മൂന്നാർ: കാട്ടാനകൾ ജനവാസ മേഖലകൾ കീഴടക്കി വരുന്നതിനു പുറമേ ആനകൾ പരസ്പരം കൊന്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യ നിർമാർജന പ്ലാന്റിലാണ് കാട്ടു കൊന്പൻമാർ കൊന്പു കോർത്തത്. പരസ്പരം ചിന്നം വിളിച്ച് കൊന്പുകോർത്തതോടെ പ്രദേശത്ത് ഭീകരാന്തരീക്ഷമായി. ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തായിരുന്നു ആനകളുടെ പോര്. പടയപ്പ, ഒറ്റക്കൊന്പൻ തുടങ്ങിയ കൊന്പൻമാർ ഉൾപ്പെടെയുള്ള ആനകൾ സ്ഥിരം താവളമാക്കാറുള്ള പ്ലാന്റിലെ തൊഴിലാളികൾക്ക് ആനസാന്നിധ്യം വലിയ ഭീഷണിയാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് നയമക്കാട് എസ്റ്റേറ്റിൽ പടയപ്പയും ഒറ്റക്കൊന്പനും ഏറ്റുമുട്ടിയിരുന്നു. രണ്ടു മാസം മുന്‍പ് മാലിന്യ നിർമാർജന പ്ലാന്റിൽ എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
Read MoreCategory: Top News
അർജുന് വധു കടൽകടന്നെത്തിയ എമ്മ; മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ വെച്ച് ആദ്യം കണ്ടപ്പോൾ തന്നെ പ്രണയം മൊട്ടിട്ടു; സാക്ഷികളായി കുട്ടനാട്ടുകാർ
ആലപ്പുഴ: ഫ്രഞ്ച് യുവതിയും മലയാളി യുവാവും കുട്ടനാട്ടില്‍ വിവാഹിതരായി. മൂവാറ്റുപുഴക്കാരനായ അര്‍ജുന്റെയും ഫ്രഞ്ച് യുവതി എമ്മയുടെയും വിവാഹമാണ് ഇന്നലെ മങ്കൊമ്പില്‍ നടന്നത്. ചടങ്ങുകള്‍ക്ക് എമ്മയുടെ ഫ്രഞ്ചുകാരായ സുഹൃത്തുക്കളും ബന്ധുക്കളും അര്‍ജുന്റെ കുടുംബാംഗങ്ങളും കുട്ടനാട്ടുകാരും സാക്ഷികളായി. മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരന് ആനന്ദ് അഘോരി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു. 12 വര്‍ഷം മുന്‍പ് വൃക്കരോഗ ചികിത്സയ്ക്കായി എത്തിയ എമ്മയുടെ അമ്മ എനിക് ആണ് ആനന്ദ് അഘോരി മഹാരാജിനെ പരിചയപ്പെട്ടത്. പിന്നീട് മക്കളായ അര്‍നോഡ്, എമ്മ എന്നിവരെയും ആശ്രമത്തില്‍ കൊണ്ടുവന്ന് സ്വാമിയുടെ ശിഷ്യരാക്കി. ഫ്രാന്‍സില്‍ ആയുര്‍വേദ, യോഗ ചികിത്സാകേന്ദ്രം നടത്തുകയാണു ബിബിഎ പഠനം പൂര്‍ത്തിയാക്കിയ എമ്മ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം ആശ്രമത്തില്‍ താമസിച്ചായിരുന്നു എമ്മയുടെ പഠനം. ഈ സമയത്തു ബന്ധുവായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് അര്ജുന് ആശ്രമത്തില്‍ എത്തിയത്. എമ്മയെ കണ്ട്…
Read Moreകാഞ്ഞിരക്കുരു ഇത്രയ്ക്ക് വിഷമോ? ക്ഷേത്രാചാരത്തിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു; തുള്ളൽ ചടങ്ങിനിടെ വെളിച്ചപ്പാടായ യുവാവ് മൂന്ന് കുരു കഴിച്ചെന്ന് പോലീസ്
പട്ടാന്പി: പരുതൂർ കുളമുക്കിൽ ക്ഷേത്രാചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു(43)വാണ് മരിച്ചത്. ബുധനാഴ്ച ക്ഷേത്രച്ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിനു സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിൽ അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. ദിവസങ്ങളായി ഇവിടെ കുടുംബക്കാർ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതിൽ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു. ആചാരത്തിന്റെ ഭാഗമായി ഒരു തളികയിൽ ഫലമൂലാദികൾ നൽകും. വെളിച്ചപ്പാട് ഇതു കഴിക്കണം. സാധാരണഗതിയിൽ കടിച്ചുതുപ്പുകയാണ് പതിവെങ്കിലും ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണു പോലീസ് പറയുന്നത്. കോമരംതുള്ളുന്നതിന്റെ ഭാഗമായി വാളുപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിൽനിന്നു വീട്ടിലെത്തിയ ഷൈജുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പട്ടാന്പിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.…
Read Moreദേഷ്യം കൊന്നിട്ടും തീർന്നില്ല; ഭാര്യയെ കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു; എന്നിട്ടും തീരാത്ത കലിപ്പിൽ മൃതദേഹത്തോടെ ചെയ്ത ക്രൂരത കേട്ട് ഞെട്ടി പോലീസ്
ഹൈദരാബാദിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം കഷണങ്ങളാക്കി നുറുക്കി പ്രഷർ കുക്കറിൽ വേവിച്ചെന്ന് മുൻ സൈനികന്റെ കുറ്റസമ്മതം. കാണാതായതിനെത്തുടർന്നു യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഗുരുമൂർത്തി (45) പോലീസിനോടു കുറ്റസമ്മതം നടത്തിയത്. ഈ മാസം 16ന് ആണ് വെങ്കിട മാധവി (35) യെ കാണാതാകുന്നത്. മാധവിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗുരുമൂർത്തി കുറ്റം ഏറ്റുപറഞ്ഞത്. മൂന്നു ദിവസത്തോളം ശരീരഭാഗങ്ങൾ വേവിക്കുകയും പൊടിയാക്കുകയും ചെയ്തശേഷം പൊതിഞ്ഞു മീർപേട്ട് തടാകത്തിൽ വലിച്ചെറിയുകയായിരുന്നു. മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്. ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreദേഷ്യം വന്നപ്പോൾ പറഞ്ഞ്പോയതാണ്, മാപ്പുനൽകണം… അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം സമവായത്തിൽ; വിദ്യാർഥിക്ക് തുടർപഠനത്തിന് അനുമതി നൽകി സ്കൂൾ
തൃത്താല: ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോണ്‍ പിടിച്ചെടുത്തതിനെത്തുടർന്ന് വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സമവായം. തൃത്താല പോലീസ് സ്റ്റേഷനിൽ അധ്യാപകരും വിദ്യാർഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവു പറ്റിയതാണെന്നും മാപ്പുനൽകണമെന്നും വിദ്യാർഥി അധ്യാപകനോടു പറഞ്ഞു. കേസുമായി ഇനി മുന്നോട്ടുപോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥിക്കു കൗണ്‍സലിംഗ് നൽകാനും അടുത്ത ദിവസംമുതൽ ക്ലാസിൽ വരാൻ സൗകര്യമൊരുക്കാനും തീരുമാനമായി. കുട്ടിയെ തിരുത്താൻ നടപടി സ്വീകരിക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനൽ ആക്കാനില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ മാനസാന്തരമുണ്ടെന്നു വിദ്യാർഥി പോലീസിനോടു പറഞ്ഞിരുന്നു. തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർഥി തന്റെ പിഴവ് തുറന്നുപറഞ്ഞത്. ഫോണ്‍ വാങ്ങിവച്ച് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ചു മാപ്പുപറയാൻ തയാറാണെന്നുമാണ് വിദ്യാർഥി പോലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്കൂളിൽതന്നെ തുടർന്നുപഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും…
Read Moreഅപകടകാരിയായ കാട്ടുപന്നിയേക്കാൾ അപകടകാരികൾ; അധികൃതർ കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി വിറ്റു; ഒരാൾ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: അപകടകാരികളായ കാട്ടുപന്നികളെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് നിന്നുമെടുത്ത് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഏരൂര്‍ വിളക്കുപാറ കമ്പകത്തടം മഞ്ജു ഭവനില്‍ ജോബിന് എന്ന ജിബിന്‍ ജോസഫ് (43) ആണ് അറസ്റ്റിലായത്. കൂട്ടാളി സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പകതടം പള്ളിക്ക് സമീപം അപകടകാരികളായ കാട്ടുപന്നികളെ കണ്ടെത്തിയത്. ഇതേ തുടർന്ന് മനുഷ്യജീവന് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ ഏരൂര്‍ പഞ്ചായത്ത് നൽകിയ നിര്‍ദേശിച്ചു. തോക്ക് ലൈസന്‍സ് ഉള്ള വിളക്കുപാറ സ്വദേശി ദാനീയേലിനെ പഞ്ചായത്ത് അധികൃതര്‍ വെടിവയ്ക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. വിളക്കുപാറ കമ്പകതടത്തില് പള്ളിക്ക് സമീപത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയും നിയമപ്രകാരം കുഴിച്ചു മൂടുകയും ചെയ്തു. പിടിയിലായ ജിബിന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് പന്നിയെ കുഴിച്ചുമൂടിയത്. രാത്രിയിൽ ജിബിനും സംഘവും എത്തി പന്നിയെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി ഇറച്ചിയാക്കി മറ്റുള്ളവർക്ക് എത്തിക്കുകയുമായിരുന്നു. രഹസ്യ വിവരം ലഭിച്ച അഞ്ചല്‍…
Read Moreഎന്റെ കൂടെ നീ വരണം… ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊന്നത് ഇൻസ്റ്റഗ്രാം സുഹൃത്ത്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ വരണമെന്ന ആവശ്യം നിരാകരിച്ചത് കൊലയ്ക്ക് കാരണം
തിരുവനന്തപുരം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്. കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോൺസൺ പെരുമാതുറയിൽ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജിൽ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങൾ അന്വേഷിച്ചതായും സൂചനയുണ്ട്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുസമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു. കായംകുളം സ്വദേശിയായ രാജീവ് കഴിഞ്ഞ 20 വർഷക്കാലമായി പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയുമായുള്ള വിവാഹം ഏഴ് വർഷം മുൻപാണ് നടന്നത്. ക്ഷേത്ര കമ്മിറ്റിക്കാർ…
Read Moreസംസ്ഥാന ഭരണം പിടിക്കാൻ പ്ലാൻ 63നെ ചൊല്ലി പോര്; രഹസ്യ സർവേ നടത്തിയതിനെതിരെ കടുത്ത വിമർശനം; സതീശന്റെ നീക്കങ്ങൾ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണെന്ന് ആരോപണം
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം നേടാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അവതരിപ്പിച്ച പ്ലാൻ 63നെ ചൊല്ലി പാർട്ടിക്കുള്ളിൽ പോര്. കോണ്‍ഗ്രസ് മത്സരിക്കുന്ന 90ലേറെ സീറ്റുകളില്‍നിന്ന് 63 സീറ്റുകള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് ചിട്ടയായി പ്രവര്‍ത്തിച്ച് ഭരണമുറപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ സതീശന് മുന്നോട്ടുവച്ച ആശയം. പ്ലാനുമായി വി.ഡി. സതീശന് മുന്നോട്ടുപോകാമെന്ന് ഒരുവിഭാഗം നിലപാടെടുക്കുന്പോൾതന്നെ എതിർപ്പും ശക്തമാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ സതീശന് ഇക്കാര്യത്തിൽ ലഭിക്കുന്നില്ല. പ്ലാൻ 63 തയാറാക്കുന്നതിനു മുൻപ് നേതൃത്വം അറിയാതെ സതീശന്റെ നേതൃത്വത്തിൽ രഹസ്യ സർവേ നടത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്. സർവേ നടത്തേണ്ടത് ഹൈക്കമാൻഡാണെന്നും ആരുടെ നിർദേശപ്രകാരമാണ് വി.ഡി. സതീശൻ സർവേ നടത്തിയതെന്നുമാണ് എതിർക്കുന്നവരുടെ ചോദ്യം. എ.പി. അനിൽകുമാർ പ്ലാൻ 63നെതിരേ രംഗത്ത് വന്നിരുന്നു.63 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഉടൻ ആരംഭിക്കാൻ വി.ഡി.…
Read Moreവിദ്യാലയമുറ്റത്ത് ചലനമറ്റ് ശ്രീശരണും ഏബലും; തേങ്ങൽ അടക്കാനാകാതെ സഹപാഠികൾ; അച്ചൻകോവിൽ ആറ്റിൽ മുങ്ങി മരിച്ച വിദ്യാർഥികൾക്ക് യാത്രാമൊഴി നൽകി ഗ്രാമം
പത്തനംതിട്ട: സഹപാഠികളുടെ ചേതനയറ്റ ശരീരത്തിനു മുന്പിൽ തേങ്ങിയ കുട്ടികളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ച ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ട് കുട്ടികൾക്കും കണ്ണീരോടെയാണ് നാട് ഇന്നലെ യാത്രാമൊഴി നൽകിയത്. ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടില്‍ എ.കെ. സുഭാഷ് – സ്മിത ദമ്പതികളുടെ മകന് ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാംപുറത്ത് വീട്ടില്‍ ബിനോയി തോമസ് – ബിജി ദമ്പതികളുടെ മകന് ഏബല്‍ ബി. തോമസ് (16) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച മുള്ളനിക്കാട്ട് അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ചത്. മുള്ളനിക്കാടുള്ള ടര്‍ഫില്‍ കളിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അച്ചൻകോവിൽ ആറ്റിലെ കോയിക്കല്‍ കടവില്‍ കുളിക്കാനെത്തിയ അഞ്ചംഗ വിദ്യാർഥി സംഘത്തിലെ രണ്ടുപേരാണ് ദുരന്തത്തിന് ഇരയായത്. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിന്റെ മുറ്റത്തേക്ക് എത്തിച്ചപ്പോഴേക്കും…
Read Moreപട്ടിണിയുടെ പടുകുഴിയിലേക്ക് … റേഷന്‍ മുടങ്ങിയാല്‍ പൊതുവിപണിയില്‍ അരിവില കുതിക്കും; അനിശ്ചിതകാല സമരം ദരിദ്ര വിഭാഗത്തിന്റെ അന്നംമുടക്കും
കോട്ടയം: ഈ മാസം 27ന് തുടങ്ങുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരം പൊതുവിപണിയില്‍ ധാന്യവില വര്‍ധിക്കാന്‍ ഇടയാക്കും. നിലവില്‍ റേഷന്‍ കടകളിലെ സ്റ്റോക്ക് 80 ശതമാനവും വിതരണം ചെയ്തുകഴിഞ്ഞു. റേഷന്‍ വിതരണക്കാര്‍ സമരം തുടങ്ങിയതോടെ ജനുവരിയില്‍ ഒരു കടയിലും സ്റ്റോക്ക് വന്നിട്ടില്ല. സംസ്ഥാനത്ത് 14,316 റേഷന്‍ കടകളാണുള്ളത്. ജില്ലയില്‍ 963 കടകളും. സംസ്ഥാനത്തെ 94 ലക്ഷം വീടുകളില്‍ 43 ലക്ഷം വീടുകളിലും സൗജന്യനിരക്കിലാണ് അരിയും ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്നത്. റേഷന്‍ കടകള്‍ അടഞ്ഞുകിടന്നാല്‍ ദരിദ്രവിഭാഗം പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും. ഏറ്റവും ദരിദ്രവിഭാഗമായ മഞ്ഞക്കാര്‍ഡുകാര്‍ക്ക് 35 കിലോ ധാന്യമാണ് ഒരോ മാസവും സൗജന്യമായി നല്‍കുന്നത്. ഇതില്‍ 30 കിലോ അരിയും മൂന്നു കിലോ ഗോതമ്പും രണ്ട് കിലോ ആട്ടയും ഉള്‍പ്പെടും. അരി സ്റ്റോക്കനുസരിച്ച് കാര്‍ഡുടമയ്ക്ക് ഏത് ഇനവും വാങ്ങാം. സംസ്ഥാനത്ത് 5.95 ലക്ഷം കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.ദരിദ്രവിഭാഗത്തില്‍…
Read More