കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെടാൻ പ്രാണനും കൊണ്ട് കാട്ടിലേക്ക് ഓടിയതാണ് സുജാതയും കുടുംബവും. പക്ഷേ ചെന്ന്പെട്ടത് കാട്ടാനാക്കൂട്ടത്തിന് നടുവിൽ. ഒരു മഹാ ദുരന്തത്തിൽ നിന്ന് മറ്റൊരു വിപത്തിലേക്ക്. ആന പോലും അവരെ കണ്ട് കണ്ണീർ വാർത്തു. ഒരു മുത്തശ്ശി കഥയാണ് പറയുന്നതെന്ന് ഒരു വേളയെങ്കിലും ഓർത്തു പോകും. എന്നാൽ ദുരന്തമുഖത്ത് സുജാതയും കുടുംബവും നേരിട്ട് അനുഭവിച്ച അനുഭവ കഥയാണ് ഇത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്നുകൊണ്ട് മുണ്ടക്കൈ സ്വദേശിനി സുജാത അന്നത്തെ ദിവസം ഓർത്തെടുക്കുന്നത് ഇങ്ങനെ. ‘ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര് ഒലിപ്പിച്ച് മാറിപ്പോയെ’ന്ന് ദുരിതത്തെ അതിജീവിച്ച സുജാത പറഞ്ഞു.…
Read MoreCategory: Top News
തേച്ചത് പോരാഞ്ഞിട്ട് കടുത്ത അവഗണയും; അവളെ തൊട്ടാൽ അവന് നോവണം; വനിതാ ഡോക്ടർ വീടുകയറി ആക്രമിച്ചതിന് പിന്നിലെ തേപ്പിന്റെ കഥയിങ്ങനെ..
തിരുവനന്തപുരം: ഷിനിയുടെ ഭർത്താവ് സുജിത്തിനോടുള്ള പകയാണ് ആക്രമണത്തിനു തന്നെ പ്രേരിപ്പിച്ചതെന്ന് എയർഗൺ ആക്രമണകേസിലെ പ്രതി ദീപ്തിമോൾ. സുജിത്തിന്റെ അവഗണന തന്നെ മാനസികമായി തളർത്തിയെന്നും സുജിത്തിനോടുള്ള പകയാണ് ഷിനിയെ ആക്രമിക്കാൻതന്നെ പ്രേരിപ്പിച്ചതെന്നും ദീപ്തിമോൾ പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും വെളിപ്പെടുത്തി. താൻ അനുഭവിച്ച മാനസിക വേദന സുജിത്തും അറിയണമെന്ന ഉറച്ച തീരുമാനമാണ് ഷിനിയെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയത്. ആറ് മാസക്കാലമായി ഇതിനുള്ള മാനസിക തയാറെടുപ്പു നടത്തിവരികയായിരുന്നു. പോലീസ് തന്നെ സംശയിക്കുകയൊ പിടിയ്ക്കുകയൊ ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതനുസരിച്ചാണ് കൃത്യത്തിനുള്ള പദ്ധതി തയാറാക്കിയിരുന്നതെന്നും ദീപ്തിമോൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിരുന്നു. ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തയോടെയാണ് ജീവിച്ചതെന്നും അവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ഷിനിയെ പെരുന്താന്നിയിലെ വീട്ടിലെത്തി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഡോ. ദീപ്തിമോൾ ജോസാണ് പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പ് വേളയിലും മനസ്…
Read Moreപ്രകൃതിക്ഷോഭമെന്നു കേട്ടാൽ… കർഷകരുടെ നെഞ്ചത്തു കയറേണ്ട; ആരാണ് അതിന്റെ ശരിയായ ഉത്തരവാദികൾ? നട്ടെല്ലിന് ബലമുണ്ടെങ്കിൽ ചെയ്യേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടി പ്രഫ. ടി. പ്രസാദ് പോൾ
എവിടെയെങ്കിലും എന്തെങ്കിലും പ്രകൃതിദുരന്തം ഉണ്ടാവുമ്പോഴൊക്കെ കുടിയേറ്റ കർഷകരെയും തോട്ടം ഉടമകളെയും പഴിചാരി യഥാർഥ കാരണത്തിലേക്ക് നോക്കാതിരിക്കുകയെന്നത് ഒരു സ്ഥിരം ക്ളീഷേ ആയിമാറിയിട്ടുണ്ട്. പഴയകാലത്തെ പോലീസുകാരെപ്പറ്റി, ‘കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക’ എന്നു പറയുന്നതിന് തുല്യരാണ് ഈ നാണംകെട്ട വിശദീകരണങ്ങൾ എഴുന്നളിച്ച് തങ്ങളുടെ ബൗദ്ധിക പാപ്പരത്തം വെളിപ്പെടുത്തുന്ന പരിസ്ഥിതി ‘വിദ്വാന്മാർ.’എന്താണ് ഇപ്പോൾ ഭീകരമായ തോതിലും വ്യാപകമായും ഉണ്ടാവുന്ന ഉരുൾപൊട്ടലിന് കാരണം? ആരാണ് അതിന്റെ ശരിയായ ഉത്തരവാദികൾ? സാമാന്യം സ്ഥിരമായ തോതിൽ പെയ്തിരുന്ന കാലവർഷത്തിനു പകരം, ക്ഷണനേരത്തേക്ക് ഭീകരമായ അളവിൽ പെയ്യുന്ന സമീപകാലത്തെ മഴയാണ് ഒരു കാരണം. അതിനെ മേഘസ്ഫോടനം എന്നോ മറ്റെന്തിലുമൊക്കെയോ പേരിട്ടതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ആഗോള താപനം കാരണം അതിവേഗം ഉയരുന്ന അറബിക്കടലിന്റെ താപനിലയാണ് പ്രധാന കാരണവും ഉത്തരവാദിയും. പണ്ട് അല്ലെങ്കിൽ ഒന്നോ, രണ്ടോ ദശകങ്ങൾക്കു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വളരെ ഉയർന്ന അന്തരീക്ഷ ആർദ്രത ഉണ്ടാവാനുള്ള കാരണം…
Read Moreബെയ്ലി പാലവുമായി സൈന്യം; എന്താണ് ബെയ്ലി പാലം? കേരളത്തിൽ ആദ്യമായി ബെയ്ലി പാലം നിർമിച്ചത് കൊട്ടാരക്കരയിൽ; ശബരിമലയിൽ ഇപ്പോഴും ഈ പാലം ഉയോഗിക്കുന്നു
മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താത്കാലിക സംവിധാനമാണ് ബെയ്ലി പാലം. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സിവിൽ എൻജിയറായിരുന്ന സർ ഡൊണാൾഡ് കോൾമാൻ ബെയ്ലി ആണ് ഇതു രൂപകൽപന ചെയ്തത്. “ബെയ്ലി പാലം ഇല്ലായിരുന്നെങ്കിൽ നമ്മൾ യുദ്ധം ജയിക്കുമായിരുന്നില്ല’ എന്നാണു ഫീൽഡ് മാർഷൽ മോണ്ട്ഗോമറി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനം ഉരുക്കും തടിയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇന്റർലോക്ക് പാനലുകളും സപ്പോർട്ട് ഫ്രെയിമുകളും ഉൾക്കൊള്ളുന്നു. 60 മീറ്റർ വരെ നീളവും കനത്ത ഭാരം താങ്ങാനുള്ള ശേഷിയുമുണ്ട്. നദികൾ, താഴ് വരകൾ, മറ്റു തടസങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ താത്കാലിക ഗതാഗതം സാധ്യമാക്കുന്നു. കൗശലവും സഹിഷ്ണുതയും ബെയ്ലി പാലം മനുഷ്യന്റെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉജ്വലമായ ഒരു ഉദാഹരണമാണ്. അതിന്റെ വൈദഗ്ധ്യം, വിന്യാസത്തിലെ വേഗത, ഉറപ്പ് എന്നിവ പ്രതിസന്ധി ഘട്ടങ്ങളിൽ അത്യന്ത പേക്ഷിതമാണ്. കേരളത്തിൽ ശബരിമല സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും തിരക്ക്…
Read Moreവല്ലാത്ത നിസ്സഹായവസ്ഥ… ഓരോ ആംബുലൻസ് വരുമ്പോഴും ഉറ്റവരെ തിരഞ്ഞ് ഓടിയെത്തുന്നവർ; മേപ്പടി കമ്യൂണിറ്റി സെന്ററിനു മുന്നിലെ കാഴ്ച കരളലിയിക്കുന്നത്…
മേപ്പാടി: ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചെത്തുന്പോൾ ആർത്തലച്ച് അലമുറയിട്ട് ഓടിവരുന്ന ജനങ്ങൾ. തങ്ങളുടെ ഉറ്റവർ അതിലുണ്ടോ എന്നാണ് അവർ തേടുന്നത്.ആംബുലൻസിൽനിന്നിറങ്ങിയ രക്ഷാപ്രവർത്തകൻ മാറോടു ചേർത്തു പിടിച്ചുകൊണ്ടുവരുന്ന വെള്ളത്തുണിക്കെട്ടു കണ്ട് ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകൾ ഓടിയെത്തുന്നു… കുഞ്ഞുങ്ങളെ നഷ്ടമായ സ്ത്രീകൾ…കൊണ്ടുവന്ന വെള്ളത്തുണിക്കെട്ട് തെല്ലൊന്നു മാറ്റിയപ്പോൾ തല മരവിക്കുന്ന കാഴ്ച, ഒരു മനുഷ്യന്റെ കാലുമാത്രം! മറ്റു ശരീരഭാഗങ്ങൾ എവിടെ? ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ നിരവധി ആളുകളെക്കുറിച്ച് ഇനിയും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടില്ല. അവരുടെ ഫോണ്‍ പ്രവർത്തിക്കുന്നില്ല. അവർ മണ്ണിനടിയിലാണോ? എല്ലാ മുഖങ്ങളിലും ആധി മാത്രം. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായ നിലയിലാണ്. കൈയില്ല, കാലില്ല, മുഖവും ശരീരവും തിരിച്ചറിയാൻ കഴിയാത്തവ. ഉരുൾപൊട്ടലിൽ അകപ്പെട്ടു പാറക്കൂട്ടങ്ങളിൽ തട്ടിയും മുട്ടിയും ഇടിച്ചും ഇഞ്ചോടിഞ്ചു ചതഞ്ഞ ജീവനറ്റ ദേഹങ്ങൾ. പല മൃതദേഹങ്ങളുടെയും ശരീരാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. തിരിച്ചറിയാൻ ഇനി ഡിഎൻഎ പരിശോധന നടത്തേണ്ടി വരും.…
Read Moreഹൃദയഭേദകം ആ കാഴ്ച… ഒരു കൂരയ്ക്കടിയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ; രക്ഷാപ്രവർത്തകരുടെ കണ്ണുകൾ ഈറനണിഞ്ഞു
കൽപ്പറ്റ: കുടുംബാംഗങ്ങൾ ഒന്നുചേർന്ന് മരണത്തിനു കീഴടങ്ങിയ കാഴ്ച ഹൃദയഭേദകമായി. കെട്ടിപ്പിടിച്ച നിലയിൽ കിടന്നിരുന്ന മൃതദേഹങ്ങൾ കണ്ട് രക്ഷാപ്രവർത്തകരുടെ കണ്ണുകൾ ഈറനണിഞ്ഞു. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങൾ ചേർന്നു കിടക്കുന്ന കാഴ്ച മനസ് മരവിപ്പിക്കുന്നതായിരുന്നെന്ന് രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. മൃതദേഹങ്ങൾ പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ല. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. വീടുകളെല്ലാം മണ്ണിനടിയിൽപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാണ്. വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യൽ ഏറെ ദുഷ്കരമാണ്. ഇതിനുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും അപര്യാപ്തതയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വീടുകൾ ഒലിച്ചുപോയതിനാൽ കൂടുതൽ ആളുകൾ ദുരന്തത്തിൽ അകപ്പെട്ടിരിക്കാമെന്നാണു കണക്കാക്കുന്നത്. ഒന്നിലധികം ആളുകൾ അപകടത്തിൽപ്പെട്ട നിരവധികുടുംബങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉള്ളത്. പരിക്കേറ്റവരും ഉറ്റവരെ നഷ്ടപ്പെട്ടവരും കരളലിയിക്കുന്ന കാഴ്ചയാണ്. ശ്മശാനത്തിലും പറഞ്ഞറിയിക്കാനാകാത്ത നിലവിളികളും വേദനകളുമാണ്. രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കൈയിൽ സംയുക്ത സംഘം രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്കാണു…
Read Moreബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍; ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാകുമെന്ന് സൂചന
വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് മുമ്പ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും. ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ് സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.അതിനിടെ, ബെയ്ലി പാലത്തിനൊപ്പം പുഴയിലൂടെ ഫൂട്…
Read Moreകനത്ത മഴ തുടരും: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകള്‍ക്ക് അടക്കമാണ് അവധി. അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓഗസ്റ്റ് 2ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…
Read Moreഇത് പരസ്പരം പഴി ചാരേണ്ട സന്ദർഭമല്ല’; രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടത്; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നൽകിയത് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും പരസ്പരം പഴിചാരേണ്ട സന്ദർഭമായി ഇതിനെ എടുക്കുന്നില്ല എന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. ഈ ദുരന്തങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുന്ന കാര്യത്തിൽ വസ്തുതയില്ല. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചതെന്നും പിണറായി വ്യക്തമാക്കി. പരസ്പരം പഴി ചാരേണ്ട സമയമല്ല ഇത്. രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടത്. എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഹൃദയഭേദകം… ദുരന്തഭൂമിയിലും ആശുപത്രികളിലും ഉറ്റവരെത്തേടി പാഞ്ഞ് ബന്ധുക്കളുടെ തിരച്ചിൽ; എങ്ങോട്ട് നോക്കിയാലും നൊമ്പരക്കാഴ്ചകൾ മാത്രം…
കൽപ്പറ്റ: ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചെത്തുന്പോൾ ആർത്തലച്ച് ഓടിവരുന്ന ജനക്കൂട്ടം. തങ്ങളുടെ ഉറ്റവർ അതിലുണ്ടോ? എല്ലാവർക്കും അറിയേണ്ടത് അതാണ്.ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ നിരവധി ആളുകളെക്കുറിച്ച് ഇനിയും ബന്ധുക്കൾക്കു വിവരം ലഭിച്ചിട്ടില്ല. അവരുടെ ഫോണ്‍ പ്രവർത്തിക്കുന്നില്ല. ഉരുൾപൊട്ടലിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലുമായാണു മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പിഞ്ചോമനകൾ നഷ്ടപ്പെട്ട മാതാപിതാക്കളേറെ.വെള്ളത്തുണിയിൽ പൊതിഞ്ഞു മാറോടു ചേർത്ത് രക്ഷാപ്രവർത്തകർ കൊണ്ടുവരുന്നതു കണ്ട് ആശുപത്രി പരിസരത്തെ സ്ത്രീകൾ നിലവിളിച്ചുകൊണ്ടു ഓടിയെത്തി. തങ്ങളുടെ ഓമനമക്കളാണോ? തുണി തെല്ലൊന്നു മാറ്റിയപ്പോൾ തല മരവിക്കുന്ന ദൃശ്യം. ഒരു മനുഷ്യാവയവം. ഉരുൾപൊട്ടലിൽ അകപ്പെട്ട് പാറക്കൂട്ടങ്ങളിൽ ഇടിച്ചും കുത്തിയും ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങളേറെ.രക്ഷപ്പെട്ട പലർക്കുമുള്ള പരിക്കുകൾ മാരകമാണ്. പലരുടെയും മുഖം വികൃതമായിരുന്നു. പാറക്കൂട്ടങ്ങളിലും മരങ്ങളിലുമിടിച്ചു കിലോമീറ്ററുകൾ ദൂരം ഒഴുകിപ്പോയതിനിടയിൽ സംഭവിച്ചവ. ആശുപത്രികളുടെ മോർച്ചറികൾ നിറഞ്ഞതിനാൽ പുറത്ത് വലിയ ഷീറ്റുകൾ വലിച്ചുകെട്ടി അതിനു കീഴെ ഡെസ്ക് നിരത്തി…
Read More