തിരുവനന്തപുരം: വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. 215 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 87 സ്ത്രീകള്‍, 98 പുരുഷന്മാര്, 30 കുട്ടികളുമാണ്. 148 മൃതദേഹങ്ങള്‍ കൈമാറി, ഇനി 206 പേരെ കണ്ടെത്തണം. 81 പേര് പരുക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. 67 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ സര്‍വമത പ്രാര്‍ഥനയോടെ സംസ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരച്ചിലിന് ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാറുകള്‍ എത്തിക്കും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ചുമതല കൈകാര്യം ചെയ്യന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. ധനസെക്രട്ടറിയുടെ കീഴിലാകും ഉദ്യോഗസ്ഥൻ. ദുരുപയോഗം തടയാന്‍ ക്യു ആര്…
Read MoreCategory: Top News
വയനാട്ടിൽ അനാഥരായവർ ഒറ്റക്കാവില്ല , ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും; കെ. രാജൻ
തൃശൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്. ലോകത്തുള്ള എല്ലാ മലയാളികളും വയനാട് ജനതയ്ക്കൊപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. വയനാട് പുന:രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി എന്നത് രക്ഷാപ്രവർത്തനമായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. 318 കെട്ടിടങ്ങളാണുള്ളത്. ജിഎഫ്എസ് മാപ്പ് തയാറാക്കി നൽകി. പോയിന്റുകൾ നോക്കി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 11 ഡോഗ് സ്ക്വാഡ് വയനാട്ടില്‍ ഇപ്പോഴുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read Moreവയനാട് ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിവസത്തിൽ: ചൂരല്‍മലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെ
കൽപറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. രണ്ട് മൃതദേഹങ്ങൾ കൂടി ചൂരൽമലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 342 പേർക്കാണ് ജീവൻ നഷ്ടമായത്. ചാലിയാറില്‍നിന്ന് രണ്ട് മൃതദേഹംകൂടി കണ്ടെത്തി. ആകെ 190 മൃതദേഹങ്ങള്‍. ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെ. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്മോര്‍ട്ടം നടത്തി. 146 പേരെ രിച്ചറിഞ്ഞിട്ടുമുണ്ട്. ദുരന്തമുണ്ടായി അഞ്ചാംനാളിലും തിരച്ചില്‍ തുടരുകയാണ്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും ഊര്‍ജിത തിരച്ചില്‍ നടത്തിവരുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര് ഇന്നും ദൗത്യത്തിന്റെ ഭാഗമാകും.
Read Moreസംസ്ഥാന സർക്കാരിനെതിരേ ബിജെപി വിമർശനം ഉന്നയിക്കുന്നു; ഇപ്പോൾ അതിനുള്ള സമയമല്ല; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല; വി.ഡി. സതീശൻ
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംസ്ഥാന സർക്കാരിനെതിരേ ബിജെപി വിമർശനം ഉന്നയിക്കുകയാണ്. ഇപ്പോൾ അതിനുള്ള സമയമല്ലന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. രാജ്യസഭയിലും ലോക്സഭയിലും എംപിമാർ ഉൾപ്പെടെയുള്ളവർ വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുണ്ടെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസ് 100 വീടുകൾവച്ച് നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫിനെതിരേ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.
Read Moreവയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 300 കടന്നു; തിരിച്ചറിഞ്ഞത് 146 മൃതദേഹങ്ങൾ
കല്‍പ്പറ്റ: മണ്ണില്‍ മറഞ്ഞവർക്കായുള്ള തെരച്ചിലിൽ മടുപ്പില്ലാതെ സേനാംഗങ്ങളിൽപ്പെട്ട രക്ഷാപ്രവർത്തകർ. മുണ്ടക്കൈ ടോപ്പിൽ ജീവന്റെ തുടിപ്പുണ്ടെന്ന നിഗമനത്തിൽ ഇന്നലെ രാത്രി ഒമ്പതുവരെയും സേനാംഗങ്ങൾ ജീവൻ പണയപ്പെടുത്തി തെരച്ചിൽ നടത്തി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് തെര്‍മല്‍ ഇമേജ് റഡാറിൽ മണ്ണിനടിയില്‍നിന്നുള്ള ശ്വസന സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ വീടിന്റെ അടുക്കള ഭാഗത്തുനിന്നായിരുന്നു സിഗ്നൽ. ഇത് മനുഷ്യജീവന്റേതാണെന്ന സംശയത്തിലായിരുന്നു പരിശോധന. ആഴത്തില്‍ കുഴിച്ചുള്ള പരിശോധന രാത്രി ഒന്പതുവരെ നീണ്ടെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പരിശോധന അവസാനിപ്പിച്ചു. ഇന്നലത്തെ തെരച്ചില്‍ നിര്‍ത്തിവച്ച് സൈന്യം മടങ്ങിയതിനു പിന്നാലെയാണ് റഡാറില്‍ സിഗ്നല്‍ ലഭിച്ചത്. ഇതേക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സേനാംഗങ്ങളെ തിരിച്ചെത്തിച്ചായിരുന്നു സിഗ്നല്‍ ലഭിച്ച ഭാഗം യന്ത്രസഹായത്തോടെ ആഴത്തില്‍ കുഴിച്ചുള്ള പരിശോധന. മുണ്ടക്കൈയിലും ചൂരല്‍മലയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ജീവനോടെയില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സൈനിക ഉദ്യോഗസ്ഥന് അറിയിച്ചത്.…
Read Moreഇങ്ങനെയും മനുഷ്യരോ… രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷ്ടാക്കൾ; മുന്നറിയിപ്പുമായി പോലീസ്
കല്‍പ്പറ്റ: നിനച്ചിരിക്കാതെ സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ വിട്ടു മാറാതെ നിൽക്കുന്പോൾ ദുരന്തമുഖത്തു നിന്നും മനസലിവില്ലാത്ത വാർത്തയാണ് പുറത്ത് വരുന്നത്. ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയെന്ന് പോലീസ്. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷ്ടാക്കൾ എത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. അതേസമയം മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവും മറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് നൽകുന്നുണ്ട്. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read Moreഇനി ചേർത്തു പിടിക്കലിന്റെ നാളുകൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം നഗരസഭ 2 കോടി നൽകി
തിരുവനന്തപുരം: ദുരന്തത്തിൽ അമർന്ന വയനാടിന് കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. മന്ത്രിമാരും കലാകാരൻമാരും വ്യവസായ പ്രമുഖരുമൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾ സഹായ ഹസ്തവുമായി എത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ രണ്ടുകോടി രൂപയും മേയറുടെ ഒരുമാസത്തെ ഓണറേറിയവും നൽകി. രണ്ടുകോടിരൂപയുടെ ചെക്ക് മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വ്യാഴാഴ്ച ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തുക നൽകാൻ തീരുമാനിച്ചത്. വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മേയർ പി. കെ. രാജു, നഗരസഭ സെക്രട്ടറി എസ്. ജഹാംഗീർ എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.
Read More‘അന്ന് ആടുകളെ വിറ്റ പണം; ഇന്ന് ചായക്കടയിലെ വരുമാനം’; വയനാടിന്റെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി സുബൈദ ഉമ്മ
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ വയോധിക. 2018-ലെ വെള്ളപൊക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആടുകളെ വിറ്റ പണം സംഭാവന ചെയ്ത സുബൈദ ഉമ്മയെ നമുക്കെല്ലാവർക്കും അറിയാം. അതേ ഉമ്മതന്നെയാണ് ഇന്നും വയനാടിനെ തന്നാലാവും വിധം ചേർത്തു പിടിക്കുന്നത്. ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷൻ തുകയും അടക്കം 10,000 രൂപ സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ കളക്ടർക്ക് സുബൈദ ഉമ്മ നേരിട്ട് തുക കൈമാറി. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ള ഈ സന്തോഷ വാർത്ത ഫേയ്സ്ബുക്കിൽ പങ്കുവച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ‘അന്ന് ആടുകളെ വിറ്റ പണം,…
Read Moreനാളെ കർക്കികട വാവ്; ബലിതർപണത്തിന് ജലാശയങ്ങളിൽ ഇറങ്ങുന്നവർ സൂക്ഷിക്കണം; ജാഗ്രതാ മുന്നറിയിപ്പുകൾ അവഗണിക്കരുത്
തൃശൂർ: നാളെ കർക്കിടക വാവ്. ബലിതർപണത്തിന് പുഴകളിലും ജലാശയങ്ങളിലുമിറങ്ങുന്നവർ സൂക്ഷിക്കുക. ഒഴുക്കെല്ലായിടത്തും ശക്തമാണ്. പതിവായി ബലിതർപണം നടക്കാറുള്ള കടവുകളിലെല്ലാം വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ വെള്ളം പലയിടത്തും ഉയരാനാണ് സാധ്യത. ജാഗ്രത മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ട്. നീന്തലറിയാത്തവരും കുട്ടികളും പരമാവധി ജലാശയങ്ങളിലേക്ക് അധികം ദൂരേക്ക് ഇറങ്ങാതെ സൂക്ഷിക്കണം. ബലിതർപ്പണ കടവുകളിലുള്ള വോളന്റിയർമാരുടേയും ചുമതലപ്പെട്ടവരുടേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ടവർ നിർദ്ദേശിക്കുന്നു.
Read Moreമരണസംഖ്യ ഉയരുന്നു; മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് മുന്നറിയിപ്പുകൾ അവഗണിച്ചതോ; വയനാട്ടിലെ കരളലിയിക്കുന്ന കാഴ്ചകൾ പറയുന്നത് അവണിച്ചതിന്റെ പരിണതഫലമെന്ന്
കോഴിക്കോട്: 2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ വൻ പ്രളയത്തെ തുടർന്നു ദുരന്തനിവാരണ അഥോറിറ്റി (ഡിഎംഎ) ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. അത് അവഗണിച്ചതാണ് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണം. വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) തയാറാക്കിയ ‘’ഡിസാസ്റ്റർ മാനേജ്മെന്റ്-പ്ലാൻ 2019’ ൽ മുണ്ടക്കൈയിൽ അതീവശ്രദ്ധ വേണമെന്നും മുൻകരുതൽ നടപടികൾ വേണമെന്നുമാണ് നിർദേശിച്ചത്. പ്രകൃതിദുരന്തം ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നതടക്കമുള്ള ശിപാർശകൾ ഗൗരവത്തിലെടുക്കാത്തതിന്റെ പരിണത ഫലമാണ് മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മേപ്പാടി പഞ്ചായത്ത് പരിധിയിൽ വരുന്ന വെള്ളരിമല വില്ലേജ് പൂർണമായും അതിതീവ്ര ഉരുൾപൊട്ടലിനു സാധ്യതയുള്ള ഹൈറിസ്ക്ക് ഏരിയയാണെന്നും അതിൽതന്നെ മുണ്ടക്കൈ, പുത്തുമല, വെള്ളരിമല, ഹോപ് എസ്റ്റേറ്റ് വന മേഖല എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ജിയോ മോർഫോളജിക്കൽ പഠനം നടത്തണമെന്നും അതുവഴി…
Read More