ഇടുക്കി: രോഗിയും പതിനെട്ടുകാരനുമായ വിദ്യാർഥിയോട് കട്ടപ്പന എസ്ഐയും പോലീസുകാരും കാണിച്ച ക്രൂരതയുടെ യഥാർഥ വസ്തുതകൾ മനുഷ്യാവകാശ കമ്മീഷനിൽനിന്നു മറച്ചുവയ്ക്കാൻ ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.കഴിഞ്ഞ ഏപ്രിൽ 25നാണ് കൂട്ടാർ സ്വദേശി ആസിഫ് എന്ന വിദ്യാർഥിയെ കട്ടപ്പന പോലീസ് മർദിച്ചതായി പരാതിയുയർന്നത്. സംഭവത്തിൽ കട്ടപ്പന എസ്ഐയെയും സിപിഒയെയും സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി മേയ് മൂന്നിന് എറണാകുളം ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐക്കും സിപിഒക്കുമെതിരേ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു. ഇവർ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാർഥിയെ മർദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഇതേ ഉദ്യോഗസ്ഥൻ ജൂലൈ രണ്ടിന് കമ്മീഷന് മുന്‍പാകെ നൽകിയ റിപ്പോർട്ടിൽ ഇത്തരം വിലപ്പെട്ട…
Read MoreCategory: Top News
ബാബുരാജിന്റെ കമ്പിലൈനിലുള്ള റിസോർട്ടിൽ വെച്ചും വീട്ടിലെത്തിച്ചും പീഡിപ്പിച്ചു; റിസോർട്ട് ജീവനക്കാരിയുടെ അഭിനയമോഹം മുതലാക്കിയാണ് പീഡനം; അന്വേഷണത്തിന് ഡിവൈഎസ്പി
തൊടുപുഴ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് നടൻ ബാബുരാജിനെതിരേ യുവതി നൽകിയ പരാതി തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച മുന്‍പ് ബാബുരാജിനെതിരെ അടിമാലി പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന് കേസിന്റെ അന്വേഷണച്ചുമതല നൽകിയത്.നിലവിൽ കേരളത്തിന് പുറത്തുള്ള യുവതിയെ അന്വേഷണത്തിന്റെ ആദ്യപടിയായി ഈയാഴ്ചതന്നെ അടിമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. തുടർന്ന് വൈദ്യപരിശോധനയടക്കം നടത്തും. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന അടിമാലിയിലെയും ആലുവയിലെയും സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് തെളിവെടുക്കുമെന്നും സാക്ഷികളുണ്ടെങ്കിൽ കണ്ടെത്തി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു. ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി…
Read Moreചേർത്തലയിലെ നവജാതശിശുവിനെ കൊന്ന കേസിൽ വമ്പൻ ടിസ്റ്റ്; ആശയ്ക്ക് ഒരേസമയം രണ്ട് കാമുകൻമാർ; ആശുപത്രിയിൽ സഹായത്തിന് ഇരുവരും കണ്ടുമുട്ടി; മറ്റ് വിവരങ്ങൾ ഇങ്ങനെ…
ചേര്‍ത്തല: ജനിച്ച് അഞ്ചുദിവസം പിന്നിട്ട ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ ഒന്നാം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറത്തു വീട്ടില്‍ ആശാ മനോജിനെയും (35), പുരുഷ സുഹൃത്ത് രാജേഷാലയത്തില്‍ രതീഷി (39) നെയുമാണ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ഒന്നിച്ചും വേറെയും ചോദ്യം ചെയ്തതില്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ ആശയകുഴപ്പം ഉയര്‍ന്നിട്ടുണ്ട്. യുവതിക്കൊപ്പം പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ യുവാവും യുവതിയുടെ കാമുകനായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഇയാളെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതില്‍ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴിനല്‍കിയതായാണ് വിവരം. ഇതോടെ പോലീസ് നടത്തുന്ന ഡിഎന്‍എ പരിശോധന നിര്‍ണായകമാകും.31ന് ആശുപത്രിയില്‍നിന്നും വിട്ടശേഷം ആശയും യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു. ഇതിനു ശേഷമാണ് സന്ധ്യമയങ്ങിയ ശേഷം രതീഷിനെ വിളിച്ചു പള്ളിപ്പുറത്തുവച്ച്…
Read Moreഇടതില്ലെങ്കിൽ നടനമില്ല… ഇടത്തോട് കൂടുതൽ ചേർത്ത് നിർത്തി; മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ അപ്പീല്‍ നല്‍കില്ല
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതിയായ സിപിഎം എംഎൽഎ മുകേഷിനെ കൈവിടാതെ സർക്കാർ. മുകേഷിന് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കില്ല. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്കാന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്കിയ കത്ത് മടക്കാന്‍ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരാതി നല്‍കുന്നതിലെ കാലദൈര്‍ഘ്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രത്യേക അന്വേഷണ സംഘം നിയമജ്ഞരുമായി കൂടിയാലോചന നടത്തിയാണ് അപ്പീല്‍ നല്കാന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ആഭ്യന്തരവകുപ്പ് തടയിടുകയായിരുന്നു. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ മരട് പോലീസ് കേസെടുത്തത്. ഐപിസി. 354, 509, 452 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
Read Moreഇന്ത്യയിൽ ആദ്യ എംപോക്സ് സ്ഥിരീകരിച്ചു; കോവിഡ് പോലെ ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: വിദേശത്തുനിന്ന് രാജ്യത്തെത്തിയ യുവാവിനെ എം പോക്സ് (മങ്കി പോക്സ്) ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്രസർക്കാർ. ഇയാളുടെ രക്ത-സ്രവ സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്സ് പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ രാജ്യത്തുനിന്ന് മടങ്ങിയെത്തിയ യുവാവിനാണ് രോഗബാധയുടെ ലക്ഷണം കണ്ടത്. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനിൽ ആക്കിയെന്നും ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. യുവാവിന്റെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്സ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണു രോഗലക്ഷണങ്ങളോടെ യുവാവിനെ കണ്ടെത്തിയത്. രാജ്യത്ത് എം പോക്സ് പരിശോധനയ്ക്കായി 32 ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. തുടർന്ന് രാജ്യമാകെയും പിന്നീട് അയൽരാജ്യങ്ങളിലേക്കും രോഗം പടർന്നു. ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ ഓഗസ്റ്റ് 24 വരെ കോംഗോയിൽ…
Read Moreതൃശൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്ത് നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെതാണെന്നാണ് സംശയം. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അടിച്ചുവാരാൻ എത്തിയ ശോഭന എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. തുടർന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreനിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറി; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാനായി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്നവർ ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാർ അപകടത്തിൽ പൂർണമായും തകർന്നു. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Read Moreശക്തൻ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിക്കണം; ഇല്ലെങ്കിൽ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്ന് മന്ത്രി സുരേഷ് ഗോപി
തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ പണിതുനൽകുമെന്ന് സുരേഷ് ഗോപി എം പി. ജൂൺ 9 നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. എന്നാൽ മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകം പുനഃനിര്മ്മിച്ചില്ലെങ്കില് ശക്തന്റെ വെങ്കല പ്രതിമ തന്റെ സ്വന്തം ചെലവില്‍ പണിത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.
Read Moreഗുരുവായൂരിൽ കല്യാണ മേളത്തിന് തുടക്കം: ഇന്ന് നടക്കേണ്ടത് 350ലേറെ വിവാഹങ്ങള്‍; ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ഇതാദ്യമായി
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 356 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങി. അതേസമയം ബുക്കിംഗ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. 6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreസീനിയേഴ്സിന്റെ മുന്നിൽ ഷൂസും മുടിമുറിച്ചും വരുന്നോടാ; കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രൂരമായ റാഗിംഗ്; പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ
ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ ജൂണിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേ ആന്റി റാഗിംഗ് നിയമ പ്രകാരം കേസെടുത്തു. തില്ലങ്കേരി വടക്കേക്കര മുഹമ്മദ് ഷാനിഫിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഷൂ ധരിച്ചതിനും തലമുടി മുറിച്ചതും ഷർട്ടിന്റെ ബട്ടൻ ഇട്ടതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും മർദിച്ചുമെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ വിദ്യാർഥി പ്രിൻസിപ്പൽ ഇൻ ചാർജായ എ. സന്തോഷിന് നൽകിയ പരാതി ഇദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. മുഴക്കുന്ന് പോലീസ് ഷാനിഫിന്റെ മൊഴിയെടുത്തു. കേസെടുത്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. റാഗിംഗിന്റെ പേരിൽ പലപ്പോഴും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലും സ്കൂളിലും പരിസത്തും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നാരംഭിച്ച സംഘർഷം…
Read More