ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കോവിഡ് കാലഘട്ടത്തിലാണ് കൂടുതലായും ആളുകൾ ഗെയിമുകളിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ ഗെയിമിംഗ് കാരണം ഒരു കുടുംബ ജീവിതം തന്നെ തകർന്ന വാർത്തയാണ് സോഷ്യൽ മീഡിയ അടക്കം ചർച്ച ചെയ്യുന്നത്. പബ്ജി ഗെയിമിന് അടിമയായ യുവതി ഗെയിമിംഗിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം പോകാൻ ഭർത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. മഹോബ സ്വദേശിയായ ആരാധന എന്ന 22 കാരിയാണ് കാമുകനൊപ്പം പോകാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ തയാറായത്. 2022ലാണ് ആരാധനയും ഭർത്താവ് ഷീലുവും തമ്മിൽ വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ആരാധന പബ്ജിക്ക് അടിമയായി. അതിനിടയിൽ യുവതിക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ കാര്യം പോലും നോക്കാൻ മറന്ന് യുവതി ഗെയിം കളിക്കുമായിരുന്നു. ഇതിന്റെ പേരിൽ ഭർത്താവുമായി കലഹം ഉണ്ടായി. അങ്ങനെയാണ്…
Read MoreCategory: Top News
മുല്ലപ്പെരിയാർ: കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരസിച്ചേക്കും; രാത്രിയിൽ സ്പിൽവേ ഷട്ടർ ഉയർത്താൻ സാധ്യത
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്കൊഴുക്കുന്നത് പകൽ വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരസിച്ചേക്കും. രാത്രി തന്നെ ജലം പെരിയാറ്റിലേക്കൊഴുക്കാനാണ് തമിഴ്നാട് നീക്കം. പകൽ മാത്രമെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കാവു എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് രാത്രി ജലനിരപ്പ് 136 അടിയിലെത്തിയാലും സ്പിൽവേ തുറന്നില്ലെങ്കിൽ അത് റൂൾ കർവ് ലംഘനമാകും. കോടതിയിൽ ഇക്കാര്യം എത്തിയാൽ വിനയാകുമെന്ന കണക്കുകൂട്ടലിൽ കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളാനാണ് സാധ്യത. ഇന്നലെ വൈകുന്നേരം നാലോടെ ജലനിരപ്പ് 135.87 പിന്നിട്ടിരുന്നു. ജലനിരപ്പ് റൂൾ കർവ് പരിധിയിലെത്താൻ ഏതാനും പോയിന്റുകൾ മാത്രമാണ് ബാക്കി. ഇന്നലെ രാവിലെ ജലനിരപ്പ് 135.60 അടിയായിരുന്നു. രാവിലെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3786 ഘനയടി ആയിരുന്നത് വൈകുന്നേരത്തോടെ 5000 ഘനയടി യിലധികം ഉയർന്നു. ജലനിരപ്പ് 136…
Read Moreഭയംവേണ്ട, മത്സ്യം കഴിക്കാം… പരിശോധനകളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ മത്സ്യങ്ങളില്‍ അപകടകരമായ നിലയില്‍ വിഷാംശം കടന്നുകൂടിയിട്ടില്ലെന്ന് കണ്ടെത്തി
കൊച്ചി: ഉച്ചയൂണിനൊപ്പം അല്പം മീന്‍ വിഭവംകൂടി നിര്‍ബന്ധമുള്ളവരാണ് മലയാളികള്‍. പ്രത്യേകിച്ച് തീരദേശവാസികള്‍. അറബിക്കടലില്‍ തുടര്‍ച്ചയായി രണ്ട് കപ്പലുകള്‍ അപകടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ മത്സ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പരന്നിരുന്നു. കപ്പലില്‍ നിന്ന് കടലിലേക്ക് വീണ കണ്ടെയ്നറുകളില്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ ഉണ്ടെന്നും അത് ശ്വസിച്ച മത്സ്യം കഴിച്ചാല്‍ മാരകമായ രോഗാവസ്ഥയ്ക്കിടയാക്കും എന്നൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് സമുദ്രപഠന ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ. മത്സ്യം യാതൊരുവിധ ഭയാശങ്കയും കൂടാതെ കഴിക്കാമെന്നാണ് സിഎംഎഫ്ആര്‍ഐയുടെ ശാസ്ത്രജ്ഞന് ഗ്രീന്‍സണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കപ്പല്‍ അപകടപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനകളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ മത്സ്യങ്ങളില്‍ അപകടകരമായ നിലയില്‍ വിഷാംശം കടന്നുകൂടിയിട്ടില്ലെന്ന് കണ്ടെത്തി. അതിനാല്‍ സമുദ്ര മത്സ്യം കഴിക്കുന്നതില്‍ ഒരു വിധത്തിലുമുള്ള ഭയമോ ആശങ്കയോ വേണ്ടതില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്…
Read Moreസർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊന്നു: യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് നിഗമനം
ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതൻ കടന്നു കളഞ്ഞു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണുസംഭവം. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
Read Moreകടല്‍മത്സ്യങ്ങളുടെ വരവ് കുറഞ്ഞു: കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി; മുള്ളനും മാന്തളും സ്രാവിനും ഡിമാൻഡ് കൂടുതൽ
കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെതുടര്‍ന്ന് കടല്‍ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി. ട്രോളിങ് നിരോധനം കാരണം ആഴക്കടല്‍ മത്സ്യബന്ധനം നടക്കുന്നില്ല. തീരക്കടലില്‍ നിന്ന് ചെറു ബോട്ടുകാര് എത്തിക്കുന്ന മത്സ്യം മാത്രമാണ് മാര്‍ക്കറ്റിലുള്ളത്. ഇതിനു വില കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഉണക്കമത്സ്യത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ അടുത്തദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുള്ളന്‍, മാന്തള്, സ്രാവ് തുടങ്ങിയവ ഉണക്കമീനിനാണ് കോഴിക്കോട് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ നിന്നെത്തുന്ന മത്സ്യം ഒരു മാസം വരെ സൂക്ഷിച്ച് വച്ചാലും കേടാകില്ല. അതിനാലാണ് പല കച്ചവടക്കാരും മറ്റ് സംസ്ഥാനങ്ങളിലെ ഉണക്കമീനിനെ ആശ്രയിക്കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി നാല് മുതല്‍ അഞ്ച് വരെ ലോഡ് ഉണക്കമീനാണ്…
Read Moreതാജ്മഹലിന്റെ താഴികക്കുടത്തിനു ചോർച്ച: അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചു
ന്യൂഡൽഹി: ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്കാനിംഗിലാണ് ചോർച്ച സ്ഥിരീകരിച്ചത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിലാണു വിള്ളൽ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലുകൾക്കിടയിലുള്ള കുമ്മായക്കൂട്ട് കാലപ്പഴക്കത്താൽ നഷ്ടമായതാകാം ചോർച്ച സംഭവിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചതായി എഎസ്ഐ പറഞ്ഞു. അറ്റകുറ്റപ്പണികൾ പരിഹരിക്കാൻ ആറുമാസത്തോളം വേണ്ടിവന്നേക്കും.
Read Moreആ ജീവനുവേണ്ടി ദീപമോള്‍ എല്ലാം ചെയ്തു എന്നിട്ടും… തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ വയോധികയെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി
കൊച്ചി: ആ ജീവൻ രക്ഷിക്കാന്‍ ദീപമോൾ സാധ്യമായത് എല്ലാം ചെയ്തു; അതും ഒറ്റയ്ക്ക്. എന്നിട്ടും ആ വയോധിക മരണത്തിനു കീഴടങ്ങിയപ്പോൾ, വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കെ.എം. ദീപമോള്‍ക്ക് സങ്കടം ബാക്കി. വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റര്‍ സ്റ്റാഫ് നഴ്സായ കെ.എം.ദീപമോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് വച്ച് കാല്‍നടയാത്രക്കാരിയായ ശോഭനയെ (63) ബസിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ ഇവരെ രക്ഷിക്കാന്‍ രാത്രി ഒറ്റയ്ക്ക് ദീപമോള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ബസില്‍ നിന്നിറങ്ങിയ ദീപമോള്‍ ആരുടെയും സഹായമില്ലാതെ ശോഭനയ്ക്ക് സിപിആര്‍ ആരംഭിച്ചു. ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ നാഡിമിടിപ്പ് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ശോഭനയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.…
Read Moreഒരു നിയമനത്തിന് വാങ്ങുന്നത് ലക്ഷങ്ങൾ; എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്സിക്ക് വിടാത്തതെന്ത്? അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി. പല സ്കൂളുകളും ഒരു നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റീസ് ഡി.കെ.സിംഗിന്റെ വാക്കാലുള്ള പരാമർശം. പാലക്കാടുള്ള ഒരു എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന് അതിന്റെ നടപടിക്രമങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയില്‍ കോടതി ഇടപെട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
Read Moreഡോൽഫിനും തമിംഗലങ്ങളും ചാകുന്നത് കടലിൽ മുങ്ങിയ കണ്ടെയ്നറുകളിൽ ഇടിച്ചോ; പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡമടിഞ്ഞു; മരണകാരണമറിയാൻ സാമ്പിൾ ശേഖരിച്ചു
അമ്പലപ്പുഴ: പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡമടിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് വാവക്കാട് പൊഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ജഡമടിഞ്ഞത്. ശക്തമായ തിരയിൽ കടലിൽനിന്നു പൊഴിയിലേക്ക് അടിയുകയായിരുന്നു. വളരെയധികം അഴുകിയ നിലയിലാണ് ജഡം. ഇതിനെത്തുടർന്ന് അതിരൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. വിവരം വനം വകുപ്പ്, തീരദേശ പോലീസ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുന്നപ്രയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഡോൾഫിന്റെ ജഡമടിയുന്നത്. നേരത്തെ രണ്ടു തവണ പുന്നപ്ര ചള്ളിയിൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപമാണ് ഡോൾഫിനുകളുടെ ജഡമടിഞ്ഞത്. മരണകാരണമറിയാൻ പിന്നീട് സാമ്പിളുകൾ ശേഖരിച്ചശേഷം ഇവിടെത്തന്നെ മറവ് ചെയ്തിരുന്നു. കപ്പലപകടങ്ങളുടെ തുടർച്ചയായി കണ്ടെയ്നറുകളിലിടിച്ചാണ് ഡോൾഫിനുകളും തിമിംഗലങ്ങളും ചാകുന്നതെന്ന് പറയുന്നു. പുറക്കാട് പുന്തല, പഴയങ്ങാടി എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തിമിംഗലങ്ങളുടെ ജഡങ്ങൾ അടിഞ്ഞിരുന്നു.
Read Moreആർപ്പോ ഇർറോ… ഓളപ്പരമ്പിലെ ഒളിമ്പിക്സ്; കടം കയറിയാലും തീരുന്നതല്ല വള്ളംകളിയുടെ ആവേശാരവം; സീസണിൽ ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ
കോട്ടയം: വള്ളംകളി സീസണിലേക്ക് ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ. പരിശീലനം നേടി മത്സരം കാഴ്ചവയ്ക്കാന്‍ ചില്ലറയല്ല ചെലവ്. വള്ളംകളി സംഘാടകരില്‍നിന്നു കിട്ടുന്ന വിഹിതംകൊണ്ടൊന്നും പരിശീലനം പൂര്‍ത്തിയാക്കാനാവില്ല. കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയുടെ വിഹിതം അഞ്ചു ലക്ഷം രൂപ ടീമുകള്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസമാണ്. ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെ കഴിഞ്ഞ വര്‍ഷത്തെ വിഹിതം മൂന്നു ലക്ഷം രൂപ പുതിയ സീസണ് അടുത്തിട്ടും ലഭിച്ചില്ല. ചമ്പക്കുളം മൂലം വള്ളംകളിയില്‍ തുടങ്ങി നെഹ്റു ട്രോഫിയും പിന്നിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗോടെയാണ് സീസണ് സമാപിക്കുക. തുഴച്ചില്‍കാര്‍ക്ക് ഇക്കാലത്ത് ഒരു മാസത്തേക്ക് അന്‍പതിനായിരം രൂപയുടെ പാക്കേജാണ്. കൂടാതെ താമസസൗകര്യവും നാലു നേരം ഭക്ഷണവും നല്‍കണം. കാഷ്മീര്‍, ആസാം, ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കുമരകത്ത് തുഴച്ചില്‍കാര്‍ വരുന്നുണ്ട്. ഇവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ സ്പെഷല്‍ പാക്കേജാണ്. ഒരു…
Read More