തിരുവനന്തപുരം: അഞ്ചൽ ഏരൂരിൽ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ ഏഴു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ചു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 56 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്. രാജീവ് ആണു ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമൽ, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാൻ, ഒന്‍പതാം പ്രതി രതീഷ്, പത്താം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവർക്കാണ് ഇരട്ടജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഗിരീഷ് കുമാർ, മൂന്നാം പ്രതി അഫ്സൽ, നാലാം പ്രതി നജുമൽ ഹുസൈൻ, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി, 13-ാം പ്രതി റിയാസ് എന്ന മുനീർ എന്നിവർക്കു ജീവപര്യന്തവും വിധിച്ചു. 16, 17…
Read MoreCategory: Top News
സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഭീഷണിയിൽ 1848 ചതുരശ്ര കിലോമീറ്റർ; കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത് വയനാട് ഉൾപ്പെടെ നാല് ജില്ലകൾ
കോഴിക്കോട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 4.71 ശതമാനം പ്രദേശം (ഏകദേശം 1848 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഉരുൾപൊട്ടൽ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നത് വയനാട്, കോഴിക്കോട്, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ്, മലപ്പുറം, കോട്ടയം ജില്ലകളിലാണ്. മിതമായ നിരക്കിൽ തൃശൂർ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ലാൻഡ് സ്ളൈഡ് അറ്റ്ലസ് പ്രകാരംകേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത് വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ്. 2007 ലെ സ്റ്റേറ്റ് ഓഫ് എൻവയോണ്‍മെന്റ് റിപ്പോർട്ട് പ്രകാരം വൈത്തിരി, നിലന്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത്. തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായ ചൂരൽമലയും 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും വൈത്തിരി താലൂക്ക് പരിധിയിലാണ് വരുന്നത്. 2020ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ നിലന്പൂർ താലൂക്കിലും ഉൾപ്പെടുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ, അതീവ…
Read Moreമുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കണം; “റൂം ഫോർ റിവർ’ ഇവിടെ വളരെ പ്രസക്തം; ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങളെക്കുറിച്ചറിയാം
ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിലുള്ള പാറയും മണ്ണും ജലപ്രവാഹത്തോടൊപ്പം താഴേക്കു പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ, ആ പ്രദേശത്തെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിതീവ്രമഴ, ലഘുമേഘ വിസ്ഫോടനം എന്നിവയാണ് ഉരുൾപൊട്ടലിന്റെ ചാലകശക്തികൾ. കൂടാതെ, അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പ്രേരകഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ചരിവ് 20 ഡിഗ്രിക്ക് മുകളിലോ, ചരിവിന്റെ നീളം 100-150മീറ്ററിൽ കൂടുതലോ മേൽമണ്ണ് ഒരു മീറ്ററിലധികമോ ആണെങ്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യത വർധിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കാക്കി കേരളത്തിലെ മലഞ്ചരിവുകളെ വിവിധ മേഖലകളായി വിഭജിച്ച്, മണ്ണിടിച്ചിൽ അപകട സാധ്യത മേഖല ഭൂപടങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചുണ്ട്. ഇതിന്റെ മൊത്തം വിസ്തീർണം 1850 ചതുരശ്ര കിലോമീറ്റർ വരും. വയനാട് ജില്ലാ മാത്രം നോക്കിയാൽ 102.6 ചതുരശ്ര കിലോമീറ്റർ…
Read Moreവയനാട് ഉരുള്‍പൊട്ടൽ; മരണം 155; നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും; കാണാതായവർക്കുള്ള തിരച്ചിൽ പുനരാരംഭിച്ചു
കല്പറ്റ: കേരളത്തെ മുഴുവൻ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 155 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈന്യമെത്തും. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍…
Read Moreഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ ഉറപ്പ് നൽകി; ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്; ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു; പിണറായി വിജയൻ
തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രതിപക്ഷ നേതാക്കൾ ഫോണിൽ വിളിച്ച് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പ് നൽകി. മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 325 ഫയർ ഫോഴ്സ് അംഗങ്ങൾ വയനാട്ടിൽ എത്തിയിട്ടുണ്ട്. എൻഡിആർഎഫ് 60 അംഗ ടീം വയനാട്ടിൽ ഉണ്ട്. ബാംഗുളൂരുവിൽ നിന്നുള്ള എൻഡിആർഎഫ് ടീം ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreനടുങ്ങിവിറച്ച് വയനാട്; ജില്ലയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം; മരണ സംഖ്യ 44; നിരവധി പേര് മണ്ണിനടിയില്‍; ഉറ്റവരെ കാണാതെ നിലവിളിച്ച് ഒറ്റപ്പെട്ടുപോയവർ
കൽപ്പറ്റ: വയനാട് കണ്ടതിൽ വച്ചേറ്റവും ജീവഹാനിയുണ്ടാക്കിയ ഉരുൾപൊട്ടലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ചൂരൽമല പുഞ്ചിരിമട്ടത്തുണ്ടായത്. 2019 ഓഗസ്റ്റ് എട്ടിന് രാത്രിയിൽ മേപ്പാടി പുത്തുമല പച്ചക്കാടുണ്ടായ ഉരുൾപൊട്ടലിൽ 17 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അതിൽ അഞ്ചുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈയിലും സമീപപ്രദേശമായ ചൂരല്‍മലയിലും ഇന്നു പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പേര് മണ്ണിനടിയില്‍ പുതഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. തങ്ങളുടെ ഉറ്റവർ മണ്ണിനടിയിൽ ഇനിയും ഉണ്ടെന്നാണ് അവിടെ ഒറ്റപ്പെട്ടുപോയവർ പങ്കുവയ്ക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ഭീതിയിലാണ് അധികൃതർ. ചൂരൽമല ടൗണിനു സമീപത്തുള്ള കോണ്‍ക്രീറ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതിനാൽ അട്ടമല, മുണ്ടക്കൈ ഭാഗത്തേക്കു രക്ഷാപ്രവർത്തകർക്കു പോകാൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഡിവിഷനുകൾ പൂർണമായും ഒറ്റപ്പെട്ടു. അവിടെയുള്ള നിരവധി വീടുകൾ ഒഴുകിപ്പോയി. രക്ഷാപ്രവർത്തകർക്ക് അങ്ങോട്ടു കടന്നുചെല്ലാൻ സാധിച്ചാൽ മാത്രമേ…
Read Moreആരെങ്കിലും ഓടിവരണേ… എന്നെ രക്ഷിക്കണേ… വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെളിയിൽ പുതഞ്ഞ് കിടക്കുന്ന മനുഷ്യൻ; കരളയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇതില്‍ രണ്ടു പേര് കുട്ടികളാണ്. സ്ഥലത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്. മുണ്ടക്കൈ നിന്ന് ഏറ്റവും ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആർത്തലച്ച് പെയ്യുന്ന മഴയിൽ ജീവന്റെ രക്ഷയ്ക്കായി കേഴുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുത്തി ഒലിച്ചു വരുന്ന വെള്ളത്തോടൊപ്പം ചെളിയും അടിഞ്ഞ് കൂടുന്നതിനാൽ അദ്ദേഹത്തിന് രക്ഷപെടാൻ ബുദ്ധിമുട്ടാണ്. ചെളിയിൽ കിടന്ന് അദ്ദേഹം രക്ഷയ്ക്കായ് കേഴുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തെ രക്ഷപെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ് അതേസമയം, മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍…
Read Moreവയനാടിനെ നടുക്കി ഉരുൾപൊട്ടൽ: 19 മരണം സ്ഥിരീകരിച്ചു; രക്ഷാദൗത്യത്തിന് സൈന്യമെത്തും
മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി. സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. മുണ്ടക്കൈ അട്ടമല ചൂരൽമല ഭാഗങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്.
Read Moreസംസ്ഥാനത്ത് തീവ്രമഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2 വരെ സംസ്ഥാനത്താകെയും 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമുണ്ടക്കൈ ഉരുള്‍പൊട്ടൽ: മരണസംഖ്യ ഉയരുന്നു, മരിച്ചവരില്‍ 2 കുട്ടികളും; അട്ടമലയിൽ വീടുകള്‍ ഒലിച്ചുപോയി
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ രണ്ടു പേര് കുട്ടികളാണ്. സ്ഥലത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുകയാണ്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി. അതേസമയം, അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്. ഇന്ന്…
Read More