കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടി ഇപ്പോള്‍ വെൻ്റിലേറ്ററിൽ ചികിത്സയില്‍ തുടരുകയാണ്. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
Read MoreCategory: Top News
ഇരുചക്രവാഹന ഡ്രൈവർ സംസാരിച്ചാൽ പിഴയില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ
കണ്ണൂർ: മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾ പിന്നിൽ ഇരിക്കുന്ന ആളുമായി സംസാരിച്ചാൽ പിഴ ഈടാക്കുമെന്ന പ്രചാരണം തെറ്റ്. പിഴ ഈടാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നിർദേശമുണ്ടെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്. മോട്ടോർ വാഹന നിയമത്തിൽ ഓരോ നിയമലംഘനവും ചുമത്തേണ്ട പിഴയും കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ സംസാരിക്കുന്നത് കുറ്റമായി മോട്ടോർ വാഹനനിയമത്തിൽ പറയുന്നില്ല. അതിനു പിഴത്തുകയും പറയുന്നില്ല. ഇത്തരം പ്രചാരണത്തിനു കാരണമായത്, ഒരാൾ ട്രാൻസ്പോർട്ട് കമ്മീഷണർക്കു നൽകിയ ഒരു കത്താണ്. ഇതിൽ പറയുന്നത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ആൾക്കാർ സംസാരിക്കുന്നതു വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ കുറയാൻ കാരണമാകുമെന്നും അതുകൊണ്ട് അത് അപകടത്തിനു കാരണമാകുമെന്നുമാണ്. റോഡിലെ വാഹന പരിശോധനാ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത്…
Read Moreഅമ്പലവും മന്ത്രവാദവും പിന്നെ ചെറുപൊതികളിൽ കഞ്ചാവും; മാതുശേരി വീട്ടിൽ യുവാക്കളുടെയും കുട്ടികളുടെയും തിരക്ക്; ഒടുവിൽ സുരേന്ദ്രനെ കുടുക്കി പോലീസ്
വെമ്പായം: മന്ത്രവാദത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതി അറസ്റ്റിൽ. വട്ടപ്പാറ വേറ്റിനാട് മാതുശേരി വീട്ടിൽ സുരേന്ദ്ര (54) നെയാണ് ഡാൻസാഫ് ടീമും വട്ടപ്പാറ പോലീസും ചേർന്ന് പിടികൂടിയത്. വടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന ഇയാൾ വേറ്റിനാട് മന്ത്രവാദത്തിനായി ഒരു അമ്പലവും സ്ഥാപിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്. പ്രതി വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിലപ്പന നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. റൂറൽ എസ്പി കിരൺ നാരായണിന്റെ നിർദേശ പ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ് അരുണിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് സിഐ ശ്രീജിത്ത്, എസ്ഐ…
Read Moreപ്രാർഥനയോടെ കുടുംബം; പുഴയിൽ കണ്ടെത്തിയ ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോ? ഗംഗവാലി നദിയുടെ അടിത്തട്ടിലേക്ക് ഊളിയിടാനൊരുങ്ങി ദൗത്യസംഘം; ഷിരൂരിൽ ഇന്ന് നിർണായക ദിനം
ബംഗുളൂരു: ഷിരൂരിൽ ട്രക്കിനൊപ്പം കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ലോറി കണ്ടെത്തിയ ഗംഗവാലി നദിയുടെ അടിത്തട്ടിലേക്ക് പരിശോധന നടത്താൻ ദൗത്യസംഘം. പ്രാർഥനകളോടെ കുടുംബവും കേരളക്കരയും. തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക. പരിശോധന കഴിയുന്നത് വരെ മേഖലയിലേക്ക് ആരെയും കടത്തിവിടില്ല. രണ്ട് മണിക്കൂർ ഇടവിട്ട് ദൃശ്യങ്ങളും വിവരങ്ങളും കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകുന്നേരത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൂചന.
Read Moreകുടിനിന്നു, ലാഭവും വന്ന് തുടങ്ങി; കെഎസ്ആർടിസി അപകടങ്ങൾ പൂർണമായും ഇല്ലാതായി; വരുമാനം റിക്കാഡ് കളക്ഷനിൽ; ശമ്പളത്തെക്കുറിച്ച് മന്ത്രി ഗണേഷ് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: കര്‍ശനമായ മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. 15 ആഴ്ച മുന്‍പ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം ആഴ്ചയില്‍ ഏഴും എട്ടും ആയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് പൂജ്യമാക്കാന്‍ കഴിഞ്ഞു. മറ്റ് അപകടങ്ങളുടെ എണ്ണവും കേരളത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഓണത്തിനു മുന്‍പുതന്നെ ഒറ്റ ഗഡുവായി ശമ്പളം നല്‍കും. നാലാഴ്ച കൊണ്ടു കെഎസ്ആര്‍ടിസിയില്‍ റിക്കോര്‍ഡ് വരുമാനമുണ്ടായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read Moreശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പി; ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികളാണു കോടതിയെ സമീപിച്ചത്. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ക്ഷേത്രത്തിലെ മുഖ്യ സുരക്ഷാ ഓഫീസറെ കക്ഷിചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനായി ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി 29ന് പരിഗണിക്കാന്‍ മാറ്റി. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമില്‍ ബിരിയാണി സദ്യ നടത്തിയെന്നാണ് ആക്ഷേപം.
Read Moreമാടുകളെ കയറ്റിവന്ന ലോറി തട്ടിയെടുത്ത് ഡ്രൈവറെ റോഡിൽ ഉപേക്ഷിച്ചു; രണ്ടു പേർ പിടിയിൽ
വടക്കഞ്ചേരി: ആന്ധ്രപ്രദേശിൽനിന്നു മാടുകളുമായി വന്ന ലോറി വടക്കഞ്ചേരി സ്വദേശികളടങ്ങുന്ന സംഘം തട്ടിയെടുത്തു മാടുകളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇറക്കി ലോറിയും ഡ്രൈവർമാരെയും സഹായികളെയും ഹൈവേയിൽ ഉപേക്ഷിച്ചു. 50 പോത്തുകുട്ടികളും 27 കാളകളുമാണു ലോറിയിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളും സഹോദരങ്ങളുമായ ഷമീർ (35), ഷജീർ (31) എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചോളം വരുന്ന സംഘമാണുകത്തി കാട്ടി ഭീഷണിപ്പെടുത്തി ലോറി തട്ടിയെടുത്തതെന്ന് ആന്ധ്രയിൽനിന്നുള്ള ലോറിഡ്രൈവറും സഹായികളും പറഞ്ഞു. രണ്ടു കാറിലും ജീപ്പിലും ഒരു ബൈക്കിലുമായാണു സംഘം എത്തിയത്. ഹൈവേയിലൂടെ ലോറിയെ പിന്തുടർന്നുവന്നിരുന്ന സംഘം മംഗലം പാലത്തിനടുത്ത് എത്തിയപ്പോൾ വാഹനങ്ങൾ ലോറിക്കു മുന്നിലിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തി ലോറിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഡ്രൈവറെയും ലോറിയിലെ മറ്റു മൂന്നു പേരെയും ബലമായി ഇറക്കി കാറിൽ കയറ്റി. ലോറിയിൽ ഉണ്ടായിരുന്ന 50 പോത്തുകുട്ടികളെ കിഴക്കഞ്ചേരി കുന്നങ്കാടിനടുത്തുള്ള…
Read Moreകാത്തിരിപ്പ് തീരുന്നു: അർജുന്റെ ട്രക്ക് ഗംഗാവലിയുടെ അടിത്തട്ടിൽ; ട്രക്ക് കിടക്കുന്നത് തലകീഴായി
കാർവാർ: അർജുന്റെ കുടുംബത്തിനൊപ്പം കേരളവും കർണാടകയും മനസു നീറി കാത്തിരുന്ന ഒമ്പതു ദിവസങ്ങൾക്കിപ്പുറം ഷിരൂർ ദുരന്തമേഖലയിലെ തെരച്ചിലിന് അവസാനമാകുന്നു. അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ട്രക്ക് ഗംഗാവലി പുഴയുടെ അടിത്തട്ടിലുണ്ടെന്നു ദൗത്യസംഘം സ്ഥിരീകരിച്ചു. കരയിൽനിന്ന് ഏതാണ്ട് 20 മീറ്റർ അകലെയും 15 മീറ്റർ ആഴത്തിലുമായി കഴിഞ്ഞ ദിവസങ്ങളിൽ റഡാർ സിഗ്നലും നാവികസേനയുടെ സോണാർ സിഗ്നലും ലഭിച്ച ഇടത്തിനു സമീപത്താണു ട്രക്ക് ഉള്ളതായി സ്ഥിരീകരിച്ചത്. ആഴങ്ങളിൽ തെരച്ചിൽ നടത്തുന്നതിനായി ഇന്നലെ സ്ഥലത്തെത്തിച്ച ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ചു ട്രക്ക് കരയ്ക്കടുപ്പിക്കാനാണു ശ്രമം നടക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ സന്ധ്യയോടെ അവസാനിപ്പിച്ചിരുന്ന ദൗത്യം ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. ദൗത്യത്തിന്റെ അവസാനഘട്ടമാകുമ്പോഴും കനത്ത മഴ പെയ്യുന്നതു വെല്ലുവിളിയാകുന്നുണ്ട്. നാവികസേനയുടെ നേതൃത്വത്തിൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുള്ള സോണാർ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയതു ട്രക്ക് തന്നെയാണെന്ന കാര്യം കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ്…
Read Moreകെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ച് സർക്കാർ; 60 ശതമാനം വരെ ഇളവ്; പുതിയ നിരക്കുകൾ ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും; എം. ബി. രാജേഷ്
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്കെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ്. പുതിയ നിരക്കുകൾ ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60% കുറയ്ക്കും. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസ് വർധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ.…
Read Moreയുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; പരിചയക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം
ബംഗുളൂരു: കോറമംഗലയിൽ ബിഹാർ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ നടത്തുന്നു. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പ്രതിയെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും സാറാ ഫാത്തിമ അറിയിച്ചു. പരിചയക്കാരണോ കുറ്റം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
Read More