തൊടുപുഴ/കുറവിലങ്ങാട്: കുറവിലങ്ങാട്ടുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം തൊടുപുഴ ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജിന്റെ (50) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം പോലീസ് കണ്ടെത്തിയത്. ഉടുമ്പന്നൂര്‍-തട്ടക്കുഴ-ചെപ്പുകുളം റോഡില്‍ ചക്കൂരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ പുരയിടത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. റോഡില്‍നിന്ന് 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് കപ്പടാകുന്നേല് സാം ജോര്‍ജിനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ചെപ്പുകുളത്ത് ഉപേക്ഷിച്ചതായി ഇയാള്‍ നല്കിയ മൊഴിയെത്തുടര്‍ന്നായിരുന്നു കുറവിലങ്ങാട് പോലീസും കരിമണ്ണൂര്‍ പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കുടുംബവഴക്കും കോടതികളില്‍ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജെസിയെ സാം ജോര്‍ജ് കൊലപ്പെടുത്തി മൃതദേഹം റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുനിലവീട്ടിൽ രണ്ടു നിലകളിലായാണ് സാമും ജെസിയും പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്നത്.…
Read MoreCategory: Top News
2,000 കൈയിലുണ്ടേ, വേഗം തലസ്ഥാനത്തേക്ക് വണ്ടികയറിക്കോളു..! തിരുവനന്തപുരത്തെ ആർബിഐയുടെ ഇഷ്യൂ ഓഫീസ് വഴി പണം മാറിയെടുക്കാം; തിരിച്ചെത്താനുള്ളത് 5,884 കോടി
കൊല്ലം: പിൻവലിക്കൽ പ്രഖ്യാപിക്കലിന് ശേഷം 2,000 രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്താനുള്ളത് 5,884 കോടി. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സെപ്തംബർ 30 ലെ കണക്ക് അനുസരിച്ച് 98.35 ശതമാനം നോട്ടുകൾ തിരിച്ചെത്തി. ആർബിഐ ഓഫീസുകളിൽ ഇപ്പോഴും ഈ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾക്ക് ഇന്ത്യ പോസ്റ്റ് വഴിയും നോട്ടുകൾ കൈമാറി അവരവരുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യാം. 2023 മേയ് 19 നാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ 2000 ന്റെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇതാണ് 5, 884 കോടിയായി കുറഞ്ഞത്. 2023 ഒക്ടോബർ ഒമ്പത് മുതൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക്…
Read Moreതന്റെ വീട്ടിലല്ല, പൂജ നടന്നത് ഫാക്ടറിയിൽ; അവിടെ എത്തിയത് ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ട്; ദക്ഷിണ നൽകി; ആ ഭാഗ്യം ഒടുവിൽ ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്ന് നടൻ ജയറാം
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ എത്തിയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നതെന്നും നടൻ പറയുന്നു. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ. തന്റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ളത്. താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍…
Read Moreഡ്രൈഡേയിൽ ശിവജി വലയെറിഞ്ഞാൽ കിട്ടുന്നത് അരലിറ്ററിന്റെ മദ്യം; അത്ഭുത പ്രവൃത്തി എക്സൈസിന്റെ കാതിലുമെത്തി; പ്രതിയെ പൊക്കിയത് 101 കുപ്പി മദ്യവുമായി
അമ്പലപ്പുഴ: അനധികൃത മദ്യവില്പന നടത്തുന്നതിനിടെ ഒരാള്‍ പിടിയിൽ. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് തോട്ടപ്പള്ളി പുതുവൽ ശിവജി(52)യെയാണ് എക്സൈസ് പിടികൂടിയത്. മദ്യവില്പനശാലകളിലെ അവധി കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ശിവജിയെ പിടികൂടുകയായിരുന്നു. എക്സൈസിനെ കണ്ട് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് കായലിൽ നടത്തിയ തെരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. നിരവധി പരാതികൾ ഇയാളെക്കുറിച്ച് മുമ്പും എക്സൈസ് ലഭിച്ചിട്ടുണ്ടായിരുന്നു. അവധി ദിവസം കൂടുതൽ മദ്യം വാങ്ങി കായലിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ പ്രകാരം വിറ്റുവരുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, വി.കെ.…
Read Moreഒന്നരലക്ഷം തട്ടിയെടുക്കാൻ ബിന്ദുവിനെ കൊന്നു; പിന്നീട് തട്ടിയെടുത്തത് കോടികളുടെ സ്വത്തും 130 പവൻ സ്വർണവും; പ്രതി സെബാസ്റ്റ്യന്റെ വീട്ടിലെ ഫര്‍ണിച്ചറുകളെല്ലാം ബിന്ദുവിന്റേത്
കോട്ടയം: സീരിയല്‍ കില്ലര്‍ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടിലുള്ള ഫര്ണിച്ചറുകളേറെയും ഇയാള്‍ കൊലപ്പെടുത്തിയ ബിന്ദു പത്മനാഭന്റേതെന്ന് അയല്‍വാസികള്‍ പറയുന്നു. ബിന്ദുവിന് അവകാശമായി ലഭിച്ച അമ്മയുടെ വീട് പൊളിച്ചപ്പോള്‍ അലമാരകളും കട്ടിലും കസേരകളും ഉള്‍പ്പെടെ ഒരു ലോഡ് ഫര്‍ണിച്ചര്‍ സെബാസ്റ്റ്യന്‍ സ്വന്തമാക്കുകയായിരുന്നു. അക്കാലത്ത് ബിന്ദുവുമായി അടുപ്പത്തിലായിരുന്ന സെബാസ്റ്റ്യന്‍ അവരുടെ അനുമതിയോടാണ് പഴയ തടിപ്പുര പൊളിച്ച് ഫര്‍ണിച്ചറുകള്‍ കൈവശപ്പെടുത്തിയതെന്ന് സംശയിക്കുന്നു.കുറെ തടി ഉരുപ്പടികള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു ബിന്ദു. കാന്‍സര്‍ ബാധിതയായ അമ്മ 2002 മേയിലും മൂന്നു മാസത്തിനു ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് അച്ഛനും മരിച്ചു. അതേ കാലത്താണ് സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിന്ദുവും സെബാസ്റ്റ്യനും അടുപ്പത്തിലായത്.ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമിവില്‍പ്പനയുടെ അഡ്വാന്‍സ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2006ല്‍ ബിന്ദുവിനെ കൊന്നശേഷം…
Read Moreചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാലിലെ വിരലുകൾ സമ്മതമില്ലാതെ മുറിച്ചു മാറ്റി; ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി ബന്ധുക്കൾ
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്.ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചു മാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു. എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ്…
Read Moreചെല്ലും ചെലവും കൊടുത്തു സതീശൻ വളർത്തിയെടുത്ത ക്രിമിനലുകൾ; സംഘത്തിന്റെ നേതാക്കളാണ് ഷാഫിയും രാഹുലും; കടുത്ത ആക്ഷേപവുമായി കെ.കെ. ശൈലജ
പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ആരോപണമുന്നയിച്ച റിനി ആൻ ജോർജ് സിപിഎം വേദിയിൽ. പറവൂരിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെൺ പ്രതിരോധത്തിലാണ് റിനി പങ്കെടുത്തത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അടുത്തകാലത്ത് ഏറെ സൈബർ ആക്രമണത്തിനിരയായ സിപിഎം നേതാവ് കെ.ജെ. ഷൈനും പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചെല്ലും ചെലവും കൊടുത്തു വളർത്തിയെടുത്ത കോൺഗ്രസിലെ ക്രിമിനൽസംഘത്തിന്റെ നേതൃത്വമാണു ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവുമെന്ന് കെ.കെ. ശൈലജ പറഞ്ഞു. അധമത്വത്തിലേക്കു തരംതാണ ആ ക്രിമിനൽ സംഘം എന്തു വൃത്തികേടുകളും ആർക്കെതിരേയും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരാണ്. കേരളത്തിലെ സ്ത്രീകൾക്ക് അഭിമാനം പകർന്നു നൽകിയ ചെറുത്തുനില്പാണ് കെ.ജെ. ഷൈനിൽനിന്നും റിനി ആൻ ജോർജിൽനിന്നും ഉണ്ടായതെന്നും ശൈലജ പറഞ്ഞു. സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നത് അസംബന്ധമെന്ന് റിനി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവനേതൃത്വം…
Read More‘മതനിരപേക്ഷതയ്ക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു; ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുന്നു’: പിണറായി വിജയൻ
തിരുവനന്തപുരം: ഗാന്ധി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗീയ ഭ്രാന്തൻ വെടിവച്ചു കൊന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അവഹേളിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗീയവാദികളെ പ്രകോപിപ്പിച്ചത്. ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. ഗാന്ധിവധത്തെ തുടർന്ന്…
Read Moreശബരിമല സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണം പൂശുന്ന കരാര്‍ ഏറ്റെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണന് പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റിക്കെതിരേ ബംഗളൂരുവിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിജിലന്‍സിന് നിര്‍ണായക വിവരം ലഭിച്ചിരിക്കുന്നത്. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനികരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ നേരത്തെതന്നെ ഉണ്ടായിരുന്നു. വിവാദ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശാനും ഇയാള്‍ ഒന്നിലധികം ധനികരില്‍ നിന്ന് പണം വാങ്ങിയതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് വിജിലന്‍സ്.
Read Moreചെക്കിംഗിനായി വാഹനം തടഞ്ഞ് 19കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: തിരുവണ്ണാമലയിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പോലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെ ഇവർ ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ മൂത്ത സഹോദരിയുടെ മുന്നില്‍വച്ച് ബലാത്സംഗ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തങ്ങളുടെ പറന്പിലുണ്ടായ പഴങ്ങൾ വില്ക്കാുന്നതിനായി തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇവർ സഞ്ചരിച്ച വാന്‍ തടഞ്ഞു. രാത്രി വൈകി രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുന്ന ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാർ പെൺകുട്ടികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെയെത്തി മൂത്ത സഹോദരിക്ക് മുന്നില്‍വച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് സഹോദരികളെ റോഡിനരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില്‍ അബോധാവസ്ഥയിലായ രണ്ട്…
Read More