബാലികയെ ഒന്നിലേറെ തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് അറിഞ്ഞിട്ടും തുടർന്നും പ്രേരണ നൽകിയെന്നതാണു സിബഹത്തുള്ളയ്ക്കെതിരായ കുറ്റം. കുട്ടി അമ്മയെ വിവരമറിയിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്സോ കോടതി ലെയ്സൻ ഓഫീസർ പി.ആർ. ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Read MoreCategory: Top News
സ്വർണപ്പാളിയിൽ സിബിഐ അന്വേഷണം വേണം: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോഴത്തെ സംവിധാനം മാറ്റി പുതിയ സംവിധാനം ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം ശബരിമല സ്വർണപ്പാളി വിവാദം നിയമസഭയിലും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാരിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്. വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സർക്കാരിന്റെയും ഇടത് ബോർഡുകളുടെയും കാലത്താണ്.
Read Moreകാമുകനൊപ്പം ഭാര്യ ഒളിച്ചോടി: മനം നൊന്ത് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി ഭർത്താവ് നദിയിൽ ചാടി
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്. 12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്‍മാന്റെ മക്കള്‍. ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ…
Read Moreബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; അമ്മ ശ്രീതുവിനെ ജയിലിനു പുറത്തിറക്കിയത് സെക്സ് റാക്കറ്റ്
തിരുവനന്തപുരം: രണ്ടുവയസുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിനു പുറത്തിറക്കാന്‍ സഹായിച്ചത് മാഫിയ സംഘമെന്ന് പോലീസ്. സാമ്പത്തിക തട്ടിപ്പു കേസിലാണ് ശ്രീതു ജയിലിൽ പോയത്. ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ ജയിലിൽനിന്നും പുറത്തിറക്കാൻ സഹായിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ശ്രീതുവിനെ ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഏഴു മാസത്തിലധികമാണ് ശ്രീതു ജയിലിൽ കഴിഞ്ഞത്. തുടർന്ന് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജയിലിന് പുറത്തിറക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഇവർ മോഷണവും ലഹരിക്കച്ചവടവും നടത്തുന്നവരാണ്. ശ്രീതുവിനെ ജാമ്യത്തിലിറക്കിയ ഇവർ തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിക്കുകയായിരുന്നു. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം…
Read Moreമുറ്റം നിറയെ ചെടികൾ, വള്ളിപ്പടർപ്പുകളാൽ നിറഞ്ഞ് നിഗൂഡതമായാതെ കടപ്പക്കുന്നേൽ വീട്
കോട്ടയം: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജിന്റെ കപ്പടക്കുന്നേൽവീട് നിഗൂഡതകളാൽ നിറഞ്ഞത്. ചുറ്റിനും മരങ്ങളും ചെടികളാലും നിറഞ്ഞ വീടിന് പകൽ വെളിച്ചത്തിൽ പോലും ഇരുളിമയാണ്. ഗേറ്റ് വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന വള്ളിച്ചെടികളാൽ ഗേറ്റ് പോലും മറഞ്ഞ് നിൽക്കുന്നു. ചുറ്റും കാട് പിടിച്ചത് പോലെ ആയതിനാൽ അങ്ങനൊരു വീട് അവിടെ ഉണ്ടോയെന്ന് പോലും കാണാൻ സാധിക്കില്ല. ഏറ്റുമാനൂർ കുറവിലങ്ങാട് റോഡിൽ രത്നഗിരി പള്ളിക്ക് സമീപം അൽഫോൺസാ സ്കൂളിനോട് ചേർന്ന് റോഡരികിലാണ് ഇരുനിലക്കെട്ടിടം. അയൽക്കാരുമായി അത്ര നല്ല രസത്തിലായിരുന്നില്ല ഇയാൾ. ബന്ധുക്കളെയും അകറ്റി നിർത്തിയിരുന്നു. കാട് വെട്ടിത്തെളിക്കാൻ ഭാര്യ പല തവണ ശ്രമിച്ചെങ്കിലും അതിനൊന്നും ഇയാൾ സമ്മതിച്ചിരുന്നില്ല. കാട് മൂടിക്കിടക്കുന്നതിനാലാണ് സിറ്റൗട്ടിൽ അത്രയും വലിയ മൽപ്പിടുത്തം നടന്നിട്ടും നാട്ടുകാർ വിവരം അറിയാതെ പോയത്. സാമിന് പരസ്ത്രീ ബന്ധമുള്ളത് ഭാര്യ ചോദ്യം…
Read Moreബിഹാറിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ യുവാക്കൾക്ക് 62,000 കോടിയുടെ പദ്ധതിയുമായി മോദി
ന്യൂഡൽഹി: തൊഴിലില്ലായ്മയും കുടിയേറ്റവും ബിഹാറിലെ യുവാക്കൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്ന ഭരണവിരുദ്ധവികാരത്തെ മറികടക്കാനായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള വിവിധ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ പ്രാഥമിക ഗുണഭോക്താക്കളാകുന്ന 62,000 കോടി രൂപയുടെ സംരംഭങ്ങളാണു പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്. രാജ്യമെങ്ങുമുള്ള യുവാക്കൾക്ക് ഗുണകരമാകുന്ന സംരംഭങ്ങൾക്കാണു പ്രധാനമന്ത്രി തുടക്കമിട്ടതെങ്കിലും അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്കാണ് സർക്കാർ കണ്ണെറിയുന്നതെന്ന് സംരംഭങ്ങളുടെ ഊന്നലും മോദിയുടെ പ്രസംഗവും വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം സേതുവാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. നവീകരിച്ച ഐടിഐകളിലൂടെ നൈപുണ്യവികസനവും തൊഴിൽക്ഷമത രൂപാന്തരവും സാധ്യമാക്കുന്ന പദ്ധതിക്ക് 60,000 കോടി രൂപയാണ് മുതൽമുടക്ക്. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടെയുള്ള 1000 സർക്കാർ ഐടിഐകൾ പദ്ധതിക്കു കീഴിൽ ആധുനികവത്കരിക്കും. ലോകബാങ്കിൽനിന്നും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽനിന്നും സാന്പത്തികപിന്തുണയുള്ള സംരംഭത്തിന്റെ ആദ്യഘട്ടം ബിഹാറിലെ പാറ്റ്നയിലും ദർബാംഗയിലുമാണ്…
Read Moreസുരക്ഷിതമായ യാത്രയ്ക്ക്… ദേശീയപാതകളിൽ ക്യൂആർ കോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നു; ഒറ്റ സ്കാനിംഗിൽ ഇനി വിവരങ്ങൾ വിരൽത്തുമ്പിൽ
പരവൂർ: ദേശീയ പാതകളിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തിയ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നു. നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യയുടേതാണ് (എൻഎച്ച്എഐ)യുടേതാണ് തീരുമാനം.യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം സമ്മാനിക്കുക എന്നതാണ് ഇതുവഴി അഥോറിറ്റി ലക്ഷ്യമിടുന്നത്. യാത്രയ്ക്കിടയിൽ വാഹനം നിർത്തി മൊബൈൽ ഫോൺ വഴി ക്യൂആർ കോഡ് സ്കാൻ ചെയ്താൽ അത്യാവശ്യ വിവരങ്ങൾ എല്ലാം ഇനി വിരൽത്തുമ്പിൽ എത്തും.ദേശീയപാതയുടെ നമ്പർ, റോഡിന്റെ പൂർണ വിവരങ്ങൾ, നിർമാണ കാലയളവ്, ഹൈവേ അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ, അടിയന്തര ഹെൽപ്പ് ലൈൻ നമ്പരുകൾ ഒക്കെ ഒറ്റ സ്കാനിംഗിൽ അറിയാൻ സാധിക്കും. സ്കാൻ ചെയ്യുന്ന ലൊക്കേഷൻ പരിധിയിലുള്ള പ്രധാനപ്പെട്ട ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, പെട്രോൾ പമ്പുകൾ, ശുചിമുറികൾ, പ്രധാന റസ്റ്ററന്റുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ, വാഹന വർക്ക്ഷോപ്പുകൾ എന്നിവയുടെ വിവരങ്ങളും കിട്ടും. അടിയന്തിര ആവശ്യത്തിന് ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പരുകളും ലഭിക്കും. ഹൈവേകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ…
Read Moreകാലവര്‍ഷം പിന്‍വാങ്ങി; ഇടിമിന്നലോട് കൂടിയ തുലാമഴ അടുത്തയാഴ്ചയോടെ എത്തും; മേഘവിസ്ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
കോട്ടയം: കാലവര്‍ഷം പിന്‍വാങ്ങിയതോടെ ജില്ലയില്‍ അടുത്തയാഴ്ചയോടെ തുലാമഴ എത്തും. മുന്‍വര്‍ഷത്തെക്കാള്‍ തുലാമഴ ജില്ലയില്‍ ശക്തമായിരിക്കുമെന്നാണ് സൂചന. ജൂണ്‍ ഒന്നിന് ആരംഭിച്ച കാലവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതില്‍ അഞ്ചാം സ്ഥാനം കോട്ടയത്തിനാണ്. ഇക്കൊല്ലം 1752.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 1748.2 മില്ലിമീറ്റർ ആയിരുന്നു. ജൂണില്‍ നാലു ശതമാനവും ജൂലൈയില്‍ ഏഴു ശതമാനവും ഓഗസ്റ്റില്‍ 15 ശതമാനവും മഴയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തു ശതമാനം അധികം തുലാമഴ ലഭിക്കുമെന്നാണു സൂചന. ഡിസംബറോടെ തുലാപ്പെയ്ത്തിനു ശമനമുണ്ടാകും. ഈ മാസമായിരിക്കും ഏറ്റവും ശക്തമായി തുലാമഴ ലഭിക്കുക. മേഘവിസ്ഫോടനത്തിനും മിന്നല്പ്രളയത്തിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുറേക്കാലമായി തുലാമഴയുടെ ഘടനയില്‍ വലിയ വ്യതിയാനമാണുണ്ടായിരിക്കുന്നത്. ഉച്ചവരെ ശക്തമായ വെയിലും വൈകുന്നേരം അതിശക്തമായ മഴ പെയ്യുന്ന പതിവുമാറി രാവിലെയും രാത്രി വൈകിയും തുലാമഴ ഇപ്പോള്‍…
Read Moreഗണേശ ശരണം… കെഎസ്ആര്‍ടിസി മികവിന്റെ പാതയില്‍; ചലോ സ്മാര്‍ട്ട് കാര്‍ഡിനും ആപ്പിനും വൻ സ്വീകാര്യത; ഒരു ദിവസം യാത്രയ്ക്ക് ആശ്രയിക്കുന്നത് 20 ലക്ഷത്തോളം പേർ
കോട്ടയം: കെഎസ്ആര്‍ടിസി മികവിന്റെയും വരുമാനത്തിന്റെയും നല്ല പാതയില്‍. കെഎസ്ആര്‍ടിസി ബസുകളിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി അടുത്തകാലത്തിറക്കിയ ചലോ സ്മാര്‍ട്ട് കാര്‍ഡിനും ചലോ ആപ്പിനും യാത്രക്കാരുടെ ഇടയില്‍നിന്നു മികച്ച സ്വീകാര്യത. ശരാശരി 20 ലക്ഷം പേര് ദിവസവും യാത്രയ്ക്ക് ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി കാലത്തിനൊത്ത് മികച്ച യാത്രാസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ചലോ സ്മാര്‍ട്ട് കാര്‍ഡും ചലോ ആപ്പും ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥികളുടെ കണ്സഷന് കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി വിറ്റുതീര്‍ത്തത് 1,55,000 ട്രാവല്‍ കാര്‍ഡുകളാണ്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ വിറ്റത്. മലബാര്‍ മേഖലയില്‍ കാര്‍ഡുകള്‍ക്ക് ക്ഷാമമുണ്ടെന്നും കിട്ടാനില്ലെന്നും എംഎല്‍എ മാര്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോടു പരാതി പറഞ്ഞതിനു പിന്നാലെ അഡീഷണലായി കാര്‍ഡുകള്‍ മലബാര്‍…
Read Moreപണ്ടേ ദുർബല പിന്നെ…കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കറിൽ ടിക്കറ്റ് തിരിമറി; പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതെ കോർപറേഷനെ കബളിപ്പിച്ച കണ്ടക്ടർക്ക് എട്ടിന്റെ പണി
ചാത്തന്നൂർ: വിനോദസഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കിയിട്ടുള്ള ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റിൽ തിരിമറി. തട്ടിപ്പ് നടത്തിയ ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ 27ന് വൈകുന്നേരമാണ് സംഭവം. ടിക്കറ്റ് തുക വാങ്ങിയ ശേഷം യാത്രക്കാർക്ക് പ്രിൻസ് ചാക്കോ ടിക്കറ്റ് കൊടുക്കുന്നില്ലെന്നു വേഷംമാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
Read More