ആലപ്പുഴ: കാറുടമയ്ക്കെതി രേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയതെന്നും വാഹനത്തിന് ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു. ഏഴ് പേരെ ഉൾക്കൊള്ളുന്ന വാഹനത്തിൽ 11 പേരുമായി കെഎസ്ആർടിസി ബസിന് മുന്നിലേക്ക് പാഞ്ഞുകയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വിശദമായി പരിശോധിച്ചു. 14 വർഷം പഴക്കം ഉള്ളതുകൊണ്ടുതന്നെ കാറിന് എയർ ബാഗ് ഇല്ലായിരുന്നതടക്കം കണ്ടെത്തി. ഉടമയ്ക്കെതിരേ നടപടി ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരേ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിറ്റ് ഇല്ലെന്നും കണ്ടെത്തി. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട്…
Read MoreCategory: Top News
കാറിൽ സഞ്ചരിച്ച ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്; യുവതിക്ക് ദാരുണാന്ത്യം; രണ്ടാം ഭാര്യയെ സംശത്തിന്റെ പേരിൽ കൊന്നത്ത് കൊല്ലത്തുകാരൻ പത്മനാഭൻ
കൊല്ലം: കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും സഹപ്രവർത്തകനെയും ഭർത്താവ് കാർ തടഞ്ഞു നിർത്തി തീ കൊളുത്തി. ഭാര്യ മരിച്ചു. സഹപ്രവർത്തകൻ പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയിൽ. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. അനിലയുടെ സഹപ്രവർത്തകൻ സോണി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. അനിലയുടെ ഭർത്താവ് പത്മരാജനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30 ഓടെ ചെമ്മാംമുക്കിലാണ് സംഭവം. ഒമ്നി കാറിലെത്തിയ പദ്മരാജൻ വാഹനത്തിൽ പെട്രോൾ കരുതിയിരുന്നു. ഇയാളുടെ ഒമ്നി വാൻ കാറിന് കുറുകെയിട്ട ശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരു വാഹനങ്ങളിൽനിന്നും തീ ആളിപ്പടർന്നു. ഇതിനിടയിൽ ഒമ്നിയിൽനിന്ന് പദ്മരാജൻ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങളിലെ തീ കെടുത്തിയത്. ഓടിക്കൂടിയ വഴിയാത്രക്കാരും പോലീസുകാരും ചേർന്ന് പൊള്ളലേറ്റ ഇരുവരെയും ആശുപതിയിലെത്തിച്ചെങ്കിലും അനില മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. പത്മരാജന്റെ രണ്ടാം ഭാര്യയാണ് അനില…
Read Moreപിണങ്ങിക്കഴിഞ്ഞ ഭാര്യയെ കാണാനെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ബന്ധുക്കൾ; മകനെ ഭാര്യവീട്ടിൽ ഏൽപ്പിക്കാൻ എത്തിയപ്പോഴാണ് കൊടുംക്രൂരത; അഞ്ചുപേർ അറസ്റ്റിൽ
ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണു ആണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ഒന്നരവർഷമായി പിണങ്ങി കഴിയുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം മകനെ ഭാര്യവീട്ടിൽ ഏൽപ്പിക്കാൻ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന് ക്രൂരമർദനമേറ്റു. ഹൃദ്രോഗിയായ വിഷ്ണുവിനെ കമ്പിവടികൊണ്ട് അടിച്ചെന്നാണ് ആരോപണം. അടിയേറ്റയുടൻ കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിയിലാണ് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരുവിവരരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Moreഇങ്ങനെ ഒരബദ്ധം ആർക്കും പറ്റരുത്… ചോർന്ന പാചകവാതകം പുറത്തുകളയാൻ ഫാനിട്ടു; വീട്ടിലെ സ്ഫോടനത്തിൽ 3 പേർക്കു ഗുരുതര പരിക്ക്; അഞ്ചുവയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
ബംഗളുരു: പാചകവാതകം ചോർന്നതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലെ ഡിജെ ഹള്ളിയിലാണു സംഭവം. സെയ്ദ് നാസിർ പാഷ, ഭാര്യ കുൽസും, ഏഴ് വയസുകാരനായ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു. പാചക വാതകം ചോർന്നുകൊണ്ടിരിക്കെ അത് മനസിലാക്കാതെ കുടുംബാംഗങ്ങൾ എല്ലാവരും വീട് പൂട്ടി പുറത്തുപോയിരുന്നു. തിരികെയെത്തിയപ്പോൾ വീടിനുള്ളിൽ പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. ഇതേതുടർന്നു സെയ്ദ് നാസിർ, വാതകം പുറത്തേക്ക് കളയുന്നതിന് വേണ്ടി വീട്ടിലെ സീലിംഗ് ഫാൻ ഓൺ ചെയ്തതോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. സ്വിച്ച് ഓൺ ചെയ്തതും വീട് മുഴുവൻ നിറഞ്ഞുനിന്നിരുന്ന പാചക വാതകം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി. ദമ്പതികളുടെ അഞ്ച് വയസുള്ള മകൾ സാരമായ പരിക്കുകളില്ലാതെ വീട്ടിൽനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട്ടിലെ ഓട്…
Read Moreവിദ്യാർഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും പൂവാലന്മാരും ഏറ്റുമുട്ടി; ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നു; ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹരിപ്പാട്:അർധരാത്രിയിൽ പത്താം ക്ലാസ് വിദ്യാർഥിനികളുടെ വീട്ടിലെത്തിയ കാമുകന്മാരും ആൺസുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. നാലുപേർ അറസ്റ്റിലുമായി. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കരുവാറ്റ വിവി ഭവനത്തിൽ വിഷ്ണുനാഥ് (22), കരുവാറ്റ അമ്മൂമ്മ പറമ്പ് കോളനി അഭിജിത്ത് (19 )എന്നിവരും വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ കുമാരപുരം എരിയ്ക്കാവ് അശ്വതി ഭവനത്തിൽ ആദിത്യൻ (18), പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥി എന്നിവരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 12 നാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും പഠനാവശ്യത്തിനായി എത്തിയ സഹപാഠിയായ വിദ്യാർഥിനിയുമുണ്ടായിരുന്ന വീട്ടിൽ വിദ്യാർഥികളായ രണ്ട് ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവിടേക്കു പെണ്‍കുട്ടികളുടെ കാമുകന്മാര് എന്നാവകാശപ്പെടുന്നവർ എത്തുകയും തര്‍ക്കമുണ്ടാകുകയുമായിരുന്നു.ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഒരാളെ വീട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്നു പോലീസ് മറ്റു മൂന്നു പ്രതികളെ പിടികൂടുകയും ചെയ്തു. അന്വേഷണത്തിൽ പെൺകുട്ടികൾ രണ്ടു വർഷമായി ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കി.…
Read Moreകോട്ടയത്ത് തോരാമഴ, വെള്ളക്കെട്ട്, ദുരിതം;പടിഞ്ഞാറൻ മേഖല ഭീഷണിയിൽ; കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
കോട്ടയം: ഞായറാഴ്ച രാവിലെ തുടങ്ങിയ പെരുമഴ ഇന്നലെ ഉച്ചവരെ കലിതുള്ളി പെയ്തു. ഉച്ചയ്ക്ക് അല്പം ശമിച്ച ശേഷം വൈകുന്നേരം വീണ്ടും ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരും. കീഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പടിഞ്ഞാറൻമേഖ വെള്ളപ്പൊക്ക ഭീഷണിയിൽ. മടവീഴ്ച ഉണ്ടാകുമോയെന്ന ആശങ്കയിൽ കർഷകർ. ഞായറാഴ്ച പകല്‍ പെയ്തിനെത്തുടര്ന്ന് വൈകുന്നേരത്തോടെ തോടുകള്‍ കരകവിഞ്ഞു. ഏന്തയാര്‍, കൂട്ടിക്കല്‍, വടക്കേമല മലയോരങ്ങളില്‍ മഴ ശമിച്ചതോടെ ഉരുള്‍പൊട്ടല്‍ ഭീഷണി കുറഞ്ഞു. പുതുപ്പള്ളി കൈതേപ്പാലത്തും കൊട്ടാരത്തില്‍കടവിലും വാകത്താനത്തും വീടുകളില്‍ വെള്ളം കയറിയതോടെ ഞായറാഴ്ച നാലു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഫയര്‍ ഫോഴ്സാണ് ആളുകളെ ഒഴിപ്പിച്ചത്. മീനടം പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ഞണ്ടുകുളം പാലം മുങ്ങി. രാത്രിയില്‍ സൗത്ത് പാമ്പാടി സ്വദേശിയായ വൈദികന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. വാകത്താനം കണ്ണന്‍ചിറ കൊട്ടരത്തില്കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡിലും വെള്ളം…
Read Moreകടം വാങ്ങിയ പണത്തെചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്തുക്കൾ കത്തിച്ചു കൊന്നു; ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷമായിരുന്നു കൊടുംക്രൂരത
കൊല്ലം: ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷമുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. കൊട്ടിയം മൈലാപൂരിൽ വച്ച് നവംബർ 26ന് ചൊവ്വാഴ്ചയായിരുന്നു ക്രൂരസംഭവം. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ആശുപത്രിയിൽവെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കടം വാങ്ങിയ 20000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു എന്നാണ് കേസ്. സുഹൃത്തുക്കളും മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈൽ എന്നിവരാണ് പ്രതികൾ. റിമാൻഡിൽ ഉള്ള പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തും. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഓട്ടോറിക്ഷയുടെ ഉള്ളിൽ വച്ച് ഇരുവരും ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് റിയാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ…
Read Moreസ്ത്രീകളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ചാറ്റ് ചെയ്ത് ശല്യം ചെയ്യൽ; യുവതിയുടെ പരാതിയിൽ സുജിത്ത് കുമാർ പിടിയിൽ
കോഴിക്കോട്: സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ചാറ്റ് ചെയ്തും ഫോണ്‍ വിളിച്ചും ശല്യം ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശി പിടിയിൽ. കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസ് സുജിത്ത് കുമാറാണ് പോലീസിന്റെ പിടിയിലായത്. തലക്കുളത്തൂര്‍ സ്വദേശിയായ യുവതിയെ ഇയാള്‍ നിരന്തരം ഫോണിലൂടെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റുഫോണുകളില്‍ നിന്നുള്ള നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യാത്തതിനാല്‍ പ്രതിയെ കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു. യുവതി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടെ പ്രതിയുടെ വീട്ടില്‍ നിന്നാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്.
Read Moreദുരഭിമാനക്കൊലയ്ക്ക് അവസാനമില്ല; അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു; വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു; ഒളിവിൽപ്പോയ പ്രതിയെ കുടുക്കി പോലീസ്
ഹൈദരാബാദ്: തെലുങ്കാനയിൽ ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിനു പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. തെലുങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിച്ചശേഷം സഹോദരൻ പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചിരുന്നു. നാഗമണിയെ വാഹനം ഉപയോഗിച്ചു ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പരമേശിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreശബരിമല പാതകളിൽ സേവന നിരതരായി ഹരിതകർമസേന; ഇതുവരെ സമാഹരിച്ചത് 162 കിലോയോളം അജൈവ മാലിന്യങ്ങളും 190 കിലോയോളം ബോട്ടിലുകളും
എരുമേലി: ശബരിമല തീർഥാടന കാലം ആരംഭിച്ച ശേഷം ഹരിതകർമസേന അംഗങ്ങൾ സമാഹരിച്ചത് 162 കിലോയോളം അജൈവ മാലിന്യങ്ങളും 190 കിലോയോളം ബോട്ടിലുകളും. വാർഡിലെ ഡ്യൂട്ടിക്കിടെയാണ് ഓരോ ഹരിതകർമസേന അംഗവും ഊഴം അനുസരിച്ചു ശബരിമല പാതകളിൽ സേവന നിരതരാകുന്നത്. എരുമേലി മുതൽ കണമല, കാളകെട്ടി വരെയുള്ള ശബരിമല പാതയിൽ 12 ഇടങ്ങളിലെ ഹരിത ചെക്ക് പോസ്റ്റുകളിൽ കാത്തു നിൽക്കുകയാണ് ഹരിതകർമസേന അംഗങ്ങളായ ഒരുപറ്റം വീട്ടമ്മമാർ. ഹരിതകർമസേനയോട് പലർക്കും അവഗണനയും പുച്ഛവുമൊക്കെയാണ്. എന്നാൽ ഇവർ ഇല്ലെങ്കിൽ റോഡ് വക്കിലും തോട്ടിലും ഒക്കെ അടിഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളോളം കിടക്കേണ്ടി വരുമെന്ന് പലരും ചിന്തിക്കാറില്ല. കോടിയിലേറെ തീർഥാടകർ കടന്നുപോകുന്ന ശബരിമല പാതയിൽ ഒരാൾ ഒരു പ്ലാസ്റ്റിക് സാധനം എന്ന നിലയിൽ ഉപേക്ഷിച്ചാൽ എരുമേലി പഞ്ചായത്തിൽ പലയിടത്തുമായി കോടിയിലേറെ പ്ലാസ്റ്റിക് ആണ് എത്തുക. അതേസമയം ഇവയെല്ലാം കൃത്യമായി ശേഖരിക്കാനായാൽ കോടിയോളം പ്ലാസ്റ്റിക് ആണ്…
Read More