‘ഭീഷണി വേണ്ട, ആണവായുധം കാട്ടി വിരട്ടേണ്ട’: ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ട്; പ്രധാനമന്ത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്. അത് ആർക്കും വിട്ടുകൊടുക്കില്ല. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി.…

Read More

വീട്ടിലേക്ക് വന്നപ്പോൾ കണ്ടത് ഫോൺ വിളിച്ചിരിക്കുന്ന ഭാര്യയെ; ഇരുവരും തമ്മിൽ വഴക്ക്; രാവിലെ അയൽവാസികൾ കണ്ടത് കഴുത്ത് മുറിഞ്ഞ് കിടക്കുന്ന യുവതിയെ; നേമത്തെ സംഭവമിങ്ങനെ…

തിരുവനന്തപുരം: മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നേമം കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് അയല്‍വാസികൾ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ബിന്‍സിയെ കണ്ടെത്തിയത്. ഉടൻ തന്നെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുനിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതാണ് വഴക്കിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നേമം പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ബിന്‍സിയു‌ടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

ബിന്ദുവിന്‍റെ തിരോധാനക്കേസ് അട്ടിമറിച്ചത് ലോക്കൽ പോലീസിലെ ഉന്നതർ; സെബാസ്റ്റ്യന്‍റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ കാര്യമാക്കിയില്ല;  ബിന്ദുവിന്‍റെ വീട്  വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച് 

ചേർത്തല: കടക്കരപ്പള്ളി പത്മവിലാസത്തിൽ ബിന്ദു പത്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബിന്ദുവിന്‍റെ വീട് രണ്ടു തവണ പരിശോധിച്ചു. അയൽവാസികളോടും കാര്യങ്ങൾ തിരക്കിയ ശേഷമാണ് മടങ്ങിയത്. ബിന്ദുവിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചെന്ന അരോപണവും ശക്തമാകുന്നു.  കുറ്റാരോപിതനായ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടാളികളായ രണ്ടു വസ്തു ബ്രോക്കർമാരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരാണ്  സെബാസ്റ്റ്യനെയും  കൂട്ടാളികളെയും ചോദ്യം ചെയ്തത്.സെബാസ്റ്റ്യന്‍റെ രണ്ട് കൂട്ടാളികളും കടക്കരപ്പള്ളി സ്വദേശികളാണ്. ബിന്ദു കൊല്ലപ്പെട്ടുവെന്നും കൊലപ്പെടുത്തിയത് ആരാണെന്ന് അറിയാമെന്നും ഇവര്‍ ലോക്കൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നതായി സഹോദരൻ പ്രവീൺ പറഞ്ഞു.  എന്നാൽ, പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും അവരുടെ തുടർ ചോദ്യംചെയ്യലിൽ ഇവര്‍ ഇക്കാര്യത്തിൽ അജ്ഞത  നടിക്കുയും ചെയ്തു. ബിന്ദു കൊല്ലപ്പെട്ടതെവിടെ വച്ചാണെന്നുവരെ പോലീസ് ഉദ്യോഗസ്ഥരോട്  പറഞ്ഞെങ്കിലും വേണ്ട രീതിയിൽ നടപടിയെടുത്തില്ലെന്നും…

Read More

കള്ളനെ പിടിക്കാത്ത പോലീസിനെ വിമർശിച്ച് വണ്ണപ്പുറത്ത് ഫ്ളക്സ് ബോർഡ്; നേരം ഇരുട്ടി വെളുത്തപ്പോൾ പോലീസിനെ പ്രശംസിച്ച് മറ്റൊരു ഫ്ളക്സ്; വണ്ണപ്പുറത്തെ പോലീസ് സ്നേഹികളെ തിരഞ്ഞ് നാട്ടുകാർ

വണ്ണപ്പുറം: മോഷ്ടാക്കളെ പിടി കൂടാത്ത പോലീസിനെ വിമർശിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് പിന്നാലെ പ്രശംസയുമായി ബോർഡ് പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ ചർച്ചയായി. വണ്ണപ്പുറം മേഖലയിൽ മോഷണം പെരുകിയ സാഹചര്യത്തിൽ യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയാണ് പോലീസിനെ വിമർശിച്ച് ഫ്ളക്സ് സ്ഥാപിച്ചത്. എന്നാൽ ഇന്നലെ രാവിലെ വണ്ണപ്പുറം ടൗണിൽ പ്രത്യക്ഷപ്പെട്ട അഭിനന്ദന ബോർഡ് ആരാണ് സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ഇതു ചർച്ചയായത്. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണപരന്പരയാണ് അരേങ്ങേറിയത്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെ അന്പലപ്പടി ബസ് സ്റ്റാൻഡിൽനിന്നു പോലീസ് പിടികൂടി. ഇതിനു പിന്നാലെയാണ് വണ്ണപ്പുറം ടൗണിൽ പോലീസിനെ അഭിനന്ദിച്ച് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Read More

കുവൈറ്റ് വിഷമദ്യ ദുരന്തം: മരണ സംഖ്യ 13 ലേക്ക് ഉയർന്നു; 21 പേർക്ക് കഴ്ച്ച നഷ്ടപ്പെട്ടു; ചികിത്സയിൽ 40 ഇന്ത്യക്കാർ ഉണ്ടെന്ന് ഇന്ത്യൻ എംബസി; നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം പതിമൂന്നായി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്‌മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.

Read More

ആശങ്കപ്പെടേണ്ട കാര്യമേയില്ല… പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ എല്ലാവർക്കും ഉപയോഗിക്കാം; തദ്ദേശസ്ഥാപനങ്ങള്‍ക്കു ബോര്‍ഡ് വയ്ക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളില്‍ എല്ലാവരെയും, മറ്റു പമ്പുകളില്‍ ആവശ്യപ്പെടുന്നവരെയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നു ഹൈക്കോടതി. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുഉപയോഗത്തിന് തുറന്നുനല്‍കണമെന്ന് അധികൃതര്‍ക്കു നിര്‍ബന്ധിക്കാനാകില്ലെന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്. ദേശീയപാതയിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി 24 മണിക്കൂറും തുറന്നുകൊടുക്കണം. ശൗചാലയസൗകര്യം ഉണ്ടെന്ന ബോര്‍ഡും വയ്ക്കണം. മറ്റു മേഖലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും ഉപയോഗിക്കാനായി നല്‍കണം. പൊതുജനങ്ങളില്‍ ആരെങ്കിലും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷാഭീഷണിയുണ്ടെങ്കില്‍ മാത്രമേ നിഷേധിക്കാവൂ. എന്നാല്‍, പെട്രോള്‍പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാണെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങള്‍ക്കു ബോര്‍ഡ് വയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പമ്പുകളിലേതു സ്വകാര്യ ശൗചാലയങ്ങളാണെന്നും പൊതുശൗചാലയങ്ങളായി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്‍റെ ലംഘനമാണെന്നുമുള്ള…

Read More

‘ആർ.എൻ. രവി തമിഴ്‌നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരാണ്, തമിഴ് ജനതയ്‌ക്കായി ഒന്നും ചെയ്‌തിട്ടില്ല’: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽവച്ച് പിഎച്ച്ഡി വിദ്യാർഥിനിയായ ജീൻ ജോസഫാണ് എതിർപ്പ് പരസ്യമാക്കിയത്. തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച ജീൻ ജോസഫ് സർവകലാശാല വൈസ് ചാൻസലർ എം. ചന്ദ്രശേഖറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എൻ. രവി തമിഴ്‌നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്‌ക്കായി ഒന്നും ചെയ്‌തിട്ടില്ല. അതിനാൽത്തന്നെ അദ്ദേഹത്തിൽ നിന്ന് ബിരുദം സ്വീകരിക്കാൻ ആഗ്രഹമില്ല എന്ന് ജീൻ ജോസഫ് പറഞ്ഞു. ഓരോരുത്തരായി ഗവർണറിൽ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാർഥിനിയുടെ…

Read More

ചിക്കനിലും സിസ്റ്റത്തിന്‍റെ പ്രശ്നം; കൃഷിഫാം തുടങ്ങാൻ കടക്കേണ്ടത്  മൂന്നുവകുപ്പിന്‍റെ നൂലാമാലകൾ; ഇതര സംസ്ഥാനങ്ങളിലേക്ക് ചുവടുമാറ്റി മലയാളികൾ കർഷകർ

കോട്ടയം: സംസ്ഥാനത്തെ ഇറച്ചിക്കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ചുവടുമാറ്റുന്നു. സര്‍ക്കാരിന്‍റെ കടുത്ത അവഗണനയാണ് ഇതിനു കാരണമെന്ന് പറയുന്നു. സംസ്ഥാനത്ത് കോഴിഫാം ലൈസന്‍സ് ലഭിക്കുന്നതിനുള്ള നൂലാമാലകൾ പുതിയ കര്‍ഷകരെ സംരംഭത്തിൽനിന്ന് അകറ്റുകയാണ്. പുതുതായി ഒരു ഷെഡ് പണിയണമെകില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ വീതം ഫീസടയ്ക്കണം. കോഴി ഷെഡുകളെ പ്രത്യേകമായി പരിഗണിക്കാത്തതിനാല്‍ നഗര പ്രദേശങ്ങളിലെ വ്യാപാരം സ്ഥാപനങ്ങളുടെ അതേ തുകയാണ് ഈടാക്കുന്നത്. ലൈസന്‍സ് ഇല്ലാത്ത കോഴി ഫാമുകള്‍ പരിശോധനയില്‍ പിടിച്ചാല്‍ സ്‌ക്വയര്‍ മീറ്ററിന് 200 രൂപ ഫൈനായി ഈടാക്കാനും നിയമമുണ്ട്. കേരളത്തില്‍ ഇറച്ചിക്കോഴിവളര്‍ത്തല്‍ തുടങ്ങണമെങ്കില്‍ വ്യവസായവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ അനുമതി ആവശ്യമാണ്. കോഴിവളര്‍ത്തല്‍ തുടങ്ങാന്‍ വായ്പ ലഭിക്കാനും ബുദ്ധിമുട്ടാണ്. കോഴികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലെന്നതാണ് തടസമായി പറയുന്നത്. ഈട് നല്കിയുള്ള വായ്പകള്‍ മാത്രമേ ഈ മേഖലയില്‍ ലഭിക്കുകയുള്ളൂ. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര…

Read More

രാഖി കെട്ടി സഹോദരി ബന്ധം കൂടുതൽ ദൃഡമാക്കി; മണിക്കൂറിനുള്ളിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കി; മുപ്പത്തിമൂന്നുകാരനായ യുവാവ് പോലീസ് പിടിയിൽ

ലക്നോ: ഉത്തർപ്രദേശിൽ രാഖി കെട്ടി മണിക്കൂറുകൾക്ക് ശേഷം യുവാവ് പ്രായപൂർത്തിയാകാത്ത ബന്ധുവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി. ഔറയ്യയിലാണ് സംഭവം. 14കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുർജീത്ത്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ, സുർജിത് തന്‍റെ അമ്മാവന്‍റെ വീട്ടിൽ പോയി സഹോദരിയെക്കൊണ്ട് രാഖി കെട്ടിച്ചു. അതേദിവസം, ഇയാൾ മദ്യലഹരിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിച്ചു. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിൽതന്നെ കെട്ടിത്തൂക്കി. സംഭവസമയം കുട്ടിയുടെ പിതാവ് വീട്ടിൽ ഉറങ്ങുകയായിരുന്നു. എന്നാൽ ഇയാൾ ഇതേക്കുറിച്ച് ഒന്നും അറിഞ്ഞില്ല. തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം വീട്ടുകാർ കാണുന്നത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ പലയിടത്തും രക്തക്കറ കണ്ടിരുന്നുവെന്നും സംഭവം ആത്മഹത്യയല്ലെന്ന് മനസിലായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പീഡനം സ്ഥിരീകരിച്ചതായും ഔറയ്യ പോലീസ് സൂപ്രണ്ട് അഭിജീത് ശങ്കർ…

Read More

‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’ യെന്ന് സുരേഷ് ഗോപി; ധീരവീര സുരേഷ് ചേട്ടാ, ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി തൃശൂരിലേക്ക് സ്വീകരിച്ച് പ്രവര്‍ത്തകര്‍; മാധ്യമങ്ങൾക്ക് മുന്നിൽ മൗനം പാലിച്ച് എംപി

തൃശൂര്‍: വോട്ട് ക്രമക്കേട് വിവാദം കത്തുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം 9.30 ഓടെ വന്ദേഭാരതിലാണ് തൃശൂരിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അശ്വിനി ആശുപത്രിയിലെത്തിയ സുരേഷ് ഗോപി ചൊവ്വാഴ്ച രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദർശിച്ചു. അതേസമയം, മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്‍കാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം മടങ്ങുന്ന വഴി “ഇത്രത്തോളം സഹായിച്ചതിനു നന്ദി’ എന്നു മാത്രം പ്രതികരിക്കുകയും ചെയ്തു. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിഓയിൽ ഒഴിച്ച തന്‍റെ ക്യാമ്പ് ഓഫീസിലേക്കാണ് സുരേഷ് ഗോപി പോയത്.

Read More