കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരെ ചേർത്തുപിടിച്ച് വയനാട്. ആറാം ദിവസവും തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് നാട് ഒന്നുചേർന്ന് ഏറ്റെടുത്ത് ഇന്നലെ രാത്രി സംസ്കരിച്ചത്. നാടിന്റെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയാണ് ഇവർ പിറന്ന നാടിനോടു വിടപറഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്ന തിരിച്ചറിയാനാകാത്ത 500 മുതൽ 508 വരെ നന്പർ രേഖപ്പെടുത്തിയ മൃതദേഹങ്ങൾ സർവമത പ്രാർഥനയ്ക്കുശേഷം മേപ്പാടിയിലെ പുത്തുമലയിൽ എന്നേക്കുമായി മണ്ണിൽ മറഞ്ഞു. ക്രൈസ്തവ, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങൾക്കു പത്തുമിനിറ്റ് വീതമാണ് പ്രാർഥനയ്ക്കു സമയം അനുവദിച്ചത്. മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ആംബുലൻസുകളിലാണ് പുത്തുമലയിൽ ഒരുക്കിയ കുഴിമാടങ്ങളിൽ എത്തിച്ചത്. ഓരോ ആംബുലൻസിനും പോലീസ് അകന്പടി ഉണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളിലെ സെക്രട്ടറിമാരും മൃതദേഹങ്ങളെ അനുഗമിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിൽ കണ്ടെത്തിയ 64 സെന്റ് സ്ഥലത്താണ് ഇവർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഇവിടെ 30ഓളം പേരെ…
Read MoreCategory: Top News
എന്റെ ഫോൺ വെള്ളത്തിൽ പോയി, എനിക്ക് ഇനി ജീവിക്കേണ്ട; മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ആത്മഹത്യ ചെയ്തു യുവാവ്
ആലപ്പുഴ: മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന് തോമസ് മൈക്കിളാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്കരിച്ചു.
Read Moreദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന; രക്തസാമ്പിൾ ശേഖരിക്കുന്നു
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽനിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിംഗ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാന്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.
Read Moreദുരന്തത്തിന്റെ വിവരം ആദ്യം പുറത്തെത്തിച്ചു, ഒടുവിൽ അവൾ യാത്രയായി; നിരവധി പേർക്ക് രക്ഷകയായ നീതുവിന് കണ്ണീരോടെ വിട
കൽപ്പറ്റ: ഉരുൾപൊട്ടലിൽ നിരവധി പേർക്ക് രക്ഷകയായ നീതുവിന് ചൂരൽമല ഗ്രാമം വിടനൽകി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ് ജോജോയും മകനും ജോജോയുടെ മാതാപിതാക്കളും ഹൃദയം തകർന്നാണ് നീതുവിനെ യാത്രയാക്കിയത്. വയനാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വിവരം ആദ്യം പുറത്തെത്തിച്ചത് നീതുവായിരുന്നു. മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു നീതു. ചൂരൽമലയിലെ തങ്ങളുടെ വീടിന് സമീപം ചെളിവെള്ളം നിറഞ്ഞപ്പോൾ നീതു ഭയപ്പാടോടെ ആദ്യം വിളിച്ചത് താൻ ജോലി ചെയ്ത വിംസ് ആശുപത്രിയിലേക്കാണ്. വീടിനു സമീപം ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു നീതുവിന്റെ വാക്കുകൾ. ഈ സമയം സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ അയൽവീട്ടുകാരും നീതുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഉരുൾപൊട്ടിയ വിവരം അഗ്നിരക്ഷാ സേനയെയും നീതു അറിയിച്ചു. അഗ്നിരക്ഷാ സേനയും ആംബുലൻസും ഇവർക്കു സമീപമെത്താൻ പുറപ്പെട്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഈ സമയത്ത് രണ്ടാമതും…
Read More‘എനിക്ക് അച്ഛൻ തന്ന എല്ലാ പണവും നമുക്ക് വയനാട്ടിലെ കൂട്ടുകാർക്ക് പോയി കൊടുക്കാം’: സങ്കടത്തിന്റെ മഷിയിൽ എഴുതിയ ഒന്നാം ക്ലാസുകാരിയുടെ ഡയറി കുറിപ്പ്
മലപ്പുറം: ദുരന്തം വിതച്ച മുണ്ടക്കൈ ചൂരൽമല സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ കണ്ണീർ കഥ വാർത്തയിൽ നിറഞ്ഞു നിൽക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ കരയുകയാണ് മലപ്പുറം കൂമണ്ണ ജിഎംഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഋഷിഖ. ‘ടീച്ചർ വയനാട് ജോലി ചെയ്തതല്ലേ? എനിക്ക് അച്ഛൻ തന്ന എല്ലാ പണവും നമുക്ക് അവിടുത്തെ കൂട്ടുകാർക്ക് പോയി കൊടുക്കാം’ എന്ന വാക്കാണ് എന്നെ വല്ലാതെ സങ്കടപെടുത്തിയത് എന്ന് ഋഷിഖയുടെ ടീച്ചർ പറഞ്ഞു. വിഷമിക്കേണ്ട, നീ ഡയറി രൂപത്തിൽ എല്ലാം എഴുത് എന്ന് ടീച്ചര്‍ പറഞ്ഞപ്പോഴാണ് ഋഷിഖ ഡയറി എഴുതാന്‍ തീരുമാനിച്ചത്. സൈന്യവും,രക്ഷാപ്രവർത്തകരും വെള്ളത്തിൽ ഇറങ്ങുന്നത് കണ്ട് അവർക്ക് എന്തെങ്കിലും ദുരിതം വരുമോ എന്ന ആശങ്കയും ഋഷിഖ ഡയറിയിൽ കുറിച്ചു. ചൂരൽ മല അധ്യാപകർ കരയുന്ന കാഴ്ച്ച കണ്ട് എന്റെ ടീച്ചറെ കാണണം, എനിക്ക് സ്കൂളിൽ പോവണം എന്ന് പറഞ്ഞ് വീഡിയോ കോള്‍…
Read Moreഅർജുന്റെ കുടുംബത്തിന് ആശ്വാസവുമായി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ സന്ദർശിച്ച് തെരച്ചിലിന് വേണ്ട സഹായവും വാഗ്ദാനം ചെയ്തു
കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോഴിക്കോടുള്ള അർജുന്റെ വീട്ടിലെത്തിയത്. തെരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുന്റെ കുടുംബം അറിയിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പും നൽകി. അതേസമയം അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിലാണ്. അടിയൊഴുക്ക് ആറ് നോട്സിന് മുകളിലായതിനാൽ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിനു പോലീസ് അനുമതി നല്‍കിയില്ല. ഇതോടെ മൽപെ ഉടുപ്പിയിലേക്ക് മടങ്ങി.
Read Moreദുരന്തഭൂമിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും
കല്പറ്റ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സൈനിക ഉദ്യോഗസ്ഥരുമായും സംസാരിച്ചു. സൈനിക ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read Moreദുരന്തഭൂമിയിൽ വഴികാട്ടികളായി ഡോഗ് സ്ക്വാഡുകൾ; കർമരംഗത്തുള്ളത് 11 നായകൾ
കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ. കരസേന, പോലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്. പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ. യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം തെരച്ചിലിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ഉപയോഗപ്പെടുത്തിയത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് മുതൽ രക്ഷാപ്രവർത്തനത്തിന് അണിചേർന്ന ശ്വാനസേനയുടെ സഹായത്താൽ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിന്റെ മായ, മർഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലന്പൂരിൽ ഇടുക്കി…
Read Moreവയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 354; 206 പേരെ കാണാനില്ല; 60 ശതമാനം പ്രദേശത്ത് പരിശോധന പൂർത്തിയായി
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 30 കുട്ടികളടക്കം 206 പേരെയാണ് കണ്ടെത്താനുള്ളത്. 217 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളുമാണ് ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 62 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറി. ദുരന്തപ്രദേശങ്ങളില്‍നിന്ന് ആശുപത്രികളില്‍ എത്തിച്ച 518 പേരില്‍ 89 പേര് ചികിത്സയിലാണ്. 218 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പുരുഷന്മാരും 90 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടും. 143 ആണ് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം. ദുരന്തത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. 11 സേനാവിഭാഗങ്ങളിലേതടക്കം 1,264 പേര് പങ്കാളികളായി. ഹ്യൂമന്‍…
Read Moreരക്ഷാപ്രവർത്തനത്തിന് പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി ദൗത്യസംഘം
കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി നിലമ്പൂര്‍ മുണ്ടേരി വനത്തിലൂടെ പോയി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി. പോത്തുകല്ല് സ്വദേശികളായ മൂന്നുപേരെയാണ് കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. ചാലിയാർ പുഴ കടന്ന് ഇന്നലെയാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 343 ആയി. ഇരുന്നൂറിറയന്പതിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ രക്ഷിക്കാനായിരുന്നു ശ്രമം. ചാലിയാറില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരച്ചിലിന് ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാറുകള്‍ എത്തിക്കും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More