കോഴിക്കോട്: പാണ്ടിക്കാട്ടെ നിപ ഉറവിടം അമ്പഴങ്ങ തന്നെയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിപ ബാധിച്ച് മരിച്ച കുട്ടി പ്രദേശത്തെ ജലാശയത്തില്‍ കുളിക്കാന്‍ പോയതായും ഇവിടുത്തെ മരത്തില്‍നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും സുഹൃത്തുക്കള്‍ വിവരം നല്കി. മരിച്ച കുട്ടിമാത്രമാണ് അമ്പഴങ്ങ കഴിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയുടെ ബന്ധുക്കളില്‍നിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പഴങ്ങ ലഭിച്ച സ്ഥലവും അധികൃതര്‍ പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിദ്യാര്‍ഥി മറ്റ് ജില്ലകളില്‍ പോയിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍കൂടി പരിശോധിച്ചശേഷം ഉറവിടം സ്ഥിരീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (എന്‍ഐവി) പ്രത്യേക സംഘമെത്തി. ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സര്‍വൈലന്‍സ് (വവ്വാല് നിരീക്ഷണം) ടീമാണ് മലപ്പുറത്തെത്തിയത്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിക്ക് വൈറസ് ബാധയേല്ക്കാനിടയായ സാഹചര്യം സംഘം പരിശോധിക്കും. പ്രദേശത്തെ വവ്വാലുകളില്‍ പഠനം (പാര്‍ഷ്യല്‍…
Read MoreCategory: Top News
രാവിലെ ‘പൊന്നിന് പൊന്നും വില’; ബജറ്റിന് പിന്നാലെ ദാ കിടക്കുന്ന സ്വർണവിലയും; ഒറ്റയടിക്ക് കുറഞ്ഞത് 2000
കൊച്ചി: വില കൂടിയാലും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ്. ഭാവിയിലേക്കുള്ള ഒരു ആസ്തി ആയിട്ടാണ് സ്വർണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാൽത്തന്നെ സ്വർണത്തിന് വിപണിയിൽ വലിയ ഡിമാന്റ് ആണ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വാസത്തിനുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് പ്രഖ്യാപത്തിന് പിന്നാലെ ഒറ്റയടിക്ക് 2000 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 രൂപയാണ്. രാവിലത്തെ വിലയേക്കാൾ 2,160 രൂപയോളം കുറവ് ഉച്ചയ്ക്ക് വന്നത്. അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ…
Read Moreപണിപാളത്തിലൂടെ… പണം കവർന്നുകൊണ്ട് ഓടിയത് റെയിൽ പാളത്തിലൂടെ; പെട്ടെന്ന് ട്രെയിൻ വന്നു, എല്ലാ പദ്ധതികളും പാളി; മുക്കുപണ്ട തട്ടിപ്പുകാരെ ചാലക്കുടി പോലീസ് കുടുക്കിയതിങ്ങനെ…
ചാലക്കുടി: ട്രെയിൻ വരുന്നതുകണ്ട് റെയിൽവേ മേൽപ്പാലത്തിൽനിന്ന് ചാലക്കുടിപുഴയിലേക്കു ചാടിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ നാലു പേർ പിടിയിൽ. പെരുന്പാവൂരിൽനിന്നാണ് ആസാം സ്വദേശികളായ മോഷണസംഘത്തെ ചാലക്കുടി പോലീസ് പിടികൂടിയത്. ഇതിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഒരാൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.ചാലക്കുടി പുഴയിലേക്ക് റെയിൽപാളത്തിൽനിന്നു ചാടിയ ഇവർ പുഴ നീന്തിക്കയറി ഓട്ടോയിലാണ് പെരുന്പാവൂരിലെത്തിയത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ നാലുപേർ പാലത്തിൽനിന്നു പുഴയിൽ ചാടിയെന്നു ലോക്കോ പൈലറ്റ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അഗ്നിരക്ഷാസേനയും പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വസ്ത്രങ്ങൾ നനഞ്ഞനിലയിൽ നാലുപേർ മുരിങ്ങൂരിൽ വന്ന് ഓട്ടോ വിളിച്ച് കൊരട്ടിയിൽ ചെന്നിറങ്ങിയതായ വിവരം ലഭിച്ചത്. ഇവരിൽ ഒരാളുടെ ദേഹത്തു പരിക്കുണ്ടായിരുന്നതായി ഓട്ടോഡ്രൈവർ പോലീസിനെ അറിയിച്ചു. അന്വേഷണത്തിൽ…
Read Moreകുമളിയിൽ കാറിനു തീപിടിച്ചു വെന്തു മരിച്ചത് കുമളി സ്വദേശി റോയി സെബാസ്റ്റ്യന്‍; സീറ്റ്ബെൽറ്റ് ഊരിമാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു; മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്
ഇടുക്കി: കുമളി 66-ാം മൈലില്‍ കാറിനു തീപിടിച്ചു വെന്തുമരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് റോയി സെബാസ്റ്റ്യന്‍ (64) ആണ് മരിച്ചത്. മുന്‍ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനായിരുന്നു. കാറിനു തീ പിടിച്ചതിനെത്തുടര്‍ന്ന് ഇതിനുള്ളില്‍ അകപ്പെട്ടു പോയ റോയി വെന്തുമരിക്കുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊട്ടാരക്കര – ദിണ്ടുഗല്‍ ദേശീയ പാതയില്‍ 66-ാം മൈല്‍ കുരിശുപള്ളിക്കു സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നു പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികന് വാഹനത്തെ മറികടന്ന് ബൈക്ക് നിര്‍ത്തി കാറില്‍ നിന്നു ഡ്രൈവറോട് വേഗത്തില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപം നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇടിച്ചു…
Read Moreകഴിവിന്റെ കാര്യത്തിൽ ‘ഗോവിന്ദ’..! ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണന്; എസ്എൻഡിപിയുടെ ശൈലി ഗോവിന്ദനറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ചേർത്തല: സിപിഎം സംസ്ഥാന സെക്രട്ടറിമാരില്‍ ഇപ്പോഴുള്ള എം.വി. ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണനായിരുന്നുവെന്ന് എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് ഗോവിന്ദന് എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും ഗോവിന്ദനറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി. ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreക്ഷേത്രമുറ്റങ്ങൾ കൈയടക്കാൻ ആർഎസ്എസിനെ അനുവദിക്കില്ല; എസ്എൻഡിപിയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നത് തടയും; കടുത്ത വിമർശനവുമായി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ക്ഷേത്രങ്ങൾ കൈയടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്നും ദേവസ്വം ബോർഡിന്റെ ക്ഷേത്ര മുറ്റങ്ങളിൽ നിയമം ലംഘിച്ചു ശാഖകൾ നടത്തുന്നത് അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നു. എസ്എൻഡിപിക്കു സിപിഎം എതിരല്ല. എന്നാൽ, ബിഡിജെഎസ് വഴി എസ്എൻഡിപിയെ ആർഎസ്എസ് കാവിവത്കരിക്കാൻ ശ്രമിക്കുന്നു. ഇതിനെയാണു സിപിഎം എതിർക്കുന്നത്. ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയാൽ ഇനിയും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് എസ്എൻഡിപി നേതൃത്വത്തിനെതിരേ എം.വി.ഗോവിന്ദൻ വിമർശനം നടത്തിയത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ വർഗീയത തുറന്നുകാട്ടും. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. വിശ്വാസികൾ വർഗീയവാദികളാവില്ല. ബിജെപിയുടെ മതവാദ രാഷ്ട്രീയത്തിനെതിരേ ശക്തമായ ആശയപ്രചാരണം നടത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreസ്കൂട്ടറിൽ പോകവേ ചെളിവെള്ളം തെറിപ്പിച്ചു; ചോദ്യം ചെയ്ത അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു; കേസെടുത്ത് പോലീസ്
കൊച്ചി: ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു. സ്കൂട്ടര്‍ യാത്രികരായ ചിറ്റൂര്‍ കോളരിക്കല്‍ സ്വദേശികളായ അക്ഷയ് സഹോദരി അനസു പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലും കാര്‍ യാത്രികനായ കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസഫ് ജോണിന്റേയും പരാതികളിലാണ് പോലീസ് കേസുകള്‍ എടുത്തത്. അക്ഷയ്യും സഹോദരിയും സ്കൂട്ടറില്‍ പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചു. ഉടൻതന്നെ സ്കൂട്ടർ നിർത്തി അക്ഷയ് കാർ യാത്രക്കാരനെ ചോദ്യം ചെയ്തു. ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ടു പിടിച്ചു മാറ്റാൻ ശ്രമിച്ചു. സംഭവശേഷം സഹോദരങ്ങൾ വീട്ടിലേക്ക് മടങ്ങി. എന്നാൽ കാർ യാത്രക്കാർ ഇരുവരേയും പിന്തുടരുകയും വീട്ടിൽ കയറി ചോദ്യം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പിതാവ് സന്തോഷ് കാര്യം തിരക്കാനായി പുറത്തേക്കിറങ്ങി. എന്നാൽ കാറിലുണ്ടായിരുന്നവര്‍ ഇദ്ദേഹവുമായി വാക്ക്…
Read Moreഅമ്മയാണെന്നത് സത്യം …യുവതി ഗർഭിണിയായത് ലൈംഗിക അതിക്രമത്തിലൂടെ; ഇരുപത്തിമൂന്നുകാരി ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽനിന്നെറിഞ്ഞു കൊന്ന കേസിൽ അമ്മയ്ക്ക് ജാമ്യം
കൊച്ചി: ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എറണാകുളം ജില്ല വിട്ടുപോകരുതെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കേസ് അന്വേഷണം പൂർത്തിയായെന്നും കുഞ്ഞിന്റെ അമ്മയായിരുന്ന 23കാരി ലൈംഗിക അതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പനന്പിള്ളിനഗർ വിദ്യാനഗർ ലിങ്ക് റോഡിലെ വൻഷിക അപ്പാർട്ട്മെന്റിൽനിന്ന് ആമസോൺ കൊറിയർ കവറിലാക്കിയ നിലയിലാണ് കുഞ്ഞിനെ തൊട്ടുമുന്നിലെ റോഡിലേക്കെറിഞ്ഞത്. കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ഫ്ലാറ്റിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. മൂന്നു മണിക്കൂർ തികയും മുന്‍പേ മറ്റാരും കാണാതെ യുവതി കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നു. പൊക്കിൾക്കൊടി മുറിച്ച് അധികനേരമാകും മുന്‍പാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഫ്ലാറ്റിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളും പോലീസ് എത്തിയശേഷമാണ് സംഭവമറിയുന്നത്.
Read Moreഷിരൂർ മണ്ണിടിച്ചിൽ: കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; 12 കിലോമീറ്റർ അകലെ ഗോകർണയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിൽ
ഷിരൂർ: മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ. മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ്…
Read Moreമലബാറിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് വാഹകര്‍ കൂടുതല്‍; കേന്ദ്ര സംഘം നിര്‍ദേശിച്ച നിരീക്ഷണം കടലാസിലൊതുങ്ങി
കോഴിക്കോട്: വീണ്ടും ഭീതി പരത്തി നിപ മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് മലബാര്‍ മേഖലയില്‍ നിപ രോഗികള്‍ കൂടുന്നുവെന്ന്. സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നിപ വൈറസ് വേട്ടയാടിയത് കോഴിക്കോട്ടും മലപ്പുറത്തുമുള്ളവരെയാണ്. എറണാകുളത്ത് 2019ല്‍ ഒരാള്‍ മരിച്ച സംഭവം മാത്രമാണ് ഇതിനൊരപവാദം. മലബാറിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് വാഹകര്‍ ഉള്ളതിനാലാണ് നിപ രോഗം വര്‍ധിക്കാന്‍ കാരണമെന്ന് സംസ്ഥാനത്ത് ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ട കോഴിക്കോട്ടെ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ ഡോ. എം.കെ. ഷൗക്കത്തലി പറഞ്ഞു. ഡോ. സുജിത്കുമാര്‍, ഡോ. ജെയിന് എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍. ഈ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണു ചങ്ങരോത്ത് രോഗബാധിതരുടെ സന്പർക്ക പട്ടിക തയാറാക്കിയതും പ്രോട്ടോകോള്‍ ഉണ്ടാക്കിയതും. ഒരിടത്തുനിന്നു വിദൂരമായ മറ്റു സ്ഥലങ്ങളിലേക്കു ദേശാടനം നടത്തുന്നവയല്ല വവ്വാലുകളെന്ന് ഡോ. ഷൗക്കത്തലി പറഞ്ഞു.…
Read More