ഗുരുവായൂരിൽ കല്യാണ മേളത്തിന് തുടക്കം: ഇന്ന് നടക്കേണ്ടത് 350ലേറെ വിവാഹങ്ങള്‍; ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ഇതാദ്യമായി

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 356 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങി. അതേസമയം ബുക്കിംഗ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. 6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Read More

സീനിയേഴ്സിന്‍റെ മുന്നിൽ ഷൂസും മുടിമുറിച്ചും വരുന്നോടാ; കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രൂരമായ റാഗിംഗ്; പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ

ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ ജൂണിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേ ആന്‍റി റാഗിംഗ് നിയമ പ്രകാരം കേസെടുത്തു. തില്ലങ്കേരി വടക്കേക്കര മുഹമ്മദ് ഷാനിഫിന്‍റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഷൂ ധരിച്ചതിനും തലമുടി മുറിച്ചതും ഷർട്ടിന്‍റെ ബട്ടൻ ഇട്ടതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും മർദിച്ചുമെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ വിദ്യാർഥി പ്രിൻസിപ്പൽ ഇൻ ചാർജായ എ. സന്തോഷിന് നൽകിയ പരാതി ഇദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. മുഴക്കുന്ന് പോലീസ് ഷാനിഫിന്‍റെ മൊഴിയെടുത്തു. കേസെടുത്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. റാഗിംഗിന്‍റെ പേരിൽ പലപ്പോഴും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലും സ്കൂളിലും പരിസത്തും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നാരംഭിച്ച സംഘർഷം…

Read More

മുളകുപൊടി എറിഞ്ഞശേഷം വടികൊണ്ട് തലയ്ക്കടിച്ചു, കൈ തിരിച്ചൊടിച്ചു; ഇരുപത്തിനാലുകാരിയായ ലോട്ടറി കച്ചവടക്കാരിക്ക് ക്രൂരമർദനം; പരാതി നൽകിയിട്ടും പോലീസ് ബുദ്ധിമുട്ടിച്ചെന്ന് യുവതി

കണ്ണൂർ: ബസിൽ കയറിയപ്പോൾ ഡ്രൈവറുടെ വക ചീത്തവിളിയും ഭീഷണിയും… ഡ്രൈവറുടെ കൂട്ടാളികളുടെ ദേഹോപദ്രവം ഏല്പിക്കൽ…പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ…പരാതിയുമായി പരിയാരം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിൽ ചെന്നപ്പോൾ പോലീസുകാർ അങ്ങോടും ഇങ്ങോട്ടും ഇട്ട് ഓടിക്കുന്നു…ഒടുവിൽ വീടു കയറി ആക്രമിച്ചപ്പോൾ പരിയാരം പോലീസ് കേസെടുത്തു. പിലാത്തറ കുറ്റൂരിൽ ലോട്ടറി വില്പനക്കാരിയായ 24 കാരിയായ അതിയടത്തെ കൊയിലേരിയൻ വീട്ടിൽ കെ. ദനിലക്കാണ് മുകളിൽ പറഞ്ഞ ദുരനുഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ബസ് ഡ്രൈവർ ഭീഷണിപ്പെടുത്തിയതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിൽ ദനിലയെ മൂന്നംഗസംഘം വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ മാത്രമാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ദനിലപറയുന്നതിങ്ങനെ-കുറ്റൂർ ഇരൂൾ ബീവറേജിനു സമീപം ലോട്ടറി കച്ചവടം നടത്തി വരുന്ന തന്നെ പയ്യന്നൂർ-വെള്ളോറ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി ബസിലെ ഡ്രൈവർ ശ്രീകാന്ത് ഓഗസ്റ്റ് 10ന് പയ്യന്നൂരിൽ നിന്ന് ബസിനകത്ത് വച്ച് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന്…

Read More

ആർഎസ്എസുമായി പ്രതിപക്ഷ നേതാവ് ധാരണയുണ്ടാക്കി: പുനർജനി കേസിൽ സതീശന് രക്ഷപ്പെടാൻ ബിജെപിയുടെ സഹായം ആവശ്യമായിരുന്നു; പി.വി. അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ആർഎസ്എസുമായി വി.ഡി. സതീശൻ ധാരണയുണ്ടാക്കിയെന്ന് അൻവർ വ്യക്തമാക്കി. തൃശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാമെന്നായിരുന്നു ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനർജനി കേസിൽ നിന്ന് സതീശന് രക്ഷപ്പെടുന്നതിനു വേണ്ടി ബിജെപിയുടെ സഹായം ആവശ്യമായിരുന്നു. കേസിൽ ഇഡി അന്വേഷണം ഒഴിവാക്കാനാണ് സതീശൻ ആർഎസ്എസുമായി ധാരണയുണ്ടാക്കിയതെന്ന് പി.വി. അൻവർ ആരോപിച്ചു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിൽ; പൂട്ട് തകർത്ത് പുതിയ പൂട്ടിട്ട് വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; ഇനി എവിടെ അന്തിയുറങ്ങുമെന്നറിയാതെ രാജേന്ദ്രനും കുടുംബവും

മുഹമ്മ: വീട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വീട് ജപ്തി ചെയ്തതായി പരാതി. മുഹമ്മ പഞ്ചായത്ത് 18-ാം വാര്‍ഡ് പുളിക്കല്‍ രാജേന്ദ്രപ്രസാദിന്‍റെ വീടും പറമ്പുമാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. രാജേന്ദ്രപ്രസാദിന്‍റെ മകന്‍ ഡെങ്കിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് ചികിത്സതേടിയത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാജേന്ദ്രപ്രസാദും കുടുംബാംഗങ്ങളും മെഡിക്കല്‍ കോളജില്‍ കഴിയുമ്പോഴാണ് കേരള ബാങ്ക് വീട് ജപ്തി ചെയ്തത്. പൂട്ട് പൊളിച്ച് അകത്തുകയറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതിനാല്‍ ഉടുവസ്ത്രം പോലും വീട്ടില്‍നിന്ന് എടുക്കാനാവത്ത സ്ഥിതിയുണ്ടായെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. ഉപജീവന മാര്‍ഗമായുള്ള സോഡാ നിര്‍മാണ യൂണിറ്റും വീടിനോടു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതും തുറക്കാനാവാത്ത സ്ഥിതി വന്നത് തൊഴിലിനും തടസമായി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ എവിടെ അന്തിയുറങ്ങും എന്ന ചോദ്യമാണ് കുടുംബത്തെ വലയ്ക്കുന്നത്. 2012…

Read More

 മറുനാടന്‍ മലയാളികള്‍ക്ക് നാട്ടിലെത്തി ഓണമുണ്ണാൻ ‘നല്ലോണം’ കാശു മുടക്കണം;  ഓണത്തോടടുത്ത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 2,500 മുതല്‍ 4,200 രൂപ വരെ

കോട്ടയം: മറുനാടന്‍ മലയാളികള്‍ക്കു ഓണത്തിന്‍റെ പതിവുകള്‍ ഇത്തവണയും തെറ്റില്ല. വിവിധ നാടുകളില്‍ നിന്നു വീട്ടിലെത്തി ഓണമുണ്ണാന്‍ നല്ലോണം കാശ് മുടക്കണം. എല്ലാ വര്‍ഷവും ഇതു പതിവാണെങ്കിലും ഇടപെടലുകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതില്‍ മറുനാടന്‍ മലയാളികള്‍ അസ്വസ്ഥരാണ്. ബംഗളൂരു, ചെന്നൈ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണ് വരുമാനത്തിന്‍റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു നീക്കിവയ്ക്കേണ്ടി വരുന്നത്. ഇന്നും നാളെയുമായി ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്കു സ്വകാര്യ ബസുകളില്‍ 1899 രൂപ വരെയാണ് നിരക്ക്. കെഎസ്ആര്‍ടി ബസില്‍ 1,212 രൂപ വരെയുമാണ് നിരക്ക്. മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളൂരുവില്‍നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ കരാര്‍ ബസുകളാണ്. എല്ലാ ബസുകളിലും ആവശ്യത്തിനു സീറ്റുകള്‍ കാലിയുമുണ്ട്. നിരക്കും തിരക്കുമൊക്കെ ഓണം അടുക്കുമ്പോഴേക്കും മാറും. 13ന് ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്ക് അഞ്ചിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും…

Read More

ശശിയെ തലോടി ചേർത്തു നിർത്തി, അൻവറിന് കടുത്ത വിമർശനം; സംസ്ഥാന സെക്രട്ടേറിയറ്റും കൈവിട്ടു; അൻവറിന്‍റെ പരാതി ഉദ്യോഗസ്ഥരെക്കുറിച്ച് മാത്രമെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും അൻവർ പാർട്ടിക്കു നൽകിയ പരാതി ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെങ്കിലും തീരുമാനമൊന്നും കൈക്കൊണ്ടില്ല. വിവാദങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. വഴിവിട്ട ഒരു സഹായവും പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ശശിക്കെതിരേയുള്ള അൻവറിന്‍റെ പരാതിയിൽ തത്കാലം നടപടിയൊന്നും വേണ്ടെന്ന നിലപാടിലാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം എത്തിയത്. പരസ്യവിമർശനത്തിലൂടെ സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണു ഭരണകക്ഷി എംഎൽഎയായ അൻവർ നടത്തിയതെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിക്കാമായിരുന്നു. അതിനുപകരം പ്രതിപക്ഷത്തിന്…

Read More

ആർഎസ്എസ് നേതാവിനെ കണ്ടു; കൂടെപോയത് സഹപാഠിയുടെ ക്ഷണപ്രകാരം; സ്വകാര്യ സന്ദർശനം മാത്രം; കൂടിക്കാഴ്ച സമ്മതിച്ച് എഡിജിപി എം.ആർ. അജിത് കുമാർ

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയെ കണ്ടെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച. 2023 മേയിലാണ് ദത്താത്രേയ എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്‍റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലേയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു സതീശന്‍റെ ആരോപണം. ഹൊസബലേയുമായി എഡിജിപി പാറമേക്കാവില്‍വച്ച് കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പിനിടെ ഇവര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇതാണ് പൂരം കലക്കുന്നതിലേക്ക് നയിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു. പൂരത്തിന് കമ്മീഷണര്‍ അഴിഞ്ഞാടിയപ്പോള്‍…

Read More

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർത്തിയ ജ്യൂസ് നൽകി കൊലപ്പെടുത്തും, പിന്നാലെ മോഷണം; വനിതാ സീരിയൽ കില്ലർമാർ പിടിയിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മോഷണവും കൊലപാതകവും നടത്തുന്ന സീരിയൽ കില്ലേഴ്സായ നാല് സ്ത്രീകൾ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുന്നതാണ് ഇവരുടെ രീതി. ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് മരിച്ച് കഴിഞ്ഞാൽ ഇവർ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കും. മൂന്ന് സ്ത്രീകൾ മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. സയനൈഡും മറ്റ് തെളിവുകളും ഇവരുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സയനൈഡ് ഇവർക്ക് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Read More

ഇനി പഞ്ഞമില്ലാതെ ഓണം ആഘോഷിക്കാം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകർക്കും നാലായിരം രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകർക്കും 4000 രൂപ ബോണസ് അനുവദിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ,സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക

Read More