ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തൽക്കാലത്തേക്ക് നിർത്തി വച്ചന്ന് കർണാടക സർക്കാർ. സംഭവത്തിൽ കർണാടക സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരളം. അർജുനായുള്ള തിരച്ചിൽ നിർത്തിയത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാധ്യതകൾ പ്രയോജന പെടുത്തുന്നില്ലന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാ പ്രവർത്തനം നിർത്തി വയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതസമയം, കേരളാ മന്ത്രിമാർക്ക് അവിടേക്ക് പോകാനേ സാധിക്കു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെമന്നും മന്ത്രി ചൂണ്ടിക്കാട്ടി. കർണാടക സർക്കാരിനെ വിമർശിച്ച് എം വിജിൻ എംഎൽഎയും രംഗത്തെത്തി. അർജുനു വേണ്ടിയുള്ള തിരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായി വിജിൻ ആശങ്ക അറിയിച്ചു. തിരച്ചിൽ നിർത്തിയത് കൂടിയാലോചിക്കാതെയെന്നും എംഎൽഎ ആരോപിച്ചു.
Read MoreCategory: Top News
പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ദുഷ്കരമാണ്, എങ്കിലും ദൗത്യം തുടരും; ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ
ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. എന്നാൽ കാലാവസ്ഥ പിന്നെയും വില്ലനായ് അവതരിച്ചതിനാൽ തിരച്ചിൽ പ്രതിസന്ധി ഘട്ടത്തിലാണ്. ഉഡുപ്പിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മാല്‍പെ നദിയിലിറങ്ങി നടത്തുന്ന തിരച്ചില്‍ മാത്രമാണ് ഇപ്പോഴുള്ള ഏകപ്രതീക്ഷ. ഗംഗാവാലി പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ദുഷ്കരമാണെന്നും എങ്കിലും ദൗത്യം തുടരുമെന്നും ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ഇന്നലെ പുഴയിലെ മൂന്ന് സ്പോട്ടുകളില്‍ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ട്രക്കോ ട്രക്കിന്റെ ഭാഗങ്ങളോ കിട്ടിയിട്ടില്ല. മറിച്ച് തകരഷീറ്റുകളും മരകഷ്ണങ്ങളും മാത്രമാണ് ഇന്നലെ കണ്ടെത്താന്‍ സാധിച്ചത്. അവശേഷിക്കുന്ന ഒരു സ്പോട്ടിലാണ് ഇന്ന് പരിശോധന തുടരുന്നത്. അടിത്തട്ടിലേക്ക് പോയി തിരച്ചില്‍ നടത്തുക ദുഷ്കാരമാണെന്നും ഇന്ന് കൂടി സ്വന്തം ഉത്തരവാദിത്വത്തില്‍ തിരച്ചില്‍ നടത്തുമെന്ന് ഈശ്വര്‍ മാല്‍പേ അറിയിച്ചു.
Read Moreതിരുവനന്തപുരത്ത് വെടിവയ്പ്പ്; യുവതിക്ക് പരിക്ക്; ആക്രമിച്ചത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ
തിരുവനന്തപുരം: വഞ്ചിയൂരിൽ മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ വെടി ഉതിർത്തു. സംഭവത്തിൽ വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരിക്ക്. എയർഗൺ ഉപയോഗിച്ചാണ് വെടി ഉതിർത്തത്. വഞ്ചിയൂർ പോസ്റ്റ്ഓഫീസിന് മുന്നിലാണ് സംഭവം നടന്നത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. എന്നാൽ പാഴ്സൽ വാങ്ങുന്നതിന് ഷൈനിയുടെ പിതാവ് ഇറങ്ങി വന്നെങ്കിലും അക്രമി കൊടുത്തില്ല. ബന്ധപ്പെട്ട ആളുതന്നെ വന്നാൽ മാത്രമേ പാഴ്സൽ കൈപ്പറ്റാൻ സാധിക്കു എന്ന് അക്രമി പറഞ്ഞു. അതിൻപ്രകാരം ഷൈനി ഇറങ്ങി വന്നപ്പോൾ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. വെടിയുതിർത്ത സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreധനകാര്യ സ്ഥാപനത്തിലെ ധന്യയുടെ സാന്പത്തികതട്ടിപ്പ്; കള്ളക്കളി പുറത്തായത് മൈക്രോസോഫ്റ്റ് ഗ്ലോബൽ ഔട്ടേജിലൂടെ
തൃപ്രയാർ: അഞ്ചുവര്‍ഷത്തിനിടെ 20 കോടിയോളം രൂപ തട്ടിയെടുത്ത ധന്യയുടെ കള്ളക്കളി പുറത്തായത് കഴിഞ്ഞയാഴ്ച ലോകം നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെയാണെന്നു സൂചന. ധന്യ മോഹന്‍ സ്ഥാപനത്തിന്റെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ ആപ്പിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കാളിയായിരുന്നു. ബിടെക് പഠനത്തിനുശേഷം സ്വന്തമായൊരു മൊബൈല്‍ ആപ്പ് നിര്‍മിച്ച ധന്യ സ്ഥാപനത്തിൽ ജീവനക്കാരിയായി എത്തുകയായിരുന്നു. സ്ഥാപനത്തിൽ വിശ്വസ്തയായിരുന്ന ധന്യ തന്റെ കോഡിംഗ് മികവാണു തട്ടിപ്പിനുപയോഗിച്ചത്. ആപ്പിന്റെ ബാക്ക് എന്‍ഡ് നന്നായറിയാവുന്ന പ്രതി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്നു തന്റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും പിതാവിന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്കുമാണു പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. ഡിജിറ്റല്‍ പേഴ്സണല്‍ ലോണിന്റെ പലിശയിനത്തില്‍ വകമാറ്റിയായിരുന്നു ധന്യ തട്ടിപ്പ് മറച്ചുപിടിച്ചിരുന്നത്. സോഫ്റ്റ്വേര്‍ ബാക്ക് എന്‍ഡിലൂടെ കൃത്യമായ സമയങ്ങളില്‍ തട്ടിപ്പ് മറയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തടസമായതു ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തില്‍ ധന്യക്കു തന്റെ…
Read Moreഅഞ്ച് വര്‍ഷത്തിനുള്ളില്‍ വിദേശരാജ്യങ്ങളില്‍ മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതൽ മരണം കാനഡ, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായും സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളിലുമാണ് മരണങ്ങള്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കാനഡ, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്. 2019 മുതല്‍ 2024 വരെയുളള വര്‍ഷങ്ങളില്‍ കാനഡയില്‍ ആകെ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 172 ആണ്. ഇതില്‍ ഒന്പതുപേര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. ഈ കാലയളവില്‍ അമേരിക്കയില്‍ 108 വിദ്യാര്‍ഥികള്‍ മരിച്ചു. ഇതില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറുപേരാണ്. ബ്രിട്ടനില്‍ 58 പേര് മരിച്ചതില്‍ ഒരാളുടെ ജീവന് നഷ്ടമായത് അക്രമണത്തിലാണ്. ഓസ്ട്രേലിയയില്‍ 57ഉം റഷ്യയില്‍ 37ഉം ജര്‍മനിയില്‍ 24ഉം വിദ്യാര്‍ഥികള്‍ ഈ കാലയളവില്‍ മരണപ്പെട്ടു. ഇറ്റലി, യുക്രെയിന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഇതേ…
Read Moreഡൽഹിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിൽ വെള്ളം കയറി, രണ്ട് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: കനത്ത മഴയ്ക്കിടെ ഡൽഹി കരോൾബാഗിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ താഴത്തെ നിലയിൽ വെള്ളം കയറി രണ്ട് വിദ്യാർഥിനികൾ മരിച്ചു. ഓൾഡ് രാജേന്ദർ നഗറിലുള്ള റാവു ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണു വെള്ളം കയറിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. വിദ്യാർഥിനികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. നിരവധി വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read Moreമാവേലിക്കര സബ് ആർടി ഓഫീസ് ഇനി ഭിന്നശേഷി സൗഹൃദ ഓഫീസ്
ചാരുംമൂട് : ശാരീരിക വിഷമകത അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് അനായാസ സേവനമൊരുക്കുവാൻ മാവേലിക്കര ജോയിന്റ് ആർടിഒ ഓഫീസ് സജ്ജമായി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഓഫീസ് സംവിധാനങ്ങൾ പുന:ക്രമീകരിച്ചത്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇരിപ്പിടം സജ്ജീകരിക്കുകയും അത് അവർക്കായി സംവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാരെ മുൻഗണനയോടുകൂടി പരിഗണിക്കാനും ആവശ്യമെന്നാൽ വാഹനത്തിന്റെ അരികിലേക്കുചെന്ന് സേവനം നൽകാനും ജോയിന്റ് ആർടിഒ എം ജി മനോജ് ജീവനക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. വീൽചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് പടികൾ കടക്കാനുള്ള പ്രയാസം മുൻനിർത്തി പ്രത്യേക റാമ്പും സജ്ജീകരിച്ചു. മാവേലിക്കര ജോയിന്റ് ആർടി ഓഫീസിന്റെ ഭിന്നശേഷി സൗഹൃദമായ മുൻകാല പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം വെണ്മണിയിൽ നിന്നു മാന്നാർ പരുമലയിൽ മെഴുകുതിരി വിൽക്കാൻ പോയ ഭിന്നശേഷി കുടുംബത്തെ സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം വരെ…
Read Moreഒരുങ്ങിയിറങ്ങിയാൽ കോളജുകുമാരി; ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളെ വീഴ്ത്തും; പണവും സ്വർണവും തട്ടും; ശ്രുതിയുടെ ഹണിട്രാപ്പ് വലയിൽ കുടുങ്ങി പോലീസുകാരും
കാസര്‍ഗോഡ്: പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന് (35) ഒടുവിൽ പോലീസ് പിടിയില്‍. മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ പിടിയിലായത്. പൊയിനാച്ചി സ്വദേശി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ശ്രുതി ഒളിവില്‍ പോയത്. ഇന്‍സ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതി പിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവന് സ്വര്‍ണവും തട്ടിയെന്നാണ് പരാതി. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ശ്രുതിക്കെതിരേ കാസര്‍ഗോഡ് ടൗണ്‍, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുപോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായി…
Read Moreകൊച്ചി എം .ജി.റോഡിൽ സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടൻ അർജുൻ അശോകന് പരിക്ക്; അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; കേസെടുത്ത് പോലീസ്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടൻ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തു. സിനിമാ ചിത്രീകരണത്തിനിടെ അമിത വേഗത്തിലെത്തിയ കാർ അപകടത്തിൽപ്പെടുകയായിരുന്നു. നടനടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45നാണ് സംഭവം. അപകടത്തിൽപെട്ട കാർ ബൈക്കുകളിലും തട്ടി. ബൈക്കുകൾക്കും കേടുപാടുണ്ട്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പോലീസ് സ്ഥലത്തെത്തിയാണ് കാർ റോഡിൽനിന്ന് മാറ്റിയത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം.
Read Moreമുഹമ്മദ് അലി എന്ന ജിന്നയെ പഞ്ഞിക്കിട്ട് തമിഴ് സ്ത്രീകൾ; ഇസ്റ്റഗ്രാം വീഡിയോകൾക്ക് കമന്റായി അസ്ലീല വീഡിയോകൾ ഇട്ടെന്നാരോപിച്ചായിരുന്നു അക്രമം; നടക്കു ന്ന സംഭവം അട്ടപ്പാടിയിൽ
അഗളി: അട്ടപ്പാടിയിൽ കടയിൽ അതിക്രമിച്ച് കയറിയ തമിഴ് സ്ത്രീകൾ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. കോട്ടത്തറയിൽ തുണിക്കട നടത്തുന്ന മുഹമ്മദ് അലി എന്ന ജിന്ന(39)യ്ക്കാണു മർദനമേറ്റത്. ഇന്നലെ രാവിലെ 9.30ഓടെ സംഭവം. സ്ത്രീകളുടെ നഗ്നവീഡിയോകൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു മർദനം. തമിഴ്നാട് സ്വദേശികളായ ഉമാ മഹേശ്വരി തൂത്തുക്കുടി, അബി സേലം, അനിത ഒസൂർ, സെൽവി തിരുപ്പുർ, ജയ ട്രിച്ചി, രാസാത്തി ധർമപുരി എന്നിവരുടെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോകൾക്കും വീഡിയോകൾക്കും അശ്ലീല കമന്റുകളും വീഡിയോകളും ജിന്ന ഇടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഗോപിനാഥ് തിരുപ്പുർ, രാജു തിക്കുർശി, കേശവൻ തിരുപ്പുർ, റെജിൻ കന്യാകുമാരി എന്നീ നാലു പുരുഷന്മാരുമൊത്ത് പത്തുപേർ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 9.30ഓടെ കോട്ടത്തറയിൽ എത്തിയത്. രണ്ടു കാറുകളിലായി എത്തിയ സംഘം ലൊക്കേഷൻ നോക്കിയാണ് ജിന്നയുടെ കട കണ്ടെത്തിയത്. സ്ത്രീകൾമാത്രം കടയിൽ കയറി കാര്യം അന്വേഷിക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. രാസാത്തി…
Read More