കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം അവശേഷിക്കവേ സിപിഎം നേതാക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾക്കു പിന്നാലെ മക്കളും ആരോപണമുനയിൽ. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണ് കണ്ണൂരിലെ നേതാക്കളുടെ മക്കൾക്കെതിരേയും ആരോപണം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ മക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേ ആരോപണം ഉയർന്നപ്പോൾ പ്രതിരോധിക്കാൻ നേതാക്കളുണ്ടെങ്കിൽ മറ്റുള്ളവരുടെ മക്കൾ വിവാദത്തിൽപ്പെടുന്പോൾ ന്യായീകരിക്കാൻ നേതാക്കളില്ല. ഏറ്റവും ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. മകൻ ശ്യാംജിത്തിനെതിരേയാണു വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. തലശേരി പെരിങ്ങാടി സ്വദേശിയായ വ്യവസായി ബി. ഷർഷാദാണ് ആരോപണം ഉന്നയിച്ചിരുന്നത്. താൻ പോളിറ്റ് ബ്യൂറോയ്ക്കു നല്കിയ പരാതി ചോർത്തി എന്നതിനു പുറമേ സിപിഎം നേതാക്കളുമായി സാന്പത്തിക ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന പാർട്ടി അംഗം രാജേഷ് കൃഷ്ണയുമായി…
Read MoreCategory: Top News
പൊളിക്കാന്‍ പറ്റില്ല, പൊളിച്ചാല്‍ കളക്ടറേറ്റിനകത്തു കയറി സമരം നടത്തും; കോട്ടയത്തെ സമരപന്തൽ പൊളിക്കാനുള്ള പൊലീസിന്റെ പൊളിക്കൽ പരിപാടി പൊളിച്ചടുക്കി തിരുവഞ്ചൂർ
കോട്ടയം: ആശമാരുടെ പ്രതിഷേധ സംഗമത്തിന്റെ പന്തല്‍ പൊളിക്കാനുള്ള നീക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ട് തടഞ്ഞു. ആശാ സമരത്തിന്റെ അഞ്ചാംഘട്ടമായ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള സമരപരിപാടികളുടെ ഭാഗമായി കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷനും ആശാ സമര സഹായ സമിതിയും ഇന്നലെ രാവിലെ കളക്ടറേറ്റിനുമുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിലാണു പന്തല്‍ പൊളിക്കാന്‍ പോലീസ് ശ്രമിച്ചത്. കളക്ടറേറ്റിനു മുമ്പില്‍ ഇന്നലെ രാവിലെ സമരത്തിനായി പന്തല്‍ കെട്ടിയപ്പോള്‍ത്തന്നെ ഒരു പോലീസുകാരനെത്തി സമരക്കാരോട് പന്തല്‍ കെട്ടുന്നതു നിയമവിരുദ്ധമാണെന്ന് പറഞ്ഞു. എന്നാല്‍ ഇവിടെ സ്ഥിരമായി പന്തല്‍ കെട്ടുന്നതാണെന്നു പറഞ്ഞ് സമരക്കാര്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചു. തുടര്‍ന്ന് പന്തല്‍ പൊളിക്കുന്നതിനായി ആളുകള്‍ എത്തി. പ്രതിഷേധക്കാര്‍ എതിര്‍ത്തെങ്കിലും പന്തലിന്റെ ഷീറ്റുകളും വിരിച്ച തുണികളും മറ്റും അഴിക്കാന്‍ തുടങ്ങി. ഏഴോളം ഷീറ്റുകള്‍ പൊളിക്കാനെത്തിയവര്‍ മാറ്റി. ഈ സമയത്താണ് സമരം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എത്തിയത്.എംഎല്‍എ പ്രസംഗിക്കുന്നതിനു…
Read Moreവിധവയായ 24കാരിയോടൊപ്പം 21 കാരന്റെ ലിവ് ഇന്‍ ടുഗെതർ; ഇരുവരുടേയും ജീവിതത്തെ എതിർത്ത് യുവതിയുടെ ബന്ധുക്കൾ; ദുരഭിമാനം തലയ്ക്ക് പിടിച്ച ബന്ധുക്കൾ യുവാവിനെ കാർ കയറ്റി കൊന്നു
മധുര: തമിഴ്നാട് മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാറിടിപ്പിച്ച് കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകള്‍ രാഘവിയും (24) ബന്ധുവായ സതീഷ്കുമാറും (21) ലിവ് ഇന്‍ ടുഗെതർ പങ്കാളികളായി കഴിയുകയായിരുന്നു. പ്രായക്കുറവുള്ള യുവാവിനൊപ്പം മകള്‍ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇവർ ഒരുമിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാതിരുന്ന യുവതിയുടെ ബന്ധുക്കൾ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാര്‍ കയറിയിറങ്ങി സതീഷ്കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ രാഘവിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. പോലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം ഇരുവരും ടൂ വീലറിൽ പോകാുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read Moreവീട്ടുകാരുമായി പിണങ്ങി നാടുവിട്ടു; ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട യുവാവ് 13കാരിയെ നിർബന്ധിച്ച് വിവാഹം കഴിച്ചു; പിന്നീട് നാലു സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു
ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തെതുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ച് ബലാത്സംഗം ചെയ്ത നാലു പേർ അറസ്റ്റിൽ. ഷംലി നിവാസിയായ രാജീവ് (40), ഹാപൂർ സ്വദേശി വികാസ് (20), മീററ്റ് സ്വദേശി ആഷു (55), ഗാസിയാബാദ് സ്വദേശി രാമൻജോത് സിംഗ് (24) എന്നീ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഭാരത് നഗറിൽ ഒരു മാസം മുമ്പ് പിതാവുമായുള്ള തർക്കത്തെതുടർന്നാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ജൂലൈ 21ന് കാണാതായ പെൺകുട്ടിയെ ഏകദേശം ഒരു മാസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷംലിയിൽനിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസീർപൂരിലെ ജെജെ കോളനിയിലെ വീട്ടിൽനിന്ന് ട്യൂഷനു പോയ ശേഷം ജൂലൈ 21ന് പെൺകുട്ടിയെ കാണാതായി. തുടർന്ന് ഭാരത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭീഷം…
Read Moreറാപ്പര്‍ വേടനെതിരെ കുരുക്ക് മുറുകുന്നു; ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയുമായി രണ്ടു യുവതികള്ക്കൂടി ; അതിക്രമം നടന്നത് 2020 – 2021 കാലഘട്ടത്തില്‍
കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരേ കുരുക്ക് മുറുകുന്നു. ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രണ്ടു യുവതികള്‍ കൂടി രംഗത്തെത്തി.റാപ്പര്‍ വേടന് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.തന്റെ സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന് ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി . സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന യുവതിയാണ് പരാതിക്കാരി. 2020 – 2021 കാലഘട്ടത്തിലാണ് പരാതിയില്‍ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി…
Read Moreബിരിയാണി കഴിക്കാൻ ഒരു കുട്ടിക്ക് സര്‍ക്കാര്‍ വിഹിതം 5 രൂപ; ഒരു മുട്ടയ്ക്ക് 7 രൂപയും ഒരു കിലോ ബിരിയാണി അരിക്ക് 120 രൂപയും; ഇങ്ങനെയെങ്കിൽ ഒരു കുട്ടിക്കും ബിരിയാണി നല്‍കാനാവില്ലെന്ന് അധ്യാപകർ
കോട്ടയം: അങ്കണവാടി കുട്ടികള്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നല്കിയ ബിരിയാണി ഉറപ്പ് നടപ്പായില്ല. പ്രവേശനോത്സവ ദിവസം ചില അങ്കണവാടികളില്‍ മുട്ട ബിരിയാണി വിളമ്പിയതല്ലാതെ ബിരിയാണിച്ചെമ്പു പോലും വാങ്ങാനായിട്ടില്ല.ഒരു കുട്ടിക്ക് അഞ്ചു രൂപയാണ് ഭക്ഷണത്തിന് സര്‍ക്കാര്‍ വിഹിതം. ഒരു മുട്ടയ്ക്ക് ഏഴു രൂപയും ഒരു കിലോ ബിരിയാണി അരിക്ക് 120 രൂപയുമുള്ളപ്പോള്‍ ഒരു കുട്ടിക്കും ബിരിയാണി നല്‍കാനാവില്ല. അധിക ഫണ്ട് ലഭിക്കാതെ ആയയുടെയും അധ്യാപികയുടെയും വേതനത്തില്‍നിന്ന് ബിരിയാണി നല്‍കുക അസാധ്യം. മാത്രവുമല്ല ഏറെ ആയമാര്‍ക്കും ബിരിയാണി പാചകം വശവുമില്ല. മുട്ട ബിരിയാണി, പുലാവ് ഉള്‍പ്പെടെയാണ് മെനു പരിഷ്കരിച്ചിരുന്നത്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച് പോഷക മാനദണ്ഡ പ്രകാരം ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്. ഇതു കൂടാതെ പാലും മുട്ടയും മുളപ്പിച്ച പയറും ന്യൂട്രിലഡുവും ഒക്കെ മെനുവിലുട്ടുണ്ട്. മെനുവിനെക്കുറിച്ചും ഉള്‍പ്പെടുത്തേണ്ട പോഷക മൂല്യത്തെക്കുറിച്ചുമൊക്കെ ജീവനക്കാര്‍ക്ക് ബോധവത്കരണം…
Read Moreസുരേഷ് ഗോപിയുടെ വാനരപ്രയോഗം കണ്ണാടിനോക്കി; വായ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കാൻ; ക്രമക്കേട് നടത്തി തൃശൂരെടുത്ത കേന്ദ്ര മന്ത്രിക്ക് മറുപടിയുമായി ജോസഫ് ടാജറ്റ്
തൃശൂർ: വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനെതിരേ സുരേഷ് ഗോപി തൃശൂരിൽ നടത്തിയ വാനരപരാമർശം കണ്ണാടിയിൽ നോക്കി നടത്തിയതാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. “ഇത്രനാൾ അദ്ദേഹം വായതുറന്നില്ല. തുറന്നതു തൃശൂരിലെ ജനങ്ങളെ അപമാനിക്കാനാണ്. അദ്ദേഹം നടത്തിയ ക്രമക്കേട് കണ്ടെത്തിയതിലെ ജാള്യതകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അത് സുരേഷ് ഗോപിയുടെ സംസ്കാരമാണ്. ഞങ്ങളുയർത്തിയത് അദ്ദേഹവും ബിജെപിയും വോട്ടർപട്ടികയിൽ നടത്തിയ ക്രമക്കേടിനെക്കുറിച്ചാണ്. തൃശൂരിലെ എംപിയെന്ന നിലയിൽ മറുപടി പറയാൻ ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെയും സുപ്രീംകോടതിയെയും പറഞ്ഞ് ഒഴിവാകുന്നത് ക്രമക്കേട് ശരിവയ്ക്കുന്നതിനു തുല്യമാണ്’’-ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Read More‘വാനരന്മാർ കോടതിയിൽ പോകണം’…അക്കരയായാലും ഇക്കരയായാലും അവിടെപ്പോയി ചോദിക്കാൻ പറ;ഞാൻ മന്ത്രിയാണ്, മൗനം വെടിഞ്ഞ് സുരേഷ് ഗോപി
തൃശൂർ: ചില വാനരൻമാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ടെന്നും അവരോടു കോടതിയിൽ പോകാൻ പറയണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വോട്ട് ക്രമക്കേടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. “ഇവിടെനിന്നു കുറച്ചു വാനരൻമാർ ഇറങ്ങിയിട്ടുണ്ടല്ലോ, ഉന്നയിക്കലുമായി. അവരോടു കോടതിയിൽ പോകാൻ പറ. അക്കരയായാലും ഇക്കരയായാലും അവിടെപ്പോയി ചോദിക്കാൻ പറ. ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ മറുപടി പറയും. അല്ലെങ്കിൽ സുപ്രീംകോടതിയിൽ പറയും. അപ്പോൾ അവിടെപ്പോയി പറയാൻ പറ. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചിട്ടുണ്ട്”- സുരേഷ് ഗോപി പറഞ്ഞു. ശക്തൻ തന്പുരാന്റെ പ്രതിമയിൽ മാലയിട്ടശേഷം പ്രതികരിക്കുന്പോഴാണ് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയടക്കമുള്ളവരുടെ പേരെടുത്തുപറയാതെയുള്ള പരിഹാസം. ശക്തൻ തന്പുരാന്റെ ആത്മാവ് ഉൾക്കൊണ്ടു പ്രവർത്തിക്കും. ശക്തൻ തന്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നു. ആ ശക്തനെ തിരിച്ചുപിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് എന്നിവയോടു രണ്ടാഴ്ചയായി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.…
Read Moreസാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടു: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പീഡിപ്പിക്കാന്‍ നോക്കി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പീഡിപ്പിക്കാന്‍ നോക്കി. യുവാവ് അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കുന്നത്തുകാല്‍കുഴി വിളയില്‍ സുജിത്ത് ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാൾ സാമൂഹ്യമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയിരുന്നതായി വിവരം ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് അറസ്റ്റിലായ സുജിത്.
Read Moreചായയിൽ പതിവായി രുചിയിലും മണത്തിലും വ്യത്യാസം; സംശയം തോന്നിയ ടാപ്പിംഗ് തൊഴിലാളി പോലീസിൽ അറിയിച്ചു; അന്വേഷണത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്; യുവാവ് അറസ്റ്റിൽ
മലപ്പുറം: ടാപ്പിംഗ് തൊഴിലാളിയെ കട്ടൻ ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവം യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരനാണ് പരാതി നൽകിയത്. സുന്ദരൻ ടാപ്പിംഗ് തൊഴിലാളിയാണ്. എന്നും പുലർച്ചെ ജോലിക്കു പോകുമ്പോൾ ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകുക പതിവായിരുന്നു. കഴിഞ്ഞ 10ന് ജോലി കഴിഞ്ഞ് ചായ കുടിക്കാനെടുത്തപ്പോൾ ചായയ്ക്ക് രുചി വ്യത്യാസം തോന്നി. അതു കുടിക്കാതെ കളഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. 14നും ചായകുടിച്ചപ്പോൾ ചായയ്ക്ക് രുചിവ്യത്യാസം തോന്നി. പരിശോധിച്ചപ്പോൾ നിറത്തിലും വ്യത്യാസം കണ്ടു. തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. സിഐ എൻ. ദീപകുമാർ, എസ്ഐ എം.ആർ. സജി, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അജയ്യും സുന്ദരനും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ അജയിനെ…
Read More