അമ്പലപ്പുഴ: ഭാര്യയുടെ വാക്ക് വെറും വാക്കായിരുന്നില്ല. ഉണ്ണിയേട്ടന് ഭാര്യ രാജിയുടെ പിൻവിളി നൽകിയത് മഹാദുരന്തത്തിൽ നിന്ന് രക്ഷ. ചൂരൽമല ദുരന്തത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട അധ്യാപകന് ഉണ്ണികൃഷ്ണന്റെ ഭാര്യ രാജിയുടെ വാക്കുകള്‍ ഇടറി. അമ്പലപ്പുഴ ആമയിട ആഞ്ഞിലിപ്പുരക്കൽ വേലായുധന്റെ മകൻ വി. ഉണ്ണികൃഷ്ണൻ 18 വര്‍ഷമായി വെള്ളാർമല ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്. ഞായറാഴ്ചയാണ് ഉണ്ണികൃഷ്ണന് നാട്ടിലെത്തുന്നത്. മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിനെത്തിയതാണ്. പിറ്റേന്ന് തിരച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തടസം നിന്നു. മഴയും കാറ്റും ശക്തമായതോടെ യാത്ര മുടക്കുകയായിരുന്നു. സ്കൂള്‍ ഇന്‍ചാര്‍ജ് കൂടിയായതിനാല്‍ ജോലിത്തിരക്കുണ്ടെങ്കിലും ഭാര്യയുടെ വാക്കില്‍ യാത്ര വേണ്ടെന്നുവച്ചു. ചൊവ്വാഴ്ച രാവിലെ തിരിക്കാനിരിക്കെയാണ് ഒന്നരയോടെ സഹപ്രവര്‍ത്തകര്‍ ദുരന്തവാര്‍ത്ത അറിയിക്കുന്നത്. പിന്നീട് ഒന്നും ചിന്തിച്ചില്ല ചൊവ്വാഴ്ച പുലർച്ചെയുള്ള ഏറനാട് എക്സ്പ്രസിൽ ദുരന്തനാട്ടിലേക്ക് യാത്ര തിരിച്ചു. താൻ പഠിപ്പിച്ച കുട്ടികളും നാട്ടിലേക്ക് പോരുന്നതിന് തൊട്ടുമുമ്പ് കണ്ട നാട്ടുകാരും എവിടെയാണെന്ന ആശങ്കയിലാണ്…
Read MoreCategory: Top News
മേൽവിലാസം മാഞ്ഞ് മുണ്ടക്കൈ; ആകെയുള്ളത് ഉരുൾ അവശേഷിപ്പിച്ച മൺകൂനകളും മരകഷ്ണങ്ങളും; നോവായ് മൺകൂനകൾക്ക് മേൽകണ്ട കുടുംബചിത്രങ്ങളും…
കൽപ്പറ്റ: ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്കുള്ള വഴി മനോഹരമായിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള യാത്ര. വഴിയരികിൽ തോട്ടം തൊഴിലാളികളുടെ പാടികളും കാണാം. സഞ്ചാരികൾക്ക് ഏറെ മനോഹരമായ പ്രദേശം. അതുകൊണ്ടുതന്നെയായിരിക്കാം വിനോദസഞ്ചാരികൾ മുണ്ടക്കൈയിലേക്ക് ഒഴുകിയെത്തിയത്. അങ്ങനെ നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ടായി. അതുതന്നെയായിരുന്നു ഇവിടത്തുകാരുടെ വരുമാനമാർഗവും. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ വെള്ളോലിമലയുടെ മുകളിൽ നിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസമേ തുടച്ചുനീക്കി. ഇന്നലെ രാവിലെ മുണ്ടക്കൈയിൽ എത്തിയപ്പോൾ ഇവിടെയൊരു ടൗൺ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു തരികയായിരുന്നു. ഇതിന്റെ അടയാളമായി ഏതു നിമിഷവും തകർന്നു വീഴാവുന്ന രീതിയിൽ നില്ക്കുന്ന ഒന്നോ രണ്ടോ കെട്ടിടങ്ങളും.ചെളിയിൽ പുതഞ്ഞുകിടക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും, കുട്ടികളുടെ കളികോപ്പുകൾ, വീൽചെയറുകൾ, മണ്ണുമൂടിക്കിടക്കുന്ന കാറും സ്കൂട്ടറും ജീപ്പും അടക്കമുള്ള വാഹനങ്ങൾ… പാടികൾ നിന്ന സ്ഥലത്ത് മൺകൂനകൾ മാത്രം… അങ്ങനെ മുണ്ടക്കൈയുടെ പഴയ മനോഹാരിത ഇനിയില്ലെന്നു വിശ്വസിക്കുക പ്രയാസകരമായ ഒന്നായി മാറും. വീടുകളുടെ…
Read Moreഅപ്പോഴും മഴ തിമര്‍ത്തു പെയ്യുകയായിരുന്നു… വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ രക്തസാക്ഷിയായി അധ്യാപകൻ മാത്യു; പണിതീരാത്ത വീടിന് മുന്നിൽ ചേതനയറ്റ ശരീരം കടത്തിയപ്പോൾ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം
കോഴിക്കോട്: ഉരുള്‍ താണ്ഡവമാടിയ വിലങ്ങാട് മഞ്ഞച്ചീളിയിലെ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്ക് മുറിച്ചു കടന്ന് അവര്‍ ശവമഞ്ചമേറി നടന്നു. ഒരു നാടിനെ രക്ഷിക്കാന്‍ അര്‍ധരാത്രിയില്‍ സ്വന്തം ജീവന് നല്കിയ രക്തസാക്ഷി മാത്യു കുളത്തിങ്കലിന്റെ അവസാന യാത്രയായിരുന്നു അത്. പണി തീരാത്ത വീടിന്റെ ഉമ്മറത്ത് മാത്യുവിന്റെ ചേതനയറ്റ ശരീരം കിടത്തി. സ്വപ്നം സാക്ഷാത്കരിക്കാനാകാതെ അദ്ദേഹം മടങ്ങുമ്പോള്‍ കണ്ടു നിന്നവര്‍ കണ്ണീരണിഞ്ഞു. അപ്പോഴും മഴ തിമര്‍ത്തു പെയ്യുകയായിരുന്നു.കോഴിക്കോട് വിലങ്ങാട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ ഉരുള്പൊട്ടലിലാണു കുമ്പളച്ചോല ഗവ.എല്‍പി സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായ മാത്യുവിനെ കാണാതായത്. മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയ വിവരമറിഞ്ഞ് നാട്ടുകാരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. സുരക്ഷിതസ്ഥാനങ്ങളിലേക്കു വീട്ടുകാരെ മാറ്റുകയായിരുന്നു ലക്ഷ്യം. ഒപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. പെട്ടെന്നാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ വന്നത്. രക്ഷപ്പെടാന്‍ മാത്യു തൊട്ടടുത്ത കടയുടെ വരാന്തയിലേക്കു കയറി നിന്നു. സുഹൃത്തുക്കള്‍ എതിര്‍വശത്തുള്ള വീട്ടിലേക്കു ഓടിക്കയറി. മാത്യുവിനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ കയറുമായി വരുമ്പോഴേക്കും…
Read Moreദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ശ്രീജിത്ത് പന്തളം; കേസെടുത്ത് പോലീസ്; വ്യാജ പ്രചരണത്തിനെതിരേ ഇതുവരെ എടുത്തത് 14 കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. വ്യാപക അഴിമതിയാണ് ദുരിതാശ്വാസ നിധയിൽ നടക്കുന്നതെന്നാണ് ശ്രീജിത്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഇതിനാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നും ഇയാൾ പറഞ്ഞു. തുടർന്നാണ് പോലീസ് ശ്രീജിത്തിനെതിരേ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് 14 എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത്തരത്തിൽ വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Read Moreശനിയാഴ്ച സ്കൂൾ പ്രവൃത്തിദിനം, ഉത്തരവ് റദ്ദാക്കി; ഇത്തരമൊരു ഉത്തരവ് സര്‍ക്കാരിനല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളില്‍ ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കാന്‍ 25 ശനിയാഴ്ചകളായിരുന്നു പ്രവൃത്തിദിനമാക്കിയത്. നിയമത്തിലെ വ്യവസ്ഥകള്‍, വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ, അക്കാഡമിക് ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ബാധിക്കുന്നവരെ കേള്‍ക്കാതെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. നയപരമായും കീഴ്വഴക്കപരമായും കാലങ്ങളായി പിന്തുടരുന്ന ഒരു സംവിധാനത്തിൽ മാറ്റം വരുത്തുന്ന ഇത്തരമൊരു ഉത്തരവ് സര്‍ക്കാരിനല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയതിനെതിരേ കെഎസ്ടിയു, കെപിഎസ്ടിഎ, കെഎടിഎഫ്, പ്രൈവറ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് കേരള തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളാണു കോടതി പരിഗണിച്ചത്. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാര്‍ക്ക് 200 പ്രവൃത്തിദിനമെന്നും ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകാര്‍ക്ക് 220 പ്രവൃത്തിദിനമെന്നുമാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്.…
Read Moreപ്രഥമാധ്യാപകർക്ക് ആശ്വസിക്കാം: ജൂണിലെ പാലും മുട്ടയും വിതരണത്തിന്റെ 22.67 കോടി അനുവദിച്ചു; നടപടി ഹൈക്കോടതി ഇടപെടലിനെത്തുടർന്ന്
തിരുവനന്തപുരം: ഉച്ചഭക്ഷണ ഫണ്ട് സർക്കാർ നൽകാത്തതിനെ തുടർന്ന് കടക്കെണിയിലായ സ്കൂൾ പ്രഥമാധ്യാപകർക്ക് ആശ്വസിക്കാം. അധ്യയന വർഷത്തിന്റെ ആദ്യ മാസമായ ജൂണിൽ പ്രത്യേക പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി പാലും മുട്ടയും കുട്ടികൾക്കു വിതരണം ചെയ്തതിനു ചെലവായ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു. കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്ത വകയിലുള്ള ജൂണിലെ തുകയായ 22.67 കോടി രൂപയാണ് അനുവദിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നായിരുന്നു നടപടി. സംസ്ഥാനത്തെ 12,000ത്തോളം വരുന്ന സ്കൂളുകളിലെ 26.24 ലക്ഷം കുട്ടികൾക്ക് ജൂണിലെ നാല് ആഴ്ചകളിൽ വിതരണം ചെയ്ത പ്രത്യേക പോഷകാഹാരത്തിനായി ചെലവഴിച്ച തുകയാണ് അനുവദിച്ചത്. എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് പാലും മുട്ടയും വിതരണം ചെയ്യുന്നത്. 150 മില്ലി ലിറ്റർ വീതം പാലും ഒരു മുട്ടയും വീതമാണു നൽകേണ്ടത്. ഒരു ആഴ്ചയിൽ വേണ്ടിവരുന്ന 300 മില്ലി ലിറ്റർ പാലിന് 15.60 രൂപയും…
Read Moreവടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreവയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംബന്ധിച്ച് വി. ഡി. സതീശനെതിരേ വ്യാജ പ്രചരണം; ഡിജിപിക്ക് പരാതി നല്കി
തിരുവനന്തപുരം: ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരേ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടികാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടന്നത്. നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ചൂണ്ടികാട്ടി. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Read Moreദുരന്ത സമയത്ത് എല്ലാവരും ഒരേ മനസോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്; കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും; പിണറായി വിജയന്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റേയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ. ആര്. കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ.എ കൗശിഗന് എന്നിവര്‍ സ്പെഷ്യല്‍ ഓഫീസര്‍മായി പ്രവര്‍ത്തിക്കും. കളക്ടറേറ്റ് എപിജെ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തമേഖലയില്‍ അകപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് തടസം ഉണ്ടാവില്ലന്ന് മുഖ്യമന്ത്രി…
Read Moreപഞ്ചാരവാക്കുകളിൽ വീഴരുത്, എല്ലാം തുറന്ന് പറയേണ്ട… പണംതട്ടാൻ വ്യാജ ഡേറ്റിംഗ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും; ചതിക്കുഴിയിലെ കളികളിങ്ങനെ…
കൊച്ചി: മാട്രിമോണിയല്‍ സൈറ്റിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നവരുടെ കാലമാണിത്. വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് വ്യാജ പ്രൊഫൈലുകള്‍ കാണിച്ച് പണം തട്ടുന്ന ചിലരെങ്കിലും വിവാഹ കമ്പോളത്തില്‍ ഇന്നുണ്ട്. ഇത്തരക്കാരുടെ തട്ടിപ്പില്‍പ്പെട്ട് പണം നഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍/ഡേറ്റിംഗ് ആപ്പുകള്‍ക്കു പിന്നിലെ ചതിക്കുഴിയെ കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ ചതിയില്പ്പെടാതിരിക്കാം. ഇതു ശ്രദ്ധിക്കാം ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, റിവ്യൂ, കമന്റ്സ് തുടങ്ങിയവ വായിക്കുകയും ആപ്പിന്റെ റേറ്റിംഗ് പരിശോധിക്കുകയും വേണം. മോശം വ്യാകരണം, വ്യാജ പ്രൊഫൈലുകള്‍ അല്ലെങ്കില്‍ സംശയാസ്പദമായ ലിങ്കുകള്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതില്‍ ക്ലിക്ക് ചെയ്യരുത്. കുറച്ച് ഫോട്ടോകള്‍, ബയോ ഇല്ല, അല്ലെങ്കില്‍ ഒന്നോ രണ്ടോ ഫോട്ടോകള്‍ മാത്രമുള്ള പ്രൊഫൈലുകളില്‍ ജാഗ്രത പാലിക്കുക. സ്കാമര്‍മാര്‍ പലപ്പോഴും വ്യാജ അല്ലെങ്കില്‍…
Read More