ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം മേഖലയിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടന്ന മോഷണ പരമ്പരയിലെ പ്രതിയായ യുവതിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മുളകുവള്ളി സ്വദേശിനി ഏർത്തടത്തിൽ സുനിത സുനിൽ (44) ആണ് പോലീസൊരുക്കിയ കെണിയിൽ വീണത്. ഒന്നരമാസത്തിനിടെ അഞ്ച് വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. ഭൂമിയാംകുളം ഭാഗത്ത് വീട് പൂട്ടി ജോലിക്കും കൃഷിയിടങ്ങളിൽ പണിക്കും പോയിരുന്ന വീടുകൾ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തുന്നതാണിവരുടെ രീതി. കൂടുതൽ സ്വർണവും പണവും അലമാരയിൽ ഉണ്ടെങ്കിലും ഒന്നോ രണ്ടോ സ്വർണാഭരണങ്ങൾ മാത്രം മോഷ്ടിക്കുകയായിരുന്നു. സ്വർണം കൂടുതലായി പോകാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞിരുന്നത്. ഇടുക്കി പോലീസിൽ വ്യാപകമായി പരാതി ലഭിച്ചതോടെ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.കുന്നപ്പിള്ളിയിൽ ഷാന്റി ജിൻസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം…
Read MoreCategory: Top News
സേനയ്ക്ക് നാണക്കേടിന്റെ ഒരു പൊൻതൂവൽക്കൂടി… ആൾക്കൂട്ടത്തിന് മുന്നിൽ വനിതാ പോലീസുകാരിയെ തല്ലി പോലീസുകാരൻ; പരാതി നൽകാതെ ഉദ്യോഗസ്ഥ; പണികൊടുത്ത് സേന…
തൊടുപുഴ: വിഐപി ഡ്യൂട്ടി ചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിനാജിനെയാണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള തൊടുപുഴയിൽ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ ഇവർക്കു നേരേ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഉദ്യോഗസ്ഥയെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. തല്ലിയ ശേഷം സിനാജ് സ്ഥലത്തുനിന്നു പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. എന്നാൽ സംഭവത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി…
Read Moreലേലു അല്ലു, ലേലു അല്ലു..! കുട്ടികളെ ബസിൽ കയറ്റാതെ പോയ ജീവനക്കാർക്കു പോലീസ് വക ഇന്പോസിഷൻ; ചെയ്ത തെറ്റ് 100 പ്രാവിശ്യം എഴുതിയത് രണ്ടര മണിക്കൂർകൊണ്ട്
അടൂർ: വിദ്യാർഥികളെ കയറ്റാതെപോയ സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് ഇന്പോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ട – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് അടൂർ ട്രാഫിക് യൂണിറ്റ് ആസ്ഥാനത്തു വിളിച്ചുവരുത്തി ശിക്ഷ നൽകിയത്. പാർഥസാരഥി ജംഗ്ഷനിൽ ബസിൽ കയറാനെത്തിയ പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികളെ കയറ്റാതെ ഇറക്കിവിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് കണ്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയത്. സ്കൂൾ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ മനഃപൂർവമായി ഇറക്കിവിടുകയോ കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ഇല്ലെന്ന് ഇരുവരും നൂറുതവണ ഇന്പോസിഷൻ എഴുതി പോലീസിനു നൽകി. രണ്ടു മണിക്കൂർ കൊണ്ടാണ് ഇത്രയും എഴുതിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നു ട്രാഫിക് എസ്ഐ ജി. സുരേഷ്കുമാർ ജീവനക്കാർക്ക് താക്കീത് നൽകി.
Read Moreഷിരൂരിൽ സാഹചര്യങ്ങളെല്ലാം അനുകൂലം; അർജുനായുള്ള തെരച്ചിലിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഇറങ്ങുമെന്ന് കാർവാർ എസ്പി
കാർവാർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ്പി നാരായണ. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. ഇന്ന് പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും തുടങ്ങുക. നാവികസേനയുടെ ഒരു ഡൈവിംഗ് സംഘവും ഈശ്വർ മാൽപേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ 10 മണിക്ക് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുമെന്ന് കാർവർ എസ്പി പറഞ്ഞു. പുഴയുടെ ഒഴുക്കിന്റെ വേഗം രണ്ട് നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ്പി വ്യക്തമാക്കി. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലർട്ടുകളും ഇല്ല. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു. നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പോലീസ് എന്നീ സേനകൾ പുഴയിലെ തെരച്ചിലിന്…
Read Moreചികിത്സയ്ക്കായി എത്തിയ സ്ത്രീകളോട് മോശമായ പെരുമാറ്റം; ഡോക്ടറെ മർദിച്ച് അവശനാക്കി രോഗികളുടെ ബന്ധുക്കൾ
ഭുവനേശ്വർ: അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ ഡോക്ടറെ രോഗികളുടെ ബന്ധുക്കൾ മർദിച്ചു. ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കാർഡിയോളജി വിഭാഗത്തിലുള്ള ഡോക്ടർക്കാണ് മർദനമേറ്റത്. ഇ.സി.ജി എടുക്കാനെത്തിയ സ്ത്രീകളോടായിരുന്നു ഡോക്ടറുടെ മോശമായ പെരുമാറ്റം. ഈ രോഗികൾ നൽകിയ വിവരത്തെ തുടർന്നാണ് ബന്ധുക്കൾ ഡോക്ടറെ മർദിച്ചത്. പിന്നാലെ ഇതേ ആശുപത്രിയിലെ ഐ.സി.യുവിൽ തന്നെ മർദനമേറ്റ് അവശനായ ഡോക്ടറെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മംഗലാബാഗ് പോലീസ് സ്റ്റേഷനിൽ ഡോക്ടർക്കെതിരേ പരാതിയും നൽകി. സംഭവത്തിൽ രോഗികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ അന്വേഷണം നടത്തുമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
Read Moreവയനാട് ദുരന്തം: വാടകവീടുകളിലേക്ക് മാറുന്നവർക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് പ്രതിമാസം 6000 രൂപ അനുവദിച്ചു
തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടർന്ന് വീടുകൾ നഷ്ടമായി നിലവിൽ ക്യാന്പുകളിൽ കഴിയുന്നവർ വാടക വീടുകളിലേക്ക് മാറുന്നതിന് പ്രതിമാസം 6000 രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും വാടക ഇനത്തിൽ 6000 രൂപ അനുവദിക്കും. സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക അനുവദിക്കില്ല. മുഴുവനായി സ്പോണ്‍സർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും വാടക അനുവദിക്കില്ല. എന്നാൽ ഭാഗികമായി സ്പോണ്‍സർഷിപ്പ് ലഭിക്കുന്നവർക്ക് ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ വാടക അനുവദിക്കുന്നതിന് അനുമതി നല്കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്.
Read Moreനിക്ഷേപത്തിന് 36 ശതമാനംവരെ പലിശ; സ്വകാര്യകന്പനി കണ്ണൂരിലും കോടികൾ തട്ടി; ഇരകളിൽ അധ്യാപകരും പോലീസുകാരും; ആരും പരാതി നൽകാത്തതിൽ ദുരൂഹതയെന്ന് പോലീസ്
തലശേരി: പതിനഞ്ചു മുതൽ മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കണ്ണൂർ ജില്ലയിലും കോടികളുടെ നിക്ഷേപത്തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കോടികൾ തട്ടിയെടുത്ത കോക്സ് ടാക്സ് പബ്ലിക് ലിമിറ്റഡ് കമ്പനി കണ്ണൂർ ജില്ലയിലും കോടികളുടെ തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. സർക്കാർ സർവീസിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പ്രവാസികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.കോഴിക്കോട് ജില്ലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ എംഡി ജമാലുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ. ഉമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന എംഡി അറസ്റ്റിലായതിനു പിന്നാലെയാണ് കണ്ണൂർ ജില്ലയിലും വ്യാപകമായ തട്ടിപ്പുകൾ നടന്ന വിവരം പുറത്തു വന്നത്. സമഗ്രമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ പരാതികൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എം. ഉമേശ് രാഷ്ട്രദീപികയോട് പറഞ്ഞു. ചില സംഘടനാ…
Read Moreഅവിടെല്ലാം മലയാളികൾ ഉണ്ടല്ലോ..! പ്രതിച്ഛായ മെച്ചപ്പെടുത്താൻ പുതിയ തന്ത്രം; അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ കേരള സർക്കാർ പരസ്യങ്ങൾ; 18.19 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുതിയ നീക്കം. മലയാളികള്‍ കൂടുതല്‍ വസിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് കേരളത്തെ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ 28 ദിവസം വരെ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ സവിശേഷനേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിച്ചുള്ള തിയേറ്റര്‍ പരസ്യങ്ങള്‍ അഞ്ചു അഞ്ചുസംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇതിനായി 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. മലയാളിസാന്നിധ്യമേറെയുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക.. പ്രദര്‍ശനം ക്രമീകരിക്കാന്‍ പിആർഡിയുടെ എംപാനല്‍ഡ് ഏജന്‍സികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ. എന്നിവയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഇന്റര്‍സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് വ്യാഖ്യാനം. 90…
Read Moreപോയിവരുമ്പോൾ കഞ്ചാവ് കൊണ്ടുവരും; പ്രധാന ഇരകൾ യൂണിവേഴ്സ്റ്റി കോളജിലെ കുട്ടികൾ; അതിരമ്പുഴയിലെ കഞ്ചാവ് വിൽപ്പനക്കാരൻ നാരായൺ നായികിനെ പൂട്ടി ഗാന്ധിനഗർ പോലീസ്
ഏറ്റുമാനൂർ: അതിരമ്പുഴയിൽ വൻ കഞ്ചാവ് വേട്ട. രണ്ടു കിലോഗ്രാമിലേറെ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. നിർമാണത്തൊഴിലാളിയായ ഒഡീഷ സ്വദേശി നാരായൺ നായിക് (35) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. നാട്ടിൽപോയി അതിരമ്പുഴയിലേക്ക് മടങ്ങി എത്തുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് അതിരന്പുഴയിലെ താമസ സ്ഥലത്തേക്ക് എത്തും വഴി അതിരമ്പുഴ ടൗണിനു സമീപമുള്ള പെട്രോൾ പമ്പിനും യൂണിവേഴ്സിറ്റിക്കും ഇടയിൽ ഇന്നലെ രാവിലെ ഒമ്പതോയോടെ ഗാന്ധിനഗർ പോലീസ് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ ബാഗിൽനിന്ന് 2.070 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. അഞ്ച് വർഷത്തോളമായി അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും നിർമാണ ജോലികൾ ചെയ്തു വരുന്നയാളാണ് നാരായൺ നായിക്. ഇയാൾ നാട്ടിൽ പോയി വരുമ്പോഴെല്ലാം വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ നാട്ടിൽനിന്ന് ഇയാൾ എത്തുന്ന വിവരമറിഞ്ഞ പോലീസ് അതിരമ്പുഴയിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു. ഇരകൾ വിദ്യാർഥികൾ ഇയാളുടെ…
Read More‘ഏണിചാരി അരിവാളിനെ എത്തിപ്പിടിച്ചു’… മുസ്ലിംലീഗ് പിൻതുണച്ചു; തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന്; യുഡിഎഫുമായി ഒരു ഇടപാടിനുമില്ലെന്ന് ലീഗ്
തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണച്ചതോടെ തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചു. സിപിഎം സ്വതന്ത്ര സബീന ബിഞ്ചുവാണ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻസ്ഥാനത്തെ സംബന്ധിച്ച് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്കനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 35 വാർഡുകളുള്ള നഗരസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കി 34 പേരിൽ വോട്ടെടുപ്പിനു ഹാജരായത് 32 പേരാണ്. ലീഗിന്റെ അഞ്ചുപേർ ഉൾപ്പെടെ 14 വോട്ടുകൾ സബീന ബിഞ്ചുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ.ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. 13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഘടകകക്ഷികൾ തമ്മിലുണ്ടായ തർക്കത്തിൽ വിജയം ഇടതുമുന്നണിക്ക് അനുകൂലമാകുകയായിരുന്നു. ഉറപ്പായിരുന്ന ഭരണം നഷ്ടമാക്കിയതിന്റെ പേരിൽ പിന്നീട് കോണ്‍ഗ്രസ്-ലീഗ് നേതൃത്വം പരസ്പരം പഴിചാരലുമായി…
Read More